മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്കു പരിശോധിക്കാമോ എന്നതിലും കേസ് നിലനിൽക്കുമോ എന്നതിലും വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും അതെന്തൊക്കെയാണെന്നു വിധിയിൽ വിശദമാക്കിയിട്ടില്ല; മുഖ്യമന്ത്രിക്ക് ആശ്വാസമാകുന്ന നിലപാട് എടുത്ത ജഡ്ജി ആരെന്നും വ്യക്തമല്ല; ദുരിതാശ്വാസത്തിൽ ലോകായുക്തയുടെ വിധിയിൽ ചർച്ച തുടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാരോപിച്ച് ലോകായുക്ത മുൻപാകെയുള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമെത്തുമ്പോൾ നിയമ വിദഗ്ദ്ധർ പ്രകടിപ്പിക്കുന്നത് ആശങ്ക. രണ്ടംഗ ബെഞ്ചിനു ഭിന്നാഭിപ്രായമുള്ളതിനാൽ ഹർജി നിലനിൽക്കുന്നതാണോയെന്നു പരിശോധിക്കാൻ ലോകായുക്തയും രണ്ട് ഉപലോകായുക്തമാരും അടങ്ങിയ ഫുൾ ബെഞ്ചിനു വിട്ടു. 2022 ഫെബ്രുവരി 5 മുതൽ മാർച്ച് 18 വരെ അന്തിമ വാദം നടന്നു. പരാതി നിലനിൽക്കുന്നതാണോയെന്നു വാദം പൂർത്തിയായശേഷം തർക്കമുണ്ടാകുന്നതു ലോകായുക്തയുടെ ചരിത്രത്തിലാദ്യമാണ്. ഭിന്നാഭിപ്രായ വിധി വരുന്നതാകട്ടെ, വാദം പൂർത്തിയായി ഒരു വർഷവും 12 ദിവസവും കഴിഞ്ഞശേഷവും. ഏതു ജഡ്ജിയാണ് ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതെന്നും വ്യക്തമല്ല.
പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനത്തിനു വെല്ലുവിളി ഉയർത്തിയ കേസിലെ വിധി ഇന്നലെ രാവിലെ 10.40നാണ് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന്റെ സാന്നിധ്യത്തിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വായിച്ചത്. മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്കു പരിശോധിക്കാമോ, കേസ് നിലനിൽക്കുമോ എന്നീ കാര്യങ്ങളിൽ ഇരുവർക്കും വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും അതെന്തൊക്കെയാണെന്നു വിധിയിൽ വിശദമാക്കിയിട്ടില്ല. ഇതിനൊപ്പം ഏതെല്ലാം ജഡ്ജിമാർക്ക് ഏതെല്ലാം വിഷയത്തിൽ ഭിന്നാഭിപ്രായം വന്നുവെന്ന് വ്യക്തമാകാത്തതും. ഇത് ചെയ്യേണ്ടിയിരുന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയിൽനിന്നു മന്ത്രിസഭയുടെ പ്രത്യേക തീരുമാനപ്രകാരം അനുവദിച്ച സഹായങ്ങൾക്കെതിരെയാണ് ഹർജി. മുഖ്യമന്ത്രിയും അന്നത്തെ 16 മന്ത്രിമാരും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസുമാണ് എതിർകക്ഷികൾ. ഇവരിൽ പിണറായി മാത്രമേ ഇപ്പോൾ അധികാരത്തിലുള്ളൂ. പൊതുപ്രവർത്തകർക്കെതിരെ അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ അവർ പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ 14ാം വകുപ്പു പ്രകാരമുള്ള കേസ് മുഖ്യമന്ത്രിക്കു നിർണായകമായിരുന്നു. ഈ സാഹചര്യത്തിൽ ഭിന്ന നിലപാടുകൾ മുഖ്യമന്ത്രിക്ക് തുണയായി.
ലോകായുക്തയിൽ ലഭിക്കുന്ന പരാതികൾ ലോകായുക്ത നിയമത്തിന്റെ പരിധിയിൽ വരുന്നതാണോയെന്ന പ്രാഥമിക വാദത്തിനു ശേഷമാണ് ഫയലിൽ സ്വീകരിക്കുന്നത്. 2019 ജനുവരി 14നു കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ പരാതി കൊടുത്തപ്പോൾ പ്രാഥമിക വാദം കേട്ടിരുന്നു. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും വിശദ അന്വേഷണം വേണമെന്നുമാണ് അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. ഈ കേസിലാണ് ഇപ്പോൾ സംശയം ഉയരുന്നത് എന്നതും ചർച്ചകളിലുണ്ട്.
ഇനി ഈ കേസ് ലോകായുക്ത നിയമപ്രകാരം ഹർജി നിലനിൽക്കുന്നതാണോയെന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ഹാറൂൺ അൽ റഷീദ്, ബാബു മാത്യു പി.ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് പരിശോധിക്കും. ഹർജി സ്വീകരിക്കാമെന്നു കണ്ടെത്തിയാൽ വീണ്ടും വാദം തുടങ്ങും. വിധിക്കെിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്. അവിടെനിന്നുണ്ടാകുന്ന വിധികളും ലോകായുക്തയുടെ നടപടികളെ ബാധിക്കും.
ഓഗസ്റ്റ് 30നു ലഭിച്ച ലോകായുക്ത ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഒപ്പുവച്ചിട്ടില്ല. സാങ്കേതിക സർവകലാശാലാ വിഷയത്തിൽ സർക്കാരിനു മെരുങ്ങിയ ഗവർണർ ലോകായുക്ത ബില്ലിൽ ഒപ്പിട്ടാൽ കേസിൽ വഴിത്തിരിവാകും. അതിനുശേഷം മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധി ഉണ്ടായാലും നിയമസഭയ്ക്ക് അപ്പീൽ നൽകാം. സഭയിൽ അനുകൂല തീരുമാനവും ഉറപ്പ്. ഭേദഗതിക്കെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാൽ വെല്ലുവിളിയാകും. കേസ് വീണ്ടും വൈകും. അങ്ങനെ മുഖ്യമന്ത്രിക്ക് ഈ കാലാവധിയിൽ വിധിയുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പിക്കാനും കഴിയും.
മന്ത്രിസഭയുടെ അംഗീകാരം ഉണ്ടെന്ന കാരണത്താൽ ചട്ടങ്ങൾ പാലിക്കാതെ ദുരിതാശ്വാസ നിധിയിൽ നിന്നു തുക അനുവദിക്കാനാവില്ലെന്നാണു ലോകായുക്തയുടെ മുന്നിലെത്തിയ ഹർജിക്കാരന്റെ വാദം. നിധിയിൽ നിന്നു പരമാവധി 3 ലക്ഷം രൂപയാണ് അനുവദിക്കാവുന്നത്. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കൂടുതൽ ഉള്ളവർക്കു സഹായം അനുവദിക്കാൻ പാടില്ല. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു മന്ത്രിസഭായോഗം പണം അനുവദിച്ചത് ഇതെല്ലാം അട്ടിമറിച്ചാണ്. 2017 ജൂലൈ 7ന് ഇടതുമുന്നണി ഘടകകക്ഷിയായ എൻസിപിയുടെ നേതാവ് അന്തരിച്ച ഉഴവൂർ വിജയന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അദ്ദേഹത്തിന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപയും അനുവദിച്ചു.
2017 ഒക്ടോബർ 4ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസുകാരൻ കടയ്ക്കൽ കല്ലുതേരി പത്മ വിലാസത്തിൽ പി.പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകി. 2018 ജനുവരി 24ന് ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മകനും എൻജിനീയറിങ് ബിരുദധാരിയുമായ മകൻ ആർ.പ്രശാന്തിന് യോഗ്യതയ്ക്കനുസരിച്ചു ജോലി നൽകാൻ തീരുമാനിച്ചതിനു പുറമേ കുടുംബത്തിന് 8,66,000 രൂപയും അനുവദിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവരുടെ സുരക്ഷാ സേനയിൽ ഉള്ളവർക്കു മുൻപും അപകടം ഉണ്ടായിട്ടുണ്ടെങ്കിലും ധനസഹായം നൽകിയില്ലെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ജീവനക്കാർ മരിച്ചാൽ അവരുടെ കുടുംബത്തിനു സർക്കാർ വിവിധ ആനുകൂല്യങ്ങൾ നിയമപ്രകാരം ഉറപ്പാക്കിയിട്ടുണ്ട്. പ്രവീണിന്റെ കുടുംബാംഗങ്ങൾക്ക് അതു ലഭിച്ചിട്ടുമുണ്ട്. ചട്ടം ലംഘിച്ചാണു ദുരിതാശ്വാസ നിധിയിൽ നിന്നു തുക അനുവദിച്ചതെന്ന് ഹർജിയിൽ വിശദീകരിക്കുന്നു.
ചട്ടങ്ങൾ ലംഘിച്ചു ദുരിതാശ്വാസ നിധിയിൽ നിന്നു പണം അനുവദിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ 16 മന്ത്രിമാരും ചീഫ് സെക്രട്ടറിയും കേസിൽ പ്രതികളാണ്. ഒന്നാം പിണറായി സർക്കാരാണു 3 പേർക്കും സഹായം നൽകാൻ തീരുമാനിച്ചത്. അന്നു മന്ത്രിസഭയിൽ ഉണ്ടായിരുന്നവരിൽ പിണറായി മാത്രമേ ഇപ്പോൾ അധികാര സ്ഥാനത്തുള്ളൂ. യോഗത്തിൽ പങ്കെടുക്കാത്തതിനാൽ ചിലർ കേസിൽനിന്ന് ഒഴിവായി.
പരാതി പ്രകാരം പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നവർ: മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായിരുന്ന എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കെ.ടി.ജലീൽ, കടകംപള്ളി സുരേന്ദ്രൻ, എം.എം.മണി, മാത്യു ടി.തോമസ്, ജെ.മേഴ്സിക്കുട്ടിയമ്മ, എ.സി.മൊയ്തീൻ, കെ.രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി.രാമകൃഷ്ണൻ, സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ, ജി.സുധാകരൻ, പി.തിലോത്തമൻ, ടി.എം.തോമസ് ഐസക്, ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍