അവസാന പന്തുവരെ എതിരാളികളുടെ നെഞ്ചിടിപ്പുയർത്തുന്ന പ്രതിഭാസം; വിമർശകരെപ്പോലും രണ്ടുവട്ടം ചിന്തിപ്പിക്കുന്ന ബാറ്റിങ്ങ് കരുത്ത്; ലോകക്രിക്കറ്റിൽ ഒരു ഭീഷ്മാചാര്യനുണ്ടെങ്കിൽ അത് എം.എസ് ധോനിയാണ്, എം.എസ് ധോനി മാത്രമാണെന്ന് സോഷ്യൽ മീഡിയ; സൂപ്പർ കൂളിന് പിന്നാലെ കൂളായി സഞ്ജുവും; പരാജയത്തിലും ധോണി ചിരിക്കുമ്പോൾ
സ്പോർട്സ് ഡെസ്ക്
ചെന്നൈ: നോൺസ്‌ട്രൈക്കേർസ് എൻഡിൽ ഒരു സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാൻ അല്ലെങ്കിൽപ്പോലും ക്രീസിൽ നിൽക്കുന്നിടത്തോളം എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടാൻ പറ്റുമോ സക്കീർ ഭായിക്ക് .. ബട്ട് ഐ കാൻ.. ധോണി എന്ന താരം ക്രീസിൽ നിൽക്കുന്ന സമയത്തെ ഒരു സിനിമാറ്റിക് സ്റ്റൈലിൽ പറയേണ്ടി വന്നാൽ ഇങ്ങനെ വിവരിക്കാം ആ നിമിഷങ്ങളെ..കാരണം എത് സമയത്തും ഗ്രൗണ്ടിന്റെ ഏത് വശത്തേക്കും പന്തിനെ പറത്താൻ കെൽപ്പുള്ള ധോണി ക്രീസിലുണ്ടെങ്കിൽ കളി തീരുന്നത് വരെ എതിരാളികൾ വിജയം ഉറപ്പിക്കാൻ പറ്റില്ല. അന്താരാഷ്ട്ര മത്സരത്തിലും ഐപിഎല്ലിലുമൊക്കെ നിരവധി തവണ നമ്മൾ സാക്ഷിയായിട്ടുണ്ട് ഈ ധോണി മാജിക്കിന്.
കഴിഞ്ഞ ദിവസം രാജസ്ഥാൻ ജയിച്ചുകയറിയെങ്കിലും മത്സരശേഷവും ധോണി വാഴ്‌ത്തപ്പെടുന്നത് ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെയാണ്.അവസാന 2 ഓവറിൽ 40 റൺസും അവസാന ഓവറിൽ 21 റൺസും വിജയലക്ഷ്യമായപ്പോഴും ചെന്നൈ ഭയപ്പെട്ടിരുന്നില്ല എന്നുമാത്രമല്ല രാജസ്ഥാന് നല്ല പ്രഷറുമായിരുന്നു.മത്സര ശേഷം രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു പറഞ്ഞ വാക്കുകൾ ഇത് വ്യക്തമാക്കുന്നതുമാണ്..മത്സരം പരമാവധി അവസാന പന്തുകളിലേക്ക് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. എന്നാൽ എം എസ് ധോണി ക്രീസിൽ നിൽക്കുമ്പോൾ മത്സരം നമ്മുടെ പക്കലാണെന്ന് പറയാനാവില്ല. ഒരു കണക്കുകളും എംഎസ്ഡിക്കെതിരെ വർക്കാവില്ല. എന്ത് ചെയ്യാൻ പറ്റും എന്ന കാര്യത്തിൽ അദേഹത്തെ ബഹുമാനിക്കാൻ മാത്രമേ വഴിയുള്ളൂ എന്നുമായിരുന്നു സഞ്ജുവിന്റെ വാക്കുകൾ.
പക്ഷെ ഇന്നലെ അവസാന ഓവറിൽ രണ്ട് സിക്‌സറുകൾ തുടരെ വഴങ്ങിയെങ്കിലും മനസാന്നിദ്ധ്യം കൈവിടാത്ത സന്ദീപ് ശർമ്മയ്ക്ക് മുന്നിൽ ധോണിക്ക് അടിയറവ് പറയേണ്ടി വരികയായിരുന്നു.അത് അല്ലെങ്കിലും അങ്ങിനെയാണല്ലോ..മത്സരം ഒരോ ദിവസവും ഒരോ പോലെയാണ്..പക്ഷെ ധോണി എതിരാളികളുടെ മനസ്സിലെങ്കിലും എന്നും ഒരുപോലെയാണ്. മത്സരത്തിന് പിന്നാലെ നിരവധിപേരാണ് ഈ പ്രായത്തിലും വിട്ടുകൊടുക്കാത്ത ധോണിയുടെ സ്പോർട്സ്മാൻ സ്പിരിറ്റിനെ പുകഴ്‌ത്തി രംഗത്ത് വരുന്നത്.അതിൽ ശ്രദ്ധേയമായ ഒരു കുറിപ്പാണ് സന്ദീപ് ദാസ് പങ്കുവെച്ചിരിക്കുന്നത്.ഈ പ്രായത്തിലും ധോണിക്കെതിരെ വ്യക്തമായ തന്ത്രങ്ങൾ മെനയാൻ എതിരാളികൾക്ക് സാധിക്കുന്നില്ല, ലോകക്രിക്കറ്റിലെ ഭീഷ്മാചാര്യൻ' എന്നാണ് കുറിപ്പിൽ അദ്ദേഹം ധോണിയെക്കുറിച്ച് പറയുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിന്റെ സ്പിന്നർമാർ ഒരു വമ്പൻ വല നെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഷിംറോൺ ഹെറ്റ്മയറും സന്ദീപ് ശർമ്മയും യശസ്വി ജയ്‌സ്വാളും തകർപ്പൻ ക്യാച്ചുകൾ എടുത്തിരുന്നു. ചെന്നൈ സൂപ്പർ കിങ്ങ്‌സ് ആഴക്കടലിലേയ്ക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു.
ആ സമയത്ത് മഹേന്ദ്രസിങ്ങ് ധോനിയുടെ മുഖം ബിഗ് സ്‌ക്രീനിൽ തെളിഞ്ഞു. അതോടെ ചെപ്പോക്കിലെ കാണികൾ എല്ലാം മറന്ന് ആർത്തുവിളിച്ചു. സഞ്ജയ് മഞ്ജരേക്കർ കമന്ററി ബോക്‌സിലൂടെ പറഞ്ഞു-
''ഗാലറിയിലെ പൊടിപിടിച്ച ചില്ലിനപ്പുറത്ത് ധോനിയെ ഒരു മിന്നായം പോലെ കണ്ടാൽ മാത്രം മതി. കാഴ്‌ച്ചക്കാർ ആവേശത്താൽ മതിമറക്കും. അതാണ് ആ മനുഷ്യന്റെ സ്വാധീനം...!''
മഞ്ഞപ്പടയുടെ ആറാമത്തെ വിക്കറ്റ് വീണപ്പോൾ ധോനി മൈതാനത്തിൽ പ്രത്യക്ഷപ്പെട്ടു. സ്റ്റേഡിയത്തിൽ ഉത്സവാന്തരീക്ഷമായി. ജിയോ സിനിമയിലെ വ്യൂവർഷിപ്പ് രണ്ട് കോടി എന്ന മാന്ത്രിക സംഖ്യയെ സ്പർശിച്ചു!
ചെന്നൈയ്ക്ക് 30 പന്തുകളിൽ 63 റൺസ് ആവശ്യമുണ്ടായിരുന്നു.ധോനി-ജഡേജ സഖ്യം അവസാനത്തെ അംഗീകൃത ബാറ്റിങ്ങ് ജോഡിയായിരുന്നു.അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രബലരായ ആദം സാമ്പയും ജെയ്‌സൻ ഹോൾഡറും രാജസ്ഥാനുവേണ്ടി പന്തെറിയാനുണ്ടായിരുന്നു. ഐ.പി.എല്ലിലെ വെറ്ററനായ സന്ദീപ് ശർമ്മയും അവർക്കൊപ്പമുണ്ടായിരുന്നു. ഒറ്റവരിയിൽ പറഞ്ഞാൽ ചെന്നൈ പരാജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു.
എന്നിട്ടും കോടിക്കണക്കിന് മനുഷ്യർ ധോനിയെ മാത്രം വിശ്വസിച്ച് കളികണ്ടു! തലയിൽ നരവീണുതുടങ്ങിയ ധോനി ഇളമുറക്കാർക്കെതിരെ പൊരുതി ജയിക്കുമെന്ന് അവർ മോഹിച്ചു! ഇതെല്ലാം സാദ്ധ്യമാക്കാൻ ധോനിക്കല്ലാതെ മറ്റാർക്ക് കഴിയും...!
സാമ്പ എന്ന ലെഗ്‌സ്പിന്നർ ഒരു സൂപ്പർഹീറോയാണ്. സാക്ഷാൽ വിരാട് കോഹ്ലിയെ എട്ടുതവണ പുറത്താക്കി റെക്കോർഡ് ഇട്ട ബോളർ. ധോനിയെ സ്പിന്നർമാർക്ക് നിയന്ത്രിച്ചുനിർത്താൻ സാധിക്കും എന്നൊരു ധാരണ ക്രിക്കറ്റ് ലോകത്ത് പ്രബലമാണ്. അങ്ങനെയുള്ളപ്പോഴാണ് ധോനി സാമ്പയ്‌ക്കെതിരെ സിക്‌സും ഫോറും പായിച്ചത്!
ചെന്നൈയിൽ ധോനിയുടെ സഹതാരമായിരുന്ന ഷെയ്ൻ വാട്‌സൻ ധോനിയുടെ പരിശീലനത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്-
''ധോനിയുടെ കരുത്ത് അപാരമാണ്. നെറ്റ്‌സിൽ ധോനി മണിക്കൂറുകളോളം പവർ ഹിറ്റിങ്ങ് നടത്തും. ഞാൻ ധോനിയെ അനുകരിക്കാറില്ല. അതിന് ശ്രമിച്ചാൽ പരിക്കേറ്റ് പുറത്തിരിക്കേണ്ടിവരും...!
സന്ദീപ് ശർമ്മ എറിഞ്ഞ അവസാന ഓവറിൽ കണ്ടത് ധോനിയുടെ അവിശ്വസനീയമായ കരുത്ത് തന്നെയാണ്. ലോ ഫുൾടോസുകൾക്കെതിരെ ഇത്രയും ശക്തി ജനറേറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് ധോനിക്ക് മാത്രമേ അറിയൂ! ബാറ്റിന്റെ അറ്റത്ത് ബോൾ കൊണ്ടിട്ടുപോലും സിക്‌സർ പിറക്കുന്ന അവസ്ഥ!
ഓടുന്നതിനിടയിൽ ധോനി മുടന്തുന്നുണ്ടായിരുന്നു. പക്ഷേ ബാറ്റ് ചെയ്യുമ്പോൾ അതൊന്നും അയാൾക്ക് പ്രശ്‌നമല്ലായിരുന്നു! പരിക്കേറ്റ കൈ ഉപയോഗിച്ച് 2019 ലോകകപ്പ് സെമിഫൈനലിൽ അവസാനം വരെ പൊരുതിയ ധോനിയെ ഒരു നിമിഷം ഓർത്തുപോയി!
6 പന്തിൽ 21 റൺസ് വേണ്ട സമയത്ത് ധോനിയ്‌ക്കെതിരെ പന്തെറിയുമ്പോൾ ബോളർക്കാണ് ഇപ്പോഴും സമ്മർദ്ദം! സന്ദീപ് എറിഞ്ഞ വൈഡുകൾ അതിന് തെളിവാണ്. വീൽചെയറിൽ ബാറ്റിങ്ങിനിറങ്ങിയാലും ധോനിയെ അവസാന ഓവറിൽ എതിരാളികൾ ഭയപ്പെടും എന്ന കാര്യം തീർച്ച!
ഈ സീസണിലെ രണ്ട് കളികളിൽ ധോനി നന്നായി കളിച്ചപ്പോഴും വിമർശകർ കൂരമ്പുകൾ തൊടുത്തിരുന്നു. അവസാനം ഇറങ്ങി രണ്ടോ മൂന്നോ പന്തുകൾ നേരിടുന്നതിനുപകരം ദീർഘമായ ഇന്നിങ്‌സുകൾ കളിച്ചുകാണിക്കട്ടെ എന്നായിരുന്നു അവരുടെ വെല്ലുവിളി.
ആ കടമ്പയും ധോനി പിന്നിട്ടിരിക്കുന്നു. ഇനി വിരോധികൾ എന്തുപറയും ധോനിക്ക് മത്സരം ജയിപ്പിക്കാൻ സാധിച്ചില്ല എന്ന് പരാതിപ്പെടുമായിരിക്കും. അടുത്ത മത്സരത്തിൽ ധോനി മാച്ച് വിന്നിങ്ങ് ഇന്നിങ്‌സ് കളിച്ചാലോ ഹേറ്റേഴ്‌സ് കുറ്റം പറയാനുള്ള പുതിയ കാരണം കണ്ടെത്തും!
സത്യത്തിൽ ധോനി വിരോധികളോട് സഹതാപമാണ് തോന്നാറുള്ളത്. ഈ അത്യപൂർവ്വ പ്രതിഭാസത്തെ വേണ്ടവിധം ആസ്വദിക്കാൻ അവർക്ക് കഴിയുന്നില്ലല്ലോ...!
മത്സരശേഷം രാജസ്ഥാൻ സ്‌കിപ്പർ സഞ്ജു സാംസൻ ഉച്ചരിച്ച വരികളിൽ എല്ലാമുണ്ട്-
''ഈ മാച്ച് കൈപ്പിടിയിലായി എന്ന് ഒരു ഘട്ടത്തിലും ഞാൻ വിശ്വസിച്ചിരുന്നില്ല. ധോനിയെ ബഹുമാനിച്ചേ തീരൂ. ആ മനുഷ്യനെതിരെ ഒരു പ്ലാനും ഫലിക്കില്ല...!''
അറിഞ്ഞുവെച്ചോളൂ വിമർശകരേ. ഈ പ്രായത്തിലും ധോനിയ്‌ക്കെതിരെ വ്യക്തമായ തന്ത്രങ്ങൾ മെനയാൻ എതിരാളികൾക്ക് സാധിക്കുന്നില്ല. അയാൾ തീർച്ചയായും ആദരവ് അർഹിക്കുന്നു.
മഹാഭാരതത്തിൽ ഒരു രംഗമുണ്ട്. കുരുക്ഷേത്രയുദ്ധത്തിൽ കൗരവർക്കുവേണ്ടി ഭീഷ്മർ സർവ്വതും മറന്ന് പോരാടുന്ന സമയം. അർജ്ജുനൻ ഉൾപ്പടെയുള്ള സകല യുവയോദ്ധാക്കളും വൃദ്ധനായ ഭീഷ്മർക്കുമുന്നിൽ വിയർക്കുന്ന ഘട്ടം. അതുകണ്ട് യുധിഷ്ഠിരൻ വിലപിക്കുന്നുണ്ട്-
''ഇന്ദ്രനോ യമനോ വന്നാൽ പോലും നമുക്ക് പോരാടി ജയിക്കാം. പക്ഷേ ക്രുദ്ധനായ ഭീഷ്മരെ ഒരാൾക്കും കീഴടക്കാനാവില്ല...!''
ലോകക്രിക്കറ്റിൽ ഒരു ഭീഷ്മാചാര്യനുണ്ടെങ്കിൽ അത് എം.എസ് ധോനിയാണ്. എം.എസ് ധോനി മാത്രമാണ്...!
ധോണിക്ക് പിഴച്ചോ !അതോ ഹെയ്ഡൻ പറഞ്ഞതാണോ ശരി?
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടെങ്കിലും നായകൻ എം എസ് ധോണി ബാറ്റിങ് പവറിലായിരുന്നു ചെന്നൈയുടെ പ്രതീക്ഷ.രാജസ്ഥാന്റെ 175 റൺസ് പിന്തുടരവെ എട്ടാമനായി ക്രീസിലെത്തിയ ധോണി 17 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതം പുറത്താകാതെ 32 റൺസ് നേടി.അവസാന പന്തിൽ അഞ്ച് റൺസ് വേണ്ടി വന്നെങ്കിലും തന്റെ പതിവ് ശൈലിയിൽ സിക്‌സറടിച്ച് ഫിനിഷ് ചെയ്യാൻ ധോണിക്ക് സാധിച്ചില്ല.
ഈ സാഹചര്യത്തിൽ ധോണിയുടെ പ്രകടനത്തെക്കുറിച്ച് വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരവും കമന്റേറ്ററുമായ മാത്യൂ ഹെയ്ഡൻ.ബാറ്റിംഗിൽ തിളങ്ങിയപ്പോഴും ധോണിയുടെ കാര്യത്തിൽ ഒരു പ്രശ്നമുള്ളതായാണ് നിരീക്ഷണം.എം എസ് ധോണിയുടെ കാര്യത്തിൽ ഒരു പിഴവ് എന്തായാലുമുണ്ട്. വിക്കറ്റിന് ഇടയിലുള്ള ഓട്ടം സാധാരണഗതിയിൽ ഏറെ ഊർജത്തോടെയുള്ളതായിരുന്നു.എന്നാൽ രാജസ്ഥാൻ റോയൽസിനെതിരെ അതുണ്ടായില്ല എന്നുമാണ് മാത്യൂ ഹെയ്ഡന്റെ പ്രതികരണം.
Matthew Hayden said, "there's definitely something wrong with MS Dhoni. His running between the wickets is usually quite electric, which was not there Vs RR".
— Mufaddal Vohra (@mufaddal_vohra) April 12, 2023
എന്നാൽ ധോണിയുടെ ആരാധകർക്ക് ഹെയ്ഡന്റെ നിരീക്ഷണം അത്ര രസിച്ചിട്ടില്ല.41കാരനായ ധോണിയുടെ പ്രായം പരിഗണിക്കണമെന്ന് ഹെയ്ഡന് മറുപടി നൽകുകയാണ് ആരാധകർ. ഐപിഎല്ലിന്റെ ചരിത്രത്തിൽ 20-ാം ഓവറിൽ 245.74 സ്‌ട്രൈക്ക് റേറ്റിൽ 282 പന്തുകളിൽ 693 റൺസുണ്ട് എംഎസ്ഡിക്ക്. 57 സിക്സും 49 ഫോറുകളും സഹിതമാണിത്.അതിനാൽ തന്നെ അത്തരമൊരു താരത്തെ വിലയിരുത്തുമ്പോൾ ഒരു ദിവസത്തെ പ്രകടനം മാത്രം കണക്കിലെടുക്കരുതെന്നായിരുന്നു ആരാധകരുടെ മറുപടി.
തലയുടെ പിൻഗാമിയാകുമോ ചേട്ടൻ? സൂപ്പർ കൂളിന് പിന്നാലെ കൂളായി സഞ്ജു!
ഒരുപാട് ശക്തിയേറിയ ആയുധങ്ങൾ ഒന്നുമില്ലെങ്കിലും ഉള്ളതിനെ സമർത്ഥമായി ഉപയോഗിച്ച് യുദ്ധം ജയിക്കുന്നവനാണ് യഥാർത്ഥ രാജാവ്.അങ്ങിനെ നോക്കുമ്പോൾ ക്രിക്കറ്റിൽ ധോണിയാണ് ഇതിൽ കേമൻ.ടി 20 ലോകകപ്പ് വിജയം മുതൽ ഒരോ കിരീട വിജയത്തിലും ഐപിഎല്ലിലും ആ മികവ് നമ്മൾ കണ്ടതുമാണ്.എന്നാൽ ആ പ്രതിഭയുടെ മിന്നലാട്ടത്തിൽ തുടങ്ങി പതിയെ പതിയെ അതിന്റെ പൂർണ്ണതയിലേക്ക് ധോണിയുടെ പിൻഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ നടന്നു കയറുന്ന മറ്റൊരു താരത്തെയാണ് സഞ്ജുവിൽ കാണുന്നത്.
അതന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഇന്നലത്തെ മത്സരം.ബാംഗ്ലൂരിനെയോ ചെന്നൈയോ എന്തിന് ഗുജറാത്തിനെപ്പോലെയോ ഒന്നും താരപ്രഭാവം അവകാശപ്പെടാനില്ലാത്ത ടീമാണ് ഇന്നും രാജസ്ഥാൻ.പക്ഷെ നേരത്തെ സൂചിപ്പിച്ച പോലെ ഉള്ള വിഭവത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന ക്യാപ്റ്റനെയാണ് ഇന്നലെ കണ്ടത്.200 പോലും പ്രതിരോധിക്കാൻ പെടാപാട് പെടുമ്പോൾ ചെപ്പോക്ക് പോലെ ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ 175 എന്ന താരതമ്യേന കുറഞ്ഞ സ്‌കോർ പ്രതിരോധിച്ചതിൽ ക്യാപ്റ്റന്റെ പങ്കും നിർണ്ണായകമാണ്.
ബാറ്റിങ്ങിൽ സംപൂജ്യനായെങ്കിലും നായകൻ സഞ്ജുവിന്റെ തീരുമാനങ്ങളാണ് നിർണായക ജയത്തിലെത്തിച്ചത്. ബൗളർമാരെ ഉപയോഗപ്പെടുത്തുന്നതിലെ കൃത്യത, മൈതാനത്തെ സമചിത്തത, സ്പിന്നർമാരെ ഡെത്ത് ഓവറുകളിലും ഉപയോഗിക്കാനുള്ള ധൈര്യം തുടങ്ങിയവയെല്ലാം ചേർന്ന ഇതുപോലൊരു നായകനെ ഇപ്പോഴെങ്കിലും ഒന്ന് നല്ലത് പറഞ്ഞൂടെയെന്ന് ഒരു ട്വീറ്റ് ചോദിക്കുന്നു.ധോണി ക്രീസിൽ നിന്ന അവസാന ഓവറിൽ സന്ദീപ് ശർമക്കാണ് സഞ്ജു പന്ത് നൽകിയത്. അവസാന പന്ത് സിക്‌സ് പറത്തിയാൽ ആതിഥേയർക്ക് ജയിക്കാമായിരുന്നിടത്ത് സന്ദീപിന്റെ യോർകർ കളി മാറ്റുകയായിരുന്നു.മൂന്നു റൺസിനായിരുന്നു രാജസ്ഥാൻ ജയം.
മത്സര ശേഷം നിരവധി പേരാണ് സഞ്ജുവിനെ അനുകൂലിച്ച് രംഗത്തെത്തിയത്. മത്സരത്തിലുടനീളം സഞ്ജു നടപ്പാക്കിയ തീരുമാനങ്ങൾക്ക് കൈയടിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെടുന്നു. പ്രത്യേകിച്ചും അത്ര വലിയ ടോട്ടൽ അല്ലാതിരുന്നിട്ടും ബൗളർമാരെ ഉപയോഗിക്കുന്നതിൽ കാണിച്ച കണിശത വിജയം എളുപ്പമാക്കിയെന്നാണ് പലർക്കും ചൂണ്ടിക്കാട്ടാനുള്ളത്. ചെപ്പോക്കിൽ രാജസ്ഥാൻ ജയിക്കുന്നത് നീണ്ട ഇടവേളക്കു ശേഷമാണ്. മുമ്പ് ഷെയിൻ വോൺ നായകനായപ്പോഴായിരുന്നു ജയം പിടിച്ചത്. അതുകൊണ്ടുതന്നെ സമ്മർദങ്ങളില്ലാതെ ടീമിനെ ഉപയോഗിക്കാനായത് തീർച്ചയായും പ്രശംസിക്കപ്പെടണമെന്ന് നിരവധി പേർ ആവശ്യപ്പെടുന്നു. ഭാവിയിൽ ഇന്ത്യൻ ടീം നായകനായും സഞ്ജുവിനെ പരിഗണിച്ചൂടെ എന്ന് ചോദിക്കുന്നവരുമുണ്ട്.
Sanju Samson said, "no data, nothing works against MS Dhoni.
— Mufaddal Vohra (@mufaddal_vohra) April 12, 2023
You have to respect the guy and what he can do". pic.twitter.com/67bXMaxfCk
അതേ സമയം, എതിർ ടീം നായകനെ ആവേശത്തോടെ വാഴ്‌ത്താനായിരുന്നു സഞ്ജു അവസരം കണ്ടെത്തിയത്.ക്രിസിൽ ധോണിയുണ്ടാകുമ്പോൾ ഏതുനിമിഷവും കളി മാറുമെന്നതിനാൽ ആദരം മാത്രമെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
120 ജയം, നാലുകിരീടം..ഐപിഎല്ലിൽ ക്യാപ്റ്റൻ പദവിയിൽ ധോനിക്ക് പൊൻതൂവൽ
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കളത്തിൽ ഇറങ്ങിയപ്പോൾ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കുകയായിരുന്നു ധോണി.ചെന്നൈ ടീമിനെ നയിക്കുന്ന 200-ാമത്തെ മത്സരം എന്ന പൊൻതൂവലാണ് ധോനിക്ക് ലഭിച്ചത്.ഐപിഎഎൽ ചരിത്രത്തിൽ ഏറ്റവുമധികം സ്ഥിരത പുലർത്തുന്ന ക്യാപ്റ്റനാണ് ധോനി. 2010, 2011, 2018, 2021 വർഷങ്ങളിൽ ചെന്നൈ ഐപിഎൽ കിരീടം നേടിയത് ധോനിയുടെ നായകത്വത്തിന് കീഴിലാണ്. കപ്പുകളുടെ എണ്ണത്തിൽ മുംബൈ ഇന്ത്യൻസ് ആണ് മുന്നിൽ. അഞ്ചു കപ്പുകളിലാണ് അവർ മുത്തമിട്ടത്.
കഴിഞ്ഞ പതിമൂന്ന് ഐപിഎൽ പതിപ്പുകളിൽ 11 തവണയും ചെന്നൈ ടീമിനെ അവസാന നാലു ഘട്ടത്തിലേക്ക് എത്തിക്കാനും ധോനിക്ക് സാധിച്ചു. അഞ്ചുതവണയാണ് കപ്പിനും ചുണ്ടിനും ഇടയിൽ ചെന്നൈയ്ക്ക് കപ്പ് നഷ്ടമായത്. അന്നെല്ലാം റണർ അപ്പ് ആയിരുന്നു ചെന്നൈ.
ഐപിഎല്ലിൽ 213 തവണ ക്യാപ്റ്റനായിരുന്നു ധോനി. ഒരു സീസണിൽ റൈസിങ് പുനെ സൂപ്പർ ജയന്റിന് വേണ്ടിയാണ് ധോനി കളിക്കളത്തിൽ ഇറങ്ങിയത്. ക്യാപ്റ്റൻ എന്ന നിലയിൽ 125 കളികളിൽ ടീമിനെ ജയിപ്പിച്ചു. 87 തവണ മാത്രമാണ് പരാജയം രുചിച്ചത്. 58.96 ശതമാനമാണ് വിജയം. ഐപിഎല്ലിൽ ഏറ്റവും വിജയം നേടിയ ക്യാപ്റ്റൻ ആണ് ധോനി.
ധോനിയുടെ ക്യാപ്റ്റൻസിയിൽ 120 തവണയാണ് ചെന്നൈ വിജയിച്ചത്. 78 തവണ മാത്രമാണ് പരാജയം നേരിട്ടത്. ചെന്നൈ ക്യാപ്റ്റൻ എന്ന നിലയിൽ ധോനിയുടെ വിജയശതമാനം 60 ശതമാനത്തിന് മുകളിലാണ്. ഐപിഎല്ലിൽ 5000 റൺസ് തികച്ച ധോനി, 24 അർധ സെഞ്ചുറികൾ നേടിയിട്ടുണ്ട്.
Stories you may Like
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- ധോണിയും രോഹിതും കോഹ്ലിയും നായകന്മാരല്ലാത്ത ഐപിഎൽ
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- പുതിയ സീസണിൽ പുതിയ വേഷം എന്താണെന്ന് അറിയാൻ കാത്തിരിക്കൂവെന്ന് ധോണി
- അരങ്ങേറ്റക്കാരൻ തിലക് വർമ്മയെക്കണ്ട് സഞ്ജു പഠിക്കണമെന്ന് ആരാധകർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍