Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒന്നാം നിലയുടെ പിറകു വശത്തൂടെ ചാടി തൊട്ടടുത്തുള്ള കടക്കു മുന്നിലെത്തി അഭയം തേടി; റഷ്യൻ യുവതിയെ ഇൻസ്റ്റാഗ്രാമിലൂടെ വളച്ചെടുത്തത് ഖത്തറിൽ ജോലി ചെയ്യുന്ന യുവാവ്; പീഡനം മറുനാടനോട് സ്ഥിരീകരിച്ച് ഡോക്ടർ; കൂരാച്ചുണ്ടിൽ സംഭവിച്ചത്‌

ഒന്നാം നിലയുടെ പിറകു വശത്തൂടെ ചാടി തൊട്ടടുത്തുള്ള കടക്കു മുന്നിലെത്തി അഭയം തേടി; റഷ്യൻ യുവതിയെ ഇൻസ്റ്റാഗ്രാമിലൂടെ വളച്ചെടുത്തത് ഖത്തറിൽ ജോലി ചെയ്യുന്ന യുവാവ്; പീഡനം മറുനാടനോട് സ്ഥിരീകരിച്ച് ഡോക്ടർ; കൂരാച്ചുണ്ടിൽ സംഭവിച്ചത്‌

ജംഷാദ് മലപ്പുറം

കോഴിക്കോട്: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനെ തേടി കോഴിക്കോട് കാരാച്ചൂണ്ടിലെത്തിയ റഷ്യൻ യുവതിക്കു യുവാവിൽനിന്നും നേരിടേണ്ടിവന്നതു കൊടിയ പീഡനം. കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയും ഖത്തറിൽ ജോലി ചെയ്യുകയും ചെയ്തിരുന്ന യുവാവിനെ തേടി നാട്ടിലെത്തിയ റഷ്യൻ യുവതിയാണ് പീഡനത്തിന് ഇരയാത്.

യുവാവിനൊപ്പം താമസിക്കുന്നതിനിടയിൽ ക്രൂരമായ അക്രമത്തിനിരയായ യുവതി രക്ഷപ്പെടാൻ വേണ്ടി താമസിക്കുന്ന വീടിന്റെ ഒന്നാം നിലയിൽനിന്നും പിറകുവശത്തിലൂടെ താഴേക്കു എടുത്തുചാടി തൊട്ടടുത്തുള്ള കടക്കു മുന്നിലെത്തി അഭയം തേടുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ഗുരുതര പരുക്കേറ്റ യുവതി ആദ്യം കാരാച്ചൂണ്ടിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

യുവതിയുടെ ശരീരത്തിൽ പരുക്കുകളുണ്ടായിരുന്നുവെന്നും, മുറിവുളുള്ളതായും കാണപ്പെട്ടതായി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പരിശോധിച്ച ഡോക്ടർ ഷാഹുൽ മറുനാടൻ മലയാളിയോട് പറഞ്ഞു. ശരീരത്തിലേറ്റ മുറിവ് യുവാവ് കടിച്ചതാണെന്നാണു യുവതി പറഞ്ഞതെന്നും, യുവതി അക്രമത്തിന് ഇരയായതായി പരിശോധനയിൽ തന്നെ വ്യക്തമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. തുടർന്നാണു വിഷയത്തെ ഗൗരവം കാരണം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയതെന്നും ഡോക്ടർ ഷരീഫ് പറഞ്ഞു.

ആദ്യം ഇരുവരും പുറത്തു റിസോർട്ടിലാണ് താമസിച്ചിരുന്നതെന്നും പിന്നീട് ഇവരുടെ സ്വന്തം വീട്ടിലെത്തുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. എന്നാൽ യുവാവ് ലഹരി ഉപയോഗിക്കാറുണ്ടെന്നും ഈ സമയത്ത് യുവതിയെ ക്രൂരമായി മർദിക്കാറുണ്ടെന്നും യുവതി പുറത്തു വന്ന ശേഷം കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളോട് പറഞ്ഞു.

യുവതിയുമായി യുവാവ് വീട്ടിലെത്തിയതോടെ മാതാപിതാക്കളോടു മോശമായ രീതിയിൽ പെരുമാറിയെന്നും തുടർന്നു ഇവർ വീട്ടിൽനിന്നും പോയി വാടകക്കു താമസിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു. തുടർന്നു യുവതിയും ഇയാളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സമയത്താണ് ഇയാൾ ഉപദ്രവിച്ചതെന്നും യുവതി പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. യുവാവിനെ അക്രമത്തിൽനിന്നും രക്ഷപ്പെടാനാണു മുകൾ നിലയിലെ പിറകുവശത്തുകൂടി ചാടി യുവതി വീട്ടിൽനിന്നും പുറത്തുകടന്നു ഓടിവന്നതെന്നാണു നാട്ടുകാർ പറയുന്നത്.

തുടർന്നു ഇക്കാര്യങ്ങളെല്ലാം യുവതി പറഞ്ഞത്. റഷ്യൻ ഭാഷയായതിനാൽ കൃത്യമായി കാര്യങ്ങൾ മനസ്സിലായില്ലെങ്കിലും മുറി മലയാളത്തിൽ കാര്യങ്ങൾ കഴിയുന്ന രീതിയിൽ തങ്ങളോടു പറഞ്ഞുവെന്നും ഇവർ പറഞ്ഞു. ഇതോടെയാണു നാട്ടുകാർ ആശുപത്രിയിലേക്കുകൊണ്ടുപോയത്. ഈ സമയത്തു പൊലീസ് സ്റ്റേഷനിലും പരാതി നൽകി. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഐ.സി.യുവിലേക്കു യുവതിയെ മാറ്റിയതോടെ പൊലീസിന് യുവതിയുടെ മൊഴിയെടുക്കാനും കേസെടുക്കാനും സാധിച്ചില്ല.

അതോടൊപ്പം യുവതിയുടെ വിശദമായ മൊഴിയെടുക്കാൻ റഷ്യൻ ഭാഷ അറിയുന്ന ഒരാളെ കണ്ടെത്തിയിട്ടുണ്ടെന്നും ഡോക്ടർമാർ വിളിക്കുന്ന സമയത്തുപോയി മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP