കണ്ണൂർ കോർപറേഷൻ ബജറ്റിൽ മുന്മുഖ്യമന്ത്രിമാരുടെ പ്രതിമസ്ഥാപിക്കുന്നതിൽ തർക്കം; പ്രതിപക്ഷവും കൊമ്പുകോർത്തു; ബജറ്റ് സമ്മേളനത്തിനിടെ പ്ലക്കാർഡുകൾ ഉയർത്തി ഇറങ്ങിപ്പോക്കും; പ്രതിപക്ഷം കണ്ണൂർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി
അനീഷ് കുമാർ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ മുൻപ്രധാനമന്ത്രി ജവഹലാൽ നെഹ്രുവിന്റെയും മുന്‍മുഖ്യമന്ത്രിമാരായ കെ.കരുണാകരന്റെയും ആർ. ശങ്കറിന്റെയും പ്രതിമകൾ സ്ഥാപിക്കുന്നതിനായി ബജറ്റിൽ ഫണ്ടുവകയിരുത്തിയത് വിവാദമായി. എ.കെ.ജി, ഇ.കെ നായനാർ എന്നിവരുടെ പ്രതിമകളും ഇതിനോടൊപ്പം സ്ഥാപിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കളഞ്ഞതോടെ ബജറ്റ് സമ്മേളനത്തിൽ മേയർക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിപക്ഷം ബഹിഷ്കരിച്ചു. ജനനേതാക്കളോട് അനാദരവാണ് കോർപറേഷൻ കാണിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് എൻ.സുകന്യ ആരോപിച്ചു. ബഡ്ജറ്റ് സമ്മേളനം ബഹിഷ്കരിച്ച പ്രതിപക്ഷം കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി.
കെ.കരുണാകരന്റെയും ആർ. ശങ്കറുടെയും പ്രതിമ സ്ഥാപിക്കുന്നതിന് ബജറ്റിൽ പത്തുലക്ഷം രൂപയാണ് വകയിരുത്തിയത്. നെഹ്രുവിന്റെ പ്രതിമയ്ക്കായി മൂന്നു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂർ നഗരത്തിലെ യോഗശാല റോഡ് സർക്കിൾ നവീകരിക്കുമെന്നു ഡെപ്യൂട്ടി മേയർ കെ.ഷബീന ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. ഇതിനായി അഞ്ചുലക്ഷം രൂപ ചെലവഴിക്കും. നവീകരിച്ച സർക്കിളിലാണ് പ്രതിമസ്ഥാപിക്കുന്നത്. ചെറുശേരിയുടെ സ്മരണ നിലനിർത്താൻ സ്മാരകം നിർമ്മിക്കുന്നതിന് പത്തുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പള്ളിക്കുന്ന് ഗവ, ഹയർസെക്കൻഡറി സ്കൂളിന് ചെറുശേരിയുടെ പേ
ർ നൽകാനും ബഡ്ജറ്റിൽ നിർദ്ദേശമുണ്ട്. ഇവിടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പത്തുലക്ഷം രൂപ ചെലവഴിക്കും. കോർപറേഷൻ പരിധിയിലെ മുഴുവൻവീടുകളിലും ശുദ്ധജലമെത്തിക്കാൻ എഴുപതു കോടിരൂപയും നഗരറോഡുകളുടെ അറ്റകുറ്റപണിക്കും പുതിയ റോഡുകളുടെ നിർമ്മാണത്തിനും മുപ്പതു കോടിയും വകയിരുത്തി.
പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബുധനാഴ്ച്ച രാവിലെ ഒൻപതുമണിയോടെ ഡെപ്യൂട്ടി മേയർ കെ. ഷബീന2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. കൗൺസിൽ യോഗം ചേർന്നയുടനെ തന്നെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്ളക്കാർഡുകൾ ഉയർത്തിപിടിച്ചായിരുന്നു പ്രതിഷേധം. വാകഴിഞ്ഞ വർഷത്തെ ബഡ്ജറ്റിലെ വാഗ്ദ്ധാനങ്ങൾ നടപ്പിലാക്കാതെ പുതിയ ബഡ്ജറ്റ് അവതരിപ്പിക്കുന്നത് പ്രഹസനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സീറ്റിൽ നിന്നുമിറങ്ങി നടുത്തളത്തിൽ വന്നാണ് പ്രതിപക്ഷ നേതാവ് എൻ.സുകന്യ, അഡ്വ. പി.വി അൻവർ, വി.രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ചത്. അൽപനേരം ബഹളം നിലനിന്നുവെങ്കിലും പിന്നീട് പ്രതിപക്ഷം സീറ്റുകളിലേക്ക് മടങ്ങുകയായിരുന്നു.
എന്നാൽ ബജറ്റ് അവതരിപ്പിച്ചു മണിക്കൂറുകൾ പിന്നിട്ടപ്പോൾ വീണ്ടും ബഹളമുണ്ടായി. ഇടവേളയ്ക്കു പിരിഞ്ഞു വീണ്ടും സമ്മേളിച്ചപ്പോഴാണ് കൂക്കിവിളിയും കൈയടിയും ഉയർന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ സംസാരിക്കുമ്പോഴാണ് ചേലോറയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായത്. ബ്രഹ്മപുരത്തെ വിവാദകമ്പിനിയായ സോണ്ടയ്ക്കു വേണ്ടി സർക്കാർ കരാർ നൽകിയതുമായി ബന്ധപ്പെട്ടു അന്തർധാരയുണ്ടെന്ന് സുരേഷ്ബാബു ആരോപിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിച്ചത്. ഈക്കാര്യം പറയുന്നതിനിടെ നിയമസഭയ്ക്കു സമാനമായി കൂക്കിവിളികളോടെ പ്രതിപക്ഷം സുരേഷ്ബാബുവിന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ഭരണപക്ഷ ബെഞ്ചിൽ നിന്നും കനത്ത കൈയടികളോടെയാണ് പ്രതിപക്ഷത്തെ വരവേറ്റത്.
പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടു വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് കണ്ണൂർ കോർപ്പറേഷന്റെ 2023-24 വർഷത്തെ ബജറ്റ് ഡെപ്യൂട്ടി മേയറും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ കെ ഷബീന അവതരിപ്പിച്ചത്.410 കോടി 82 ലക്ഷത്തി മുപ്പത്തി നാലായിരത്തി 290 രൂപ വരവും273 കോടി 65 ലക്ഷത്തി മൂവായിരം രൂപ ചെലവും 137 കോടി 17 ലക്ഷത്തി മുപ്പത്തിഒന്നായിരത്തി 290 രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.
കണ്ണൂർ കോർപ്പറേഷന്റെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികളാണ് ബജറ്റിലുള്ളത്. ആസ്ഥാന മന്ദിര നിർമ്മാണത്തിന്റെ അനുബന്ധ പ്രവൃത്തികൾക്ക് 15 കോടി നീക്കിവെച്ചു. സ്വാതന്ത്ര്യ സുവർണ്ണ ജൂബിലസ്മാരകത്തോട് ചേർന്ന് ഫ്രീഡം പാർക്കിന് 25 ലക്ഷം രൂപയും കണ്ണൂരിനെ പൈതൃക നഗര പട്ടികയിലേക്ക് ഉയർത്തുന്നതിന് - 5 ലക്ഷം രൂപയും ഗാർബേജ് ഫ്രീ സിറ്റിയായി മാറ്റുന്നതിന് ഒരുകോടി രൂപയും നീക്കിവെച്ചുസ്മാർട്ട് സ്ട്രീറ്റ്ലൈറ്റ് രണ്ടരകോടി രൂപയുംനഗരസൗന്ദര്യവത്കരണത്തിന് മൂന്നുകോടി രൂപയുംമേയർഭവൻ നിർമ്മാണത്തിന്. ഒരുകോടി രൂപയും ബജറ്റിൽ വകയിരുത്തി.ഡിവിഷൻ കേന്ദ്രീകരിച്ച് സേവാകേന്ദ്രങ്ങൾ ആരംഭിക്കാൻ അഞ്ചുലക്ഷം രൂപയും സ്റ്റേഡിയം നവീകരണത്തിനും ഫൂട്ബോൾ ടൂർണമെന്റിനും അഞ്ചുലക്ഷം രൂപയും ഹെൽത്ത് സ്ക്വാഡിന് ഇലക്ട്രിക് സ്കൂട്ടറും, വാക്കിടോക്കിയും വാങ്ങുന്നതിന് 10 ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്ക് ഒരു കോടി 51 ലക്ഷം രൂപയും മാറ്റിവെച്ചു.
ക്യാൻസർ നിർണ്ണയ ക്യാംപിന് അഞ്ചുലക്ഷം രൂപയും ആറ്റടപ്പ ഡയാലിസിസ് സെന്ററിന് 40 ലക്ഷ രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മരക്കാർകണ്ടി രാജീവ്ഗാന്ധി സ്റ്റേഡിയം നവീകരിക്കുന്നതിന് 20 ലക്ഷവും മഹാകവി ചെറുശ്ശേരിക്ക് സ്മാരക നിർമ്മിക്കാൻ 10 ലക്ഷം രൂപയും കണ്ണൂർദസറയ്ക്കായി 10 ലക്ഷം രൂപയും ബജറ്റിൽ പ്രഖ്യാപിച്ചുസ്മാർട്ട് അംഗനവാടി - 1 കോടി 20 ലക്ഷം രൂപയും. കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് 70 കോടി രൂപയുടെ പദ്ധതിയും പുതിയ റോഡുകൾക്കും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികൾക്കും - 30 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു.
ഭവന നിർമ്മാണം, പുനരുദ്ധാരണം - 10 കോടി 18 ലക്ഷവും സ്കൂളുകളിൽ ദ്രവമാലിന്യ സംസ്കരണ സംവിധാനം തുടങ്ങിയവയ്ക്ക്- 27 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾക്ക് 1 കോടി 32 ലക്ഷം രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. നെൽകൃഷി വികസനം, തെങ്ങ് - പച്ചക്കറി-ചെറുധാന്യം-ഇടവിളകൃഷി പ്രോത്സാഹനം - 1 കോടി 29 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചു. ബജറ്റിലെ ഓരോ പ്രഖ്യാപനവും വൻ കൈയടിയോടെയാണ് യു ഡി എഫ് അംഗങ്ങൾ വരവേറ്റത്.പ്രതിപക്ഷമാകട്ടെ ബജറ്റിലെ പ്രഖ്യാപനങ്ങളോട മുഖംതിരിച്ചു നിൽക്കുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍