സ്പോർട്സ് ഹോസ്റ്റലിലേക്ക് രാത്രിയിൽ ബോംബെറിഞ്ഞു; മാരകായുധങ്ങളുമായി ആക്രമണം; ഏത് സമയത്തും ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യത; കാലിക്കറ്റ് ക്യാമ്പസിൽ എസ്എഫ്ഐ ആക്രമണ ഭീതിയിൽ കായികവിഭാഗം വിദ്യാർത്ഥികൾ; പ്രതികളെ പൊലീസുകാരിൽ നിന്നും സംരക്ഷിച്ച് നേതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശായിൽ പഠിക്കുന്ന ഫിസികൽ എഡ്യൂക്കേഷൻ വിദ്യാർത്ഥികൾക്കും കായികതാരങ്ങൾക്കുമെതിരെ എസ്എഫ്ഐ ആക്രമണം തുടർക്കഥയായതോടെ വിദ്യാർത്ഥികൾ ഭീതിയിൽ. ആക്രമണത്തിന് ഇരയായി ഗുരുതര പരിക്കേറ്റ ഫിസികൽ എഡ്യൂക്കേഷൻ വിദ്യാർത്ഥികൾ സർവകലാശാല അധികൃതർക്കും പൊലീസിലും പരാതി നൽകിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. അതേ സമയം ആക്രമണം ചെറുക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ കേസിൽ പെടുത്തി റിമാൻഡ് ചെയ്തതായും ഫിസികൽ എഡ്യൂക്കേഷൻ വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ഏത് സമയത്ത് വേണമെങ്കിലും യൂണിയൻ ഭരിക്കുന്ന എസ്എഫ്ഐയുടെ ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് വിദ്യാർത്ഥികൾ. ആക്രമണത്തെ തുടർന്ന് ദിവസങ്ങളോളും ക്ലാസുകൾ നഷ്ടപ്പെട്ടിരുന്നു. വിദ്യാർത്ഥിനിയുടെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് യൂണിവേഴ്സിറ്റി യൂണിയൻ അംഗമായ വിദ്യാർത്ഥിയും സംഘവും ഫിസികൽ എഡ്യൂക്കേഷൻ വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതിന് പിന്നാലെയാണ് ആക്രമണ പരമ്പര അരങ്ങേറിയത്. നിരവധി വിദ്യാർത്ഥികൾക്ക് മർദ്ദനം ഏറ്റിരുന്നു. സ്പോർട്സ് ഹോസ്റ്റലിന്റെ മുന്നിൽ പ്രതിഷേധവുമായി എത്തി എസ്എഫ്ഐ വിദ്യാർത്ഥികൾ കൊലവിളി നടത്തുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
ജീവന് വരെ ഭീഷണിയാകുന്ന വിധത്തിലാണ് ഇപ്പോഴും ക്യാമ്പസിലെ സാഹചര്യങ്ങളെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്ിലെ കായികതാരങ്ങൾക്ക് നോമ്പ് തുറക്കാനും, വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും, മറ്റു പഠനആവശ്യങ്ങൾക്കും ഒന്നും തന്നെ പുറത്തിറങ്ങാൻ പോലും കഴിയാത്ത സങ്കീർണ്ണ അവസ്ഥയിലൂടെയാണ് മുന്നോട്ട് പോകുന്നത്.
ഏത് സമയത്തും ആക്രമിക്കപ്പെടുകയും ജീവൻ വരെ നഷ്ട്ടപ്പെടുകയും ചെയ്യാൻ സാധ്യതയുള്ള ഒരു അന്തരീക്ഷത്തിലാണ് നിലവിൽ ക്യാമ്പസിനുള്ളിൽ കായിക വിദ്യാർത്ഥികൾ തങ്ങുന്നതെന്ന് അവർ പറയുന്നു. വഴികളെലാം തടസ്സപ്പെടുത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തി ഭീകരഅന്തരീക്ഷം സൃഷ്ട്ടിക്കുകയും, രാത്രി സമയങ്ങളിൽ സ്പോർട്സ് ഹോസ്റ്റലിലേക്ക് ബോംബ് എറിഞ്ഞ് ഭീതി വിതയ്ക്കുകയും ചെയ്യുന്നുവെന്ന് കായികതാരങ്ങളായ വിദ്യാർത്ഥികൾ പറയുന്നു. വൈകുന്നേരം പ്രാക്ടീസ് കഴിഞ്ഞ് താമസിക്കുന്ന മെൻസ് ഹോസ്റ്റലിലേക്ക് പോയ MPED വിദ്യാർത്ഥി അഖിലിനെ ഹോസ്റ്റലിന്റെ അടുത്ത് വെച്ച് നാലഞ്ചു പേരടങ്ങുന്ന എസ് എഫ് ഐ സംഘം വട്ടമിട്ടു ആക്രമിക്കുകയായിരുന്നു,
എന്നാൽ കായികവിഭാഗം വിദ്യാർത്ഥികൾ ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തി എസ്.എഫ്.ഐ. പ്രവർത്തകരുമായി ഏറ്റുമുട്ടിയെന്ന രീതിയിലാണ് സംഭവങ്ങൾ ചിത്രീകരിക്കപ്പെട്ടത്. എസ്എഫ്ഐ ആക്രമണത്തിന് പിന്നാലെ പ്രതിരോധിക്കാൻ ശ്രമിച്ച കായിക വിഭാഗത്തിലെ നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യുകയായിരുന്നു. ഇവരെ തിരൂർ സബ്ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് (എംപി.എഡ്.) വിദ്യാർത്ഥികളായ അരവിന്ദ് മേനോൻ, അക്ഷയ്, അതുൽ, അൻഷാദ് എന്നിവരാണ് റിമാൻഡിലുള്ളത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേ സമയം ആക്രമണം നടത്തിയ എസ്എഫ്ഐ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ക്യാമ്പസിൽ കേസ് അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തിന് മുന്നിൽ നിന്നും പ്രതികളെ എസ് എഫ് ഐ നേതാക്കൾ രക്ഷിച്ചെടുക്കുകയാണ് ഉണ്ടായതെന്ന് കായിക വിഭാഗം വിദ്യാർത്ഥികൾ ആരോപിക്കുന്നു.
വിദ്യാർത്ഥികളെ മർദ്ദിച്ഛ് നെറ്റിയും, കയ്യും എല്ലാം അടിച്ചു പൊട്ടിക്കുകയും ചെയ്തു, അവശരായ വിദ്യാർത്ഥികളെ ഉടനെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇഫ്താറിനെത്തിയ വിദ്യാർത്ഥികളെയും എസ്എഫ്ഐ സംഘം ആക്രമിച്ചു. ഉടനെ പ്രതിഷേധ സമരവുമായ് കായികതാരങ്ങൾ മെൻസ് ഹോസ്റ്റലിലെത്തി. പ്രതിഷേധ സമരത്തിന് നേരെയും എസ്എഫ്ഐ ഗുണ്ടാ സംഘങ്ങൾ ബോംബെറിയുകയും, മാരക ആയുധങ്ങളുമായ് അക്രമിക്കുകയും ചെയ്തുവെന്ന് ഫിസിക്കൽ എജ്യൂക്കേഷൻ വിദ്യാർത്ഥികൾ പറയുന്നു.
സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. നിരവധി കായിക വിദ്യാർത്ഥികളുടെ കയ്യിനും, തലയ്ക്കും എല്ലാം പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി കായിക രംഗം ശാന്തമാകാൻ ശ്രെമിക്കുമ്പോഴും, സമാധാനപരമായ ചർച്ചകൾക്കോ, തീരുമാനങ്ങൾക്കോ അവർ തെയ്യാറായില്ല, പ്രകോപിത സമീപനമാണ് അവരിൽ നിന്നും ഉണ്ടായത്, അവർ സ്ഫോടന വസ്തുകൾ എറിയുകയും , വധഭീഷണി മുഴക്കുകയും ചെയ്യുകയുണ്ടായി,
നിലവിൽ അടികിട്ടി അവശരായ കായികതാരങ്ങൾ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വീണ്ടും എസ്എഫ്ഐ സംഘം ആക്രമിക്കുമോ എന്ന ഭീതിയിലാണ് വിദ്യാർത്ഥികൾ. കായികതാരങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന പ്രവർത്തികൾ നടത്തിയിട്ടും യാതൊരു വിലയും കൽപ്പിക്കാതെ ഈ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് അധികൃതരുടേതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു
ബുധനാഴ്ച രാത്രിയോടെയാണ് പൊലീസ് കായിക വിഭാഗം വിദ്യാർത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആക്രമണം നടത്തിയ എസ്.എഫ്.ഐ. പ്രവർത്തകരുടെ പേരിലും കേസെടുക്കണമെന്ന് കായികവിഭാഗം വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. കായികവിഭാഗം വിദ്യാർത്ഥികൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുണ്ട്. എം.ബി. അമൽ. എ. അജിനേഷ്, വി. അരവിന്ദമേനോൻ എന്നിവരാണ് ചികിത്സയിലുള്ളത്.
ആക്രമണത്തിനിടെ പതിനഞ്ചോളം എസ്.എഫ്.ഐ. പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സ്റ്റുഡന്റസ് യൂണിയൻ (ഡി.എസ്.യു.) ചെയർമാൻ സ്നേഹിൽ, എസ്.എഫ്.ഐ. പ്രവർത്തകൻ സൗഹൃദ് എന്നിവരെ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രവർത്തകരായ ഷിതിൻ, അലേഖ് തുടങ്ങിയവർ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.
അതേ സമയം എസ്.എഫ്.ഐ. പ്രവർത്തകരെ ആക്രമിച്ച കായികവിഭാഗം വിദ്യാർത്ഥികളെ സർവകലാശാലയിൽനിന്ന് സസ്പെൻസ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂണിയൻ ചെയർപേഴ്സൺ ടി. സ്നേഹയുടെ നേതൃത്വത്തിൽ ഭരണകാര്യാലയത്തിന് മുന്നിൽ ഉപരോധിച്ചു.
കായികവിഭാഗം വിദ്യാർത്ഥികളുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് രാവിലെ പതിനൊന്നോടെയാണ് സ്നേഹയുടെ നേതൃത്വത്തിൽ ഭരണകാര്യാലയം ഉപരോധിച്ചത്. പ്രവർത്തകർ വൈസ് ചാൻസലറുടെ ചേംബറിലേക്ക് കടന്നതോടെ ഭരണകാര്യാലയം പൊലീസ് പുറത്തുനിന്ന് പൂട്ടി. ഭരണകാര്യാലയത്തിന് അകത്തും പുറത്തും ഒരേസമയം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
കാമ്പസിലെ സംഘർഷസാധ്യത കണക്കിലെടുത്ത് പെൺകുട്ടികളുടെ ഹോസ്റ്റൽ അടക്കം അടച്ചു. കായികവിഭാഗം ഹോസ്റ്റലും എസ്.എഫ്.ഐ. വിദ്യാർത്ഥികളുണ്ടായിരുന്ന ആൺകുട്ടികളുടെ ഹോസ്റ്റലും ബുധനാഴ്ച രാത്രിയോടെ അടച്ചിരുന്നു. പെൺകുട്ടിയുടെ ഫോട്ടോ എടുത്തുവെന്നാരോപിച്ച് തുടങ്ങിയ ഇരുവിഭാഗം വിദ്യാർത്ഥികളുടെയും ഏറ്റുമുട്ടലാണ് സംഭവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴും വീണ്ടും സംഘർഷത്തിലേക്ക് വഴിവെച്ചത്.ഹോസ്റ്റൽ അടക്കുകയായിരുന്നു.
Stories you may Like
- ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കു കേരളത്തിന്റെ ആദരം
- കാലിക്കറ്റ് സർവകലാശാല വിസി ഡോ.എം കെ ജയരാജിന് തുടരാം
- താരങ്ങൾ കേരളം വിടുന്നത് നിരാശാജനകം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എന്തും സംഭവിക്കാമെന്ന സ്ഥിതി; ഗവർണ്ണർ രണ്ടും കൽപ്പിച്ച്
- എസ് എഫ് ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ കോഴിക്കോട് എത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്