ഇസാഫ് ബാങ്കിൽ നിന്നാണെന്നും അത്യാവശ്യമായി ഒടിപി പറഞ്ഞു നൽകണമെന്നും ആവശ്യം; ഒടിപി കൈമാറി നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിലെ പണം അപ്രത്യക്ഷം; ട്രൂ കോളറിൽ കണ്ട പേരിനെ വിശ്വസിച്ചത് ചതിയായി; തട്ടിപ്പുകാർ കൊണ്ടു പോയത് മകളുടെ വിവാഹത്തിനുള്ള പണം; ഓൺലൈൻ തട്ടിപ്പിൽ ഞെട്ടി കുരുവിക്കാട്ടെ കുടുംബം
അമൽ രുദ്ര
തിരുവനന്തപുരം: മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിവച്ച വീട്ടമ്മയുടെ 5 ലക്ഷം രൂപ നഷ്ടമായത് ഓൺലൈൻ ചതിയിൽ. ഇസാഫ് ബാങ്ക് എന്ന പേരിൽ ട്രൂകോളറിൽ എഴുതി കാണിക്കുന്ന നമ്പറിൽ നിന്നും വന്ന ഫോൺ കോളാണ് ചതിക്കുഴി ഒരുക്കിയത്. വട്ടിയൂർക്കാവ് കുരുവിക്കാട് ചിത്തിര വീട്ടിൽ സുനിത എസ് എന്ന വീട്ടമ്മയുടെ പണമാണ് മിന്നൽ വേഗത്തിൽ അക്കൗണ്ടിൽ നിന്നും അപ്രത്യക്ഷമായത്. ഇന്നലെ വൈകീട്ട് സുനിതയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. ട്രൂ കോളർ ആപ്പിൽ എഴുതി കാണിച്ചിരുന്നത് ഇസാഫ് ബാങ്ക് എന്നായിരുന്നു. വട്ടിയൂർക്കാവ് അറപ്പുര ഇസാഫ് ബാങ്കിൽ മകളുടെ വിവാഹത്തിനായി പണം നിക്ഷേപിച്ചതു കൊണ്ട് യാതൊരു സംശയവും കൂടാതെ വീട്ടമ്മ കോൾ അറ്റന്റ് ചെയ്യുകയായിരുന്നു.
ഇംഗ്ലീഷിൽ സംസാരിച്ചായിരുന്നു കോൾ. ഇസാഫ് ബാങ്കിൽ നിന്നാണെന്നും അത്യാവശ്യമായി ഫോണിൽ വന്ന ഒടിപി പറഞ്ഞു നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഒടിപി പറഞ്ഞു കൊടുത്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ അക്കൗണ്ടിലെ പണം അപ്രത്യക്ഷമായി. ഇസാഫ് ബാങ്കിന്റെ ആപ്ലിക്കേഷൻ ഫോണിൽ ഉണ്ടെന്നും ഇതുവഴിയാണ് പണമിടപാട് നടന്നിരിക്കുന്നതെന്നും വീട്ടമ്മ പറയുന്നു. ഫിക്‌സഡ് ഡെപ്പോസിറ്റിൽ ഉള്ള പണം നാലു പ്രവശ്യമായാണ് പിൻവലിച്ചിരിക്കുന്നത്. സെപ്റ്റംബർ പത്താം തിയ്യതിയാണ് സുനിതയുടെ മകളും വിവാഹം. ഭർത്താവിന്റെ കുരുവിക്കാടുള്ള വീട് വിറ്റ പണമാണ് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നത്.
ഇന്നത്തെക്കാലത്ത് ഓൺലൈൻ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. ആർക്കെങ്കിലും പണം കൊടുക്കുമ്പോഴോ സാധനം വാങ്ങുമ്പോഴേ പണം നൽകാനുള്ള എളുപ്പത്തിലുള്ള മാർഗമാണ് ഓൺലൈൻ പേമെന്റ്. ഇന്ന് കൈവശം നെറ്റ് കണക്ഷനുള്ള സ്മാർട് ഫോണുണ്ടെങ്കിൽ ആർക്കും എവിടെയും എപ്പോൾ വേണമെങ്കിലും പണം കൈമാറ്റം ചെയ്യാം. അതുകൊണ്ട് തന്നെ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുന്നതും പണം കൈമാറ്റം ചെയ്യുന്നതും ഇപ്പോൾ സർവസാധാരണമായി മാറിയിരിക്കുകയാണ്. ബില്ലുകളും ആളുകൾ ഓൺലൈനായി അടയ്ക്കാൻ തുടങ്ങിയതോടെ ഇടപാടുകൾ ഇങ്ങനെ നടത്തുന്നത് ഭൂരിഭാഗം ആളുകളുടെയും ശീലമായി. പണം കൈവശം കൊണ്ടു നടക്കേണ്ടതില്ലാത്തതിനാൽ പണം പോക്കറ്റടിച്ച് നഷ്ടമാകുക, മോഷണം പോകുക എന്നുള്ള പേടി വേണ്ട. പിന്നെ സമയവും ലാഭമാണ്.
പണം ലഭിച്ചോ എന്നതും അപ്പോൾ തന്നെ അറിയാനും കഴിയും. വളരെ ചെറിയ കടകളിൽവരെ യുപിഐ ഇടപാട് വഴി പണം കൈമാറാൻ സാധിക്കും. കൈയിൽ പണം കൊണ്ടുനടക്കുന്ന ശീലത്തിനും ഇതോടെ മാറ്റമായി. ചിലപ്പോൾ സെർവർ പ്രശ്‌നങ്ങൾ കാരണം യുപിഐ ഇടപാടുകൾ വഴി പണം അയയ്ക്കാൻ സാധിക്കില്ല എന്നതാണ് പോരായ്മായി പറയാവുന്നത്. കോവിഡ് കാലത്താണ് ഡിജിറ്റൽ പണമിടപ്പാടുകൾ ഇന്ന് കാണുന്ന വിധത്തിൽ വ്യാപകമായത്. എന്നാൽ ഇതിനൊപ്പം തന്നെ ഓൺലൈൻ തട്ടിപ്പുകളും വ്യാപകമായി. പണം നഷ്ടപ്പെടാൻ പല വഴികൾ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം ഷോപ്പിങ് പേജുകൾ ഉൾപ്പെടയുള്ള ഓൺലൈൻ ഇടപാടുകൾ വഴി പണം നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് പല ആളുകൾക്കും ധാരണയില്ല. ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? ഓൺലൈനിലൂടെ സാധാരണ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ എന്തൊക്കെയെന്ന് ആദ്യം നോക്കാം. അതിനുശേഷം ആർക്ക്? എങ്ങനെ? പരാതി നൽകണം എന്നറിയാം.
തട്ടിപ്പുകൾ പലവിധമാണെ..!
ഓൺലൈനിലെ ഒടിപി തട്ടിപ്പ്
ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ടെന്നും അത് എത്തിക്കാനായി എന്ന ഭാവത്തിൽ ഡെലിവറി ഏജന്റിന്റെ വേഷത്തിൽ നിങ്ങളുടെ വീട്ടിൽ തട്ടിപ്പുകാർ എത്തിയേക്കാം. ഓർഡറിനായി ഫോണിൽ വന്ന ഒടിപി നൽകാൻ ആവശ്യപ്പെടും. ഒടിപി വന്നിട്ടിലെന്നും ഓർഡർ ചെയ്തിട്ടിലെന്നും പറഞ്ഞാൽ എങ്കിൽ ഓർഡർ കാൻസൽ ചെയ്യാം, അതിനായി ഇപ്പോൾ ഫോണിൽ മറ്റൊരു ഒടിപി വരും അത് നൽകാൻ ആവശ്യപ്പെടും. മൊബൈലിൽ വരുന്ന ഒടിപി കൈമാറുന്നതിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽവരെ പ്രവേശിക്കാനും അത് കാലിയാക്കാനും കഴിയും. ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ധാരണയില്ലാത്തവരെയും പ്രായമായവരെയുമാണ് സാധാരണ ഇക്കൂട്ടർ ലക്ഷ്യമിടുന്നത്.
വ്യത്യസ്തമായ രീതികളിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. ഓൺലൈനിലൂടെ പരിചയപ്പെട്ട് പണം തട്ടിക്കുന്ന രീതി മുതൽ അറിയപ്പെടുന്നവരുടെയോ പരിചയക്കാരുടെയോ ഫേക്ക് ഐഡിയുണ്ടാക്കിയും ഒക്കെ വ്യാജന്മാർ തട്ടിപ്പ് നടത്തുന്നു. ബാങ്ക്, ഇൻഷുറൻസ്, ടെലികോം കമ്പനി എന്നിവയുടെ പേരിൽ അവരറിയാതെ കെവൈസി അപ്‌ഡേഷൻ എന്നിങ്ങനെ പലകാരണങ്ങൾ പറഞ്ഞ് അക്കൗണ്ട് വിവരങ്ങളും വ്യക്തി വിവരങ്ങൾ ശേഖരിച്ച് നടത്തുന്ന തട്ടിപ്പ്. ഔദ്യോഗികമെന്ന് തെറ്റിധരിപ്പിച്ച് വ്യാജ വെബ്‌സൈറ്റുകളും ഇമെയിലുകളും വഴി ലോഗിൻ വിവരങ്ങൾ തട്ടിയെടുക്കാം, ആപ്പുകൾ വഴിയും തട്ടിപ്പുകൾ നടക്കാറുണ്ട്. ഗൂഗിൾ പേ, ഭീം യുപിഐ, പേയ്ടിഎം പോലെയുള്ള യുപിഐ സേവനങ്ങളിൽ പണം ആവശ്യപ്പെടുന്ന കലക്ഷൻ റിക്വസ്റ്റ് അയക്കും. ഈ റിക്വസ്റ്റ് ലഭിക്കുന്നയാൾക്ക് പണം സ്വീകരിക്കാനുള്ള വഴിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുകയും ചെയ്യും. ബാങ്കുകളുടെ ഇവാലറ്റുകൾ എന്നിവയുടെ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവുകൾ എന്ന മട്ടിൽ വ്യാജ നമ്പറുകൾ പോസ്റ്റ് ചെയ്തുള്ള തട്ടിപ്പ്. വലിയ തുക യുപിഐ വഴി നൽകാതെ ഇരിക്കുക.
വമ്പിച്ച ഡിസ്‌കൗണ്ടുകൾ നൽകുന്നുവെന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റിലുകളിൽ സാമ്പത്തിക ഉടപാടുകൾ നടത്താതിരിക്കുക. വിൽപനയ്ക്ക് വച്ചിരിക്കുന്നവയുടെ ഏറ്റവും നല്ല ക്വോളിറ്റി പടങ്ങളായിരിക്കും വെബ്‌സൈറ്റിൽ നൽകുക. എന്നാൽ ഇത് വ്യാജമാകാനുള്ള സാധ്യത ഏറെയാണ്. ബാങ്കുകൾ, ഇൻഷുറൻസ്, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ വെബ്‌സൈറ്റിനു സമാനമായ രീതിയിൽ വ്യാജവെബ്‌സൈറ്റുകൾ തട്ടിപ്പുകാർ നിർമ്മിക്കും. അവയിൽ കസ്റ്റമർ കെയർ നമ്പറായി ഇവരുടെ നമ്പറുകൾ നൽകുകയും യഥാർഥ സൈറ്റെന്ന് കരുതി വിളിക്കുന്നവരെ തട്ടിപ്പിനിരയാകുകയും ചെയ്യും.
ബൈ ആൻഡ് സെൽ വെബ്‌സൈറ്റുകളിലെ ചതിക്കുഴികൾ ശ്രദ്ധിക്കണം...
യൂസ്ഡ് ഫർണിച്ചറുകളുടെയും മറ്റു സാധനങ്ങളുടെയും വെബ്‌സൈറ്റാണ് തട്ടിപ്പ് നടക്കുന്ന മറ്റൊരു പ്ലാറ്റ്‌ഫോം. പരസ്യം ചെയ്തിരിക്കുന്നവ വാങ്ങാൻ എന്ന രീതിയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു വരെ വിളിച്ച് കച്ചവടം ഉറപ്പിക്കും. തുടർന്ന് യുപിഐ ഇടപാട് വഴി പണം നൽകാമെന്നു പറയും. അതിനുശേഷം യുപിഐ ഐഡിയിൽ പണം അയച്ചു നോക്കി എന്നാൽ ഇടപാട് പൂർണമായില്ലെന്ന് പറഞ്ഞ് മറ്റൊരു പെയ്‌മെന്റ് റിക്വസ്റ്റ് അയച്ചു തരും. അതിൽ തുക എന്റർ ചെയ്യാനാകും പറയുക. അതിൽ തുക എന്റർ ചെയ്താൽ പണം സ്വന്തം അക്കൗണ്ടിൽനിന്നു നഷ്ടമാകും. കലക്ഷൻ റിക്വസ്റ്റ് തട്ടിപ്പിന്റെ മറ്റൊരു പതിപ്പാണിത്.
വീട് വാടകയ്ക്ക് നൽകിയും തട്ടിപ്പോ ?
തട്ടിപ്പിന്റെ പുതിയ മുഖമാണ് വാടകയ്ക്ക് വീട് ആവശ്യപ്പെടുന്നത്. വീടിനായി സമീപിക്കുന്നയാൾ ഉന്നതഉദ്യാഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുന്നു. വാടക ഉറപ്പിച്ച് തുക അഡ്വാൻസായി നൽകാമെന്ന് പറയും. അതിനുശേഷം അവർ ലിങ്ക് അയച്ച് അതിൽ തുക എന്റർ ചെയ്യാൻ ആവശ്യപ്പെടും. അതോടെ അത്രയും തുക അക്കൗണ്ടിൽനിന്നു നഷ്ടമാകുന്നു. സംസ്ഥാനത്തെ പലയിടങ്ങളിലും സമാനമായ തട്ടിപ്പുകൾ റിപ്പോർട്ട് ചെയാറുണ്ട്.
ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ ഉപയോഗിച്ചുള്ള പണം തട്ടൽ !
ഫേസ്‌ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ മറ്റൊരാളുടെ കവർ ഫൊട്ടോയും പ്രൊഫൈൽ ഫൊട്ടോയും ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കും. അതിനുശേഷം അവരുടെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവർക്ക് പണം ആവശ്യപ്പെട്ടുള്ള മെസേജ് അയക്കും. ആദ്യകാലങ്ങളിൽ പലരും തട്ടിപ്പിൽ വീഴാറുണ്ടായിരുന്നു. എന്നാൽ പ്രധാന തട്ടിപ്പു രീതിയായി ഇത് മാറിയതോടെ സംശയം തോന്നിയാലുടൻ വ്യാജ പ്രൊഫൈൽ റിപ്പോർട്ട് ചെയ്യാറുണ്ട് ഇപ്പോൾ.
പണം ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം..?
ഓൺലൈൻ ഇടപാടുകൾ നടത്താൻ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ അക്കൗണ്ട് ഹോൾഡറുടെ മൊബൈലിലേക്ക് ലഭിക്കുന്ന ഒടിപിയിലൂടെയാണ് ഇടപാട് പുരോഗമിക്കുന്നത്. ചില വ്യാജവെബ്‌സൈറ്റുകൾ ഇടപാടുകൾ നടത്തുമ്പോൾ ഒടിപി വരാതെ തന്നെ പണം നഷ്ടപ്പെടുന്ന കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ എല്ലാ ഇന്റനെറ്റ് ബാങ്കിങ് ഇടപാടുകൾക്കും അഡിഷണൽ ഓതന്റിഫിക്കേഷൻ ഫാക്ടറായി (എഎഫ്എ) ഒടിപി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനങ്ങളും ഇവ ഉപയോഗിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ മറ്റു പല രാജ്യങ്ങളിലും ഈ ഒടിപി സംവിധാനം നിർബന്ധമല്ല.
കാർഡ് നഷ്ടപ്പെട്ട് പോകുന്ന സമയത്താണ് അതിന്റെ അപകടം മനസ്സിലാക്കുന്നത്. വിദേശ വെബ്‌സൈറ്റിലോ വിദേശ രാജ്യങ്ങളിലോ ഇടപാടുകൾ നടത്താനായി കാർഡ് നമ്പർ, കാർഡിന്റെ കാലാവധി തീയതി, സിവിവി നമ്പർ തുടങ്ങിയവ മതി. എടിഎം മെഷീനിലെ സ്‌കിമ്മർ വഴിയോ മറ്റേതെങ്കിലും മാർഗത്തിലോ കൈവശപ്പെടുത്തിയ കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ഇടയുണ്ട്. രാജ്യത്ത് എവിടെ നിന്നും വിദേശത്തുനിന്നുമുള്ള സേവനങ്ങളോ സാധനങ്ങളോ ഓൺലൈനായി വാങ്ങാൻ സാധിക്കും. വിദേശ സൈറ്റുകളിൽ ഒടിപി നിർബന്ധമല്ലാത്തതിനാൽ വളരെ എളുപ്പത്തിൽ ക്രെഡിറ്റ് കാർഡ്/ ബാങ്ക് അക്കൗണ്ടിൽനിന്നോ പണം നഷ്ടമാകുന്നു. രാജ്യത്തിനു അകത്തുള്ള ഇടപാടുകൾക്ക് കാർഡ് ടോക്കണൈസേഷൻ ആർബിഐ കൊണ്ടുവന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍