ചെപ്പോക്കിനെ ത്രസിപ്പിച്ച് തലയുടെ വെടിക്കെട്ട്; ഒപ്പം ജഡേജയും; വിജയത്തിന് അരികെ പൊരുതി വീണ് ചെന്നൈ; ധോണി നായകനായ 200ാം മത്സരത്തിൽ ആരാധകർക്ക് കണ്ണീർ; രാജസ്ഥാന്റെ ജയം മൂന്ന് റൺസിന്; സന്ദീപ് ശർമയുടെ 'തിരിച്ചുവരവ്'
സ്പോർട്സ് ഡെസ്ക്
ചെന്നൈ: ഐപിഎല്ലിൽ അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന ത്രില്ലർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ മൂന്ന് റൺസിന് കീഴടക്കി രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ചെന്നൈ സൂപ്പർ കിങ്സ് നായകനായുള്ള മഹേന്ദ്രസിങ് ധോണിയുടെ 200ാം മത്സരത്തിൽ ജഡേജയ്ക്ക് ഒപ്പം അവസാന പന്ത് വരെ പൊരുതിയെങ്കിലും തലയ്ക്ക് ടീമിന്റെ ജയം ഉറപ്പിക്കാനായില്ല.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 175 റൺസ്. മറുപടി ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ചെന്നൈയ്ക്ക് നേടാനായത് ആറു വിക്കറ്റ് നഷ്ടത്തിൽ 172 റൺസ്. വിജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ലക്നൗ സൂപ്പർ ജയന്റ്സിൽനിന്ന് തിരിച്ചുപിടിച്ചു. നാലു മത്സരങ്ങളിൽനിന്ന് ആറു പോയിന്റാണ് രാജസ്ഥാന്റെ സമ്പാദ്യം. സീസണിലെ രണ്ടാം തോൽവി വഴങ്ങിയ ചെന്നൈ അഞ്ചാം സ്ഥാനത്തു തുടരുന്നു.
അവസാന രണ്ട് ഓവറിൽ ചെന്നൈയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 40 റൺസാണ്. ജെയ്സൻ ഹോൾഡർ എറിഞ്ഞ 19ാം ഓവറിൽ ധോണിയും ജഡേജയും ചേർന്ന് അടിച്ചെടുത്തത് 19 റൺസ്. ഇതിൽ രണ്ടു സിക്സും ഒരു ഫോറും ഉൾപ്പെടുന്നു. സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിൽ ചെന്നൈയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 21 റൺസ്. രണ്ടു വൈഡുമായി തുടക്കമിട്ട സന്ദീപ് ശർമയ്ക്കെതിരെ ധോണി ഇരട്ട സിക്സർ നേടിയെങ്കിലും അവസാന പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്ന അഞ്ച് റൺസ് നേടാനായില്ല. ചെന്നൈയ്ക്ക് മൂന്നു റൺസ് തോൽവി.
പിരിയാത്ത ഏഴാം വിക്കറ്റിൽ ധോണി ജഡേജ സഖ്യം അടിച്ചുകൂട്ടിയത് 59 റൺസാണ്. അതും വെറും 30 പന്തിൽനിന്ന്. അതിൽത്തന്നെ അവസാന 12 പന്തിൽനിന്ന് അടിച്ചെടുത്തത് 38 റൺസ്. ധോണി 17 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 32 റൺസോടെയും ജഡേജ 15 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 25 റൺസോടെയും പുറത്താകാതെ നിന്നു.
രാജസ്ഥാൻ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. 10 പന്തിൽ എട്ട് റൺസുമായി റുതുരാജ് ഗെയ്ക്ൾവാദ് മടങ്ങി. സന്ദീപ് ശർമയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ മുംബൈ ഇന്ത്യൻസിനെ ഞെടിച്ച വീര്യവുമായി എത്തിയ അജിൻക്യ രഹാനെയും ഡെവോൺ കോൺവെയും ഒന്നിച്ചതോടെ റോയൽസിനെ പോലെ തന്നെ രണ്ടാം വിക്കറ്റിൽ ചെന്നൈയും കൂട്ടുക്കെട്ടുണ്ടാക്കി. ആറ് ഓവർ പവർ പ്ലേയിൽ സ്പിന്നർമാരെ അടക്കം അഞ്ച് ബൗളർമാരെ ഉപയോഗിച്ചാണ് രാജസ്ഥാൻ ട്രെൻഡ് ബോൾട്ടിന്റെ അഭാവം ബാധിക്കാതെ നോക്കിയത്.
ഓവറിൽ ഒരു ബൗണ്ടറിയെങ്കിലും നേടാൻ ശ്രമിച്ച് കൊണ്ട് രഹാനെയും കോൺവെയും പരസ്പരം കൃത്യമായ ധാരണയോടെയാണ് കളിച്ചത്. പക്ഷേ, ജഡേജയെ ധോണി ഉപയോ?ഗിച്ച അതേ തന്ത്രം സഞ്ജവും പ്രയോഗിച്ചാണ് രഹാനെയും ചെറുത്തുനിൽപ്പ് അവസാനിച്ചു. 19 പന്തിൽ 31 റൺസാണ് രഹാനെ ഇതിനകം പേരിൽ ചേർത്തിരുന്നത്. തന്റെ അടുത്ത ഓവറിൽ ശിവം ദുബൈയെയും അശ്വിൻ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കി.
അടുത്തതായി വന്ന മോയിൻ അലിയെ ആദം സാംപ സന്ദീപ് ശർമയുടെ കൈകളിൽ എത്തിച്ചതോടെ മത്സരത്തിൽ നേരിയ ആധിപത്യം രാജസ്ഥാനായി. അപ്പോഴും ഒരറ്റത്ത് കോൺവെ പിടിച്ച് നിന്നിരുന്നു. അടുത്ത ഊഴം ഇംപാക്ട് പ്ലെയറായി വന്ന അമ്പാട്ടി റായിഡുവിന്റേതായിരുന്നു. ചഹാലിനെ അതിർത്തിക്കപ്പുറം കടത്താനുള്ള റായിഡുവിന്റെ പരിശ്രമം ഹെറ്റ്മെയറിന്റെ കൈകളിൽ ഒതുങ്ങി. രാജസ്ഥാൻ ബാറ്റിങ് സംഭവിച്ച അതേ അവസ്ഥയിലൂടയായിരുന്നു ചെന്നൈയുടെയും പോക്ക്. അർധ സെഞ്ചുറി കുറിച്ചതിന് പിന്നാലെ ചഹാലിന് വിക്കറ്റ് നൽകി കോൺവെ മടങ്ങി.
തുടർന്ന് ചെന്നൈയുടെ നായകനായി 200-ാം മത്സരം കളിക്കുന്ന ധോണിയെ ആരവത്തോടെയാണ് ചെപ്പോക്ക് വരവേറ്റത്. ധോണി - ജഡേജ എന്ന ചെന്നൈയുടെ സൂപ്പർ സഖ്യം ഒത്തുചേർന്നതോടെ ചെന്നൈ ആഘോഷം തുടങ്ങി. ആദ്യം ഒന്ന് പതറിയെങ്കിലും ആദം സാംപയെ ഫോറടിച്ച് 17-ാം ഓവറിന് ധോണി തുടക്കമിട്ടു. അതേ ഓവറിൽ ഒരു സിക്സ് കൂടി പായിച്ച് ധോണി ചെപ്പോക്കിനെ ഹരം കൊള്ളിച്ചു. അവസാന രണ്ട് ഓവറിൽ 40 റൺസ് വേണമെന്ന നിലയിലായിരുന്നു ചെന്നൈ. ?
ഹോൾഡറിനെതിരെ ഒരു ഫോറും രണ്ട് സിക്സും നേടി കിം?ഗ്സിന്റെ പ്രതീക്ഷയേറ്റി. അവസാന ഓവറിൽ ഇതോടെ വിജയലക്ഷ്യം 21 റൺസായി. അവസാന ഓവറിൽ എം എസ് ധോണിയുടെ ഷോയ്ക്ക് മുന്നിൽ സന്ദീപ് ശർമയ്ക്ക് ആദ്യം മറുപടികൾ ഉണ്ടായിരുന്നില്ല. വൈഡുകളും രണ്ട് സിക്സും വന്നപ്പോൾ ചെന്നൈ വിജയം നേടുമെന്ന് കരുതി. പക്ഷേ, ആത്മവിശ്വാസം വീണ്ടെടുത്ത സന്ദീപിന്റെ യോർക്കറുകൾ സൂപ്പർ കിം?ഗ്സിന്റെ സൂപ്പർ വിജയത്തെ തടഞ്ഞു.
ചെന്നൈ ഇന്നിങ്സിൽ അജിൻക്യ രഹാനെയെ പുറത്താക്കിയ അശ്വിൻ, ഐപിഎലിൽ ഏറ്റവും കൂടുതൽ തവണ രഹാനെയെ പുറത്താക്കുന്ന രണ്ടാമത്തെ ബോളറായി. ആറു തവണ പുറത്താക്കിയ ഭുവനേശ്വർ കുമാറാണ് ഒന്നാമൻ. അശ്വിൻ ഏറ്റവും കൂടുതൽ തവണ പുറത്താക്കുന്ന രണ്ടാമത്തെ താരമാണ് രഹാനെ. ക്രിസ് ഗെയ്ലിനെയും അശ്വിൻ അഞ്ച് തവണ പുറത്താക്കിയിട്ടുണ്ട്. ഏഴു തവണ പുറത്താക്കിയ റോബിൻ ഉത്തപ്പയാണ് അശ്വിന്റെ 'ഇരകളിൽ' ഒന്നാമൻ. പൊള്ളാർഡ്, അമ്പാട്ടി റായുഡു, പാർഥിവ് പട്ടേൽ, ക്വിന്റൻ ഡികോക്ക് എന്നിവരെ അശ്വിൻ നാലു തവണ വീതം പുറത്താക്കി.
രാജസ്ഥാനായി രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ 25 റൺസ് വഴങ്ങിയും യുസ്വേന്ദ്ര ചെഹൽ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സന്ദീപ് ശർമ മൂന്ന് ഓവറിൽ 30 റൺസ് വഴങ്ങിയും ആദം സാംപ നാല് ഓവറിൽ 43 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.
മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽക്കൂടി സം'പൂജ്യ'നായി പുറത്തായ മത്സരത്തിൽ, ചെന്നൈ സൂപ്പർ കിങ്സിനു മുന്നിൽ 176 റൺസ് വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ജോസ് ബട്ലറാണ് ഒരിക്കൽക്കൂടി രാജസ്ഥാന്റെ രക്ഷകനായത്. 36 പന്തുകൾ നേരിട്ട ബട്ലർ ഒരു ഫോറും മൂന്നു സിക്സും സഹിതം 52 റൺസെടുത്ത് പുറത്തായി. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച ദേവ്ദത്ത് പടിക്കൽ (26 പന്തിൽ 38), രവിചന്ദ്രൻ അശ്വിൻ (22 പന്തിൽ 30) എന്നിവരും രാജസ്ഥാനായി തിളങ്ങി. ഷിമ്രോൺ ഹെറ്റ്മെയർ 18 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 30 റൺസുമായി പുറത്താകാതെ നിന്നു.
രണ്ടാം വിക്കറ്റിൽ ജോസ് ബട്ലറും ദേവ്ദത്ത് പടിക്കലും ചേർന്ന് പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് രാജസ്ഥാൻ ഇന്നിങ്സിന്റെ നട്ടെല്ല്. 41 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 77 റൺസാണ്. സീസണിലെ മൂന്നാം അർധസെഞ്ചറി കുറിച്ച ബട്ലർ, ഐപിഎലിൽ 3000 റൺസ് എന്ന നേട്ടവും പിന്നിട്ടു. കളിച്ച ഇന്നിങ്സുകൾ കണക്കാക്കിയാൽ ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ താരമാണ് ബട്ലർ. ക്രിസ് ഗെയ്ൽ (75), കെ.എൽ.രാഹുൽ (80) എന്നിവർ മാത്രം മുന്നിൽ. പിന്നിലാക്കിയത് ഡേവിഡ് വാർണർ, ഫാഫ് ഡുപ്ലേസി എന്നിവരെ. ഇരുവരും 94ാം ഇന്നിങ്സിലാണ് 3000 റൺസ് തികച്ചത്.
മാത്രമല്ല, ഇതുവരെ ഐപിഎലിൽ 3000 റൺസ് പിന്നിട്ട 21 താരങ്ങളിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്ട്രൈക്ക് റേറ്റും ബട്ലറിന്റെ പേരിലാണ്. 151.08 സ്ട്രൈക്ക് റേറ്റുള്ള ബട്ലറിനു മുന്നിലുള്ളത് 151.68 സ്ട്രൈക്ക് റേറ്റുള്ള എ.ബി.ഡിവില്ലിയേഴ്സ് മാത്രം.
രാജസ്ഥാൻ നായകൻ കൂടിയായ മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും ഡക്കായി. നേരിട്ട രണ്ടാം പന്തിൽ രവീന്ദ്ര ജഡേജയാണ് സഞ്ജുവിനെ വീഴ്ത്തിയത്. ഇതോടെ, ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന നാണക്കേട് സഞ്ജുവിന്റെ പേരിലായി. എട്ടാം തവണയാണ് രാജസ്ഥാൻ ജഴ്സിയിൽ സഞ്ജു പൂജ്യത്തിന് പുറത്താകുന്നത്. ഏഴു തവണ വീതം പൂജ്യത്തിന് പുറത്തായ ഷെയ്ൻ വോൺ, സ്റ്റുവാർട്ട് ബിന്നി എന്നിവർ പിന്നിലായി. അജിൻക്യ രഹാനെ അഞ്ച് തവണ രാജസ്ഥാൻ ജഴ്സിയിൽ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.
ആദ്യ ഓവറിൽ ഇരട്ട ഫോറുകളുമായി മികച്ച തുടക്കമിട്ട ഓപ്പണർ യശസ്വി ജയ്സ്വാൾ, അടുത്ത ഓവറിൽ പുറത്തായത് രാജസ്ഥാന് നിരാശയായി. എട്ടു പന്തിൽ രണ്ടു ഫോറുകൾ സഹിതം 10 റൺസെടുത്താണ് ജയ്സ്വാൾ മടങ്ങിയത്. ധ്രുവ് ജുറൽ ആറു പന്തിൽ നാലു റൺസെട്ത്ത് 19ാം ഓവറിലെ അവസാന പന്തിൽ പുറത്തായി. ജെയ്സൻ ഹോൾഡർ അവസാന ഓവറിൽ ഗോൾഡൻ ഡക്കായപ്പോൾ, ആദം സാംപ ഇന്നിങ്സിലെ അവസാന പന്തിൽ ഒരു റണ്ണുമായി റണ്ണൗട്ടായി. ചെന്നൈയ്ക്കായി നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനം ശ്രദ്ധേയമായി. ആകാശ് സിങ്ങും രണ്ടു വിക്കറ്റെടുത്തെങ്കിലും നാല് ഓവറിൽ 40 റൺസ് വഴങ്ങി. തുഷാർ ദേശ്പാണ്ഡെ നാല് ഓവറിൽ 37 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്ത്തി. മൊയീൻ അലി രണ്ട് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്