'ഉറക്കമില്ല, കുളിയും നനയുമില്ല, ഞങ്ങൾ കാശു കൊടുത്തു വന്നവരല്ലേ'; ഒരു കെയർ ഹോം മാനേജർ നടത്തുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ആംബുലൻസ് ജീവനക്കാരുടെ പരാതിയിൽ കെയർ ഹോമിൽ റെയ്ഡ്; റിസ്‌ക് എടുക്കാൻ ഒരു മാനേജരും തയ്യാറാകില്ല; ജോലി ചെയ്യാൻ മടിയുള്ളവർ യുകെയിൽ വരുന്നതെന്തിനെന്ന ചോദ്യം ബാക്കിയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രിട്ടനിൽ എത്തിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മലയാളി കെയറർമാരിൽ ഒട്ടേറെയാളുകൾ തങ്ങൾ ചെയ്യുന്ന ജോലി എന്തെന്ന് മനസിലാക്കാതെ നിസാര കാരണങ്ങൾക്ക് പോലും വന്ന വഴിയേ മടങ്ങേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ രണ്ട് ദിവസം മുമ്പ് പുറത്തുവന്നിരുന്നു. വൂസ്റ്റർ, ബിർമിങ്ഹാം, എയിൽസ്ബറി എന്നിവിടങ്ങളിൽ ജോലി നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന മലയാളി കെയറർമാരുടെ ജീവിതാനുഭവം വാർത്ത ആയതിനെ തുടർന്ന് സമാനമായ ഒട്ടേറെ സംഭവങ്ങളാണ് പുറത്തുവന്നത്. ഇതിനിടെ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കൂടി പുറത്തുവന്നു.
എന്നാൽ എന്തിനും രണ്ടു വശം ഉണ്ടാകും എന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിനോട് കൂട്ടിച്ചേർത്തു വായിച്ചിരിക്കേണ്ട അനുഭവങ്ങളാണ് മലയാളികളായ കെയർ ഹോം മാനേജർമാർ ഇപ്പോൾ നടത്തുന്നത്. ഇതിൽ സ്വന്തമായി കെയർ ഹോം ഉള്ള മലയാളി മാനേജരും ഉൾപ്പെടുന്നു. നോർത്ത്വെസ്റ്റ്, മിഡ്ലാൻഡ്സ്, ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളിൽ നിന്നുള്ള കെയർ ഹോം മാനേജർമാരുമായി നടത്തിയ സുദീർഘ സംഭാഷണത്തിൽ ഏറെക്കുറെ സമാനമായ പരാതികളാണ് ഓരോ മാനേജർമ്മാർക്കും പങ്കുവയ്ക്കാനുള്ളത്. ഇതിൽ നിന്നും ഏറ്റവും വേഗത്തിൽ പുതുതായി എത്തുന്ന മലയാളി കെയറർമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രമാണ് ഈ അന്വേഷണാത്മക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കുളിക്കില്ല, നനയ്ക്കില്ല, മൂക്ക് പൊത്താതെ അടുത്ത് നിൽക്കാനാകില്ല
തന്റെ കെയർ ഹോമിൽ ജോലിക്കെത്തുന്ന മലയാളി കെയർമാരെക്കുറിച്ചു ഹോം ഉടമ കൂടിയായ മാനേജർ നടത്തുന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. 2021ൽ നോർത്ത് വെയ്ൽസിൽ മലയാളികൾ അറസ്റ്റിൽ ആകാൻ കാരണമായ റെയ്ഡിൽ ജി എൽ എ എ നടത്തിയ പരിശോധനക്ക് ശേഷം ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിറഞ്ഞ തലക്കെട്ടും ചിത്രങ്ങളും ഇത് തന്നെയാണ് വെളിപ്പെടുത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിച്ച ഒൻപതു മലയാളി വിദ്യാർത്ഥികൾ കൂടിയായ കെയർ ജീവനക്കാരെ അന്ന് തന്നെ അവിടെ നിന്നും മാറ്റാൻ കാരണവും വൃത്തിഹീനമായ അന്തരീക്ഷം തന്നെ ആയിരുന്നു.
ലോകത്തേറ്റവും വൃത്തിയുള്ളവർ മലയാളികൾ ആണെന്ന ധാരണയിൽ ജീവിക്കുന്നവരോട് ഇതു എങ്ങനെ പറഞ്ഞു മനസിലാക്കും എന്ന ധാർമ്മിക സങ്കടമാണ് ഈ കെയർ ഹോം ഉടമ പങ്കുവച്ചത്. തന്റെ ഹോമിൽ ജോലി ചെയ്യുന്ന ഇംഗ്ലീഷ് കെയറർമാർ ഇതേക്കുറിച്ചു ഹോം ഓഫിസിനോട് പരാതിപ്പെടുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ അദ്ദേഹം. മികച്ച ലാഭം നൽകുന്ന ബിസിനസ് ആണെങ്കിലും ഈ സാഹചര്യത്തിൽ മറ്റൊരു കെയർ ഹോം കൂടി വാങ്ങാൻ ഉള്ള ആലോചന തൽക്കാലം കോൾഡ് സ്റ്റോറേജിൽ കയറ്റിയിരിക്കുകയാണ് ഇദ്ദേഹം. ഒരു പക്ഷെ ഇപ്പോൾ പുതിയ തലമുറ ഇങ്ങനെയൊക്കെ ആയിരിക്കുമല്ലേ എന്ന മറുചോദ്യത്തിൽ ആശ്വസിക്കാൻ ശ്രമിക്കുകയാണ് ഈ യുകെ മലയാളി. ഒരുകാര്യം കൂടി ചേർത്താണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്, തൽക്കാലം മലയാളി ചെറുപ്പക്കാരെ ജോലിക്കെടുക്കുന്നില്ല.
മലയാളം പറയരുതെന്ന് കർശന വിലക്ക്, ഫോണിനും അനുവാദമില്ല, പക്ഷെ ഉണക്കമീനിന്റെയും മത്തിക്കറിയുടെയും കാര്യത്തിൽ താൻ എന്ത് ചെയ്യുമെന്ന് വനിതാ മാനേജർ
മിഡ്ലാൻഡ്സിലും ഈസ്റ്റ് മിഡ്ലാൻഡ്സിലും ഒരു ഡസൻ നഴ്സിങ് ഹോമുകൾ ഉള്ള ഗ്രൂപ്പിലെ വനിതാ മലയാളി മാനേജർ രണ്ടു മൂന്നു വർഷമായി എത്തിക്കൊണ്ടിരിക്കുന്ന മലയാളി കെയറർമാരെക്കൊണ്ട് പൊറുതി മുട്ടിയിക്കുകയാണ്. ഇവരുടെ ഹോമിൽ 92 ജീവനക്കാരിൽ സിംഹ ഭാഗവും മലയാളികളാണ്. ഇംഗ്ലീഷ് വേഗത്തിൽ പഠിച്ചെടുക്കട്ടെ എന്ന ധാരണയിൽ മലയാളം പറഞ്ഞാൽ ഷിഫ്റ്റ് റദ്ദാക്കി വീട്ടിൽ പറഞ്ഞു വിടുന്ന പോളിസിയുള്ള കെയർ ഹോമിൽ ജോലി സമയത്തു മൊബൈൽ ഫോണിൽ തൊട്ടാലും നടപടി നേരിടേണ്ടി വരും. ഇത്രയൊക്കെ കർക്കശമായിട്ടും ഉച്ച നേരമായാൽ ഹോമിൽ ഒരിടത്തും നിൽക്കാനാകാത്ത അസഹ്യതയാണ്. കാരണം ഉണക്കമീനും മത്തിക്കറിയും ബീഫും എല്ലാം ചേർന്ന് ഒരു ചെറിയ സ്റ്റാഫ് റൂമിലെ മൈക്രോവേവ് ഓവനിൽ ചൂടാക്കുമ്പോൾ കറികളുടെ രൂക്ഷ ഗന്ധം ആ ഹോമിലാകെ പരക്കും.
റെസിഡന്റ്‌സിന്റെ കുടുംബാംഗങ്ങളും വിവിധ പ്രൊഫഷണലുകളും എല്ലാം സന്ദർശനത്തിന് എത്തുന്ന നേരത്തെ ഈ രൂക്ഷ ഗന്ധം തടയാൻ മാനേജർക്ക് മുന്നിൽ ഒരു വഴിയുമില്ല. ഭക്ഷണം കൊണ്ട് വരരരുത് എന്ന് വിലക്കാനാകില്ലെങ്കിലും ഈ പ്രശ്‌നം പലവട്ടം സ്റ്റാഫ് മീറ്റിങ്ങിൽ അവതരിപ്പിച്ചതാണ്. പക്ഷെ ഒരു സാമാന്യ മര്യാദ കാട്ടണം, സ്വന്തം ജോലി സ്ഥലമാണ് എന്നതൊക്കെ ആരെങ്കിലും പറഞ്ഞു പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമാണോ? നിസ്സഹായതയോടെ അവർ ചോദിക്കുന്നു.
മലയാളി റിക്രൂട്ടിങ് ഏജൻസി ജീവനക്കാരെ നൽകുന്ന ഈ സ്ഥാപനത്തിൽ ഉടൻ പത്തോളം പേരെ ഇനിയും ആവശ്യം ഉണ്ടെങ്കിലും ഇന്റർവ്യൂ നടത്താൻ തയ്യാറല്ല ഈ മാനേജർ. പറഞ്ഞു മടുത്ത ഇവർ ഒരു ലക്ഷം പൗണ്ട് അടുത്ത് അനുകൂല്യമുള്ള ജോലി ഉപേക്ഷിക്കാനുള്ള ഒരുക്കവുമാണ്. ഈ നിലയിൽ പരാതി കേട്ടും ചൂരൽ വടിയുമായി ജോലി ചെയ്യിപ്പിക്കാനും വയ്യ, എന്തിനാണ് ഇത്ര റിസ്‌ക് എടുക്കുന്നതെന്നു സ്വയം ചോദിക്കുകയാണ് അവർ. നടപടി എടുക്കുമ്പോൾ മലയാളി മാനേജർ കരുണ കാട്ടുന്നില്ലെന്നു പള്ളിയിലും മറ്റും എത്തുന്നവരോട് പരദൂഷണം പറഞ്ഞു നാറ്റിക്കുക എന്നതും പുതുതായി ജോലിക്കെത്തുന്നവരുടെ വിനോദമായി മാറിയിട്ടുണ്ട്.
''പാതിരാ വരെ ഫോണിൽ കുത്തികൊണ്ടിരിക്കും, രാവിലെ ജോലിക്കെത്തുന്നത് കഞ്ചാവടിച്ചെന്നു തോന്നിപ്പിക്കും വിധത്തിൽ ''
ചായ കൊടുക്കാൻ പറഞ്ഞപ്പോൾ കേട്ടിട്ടും മനസിലാക്കാതെ നിന്നതു ബ്രിട്ടീഷ് മലയാളിയിൽ റിപ്പോർട്ട് ആയി എത്തിയപ്പോഴാണ് ഈസ്റ്റ് ആംഗ്ലിയയിലെ കടൽ തീര പട്ടണത്തിലെ കെയർ ഹോമിൽ നിന്നും മലയാളി മാനേജർ വിളിക്കുന്നത്. എങ്ങനെ മനസിലാകും എന്നാണ് ഈ മാനേജർ തിരിച്ചു ചോദിക്കുന്നത്. കാരണം അടുത്തിടെ തന്റെ ഹോമിൽ തുടർച്ചയായി പുതുതായി എത്തുന്നവർ ജോലിയിൽ വീഴ്ച കാട്ടിയപ്പോൾ ഓരോരുത്തരെയായി പ്രത്യേകം വിളിച്ചു സംസാരിച്ചപ്പോഴാണ് അവർക്ക് കാര്യം പിടികിട്ടിയത്.
കടവും ബാധ്യതകളും തീർക്കാൻ ലോങ്ങ് ഡേ ഷിഫ്റ്റ് ആണെങ്കിലും ആഴ്ചയിൽ നാലും അഞ്ചും ദിവസം ജോലി ചെയ്യുന്നവരാണ് മിക്കവരും. ഒപ്പം വീട്ടുപണികളും കൊച്ചു കുട്ടികളും. ഒരാൾ തളരാൻ ഇത് ധാരാളം. എന്നാൽ ജോലി കഴിഞ്ഞ് എത്തിയാൽ ഇവരെല്ലാം ഉറക്കം പിടിക്കുന്നത് മിക്കപ്പോഴും ഒരു മണിയോ രണ്ടു മണിയോ കഴിഞ്ഞ ശേഷവും. ചാറ്റിന്റെയും ഇൻസ്റ്റയുടെയും ലോകത്തു ജീവിതത്തിന്റെ നിറം കണ്ടെത്താൻ ശ്രമിക്കുന്ന ഇവർ പിറ്റേന്ന് വീണ്ടും ജോലിക്ക് പോകണം എന്നത് ഓർക്കുന്നേയില്ല. കഷ്ടി നാലു മണിക്കൂർ ഉറങ്ങിയ ശേഷം ഉറക്കച്ചടവുമായി ജോലിക്കെത്തുന്നവർ ഉച്ചവരെ ഉറക്കം തൂങ്ങികളായി നടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ജോലി കഴിഞ്ഞ് ഇവർ എന്ത് ചെയ്യുന്നു എന്ന് മാനേജർ അന്വേഷിച്ചത്.
ഇതോടെയാണ് ജീവിത രീതിയാണ് പ്രശ്‌നം എന്ന് മനസിലാക്കിയത്. ഇപ്പോൾ ഡ്യൂട്ടിക്കിടയിൽ കോട്ടുവാ ഇട്ടു നിന്നാൽ ഡ്യൂട്ടി റദ്ദാക്കി വീട്ടിൽ പറഞ്ഞു വിട്ടേക്കാനാണ് ഇൻചാർജ് ആയ നഴ്സിന് നൽകിയ നിർദ്ദേശം.
ഡിമെൻഷ്യ ഹോമിൽ അന്തേവാസി ജനൽ തല്ലിപൊട്ടിച്ചു, കണ്ടു നിന്ന് രസിക്കുന്ന മലയാളി ജീവനക്കാർ
ഡിമെൻഷ്യ രോഗികൾ നിറഞ്ഞ നോർത്ത് വെസ്റ്റിലെ കെയർ ഹോമിൽ എന്തോ കാരണത്താൽ അരിശം മൂത്ത രോഗി കയ്യിൽ കിട്ടിയ എന്തോ എടുത്തു ജനൽ ചില്ലുകൾ തവിടു പൊടിയാക്കുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മലയാളി ജീവനക്കാർ എല്ലാം ചാടി ഇറങ്ങി. അതേ കോമ്പൗണ്ടിൽ തന്നെ രണ്ടു കാരവനിൽ താമസം ഒരുക്കിയിരുന്നതിനാൽ അവിടെ ഉണ്ടായിരുന്നവരും കാഴ്ച കാണാൻ എന്ന മട്ടിൽ അണിനിരന്നു. ഡ്യൂട്ടി നഴ്‌സ് എമർജൻസി സാഹചര്യം കൈകാര്യം ചെയ്യാൻ ആംബുലൻസ് വിളിക്കുന്നു. അവരെത്തുമ്പോൾ കാണുന്ന കാഴ്ച നഴ്സിങ് ഹോമിന് മുന്നിൽ യൂണിഫോമിലും അല്ലാതെയും കാഴ്ച കണ്ടു രസിക്കുന്ന ജീവനക്കാർ.
എന്തുകൊണ്ടോ അവർക്ക് ആ കാഴ്ച അത്ര പിടിച്ചില്ല. ഡ്യൂട്ടി മറന്ന് കാഴ്ച കണ്ടതാണ് പ്രശ്നമായത്. കുഴപ്പക്കാരനായ രോഗിയെ മറന്നതും ന്യായീകരണമില്ലാത്ത എസ്‌ക്യൂസ് ആയി വിലയിരുത്തപ്പെട്ടു. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ ഉള്ള പരിശീലനം ലഭിച്ചവരാണ് ജീവനക്കാർ എന്നത് ആംബുലൻസ് ജീവനക്കാർ ഉറപ്പാക്കുകയും ചെയ്തിരുന്നു. മടങ്ങിപ്പോയ അവർ നേരെ ഹോം ഓഫിസിൽ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരാഴ്ചക്കകം ഹോമിൽ റെയ്ഡും നടന്നു. ഹോമിൽ മാത്രമല്ല കാരവനിലും എത്തിയ റെയ്ഡ് ഓഫിസർമാർ വൃത്തിഹീനമായ കാരവനെക്കുറിച്ചാണ് മാനേജരോട് പരാതി പറഞ്ഞതും. എന്തായാലും ആ കാരവൻ അതോടെ ഒഴിവാക്കി, സൗജന്യമായി കഴിഞ്ഞിരുന്ന ജീവനക്കാർ ഇപ്പോൾ വാടക നൽകി ജീവിക്കുന്നു.
ഞങ്ങൾ പത്തു ലക്ഷം നൽകി വന്നതല്ലേ, എന്ത് സംഭവിക്കാൻ?
മിഡ്ലാൻഡ്സിലെ കെയർ ഹോമിൽ അച്ചടക്ക നടപടിക്ക് വിധേയയായ പെൺകുട്ടി പറഞ്ഞ മറുപടി രസകരമാണ്. നിങ്ങൾ വേണേൽ പറഞ്ഞു വിട്ടോളൂ, എന്റെ കയ്യിൽ നിന്നും വാങ്ങിയ പത്തു ലക്ഷം മടക്കി തന്നാൽ താൻ പൊയ്‌ക്കൊള്ളാം എന്നാണ് മാനേജരോട് വ്യക്തമാക്കിയത്. എന്നാൽ ആര് ആരോട് പണം വാങ്ങി എന്ന മറുചോദ്യം വന്നപ്പോളാണ് പെൺകുട്ടി താൻ നൽകിയ പണം ഏജൻസിയാണ് സ്വന്തമാക്കിയത് എന്ന് വ്യക്തമായി തിരിച്ചറിയുന്നത്. പക്ഷെ ഏജൻസി പറഞ്ഞത് മൂന്നിൽ ഒന്ന് മാനേജർക്കും മറ്റൊരു വിഹിതം ഹോം ഉടമകൾക്കും എന്നാണ്. ഇതുകൊണ്ടാണ് അൽപം തന്റേടത്തോടെ പെൺകുട്ടി പൈസയെക്കുറിച്ചു സംസാരിക്കാൻ തയ്യാറായതും.
ഇത് ഒറ്റപ്പെട്ട സംഭവവും അല്ല. പണം നൽകി ജോലി മേടിച്ച നല്ലൊരു പങ്കു കെയറർമാരും കരുതുന്നത് തങ്ങളെ പിരിച്ചു വിടാനാകില്ല എന്നാണ്. എംബിഎയും ബിസിനസ് സ്റ്റഡീസും ഒക്കെ പഠിച്ചവർ മനസില്ല മനസോടെ വൃദ്ധ പരിചരണം നടത്തുമ്പോൾ ഇത്തരത്തിൽ പരാതികൾ ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ യുകെയിൽ എത്താൻ നൽകിയ പണം ദേവാലയത്തിൽ വഴിപാട് ഇട്ടതിനു സമാനമാണ് എന്ന് മനസിലാക്കാതെയാണ് ഉഴപ്പും അലസതയും കൈമുതലാക്കി കുറേപ്പേരെങ്കിലും യുകെയിലേക്കു വിമാനം കയറുന്നത്. ഒടുവിൽ വർഷങ്ങളായി അധ്വാനം വഴി മലയാളി സമൂഹം സംഘടിപ്പിച്ചെടുത്ത സൽപ്പേരും ഇല്ലാതാക്കുകയാണ് ഈ അലസ വിഭാഗം.
എന്തിനും മറുപടി പറയേണ്ടത് മാനേജർ, അവരെങ്ങനെ കണ്ണടയ്ക്കും?
ഒരു നഴ്സിങ് ഹോമിൽ സംഭവിക്കുന്ന ചെറുതാകട്ടെ വലുതാകട്ടെ, ഏതു തരം പരാതിക്കും ഒടുവിൽ ഉത്തരം നൽകേണ്ടത് മാനേജർ മാത്രമാണ് എന്ന് നഴ്സിങ് ഹോം ഉടമയായ മലയാളി വ്യക്തമാക്കുന്നു. നഴ്സിങ് ജോലിയിൽ നിന്നും മാനേജർ ആകുന്നവർക്കു ഗുരുതര പരാതി നേരിടേണ്ടി വന്നാൽ എൻഎംസി വഴിയും ശിക്ഷ നടപടി നേരിടണം. സമയം മോശം ആണെങ്കിൽ കോടതിയും കയറി ഇറങ്ങേണ്ടി വരും. കീഴ് ജീവനക്കാർ കാട്ടുന്ന ഏതു പൊല്ലാപ്പിനും ഒടുവിൽ മറുപടി പറയാൻ ബാധ്യസ്ഥർ മാനേജർ മാത്രമാണ്. ഇതുകൊണ്ടാണ് ഒരു ചായയുടെ പേരിൽ ഉണ്ടായതോ കുളിപ്പിക്കാൻ അൽപം സമയം മാറിപ്പോയതോ ആയ ചെറിയ കാര്യമെന്ന് മറ്റുള്ളവർക്കു തോന്നുന്ന പരാതികൾ മാനേജർമാരുടെ മുന്നിൽ എത്തുമ്പോൾ അച്ചടക്ക നടപടി നേരിടും വിധം ഗൗരവം ഉള്ളതായി മാറുന്നത്.
പരാതി പറഞ്ഞവർ മാനേജർ അവഗണിച്ചുവെന്ന് തോന്നിയാൽ കൗണ്‌സിലിലോ സി ക്യൂ സിയിലോ ഹോം ഓഫീസിലോ സേഫ് ഗാർഡ് ഏജൻസിയിലോ സോഷ്യൽ കെയർ സർവീസിന്റെ ശ്രദ്ധയിലോ പെടുത്തിയാൽ മാനേജർ അകത്താകാൻ വലിയ പ്രയാസം ഉണ്ടാകില്ല. ഇതുകൊണ്ടു തന്നെ സമ്മർദ്ദം ഒഴിവാക്കാൻ അടിക്കടി ജോലി മാറുന്നവരാണ് ഇംഗ്ലീഷുകാരായ മാനേജർമാർ. മിക്കയിടത്തും മലയാളികൾ ഒന്നിച്ചു ജോലി ചെയ്യുമ്പോൾ കണ്ണടച്ച് വിടുന്ന മലയാളി നഴ്സുമാർ കെയർമാർ വരുത്തുന്ന വീഴ്ചകൾക്ക് മറുപടി പറയേണ്ടവർ ആണെങ്കിലും ശിക്ഷ നടപടികൾ മിക്ക സാഹചര്യത്തിലും മാനേജർമാരെ തേടിയാണ് എത്തുന്നത്. ചില ഘട്ടങ്ങളിൽ നഴ്സിങ് ഹോം അടച്ചു പൂട്ടാൻ പോലും ജീവനക്കാരുടെ വീഴ്ചകൾ കാരണമാകാറുണ്ട് താനും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍