മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മറവിൽ വൈക്കം വിശ്വന്റെ മരുമകൻ എന്നെ പറ്റിച്ചു; ജർമൻ വെയ്സ്റ്റ് ബിൻ സാങ്കേതിക വിദ്യയെ പൊക്കിയടിച്ച് എന്റെ കാശ് മുഴുവനും അടിച്ചുമാറ്റി; നാലുവർഷമായി പുറകേ നടന്നിട്ടും 5 ദശലക്ഷം യൂറോ തിരികെ കിട്ടിയില്ലെന്ന് മാത്രമല്ല ഭീഷണിയും; ബ്രഹ്മപുരം ഫെയിം സോണ്ട ഇൻഫ്രാടെക് കമ്പനി ഡയറക്ടർ രാജ്കുമാർ ചെല്ലപ്പൻ പിള്ളയ്ക്ക് എതിരെ പ്രധാനമന്ത്രിക്ക് ജർമൻ പൗരന്റെ പരാതി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മറവിൽ ബ്രഹ്മപുരം ഫെയിം സോണ്ട ഇൻഫ്രാടെക് കമ്പനിക്കും, ഡയറക്ടർ രാജ്കുമാർ പിള്ളയ്ക്കും എതിരെ പരാതി നൽകി ജർമ്മൻ പൗരനായ പാട്രിക് ബോർ. നേരത്തെ ഇദ്ദേഹത്തിന്റെ പരാതിയിൽ ബംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാജ്കുമാർ പിള്ള എൽഡിഎഫിന്റെ മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകനാണ്.
പാട്രിക് ബോർ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്ര തന്ത്രജ്ഞതയിലും, മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഗംഭീര പ്രചാരണത്തിലും ആകൃഷ്ടനായാണ് ഞാൻ രാജ് കുമാർ ചെല്ലപ്പൻ പിള്ളയുടെ ഉടമസ്ഥയിലുള്ള സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ 4 ദശലക്ഷം യൂറോ നിക്ഷേപിച്ചത്. പിന്നീട് ബാങ്ക് ഗ്യാരണ്ടിയായി 2.28 ദശലക്ഷം യൂറോയും അധികമായി നൽകി. 2016 മുതൽ 2018 വരെയുള്ള കാലയളവിലായിരുന്നു അത്.
സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് ജർമൻ വെയ്സ്റ്റ് ബിൻ സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയാണ് കമ്പനി എന്നെ സമീപിച്ചത്. അതുപ്രകാരം, ബെംഗളൂരുവിൽ, ഒരു ചെറിയ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. ഇന്ത്യയിലെ മാലിന്യ നിർമ്മാർജ്ജനത്തിൽ, ജർമൻ സാങ്കേതിക വിദ്യ വളരെ ഫലപ്രദമായിരിക്കുമെന്ന് രാജ്കുമാർ പിള്ള പ്രചരിപ്പിച്ചു.
എന്നാൽ, കേരളത്തിലെ രാഷ്ട്രീയ കുടുംബവുമായി ബന്ധമുള്ള രാജ്കുമാർ പിള്ള ഞങ്ങളുമായി നേരുള്ള ബിസിനസ് നടത്താനല്ല വന്നതെന്ന് പിന്നീട് മനസ്സിലായി. സുതാര്യമല്ലാത്ത രീതിയിൽ പ്രവർത്തിച്ച രാജ്കുമാർ മാസന്തോറുമുള്ള റിപ്പോർട്ടുകളും, ധനകാര്യ വിവരങ്ങളും തരാതെയായി. ഞങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ പണം തന്റെയും കുടുംബത്തിന്റെയും ആവശ്യത്തിനായി അയാൾ വകമാറ്റി. രാജ്കുമാർ പിള്ളയുമായി രഹസ്യ ഇടപാടുള്ള വ്യത്യസ്തമായ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പണം വകമാറ്റിയെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കഴിഞ്ഞ നാലുവർഷമായി പണം തിരികെ വാങ്ങിയെടുക്കാൻ ഞാൻ വിഷമിക്കുകയാണ്. ഫീസും, പലിശയും അടക്കം 5 ദശലക്ഷം യൂറോ കിട്ടാനുണ്ട്.
തനിക്കെതിരെ പരാതിപ്പെട്ടാൽ, നിക്ഷേപം പോയതായി കരുതിയാൽ മതിയെന്നാണ് രാജ്കുമാർ എന്നെ ഭീഷണിപ്പെടുത്തിയത്. ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട് വിവാദത്തിലായതിന് പുറമേ നിരവധി അഴിമതി ആരോപണങ്ങളും അയാൾക്കെതിരെ നിലവിലുണ്ട്.
ബെംഗളൂരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും, കാര്യമായ നടപടിയൊന്നുമില്ല. ഇന്ത്യയിൽ നിക്ഷപിച്ചത് അബദ്ധമായി പോയെന്ന് എവ്വാ ബഹുമാനത്തോടെയും പറയട്ടെ. വിദേശ നിക്ഷേപകർക്ക് സർക്കാർ സംരക്ഷണം ഒന്നും ഒരുക്കിയിട്ടില്ലെന്നും തോന്നുന്നു. പെട്ടെന്ന് നടപടി സ്വീകരിച്ച് വലിയ ധനനഷ്ടം തടയുന്നതിന് സർക്കാർ പിന്തുണ നൽകുന്നില്ല. എന്റെ പല സഹപ്രവർത്തകരും ഇന്ത്യയിൽ നിക്ഷേപിക്കുന്നതിൽ ആശങ്കാകുലരാണെന്ന് പറയട്ടെ. ജർമൻ ഏംബസിയെയും, ബെംഗളൂരുവിലെ ജർമൻ കോൺസുലേറ്റിനെയും, ഞാൻ വിവരം അറിയിച്ചിരുന്നു. വളരെ വേഗം നടപടിയെടുത്ത് എനിക്ക് നീതി ലഭ്യമാക്കാൻ അങ്ങയോട് അഭ്യർത്ഥിക്കുന്നു.
പാട്രിക് ബോർ
അതേസമയം, പാട്രിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം വിശ്വന്റെ മരുമകനും സോണ്ട കമ്പനി ഡയറക്ടറും ആയ രാജ്കുമാർ പിള്ളയ്ക്കെതിരെ ബാംഗ്ലൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വിശ്വാസ വഞ്ചനയ്ക്കാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 20 കോടി രൂപയുടെ എസ്ബിഎൽസി (ടമേിറയ്യ ഘലേേലൃ ീള ഇൃലറശ)േ നൽകിയതിന് ലാഭ വിഹിതമായി 82 ലക്ഷം നൽകാമെന്ന കരാർ ലംഘിച്ചുവെന്നും കരാറിൽ പറഞ്ഞ തുക നൽകാതെ പറ്റിച്ചുവെന്നുമാണ് ജർമ്മൻ പൗരന്റെ പരാതി.
എസ്ബിഎൽസി ഇത് വരെ റിലീസ് ചെയ്ത് നൽകിയില്ല. കരാറിൽ പറഞ്ഞ തുകയും നൽകാതെ പറ്റിച്ചു എന്നും പരാതിയിൽ പറയുന്നു. വലിയ മോഹന വാഗ്ദാനങ്ങൾ നൽകിയാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ രാജ്കുമാർ പിള്ള തന്നെ സമീപിച്ചതെന്നാണ് പാട്രിക് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. 2017ൽ പിള്ള തന്നെ സമീപിച്ചെന്നും ഇന്ത്യയിൽ ഇൻഫ്രാസ്ട്രെക്ച്ചർ രംഗത്തും മാലിന്യ സംസ്ക്കരണ രംഗത്തു വലിയ സാധ്യതകൾ ഉണ്ടെന്ന് സംസാരിക്കുകയായിരുന്നു. സോൺടക്ക് രാജ്യത്തെ വിവിധ സ്ഥാപനങ്ങളുമായി കരാറുകൾ ഉണ്ടെന്നു മറ്റുംപറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്നാണ് എസ്ബിഎൽസി കരാറിൽ ഏർപ്പെടുന്നത്.
തുടർന്ന് 1.5 മില്യൺ യൂറോ ഇക്വറ്റി ആയും 2.5 മില്ല്യൻ യൂറോ എക്സ്റ്റേണൽ കൊമേഴ്യൽ ാേറോവിങ് പ്രകാരവും സോണ്ടയുമായി കരാറിലായി. എന്നാൽ കരാർ പ്രകാരം തനിക്ക് ലഭിക്കേണ്ട പണം നൽകാതെ രാജ്കുമാർ പിള്ള വഞ്ചിച്ചു എന്നാണ് പരാതിയിൽ പാട്രിക് ചൂണ്ടിക്കാട്ടുന്നത്. വിവിധ പദ്ധതികളുടെ ഡിപ്പോസ്റ്റ് തുകയായി പണം ഉപയോഗിച്ചിട്ടും തനിക്ക് ലാഭവിഹിതം കിട്ടിയില്ലെന്നാണ് ബോർ ചൂണ്ടിക്കാട്ടുന്ന കാര്യം. പരാതി അനുസരിച്ച് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്താണ് അന്വേഷണം തുടരുനന്നത്.
എൽഡിഎഫ് മുൻകൺവീനർ വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിയാണ് സോൺട ഇൻഫ്രാടെക്. ബ്രഹ്മപുരത്തെ മാലിന്യ കരാർ നൽകിയത് സോൺടക്ക് നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആക്ഷേപവും ശക്തമായിരുന്നു. സോണ്ട ഇൻഫ്ര ടെക്കിനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. തിരുനെൽവേലി നഗരസഭയിലെ മാലിന്യ സംസ്കരണ പ്രവൃത്തിയുടെ തെറ്റായ രേഖ കാണിച്ച് ബ്രഹ്മപുരത്തെ കരാർ നേടിയെടുത്തു എന്നാതാണ് അതിലൊന്ന്. ബെംഗളൂരു നഗരസഭയിൽ വേസ്റ്റ് ബിൻ വിതരണം നടത്തിയ പദ്ധതിയിലെ അഴിമതികൂടി ചൂണ്ടിക്കാട്ടിയാണ് അന്ന് മുൻ മേയർ ടോണി ചമ്മിണി സോണ്ട ഇൻഫ്രാടെക്കിനെതിരെ രംഗത്തുവന്നത്.
ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിവിധ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലുമായി സോൺടക്ക് കരാർ ലഭിച്ചിരുന്നു. പലയിടങ്ങളിലും വീഴ്ച്ച വരുത്തുകയും ചെയ്തു. കോഴിക്കോട് കോർപ്പറേഷനിലെ ഞെളിയൻപറമ്പിലെ മാലിന്യം നീക്കൽ കരാർ കമ്പനിയും സോണ്ട ഇൻഫ്രടെക്ക്. വ്യവസ്ഥയിൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും മാലിന്യം നീക്കാത്തതിനെത്തുടർന്നാണ് പിഴ ചുമത്തുന്നതെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞെങ്കിലും ഇവർക്ക് കരാർ നീട്ടി നൽകുകയാണ് ചെയ്തത്.
ഉപാധികളോടെ, പിഴ ഈടാക്കി കരാർ പുതുക്കാനാണ് നീക്കം. സോണ്ട കമ്പനിയെ കരാറിൽ നിന്ന് ഒഴിവാക്കണമെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ മേയർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഇപ്പോൾ സോണ്ട കമ്പനിക്ക് തന്നെ കരാർ നീട്ടി നൽകാനുള്ള തീരുമാനം കോർപ്പറേഷൻ അധികാരികൾ കൈക്കൊണ്ടിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍