Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആശുപത്രിയിലെ നഴ്‌സിങ് സ്റ്റേഷനിൽ നഴ്‌സിനു നേരെ ബലാത്സംഗ ശ്രമം; പുറത്തുപറഞ്ഞാൽ ശരിയാക്കുമെന്ന് ഭീഷണിയും; തൃപ്പൂണിത്തുറയിൽ ഇലക്ട്രീഷൻ പിടിയിൽ

ആശുപത്രിയിലെ നഴ്‌സിങ് സ്റ്റേഷനിൽ നഴ്‌സിനു നേരെ ബലാത്സംഗ ശ്രമം; പുറത്തുപറഞ്ഞാൽ ശരിയാക്കുമെന്ന് ഭീഷണിയും; തൃപ്പൂണിത്തുറയിൽ ഇലക്ട്രീഷൻ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃപ്പൂണിത്തുറയിൽ നഴ്‌സിനു നേരെ ബലാത്സംഗ ശ്രമം നടത്തിയ ഇലക്ട്രീഷൻ പിടിയിലായി. പെരുമ്പാവൂർ ,അകനാട്, കീഴില്ലം ഗവൺമെന്റ് എൽപി സ്‌കൂളിന് സമീപം പുത്തൻപുരയ്ക്കൽ വീട്ടിൽ ശ്രീജിത്തിനെയാണ്(38) ഹിൽപാലസ് പൊലീസ് ഇൻസ്‌പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷന് സമീപമുള്ള ആയൂർവേദ ആശുപത്രിയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.00 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ ആശുപത്രിയിലെ ഇലക്ട്രീഷനാണ് ശ്രീജിത്ത്. നഴ്‌സ് ഭക്ഷണ ശേഷം വിശ്രമിക്കുമ്പോൾ നഴ്‌സിങ് സ്റ്റേഷനിലെത്തിയ ശ്രീജിത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ റൂം പുറത്തു നിന്ന് ലോക്ക് ചെയ്ത ശേഷം നഴ്‌സിനു നേരെ അതിക്രമം കാട്ടുകയായിരുന്നു.

നഴ്‌സിങ് സ്റ്റേഷനിൽ നിന്നും ബലം പ്രയോഗിച്ച് അടുത്തുള്ള റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയാണ് പ്രതി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് പ്രതിയുടെ കൈയിൽ നിന്നും കുതറി മാറിയ നഴ്‌സ് ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് പ്രശ്‌നം വഷളാകുമെന്നു മനസിലായ പ്രതി വെള്ളിയാഴ്ച രാവിലെ ഹോസ്പിറ്റലിൽ എത്തി നഴ്‌സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇയാളുടെ കൈവശമുള്ള മൊബൈൽ ഫോണിൽ തോക്കിന്റെയും വാളിന്റെയും ചിത്രങ്ങൾ കാണിച്ച് അതൊക്കെ തന്റെ കാറിലുണ്ടെന്നും നടന്ന സംഭവങ്ങൾ പുറത്തറിയിച്ചാൽ അതൊക്കെ ഉപയോഗിക്കേണ്ടി വരും എന്നു പറഞ്ഞ് ഇയാൾ നഴ്‌സിനെ ഭീഷണിപ്പെടുത്തി. തുടർന്ന് നഴ്‌സ് വിവരം ഭർത്താവിനോട് പറയുകയും ഭർത്താവ് വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.

പൊലീസ് അന്വേഷണമാരംഭിച്ചതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ കുറുപ്പംപടി ഭാഗത്തു നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾ രക്ഷപെടാൻ ഉപയോഗിച്ച കാറും, അതിനുള്ളിൽ സൂക്ഷിച്ചിരുന്ന എയർ പിസ്റ്റളും വാളം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തിൽ ഇൻസ്‌പെക്ടർ വി. ഗോപകുമാറിനെ കൂടാതെ സബ്ബ് ഇൻസ്‌പെക്ടർ ജിമ്മി ജോസ്, അസ്സി : സബ്ബ് ഇൻസ്‌പെക്ടർ സതീഷ് കുമാർ കെ.എസ്. സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീനി.കെ.എസ്. രഞ്ജിത്ത് ലാൽ എന്നിവരുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP