പിടിമുറുക്കി ഗ്രൂപ്പ് മേധാവികൾ; ഭാരവാഹിപ്പട്ടിക ജില്ലകളിൽനിന്ന് കൈമാറേണ്ട ഒടുവിലത്തെ തീയതിയും തെറ്റി; അന്ത്യശാസനവും തിരുത്തേണ്ട അവസ്ഥ; പുനഃസംഘടനയിൽ പുകഞ്ഞ് കോൺഗ്രസ് നേതൃത്വം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പോഷക സംഘടനകളുടെ പുനഃസംഘടനയിൽ സംസ്ഥാന കോൺഗ്രസിൽ അമർഷം പുകയുന്നതിനിടെ സമാനമായ അട്ടിമറി പ്രതീക്ഷിച്ച് കെപിസിസി പുനഃസംഘടന. കോൺഗ്രസ് പുനഃസംഘടന' കെപിസിസി. യോഗത്തിൽ വരാൻതുടങ്ങിയിട്ട് നാലുമാസമായി. വെള്ളിയാഴ്ചയ്ക്കകം ഭാരവാഹിപ്പട്ടിക ജില്ലകളിൽനിന്ന് കൈമാറണമെന്നായിരുന്നു ചൊവ്വാഴ്ച ചേർന്ന കെപിസിസി. എക്സിക്യുട്ടീവിന്റെ തീർപ്പ്.
കെപിസിസി ഭാരവാഹികളുടെ പട്ടിക പുറത്ത് വരുമ്പോൾ മറ്റൊരു പൊട്ടിത്തെറിയാണ് സംസ്ഥാനത്തെ കോൺഗ്രസിനെ കാത്തിരിക്കുന്നത്. ജില്ലകളിൽനിന്നുള്ള പട്ടിക കൈമാറാൻ കെപിസിസി നൽകിയ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലാ കമ്മിറ്റികൾ മാത്രമാണ് കെപിസിസിക്ക് പട്ടിക നൽകിയത്. മറ്റ് ജില്ലകളിൽ പുനഃസംഘടനാ സമിതി യോഗം പോലും ചേർന്നിട്ടില്ല. ഇതോടെ ഈ അന്ത്യശാസനവും തിരുത്തേണ്ട അവസ്ഥയാണ് നിലവിൽ.
ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരെയാണ് തീരുമാനിക്കേണ്ടത്. ഇതിന് ജില്ലാടിസ്ഥാനത്തിൽ സമിതിയെ നിശ്ചയിച്ചപ്പോൾ ഗ്രൂപ്പ് മേധാവികളായ പല മുതിർന്ന നേതാക്കളും പുറത്തായി. തർക്കമായതോടെ ജില്ലയുടെ ചുമതലയുള്ള കെപിസിസി. ജനറൽ സെക്രട്ടറിയുടെയും ഡി.സി.സി. പ്രസിഡന്റിന്റെയും നേതൃത്വത്തിൽ എല്ലാ ഗ്രൂപ്പുകൾക്കും നേതാക്കൾക്കും പങ്കാളിത്തം ഉറപ്പാക്കി മൂന്നുമാസംമുമ്പ് സമിതി പുനഃസംഘടിപ്പിച്ചു. നേരത്തേ തയ്യാറാക്കിയ മാനദണ്ഡമനുസരിച്ച് ഈ സമിതികൾ ഒരു സ്ഥാനത്തേക്ക് ഒറ്റപ്പേര് എന്നരീതിയിലേക്ക് പട്ടിക തയ്യാറാക്കി കെപിസിസി.ക്ക് നൽകാനായിരുന്നു ജനുവരിയിൽ നൽകിയ നിർദ്ദേശം.
എന്നാൽ, ജില്ലാസമിതികൾ സൂക്ഷ്മപരിശോധന നടത്തേണ്ടതില്ലെന്നും കിട്ടുന്ന പേര് മുഴുവൻ കൈമാറിയാൽ മതിയെന്നും കെപിസിസി. സർക്കുലറിറക്കി. ഇങ്ങനെയൊരു തീരുമാനം എക്സിക്യുട്ടിവ് എടുത്തിരുന്നില്ല. ഇതോടെ സമിതിയെ നോക്കുകുത്തിയാക്കി പുനഃസംഘടന അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി നേതാക്കൾ രംഗത്തെത്തി.
ജില്ലകളിൽനിന്ന് ലഭിക്കുന്ന പേരുകളിൽനിന്ന് ഭാരവാഹിയെ നിശ്ചയിക്കുന്നത് സംസ്ഥാനതലത്തിൽ ആരാകും എന്നതായിരുന്നു ചോദ്യം. ഇതോടെ പുനഃസംഘടനയോട് സഹകരിക്കേണ്ടതില്ലെന്ന് എ-ഐ ഗ്രൂപ്പുകൾ തീരുമാനിച്ചു. ഭാരവാഹികളെ തീരുമാനിക്കാൻ സംസ്ഥാനതലത്തിലും സമിതി എന്ന ഒത്തുതീർപ്പിലാണ് നിസ്സഹകരണം ഒഴിവായത്. ഏഴംഗസമിതി കെപിസിസി. രൂപവത്കരിക്കുകയും ചെയ്തു.
വെള്ളിയാഴ്ച അന്തിമതീയതിയാണെന്നും 10 ദിവസത്തിനകം സംസ്ഥാനപുനഃസംഘടനാസമിതി യോഗം ചേർന്ന് ഭാരവാഹികളെ നിശ്ചയിക്കണമെന്നും എക്സിക്യുട്ടീവ് യോഗത്തിൽ പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞത് മറ്റ് അംഗങ്ങൾ അംഗീകരിച്ചുവെന്നല്ലാതെ ചർച്ചകളൊന്നുമുണ്ടായില്ല.
രാഹുൽഗാന്ധിക്കുള്ള സ്വീകരണപരിപാടി, ഈസ്റ്റർ എന്നിവയ്ക്കിടയിൽ പുനഃസംഘടനാ സമിതി ചേരൽ എളുപ്പമല്ലെന്നും പ്രായോഗികമല്ലാത്ത തീരുമാനം പ്രഖ്യാപിച്ച് കെപിസിസി. പരിഹാസ്യമാകുന്നുവെന്നുമാണ് ചില നേതാക്കളുടെ പ്രതികരണം.
പോഷക സംഘടനകളുടെ പുനഃസംഘടനയിൽ സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം നിലനിൽക്കുകയാണ്. സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ വരുത്തിയ മാറ്റമാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കളെ ചൊടിപ്പിച്ചത്. ഇങ്ങനെയെങ്കിൽ അധ്യക്ഷ പദവിയിൽ തുടരാനില്ലെന്ന് കെ സുധാകരൻ ഭീഷണി മുഴക്കിയപ്പോൾ, പാർട്ടി പദവികളേറ്റെടുക്കാനില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെയാണ് സംസ്ഥാന കോൺഗ്രസിലെ അമർഷമത്രയും.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് പാർട്ടി പിടിച്ചടക്കാൻ ശ്രമിക്കുന്നുവെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലതെ മുതിർന്ന നേതാക്കളുടെ ആക്ഷേപം. കോൺഗ്രസിൽ ഇതുവരെയുണ്ടായിരുന്ന ഗ്രൂപ്പ് സമവാക്യങ്ങളിൽ വലിയ മാറ്റമാണ് സമീപകാലങ്ങളിൽ സംഭവിച്ചത്. എ, ഐ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സംവിധാനത്തിന് പകരം പുതിയ അധികാര കേന്ദ്രങ്ങൾ സംസ്ഥാന കോൺഗ്രസിൽ ഉരുത്തിയിരുന്നതാണ് പുതിയ വടംവലികൾക്ക് കാരണം.
പോഷക സംഘടനാ പുനഃസംഘടനയിൽ സംസ്ഥാനത്തെ ചർച്ചകളും ലിസ്റ്റും മറിടകന്നാണ് അന്തിമ പട്ടികയിൽ ഡൽഹിയിൽനിന്ന് മാറ്റം വരുത്തിയത്. ഇതിൽ കടുത്ത അതൃപ്തിയാണ് കെ പി സി സി അധ്യക്ഷനും മുൻ അധ്യക്ഷന്മാരും സിറ്റിങ് എം പിമാരുമടക്കം ഭൂരിപക്ഷം നേതാക്കൾക്കും. കെഎസ്യു നേതൃത്വത്തിലേക്ക് സംസ്ഥാന നേതൃത്വം ചർച്ചകളിലൂടെ നൽകിയ പട്ടിക അട്ടിമറിക്കപ്പെട്ടതിന് പിന്നാലെ, കെ സുധാകരൻ കെ സി വേണുഗോപാലിനെ വിളിച്ച് അമർഷമറിയിച്ചു. 'നോക്കുകുത്തിയായി കെ പി സി സി അധ്യക്ഷ പദവിയിൽ തുടരാൻ താനില്ലെന്നായിരുന്നു കെ സുധാകരന്റെ ഭീഷണി. മഹിളാ കോൺഗ്രസ് നേതൃത്വത്തിലേക്കുള്ള പട്ടിക തന്നോട് കൂടി ആലോചിക്കാതെ പ്രഖ്യാപിച്ചതിലും സുധാകരന് കടുത്ത അത്യപ്തിയാണുള്ളത്. ഇക്കാര്യവും ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു.
കടുത്ത നിലപാടിലാണ് രമേശ് ചെന്നിത്തലയും. മഹിളാ കോൺഗ്രസ്, കെഎസ്യു പുനഃസംഘടന സംബന്ധിച്ച അതൃപ്തി അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ പാർട്ടി പദവികൾ ഏറ്റെടുക്കാതെ എം എൽ എ മാത്രമായി തുടരാമെന്നാണ് രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചതെന്നാണ് വിവരം. ഏഴ് എം പിമാരും പോഷക സംഘടനകളിലെ ഏകപക്ഷീയമായ പുനഃസംഘടന സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
കെ എസ് യു, മഹിളാ കോൺഗ്രസ് പുനഃസംഘടനയ്ക്ക് സമാനമായ അട്ടിമറി കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുണ്ടാകുമെന്ന് എ, ഐ ഗ്രൂപ്പുകൾ വിലയിരുത്തുന്നു. അതിനാൽ ജാഗ്രതയോടെയാണ് ഗ്രൂപ്പ് മാനോജർമാരുടെ നീക്കങ്ങൾ. തങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കുന്ന ഒരു സഹകരണത്തിനും നിൽക്കേണ്ടെന്നാണ് ഗ്രൂപ്പുകളുടെ പൊതുതീരുമാനം. അധ്യക്ഷ പദവിയിലെത്തി രണ്ട് വർഷം പിന്നിടുന്ന ഘട്ടത്തിൽ കെപിസിസി പുനഃസംഘന പോയിട്ട് പോഷക സംഘടനകളുടെ പുനഃസംഘന പോലും പൂർത്തിയാക്കാൻ സാധിക്കാത്ത ഗതികേടിലാണ് കെ സുധാകരൻ. റായ്പൂർ പ്ലീനറി സമ്മേളനത്തിനു ശേഷം പുനഃസംഘടന പൂർത്തിയായിരിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം.
Stories you may Like
- രാജിഭീഷണിയുമായി കെ.സുധാകരൻ; കോൺഗ്രസ് പുനഃസംഘടന വേഗത്തിലാക്കാൻ ധാരണ
- മന്ത്രിസഭാ പുനഃസംഘടന നവംബറിന് മുമ്പെത്തുമോ?
- ഗണേശ് കുമാറിനെതിരായ പരാതി ഫയലിൽ സ്വീകരിച്ചു കോടതി
- മന്ത്രിസഭാ പുനഃ സംഘടനാ വാർത്ത ചൂടുപിടിച്ചതോടെ എൻസിപിയിലും കോളിളക്കം
- കെപിസിസി അദ്ധ്യക്ഷനെന്ന നിലയിൽ ചുമതലകൾ നിറവേറ്റാൻ പ്രതീക്ഷിച്ചത്ര കഴിഞ്ഞില്ല
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍