അരുണാചലിന്റെ പേരു മാറ്റിയുള്ള ചൈനീസ് പ്രകോപനം ഇത് മൂന്നാം തവണ; തെക്കൻ ടിബറ്റിന്റെ ഭാഗമായ സാങ്നാൻ ആണെന്ന് അവകാശവാദം; അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം; ചൈനയുടെ തന്ത്രങ്ങൾ വിലപ്പോകില്ലെന്ന് വിദേശ മന്ത്രാലയം; ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന് 70 വർഷം പഴക്കം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അരുണാചൽ പ്രദേശിനെ ചൊല്ലിയുള്ള ഇന്ത്യ-ചൈന തർക്കത്തിന് ഏഴ് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇപ്പോഴും അരുണാചലിനെ ചൊല്ലിയുള്ള ചൈനീസ് പ്രകോപനം തുടരുകയും ചെയ്യുന്നു. അതിരുമാന്തുന്ന ചൈനീസ് ശൈലി ഇപ്പോഴും തുടരുന്നതാണ് ഇന്ത്യയുമായുള്ള തർക്കം തുടരാൻ ഇടയാക്കുന്നതും.
അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ ചൈനീസ് പേരുകൾ പുറത്തുവിട്ട് ഈ പ്രദേശത്തിനായുള്ള അവകാശവാദം ബലപ്പെടുത്താനുള്ള ചൈനീസ് നീക്കവും കഴിഞ്ഞ ദിവസം ഉണ്ടായി. ഈ നീക്കത്തെ അപലപിച്ചു ക1ണ്ട് ഇന്ത്യ രംഗത്തുവന്നു. ഈ പേരുകളെല്ലാം ചൈനയുടെ കണ്ടുപിടിത്തമാണെന്നും യാഥാർഥ്യവുമായി ബന്ധമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതു മൂന്നാം തവണയാണ് ചൈന അരുണാചലിലെ സ്ഥലങ്ങളുടെ ചൈനീസ്, ടിബറ്റൻ പേരുകളുമായി വരുന്നത്. 2017 ലും 2021ലും സമാനശ്രമം നടന്നു. ലഡാക്ക് അതിർത്തിയിൽ സംഘർഷം നടക്കുമ്പോഴായിരുന്നു ഇത്. അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റിന്റെ ഭാഗമായ സാങ്നാൻ ആണെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യയും ചൈനയും തമ്മിലുള്ള 3800 കിലോമീറ്റർ അതിർത്തിയിൽ പലയിടത്തും സമീപകാലത്ത് സംഘർഷം വർധിച്ചിട്ടുണ്ട്.
2017 ലും ചൈന സമാനമായ രീതിയിൽ ആറ് സ്ഥലങ്ങളുടെ പേരുകൾ മാറ്റിയിരുന്നു. ഭൂപ്രദേശങ്ങളുടെ പേരുകൾക്ക് ഏകീകൃത സ്വഭാവം നൽകുന്നതിന്റെ ഭാഗമായാണ് പുനർനാമകരണം എന്നായിരുന്നു വിശദീകരണം. അരുണാചലിൽ ചില പ്രദേശങ്ങൾക്ക് സ്വന്തമായി പേരിട്ട് തങ്ങളുടെ അതിർത്തിവ്യാപന പരിപാടി ഊർജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് ചൈന. അരുണാചലിനെ ചൈന മറ്റൊരു പേരിട്ടാണ് വിളിക്കുന്നത്. ചൈനീസ് അതിർത്തിവ്യാപന മനോഭാവം ഇന്ത്യയ്ക്ക് വലിയൊരു ശല്യമായി മാറിയിട്ട് ഏറെനാളായി.
90,000 ചതുരശ്ര കിലോമീറ്റർ ഉൾകൊള്ളുന്ന അരുണാചൽ പ്രദേശ് സംസ്ഥാനം. സാങ്നാൻ എന്നാണ് അരുണാചലിനെ ചൈന വിളിക്കുന്നത്. ചൈനയുടെ ഭൂപടത്തിലും സംസ്ഥാനം ഇടംപിടിച്ചിട്ടുണ്ട്. അരുണാചലിലെ 13 ഇടങ്ങൾക്ക് പേരുകൾ നൽകിയതു പോലെ നേരത്തെ 2017ൽ ആറിടങ്ങൾക്കും 2021ൽ 15 ഇടങ്ങൾക്കും ചൈന പേരിടൽ കർമം നടത്തിയിട്ടുണ്ട്. എല്ലാക്കാലത്തും ഇന്ത്യ ഈ പേരിടൽ കർമത്തെ തള്ളികളയാറുമുണ്ട്. 'അരുണാചൽ പ്രദേശ് എക്കാലവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. തങ്ങൾക്കിഷ്ടമുള്ള പേരുകൾ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് നൽകുന്നത് ഈ വസ്തുതയെ മാറ്റില്ല' എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൈനയ്ക്ക് മറുപടി നൽകും. വീണ്ടും ഒരിടവേളയെടുത്ത് ചൈന അരുണാചൽ പ്രദേശ് വിഷയവുമായി വരും. ഇത് ആറ് ദശകമായി ആവർത്തിക്കുന്നു.
നിലവിലെ പ്രകോപനം മുൻപത്തേക്കാൾ ഗൗരവമേറിയതാണ് എന്ന വസ്തുതകൂടി ഇവിടെ പങ്ക് വയക്കട്ടെ. ഇതിന് കാരണം ഒരു നിയമമാണ്. 2021ലെ അതിർത്തി സംരക്ഷണ നിയമം. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയ ശേഷം ആദ്യമായാണ് ചൈന ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നത്. ഉത്തരകൊറിയ, റഷ്യ, ഇന്ത്യ, നേപ്പാൾ ഉൾപ്പെടെ 14 രാജ്യങ്ങളുമായി 22,000 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമെന്ന നിലയ്ക്ക് ഈ നിയമം പ്രാധാന്യമർഹിക്കുന്നു.
മൂന്ന് മേഖലകളിലായി ചൈനയുമായി ഇന്ത്യ അതിർത്തി പങ്ക് വയ്ക്കുന്നുണ്ട്. ഇത് അറിയപ്പെടുന്നത് യഥാർഥ നിയന്ത്രണരേഖ അഥവാ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽ.എ.സി.) എന്നാണ്. ഒന്ന് പടിഞ്ഞാറൻ മേഖല-ലഡാക്ക് ഉൾപ്പെടുന്ന പ്രദേശം, രണ്ട് മധ്യ മേഖല-ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്നു, മൂന്നാമതായി കിഴക്കൻ മേഖല- അരുണാചൽ പ്രദേശവും.
യഥാർഥ നിയന്ത്രണരേഖ ഉൾപ്പെടുന്ന പ്രദേശങ്ങൾ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് 70 വർഷത്തോളം പഴക്കമുണ്ട്. യഥാർഥ നിയന്ത്രണരേഖയുടെ നീളം 3,488 കിലോമീറ്ററാണെന്നാണ് ഇന്ത്യ കണക്കാക്കുന്നത്. ചൈനക്കാർ ഇത് ഏകദേശം 2,000 കിലോമീറ്റർ മാത്രമാണെന്ന് കണക്കാക്കുന്നു. ഈ വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ആരംഭിക്കുന്നത് 1959ലാണ്. പഞ്ചശീല ഉടമ്പടി നിലനിൽക്കുന്ന അക്കാലത്ത് ടിബറ്റിൽ നിന്ന് രക്ഷതേടിയെത്തിയ ദലൈലാമ ടെൻസിങ് ഗ്യാസ്റ്റോയ്ക്ക് അന്നത്തെ പ്രധാനമന്ത്രി നെഹ്റു അഭയം നൽകിയതാണ് അതിന് കാരണമായത്. ഇന്ത്യയുടെ നീക്കത്തിൽ ചൈന പ്രതിഷേധിച്ചത് അതിർത്തി തർക്കത്തിന് തുടക്കമിട്ടുകൊണ്ടാണ്.
1914ൽ ബ്രീട്ടന്റെ നേതൃത്വത്തിൽ നടത്തിയ സിംല കൺവൻഷനിൽ ചൈനയും ഇന്ത്യയും തിബത്തുമായുള്ള അതിർത്തികൾ ക്രമീകരിക്കാൻ ശ്രമം നടത്തി. എന്നാൽ ചൈനീസ് പ്രതിനിധികൾ വഴങ്ങിയില്ല. ഒടുവിൽ മക് മോഹൻ രേഖ ബ്രിട്ടീഷ് ഇന്ത്യയും ടിബറ്റും തമ്മിലുള്ള ധാരണയായി മാറി. ഇന്ത്യ അംഗീകരിച്ച മക് മോഹൻ രേഖയെ പിന്നീടും ചൈന അംഗീകരിച്ചില്ല. അതിന് കാരണമായി ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ചൂണ്ടിക്കാട്ടുന്ന വസ്തുത ടിബറ്റിന് അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടാൻ സ്വതന്ത്രാധികാരമില്ലെന്നതാണ്.
1959 നവംബർ ഏഴിന് അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ചൗ എൻലാ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് അയച്ച കത്തിൽ സൂചിപ്പിക്കുന്ന 2,000 കിലോമീറ്റർ മാത്രമുള്ള നിയന്ത്രണരേഖയാണ് ചൈന യഥാർഥ നിയന്ത്രണ രേഖയായി അംഗീകരിക്കുന്നത്. ലഡാക്ക് ഭാഗത്ത് കാരക്കോണം മലനിരകളുടെ ജലപാതനിരയാണ് അതിർത്തിയായി അംഗീകരിക്കാനാണ് ഇതിലൂടെ ചൈന ആവശ്യപ്പെടുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ അന്ന് നെഹ്റു തയ്യാറായില്ല. ഇക്കാലത്താണ് അരുണാചലിനായും ചൈന മുറവിളി ആരംഭിച്ചത്. ഇതാണ് പിന്നീട് 1962ലെ യുദ്ധത്തിലേക്ക് എത്തിച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം രാജീവ്ഗാന്ധി ചൈനയിലെത്തിയപ്പോഴാണ് പീസ് ആൻഡ് ട്രയാങ്കുലിറ്റി എഗ്രിമന്റിൽ ഒപ്പുവച്ചത്. ഇതുപ്രകാരം അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.
അരുണാചൽ അതിർത്തിയിലെ തവാങ് ആണ് ചൈന പ്രകോപനം സൃഷ്ടിക്കുന്ന പ്രധാനമേഖല. ആറാമത്തെ ദലൈലാമയുടെ ജന്മസ്ഥലമാണ് തവാങ് എന്നതാണ് പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം. നിലവിൽ രാജ്യത്തെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും വലിയ ബുദ്ധമത കേന്ദ്രവും ഇതാണ്. 1959 മാർച്ച് 30-ന് 14-ാമത് ദലൈലാമ ടെൻസിൻ ഗ്യാറ്റ്സോ ഇന്ത്യയിലേക്ക് പലായനം ചെയ്ത് വന്നതും ഇതിലൂടെയാണ്. ദലൈലാമയെ വിഘടനവാദിയായാണ് അന്ന് മുതൽ ചൈന കരുതുന്നത്. അതിനാൽ ഇവിടുത്തെ ബുദ്ധകേന്ദ്രങ്ങൾ തകർക്കുകയെന്ന ലക്ഷ്യവും ചൈനയ്ക്കുണ്ട്.
കരസേന മുൻ ഉപമേധാവി ലഫ്. ജനറൽ ശരത് ചന്ദ് പറയുന്നത് തവാങ്ങിന്റെ പ്രധാന്യം അതൊരു ബുദ്ധിസ്റ്റ് സ്ഥലമാണെന്നതാണ്. തവാങ് ബുദ്ധ ആശ്രമം എന്നും ലാസയുടെ കീഴിലായിരുന്നു. അവിടുത്തെ ആളുകളും ആശ്രമവും നികുതി അടയ്ക്കുന്നത് ലാസയിലേക്കാണ്. അതുകൊണ്ടാണ് ചൈനീസ് സർക്കാർ തവാങ്ങും അരുണാചലും അവരുടെ സ്ഥലമാണെന്ന് അവകാശപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 1962ലെ യുദ്ധം ആരംഭിച്ചതും അവസാനിച്ചതും ഇവിടെ വച്ചായിരുന്നു.
1914-മക്മഹോൻ രേഖ പ്രകാരം തവാങ് ഇന്ത്യയുടെ ഭാഗമാണ്. മക്മഹോൻ രേഖ ചൈന അംഗീകരിക്കാത്തതിന്റെ പ്രധാന കാരണവും അതാണ്. തവാങ് ചൈനയുടെ അധികാരപരിധിയിലെത്തിയാൽ ഇന്ത്യയെ കീഴടക്കുകയെന്ന മോഹവും ഏളുപ്പത്തിൽ സാധിക്കുമെന്ന് ചൈന കരുതുന്നു. തവാങ്ങുകൂടി ലഭിച്ചാൽ ടിബറ്റ് പൂർണമായും ചൈനയുടെ കൈകളിലെത്തുകയും ചെയ്യും.
വർഷത്തിൽ രണ്ട് തവണയെങ്കിലും തവാങിൽ ചൈന പ്രകോപനം സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. നവംബറിൽ ചൈനീസ് സേന പ്രദേശത്തെ പട്രോളിങ്ങ് ശക്തമാക്കി. ഹാൻഡ് ഹെൽഡ് തെർമൽ ഇമേജറുകൾ ഉപയോഗിച്ചുള്ള പട്രോളിങ് അറിഞ്ഞതോടെ ഇന്ത്യയും പ്രതിരോധം ശക്തമാക്കി. 2022 ഡിസംബറിൽ കല്ലേറുണ്ടായത് സംഘർഷാവസ്ഥ വർധിപ്പിച്ചു. പിന്നാലെ പരസ്പരം ചെറിയ ഏറ്റുമുട്ടലുണ്ടായെങ്കിൽ ഇരുവശത്തെ സൈനികരും ശാന്തരായി. ഇതിനിടെ മേഖലയിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ റിപ്പോർട്ടും പുറത്ത് വന്നിരുന്നു.
അതേസമയം അരുണാചൽ വിഷയം ഇന്ത്യയിൽ രാഷ്ട്രീയമായും മാറുന്നുണ്ട്. അതിർത്തിയിൽ എല്ലാം ഭദ്രമാണെന്നു പറഞ്ഞ് ചൈനയെ ന്യായീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനയുടെ പുതിയ അവകാശവാദത്തിൽ മൗനം വെടിയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
Stories you may Like
- അരുണാചൽ ഇന്ത്യയുടേത്, ചൈനയ്ക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം
- അരുണാചൽ പ്രദേശ്: ചൈനയുടെ അവകാശ വാദങ്ങൾക്ക് മറുപടിയുമായി എസ്. ജയശങ്കർ
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- അരുണാചലിൽ നിന്നുള്ള വുഷു താരങ്ങൾക്ക് ചൈന വീസ നിഷേധിച്ചു; പ്രതിഷേധിച്ച് ഇന്ത്യ
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്