Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചുരിദാറിന്റെ ഷാൾ രണ്ടുതവണ കഴുത്തിൽ മുറുക്കി; കൈത്തണ്ട മുറിച്ചു; അനുമോളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനും ശ്രമം നടത്തി; അടുത്ത മുറിയിൽ മകളോടൊപ്പം കിടന്നുറങ്ങി; രാവിലെ നാടുവിട്ടത് ഭാര്യയുടെ ആഭരണങ്ങളുമായെന്നും ബിജേഷിന്റെ മൊഴി

ചുരിദാറിന്റെ ഷാൾ രണ്ടുതവണ കഴുത്തിൽ മുറുക്കി; കൈത്തണ്ട മുറിച്ചു; അനുമോളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനും ശ്രമം നടത്തി; അടുത്ത മുറിയിൽ മകളോടൊപ്പം കിടന്നുറങ്ങി; രാവിലെ നാടുവിട്ടത് ഭാര്യയുടെ ആഭരണങ്ങളുമായെന്നും ബിജേഷിന്റെ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: വാക്കുതർക്കത്തെ തുടർന്ന് അദ്ധ്യാപികയായ ഭാര്യയെ കൊലപ്പെടുത്തി നാടുവിട്ട ബിജേഷിന്റെ വളരെ വിചിത്രമായ പദ്ധതികൾ അറിഞ്ഞതോടെ അമ്പരപ്പിലാണ് അന്വേഷണ സംഘവും. പേഴുംകണ്ടത്ത് അദ്ധ്യാപികയായ ഭാര്യ അനുമോളെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ പ്രതി ബിജേഷിനുണ്ടായിരുന്നത് അമിത ആത്മവിശ്വാസമായിരുന്നു. ഈ ആത്മവിശ്വാസമാണ് ഒടുവിൽ ബിജേഷിന് കുരുക്കായതും പൊലീസിന്റെ പിടിയിൽ ചെന്ന് വീണതും.

കൊലപാതകം നടത്തിയ ശേഷം മൂന്ന് ദിവസം വിജേഷ് നാട്ടിലുണ്ടായിരുന്നു. ഇക്കാലയളവിൽ ആരും അയാളെ സംശയിച്ചില്ല. അനുമോളെ കുറിച്ച് അന്വേഷണമുണ്ടായെങ്കിലും മൃതദേഹം കണ്ടെത്താതെ വന്നതോടെ സംഭവം പുറത്ത് വരില്ലെന്ന വിശ്വാസത്തിലായിരുന്നു വിജേഷ്. ഭാര്യ അനുമോൾ നാടു വിട്ടെന്നാണ് വിജേഷ് പുറത്ത് പറഞ്ഞിരുന്നത്. താൻ പറഞ്ഞ കളവ് ബന്ധുക്കളും നാട്ടുകാരും വിശ്വസിച്ചെന്നായിരുന്നു ഇയാൾ കരുതിയിരുന്നത്.

ദമ്പതികൾ തമ്മിൽ രാത്രിയിൽ വാക്കേറ്റം നടക്കുമ്പോഴും സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹാളിൽ കസേരയിൽ ഇരുന്ന് എഴുതുകയായിരുന്നു അനുമോൾ. ഇതിനിടെ പിന്നിലൂടെയെത്തി ചുരിദാറിന്റെ ഷാൾ രണ്ടുതവണ അനുമോളുടെ കഴുത്തിൽ ചുറ്റിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. തുടർന്ന് കട്ടിലിൽ കയറ്റിക്കിടത്തിയശേഷം ബ്ലേഡ് എടുത്തു കൊണ്ടുവന്ന് അനുമോളുടെ ഇടതു കൈത്തണ്ട മുറിച്ചു.

ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. അതിനുശേഷം കട്ടിലിൽ കിടന്നുകൊണ്ട് ആത്മഹത്യ ചെയ്യാൻ ബിജേഷും ശ്രമിച്ചു. ശ്വാസം മുട്ടിയതോടെ അത് ഉപേക്ഷിച്ചു. സ്വന്തം ഇടത് കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ വിഫല ശ്രമം നടത്തി. തുടർന്നാണ് നാടുവിടാൻ തീരുമാനിച്ചത്. അനുമോളുടെ രണ്ടു മോതിരവും ബ്രേസ്ലെറ്റും ഊരിയെടുത്തു.ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

അഞ്ചു വയസ്സുള്ള മകൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭാര്യയെ ബിജേഷ് ക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം മകൾ കിടന്നുറങ്ങിയിരുന്ന മുറിയിൽ പോയി പ്രതിയും കിടന്നുറങ്ങി. 18 -ന് പുലർച്ചെ ആറ് മണിയോടെ എഴുന്നേറ്റ് കിടപ്പുമുറിയിൽ എത്തിയപ്പോൾ അനുമോൾ മരിച്ചുകിടക്കുകയായിരുന്നു. അതോടെ മൃതദേഹം വലിച്ച് താഴെയിട്ട് കമ്പിളി പുതപ്പിൽ പൊതിഞ്ഞശേഷം കാലുകൊണ്ട് ചവിട്ടി കട്ടിലിന് അടിയിൽ കയറ്റി.

ഏഴ് മണിയോടെ കുട്ടി എഴുന്നേറ്റു വന്നപ്പോൾ ചായ ഉണ്ടാക്കി നൽകിയ ശേഷം ഇയാൾ സ്വന്തം അമ്മയെ ഫോൺ വിളിച്ച് ഭാര്യ ആരുടെയോ കൂടെ ഇറങ്ങിപ്പോയെന്ന് പറഞ്ഞു ഫോൺ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണെന്നും താൻ എഴുന്നേറ്റപ്പോൾ അടുക്കളയുടെ കതക് തുറന്നാണ് കിടന്നിരുന്നതെന്നുമാണ് ഇയാൾ പറഞ്ഞത്. മണം പുറത്തുവരാതിരിക്കാൻ സാമ്പാണിത്തിരി കത്തിച്ചുവയ്ക്കുകയും അടിക്കുകയും ചെയ്തശേഷമാണ് ബിജേഷ് മുങ്ങിയത്.

അനുമോളുടെ കഴുത്തിൽ ചുറ്റിയ ഷാളും കൃത്യം നടത്തിയപ്പോൾ ബിജേഷ് ധരിച്ചിരുന്നു. മുണ്ട് ഉപയോഗിച്ച് മുറി തുടച്ചിട്ടുണ്ടെങ്കിലും വെള്ളം ഉപയോഗിച്ച് മുറി കഴുകിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ഈ തുണികൾ തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചില്ലെങ്കിലും പൂർണമായി കത്തിയില്ല. തെളിവെടുപ്പിനായി ഇയാളെ കൊണ്ടുവന്നപ്പോൾ തുണിയുടെ അവശിഷ്ടങ്ങളും മണ്ണെണ്ണ എടുത്ത കുപ്പിയും പൊലീസ് കണ്ടെത്തി. കൈത്തണ്ട് മുറിക്കാൻ ഉപയോഗിച്ച ബ്ലേഡ് സമീപത്ത് എറിഞ്ഞു കളഞ്ഞിരുന്നു.

അനുമോളുടെ മൃതദേഹത്തിന്റെ ദുർഗന്ധം പുറത്തറിയാതിരിക്കാൻ ബിജേഷ് ചെയ്ത പ്രവർത്തി പൊലീസിനേയും അമ്പരപ്പിച്ചു. വളരെ വിചിത്രമായ പദ്ധതികൾ ആയിരുന്നു ബിജേഷിന്റെ മനസ്സിലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന് ഒരാഴ്‌ച്ച കഴിഞ്ഞതിനാൽ മൃതദേഹം അഴുകി ദ്രവിച്ചിട്ടുണ്ടാകുമെന്നാണ് ഇയാൾ കരുതിയിരുന്നത്...

അതേസമയം .മൃദേഹത്തിൽ നിന്നും ദുർഗന്ധം പുറത്ത് വരാതിരിക്കാനുള്ള വിദ്യകളും ബിജേഷ് മുറിക്കുള്ളിൽ ചെയ്തിരുന്നു. മുറിയിൽ സാമ്പ്രാണിത്തിരി കത്തിച്ച് വച്ച് ഫാൻ ഇട്ടിരിക്കുകയായിരുന്നു. അഞ്ചുമിനിട്ട് കൊണ്ട് കത്തിത്തീരുന്ന സാമ്പ്രാണി തിരിയാണ് ദുർഗന്ധം പുറത്തറിയാതിരിക്കാൻ ബിജേഷ് ഉപയോഗിച്ചതെന്നുള്ളത് പൊലീസുകാരെയും അമ്പരപ്പിച്ചു.

മാത്രമല്ല താൻ കുറച്ച് ദിവസം മാറി നിന്നാൽ എല്ലാം കെട്ടടങ്ങുമെന്നായിരുന്നു ഇയാളുടെ വിശ്വാസം. ഈ പദ്ധതിയും മനസ്സിലിട്ട് ചൊവ്വാഴ്‌ച്ച തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി ശനിയാഴ്‌ച്ച വരെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. ബിജേഷിന്റെ കൈയിൽ മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാലും വാർത്തകൾ കാണാതിരുന്നതിനാലും അനുമോളുടെ മൃതദേഹം കണ്ടെത്തിയതും തന്നെ പൊലീസ് അന്വേഷിക്കുന്നതുമായ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല.

വളരെ വിചിത്രമായ പദ്ധതികൾ ആയിരുന്നു ബിജേഷിന്റെ മനസ്സിലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന് ഒരാഴ്‌ച്ച കഴിഞ്ഞതിനാൽ മൃതദേഹം അഴുകി ദ്രവിച്ചിട്ടുണ്ടാകുമെന്നാണ് ഇയാൾ കരുതിയിരുന്നത്. തിരികെ വീട്ടിലെത്തി കട്ടിലിനടിയിൽ ബാക്കി വന്ന അസ്ഥികൾ പെറുക്കിയെടുത്ത് ഉപേക്ഷിക്കുന്നതോടെ താൻ സ്വതന്ത്രനാകുമെന്നും കണക്കുകൂട്ടി. അസ്ഥികൾ പെറുക്കി ഉപേക്ഷിക്കാനാണ് ഞായറാഴ്‌ച്ച പുലർച്ചെ നാട്ടിലേക്ക് തിരിച്ചത്. എന്നാൽ കുമളിയിലെത്തിയ ഇയാൾ സിസി ടിവി ക്യാമറയിൽ പതിയുകയായിരുന്നു. ഇതിനെ തുടർന്നാണ് കുമളി പൊലീസ് ബിജേഷിനെ പിടികൂടുന്നത്.

തന്നെ പൊലീസ് അന്വേഷിക്കുന്നത് അറിയാത്തതിനാൽ കുമളിയിലെ തമിഴ്‌നാട് ബസ് സ്റ്റാൻഡിൽ നിന്നും നടന്നാണ് ഇയാൾ കേരളത്തിലേക്ക് വന്നത്. തുടർന്ന് റോസാപൂക്കണ്ടം ഭാഗത്ത് പോയി. അവിടെ ചെന്ന് വേഷം മാറി ടൗണിലേക്ക് ഇറങ്ങിയപ്പോഴാണ് പൊലീസ് ബിജേഷിനെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയ രീതിയും കൊല നടത്താനുപയോഗിച്ച ഷാൾ അടക്കമുള്ള സാധനങ്ങൾ കത്തിച്ചു കളഞ്ഞ സ്ഥലവും അവശിഷ്ടങ്ങളും ബിജേഷ് പൊലീസിന് കാണിച്ചു കൊടുത്തു. ഷാൾ അടക്കമുള്ള സാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ കൊലപാതകത്തിനു ശേഷം താൻ അത്മഹത്യക്ക് ശ്രമിച്ചെന്നും ബിജേഷ് പൊലീസിനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP