Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെവനപ്പിൽ മദ്യം കലർത്തി നൽകിയത് തന്ത്രത്തിൽ; പ്രതീഷിന്റെ ലീലാ വിലാസങ്ങൾ സൈന്യത്തെ രേഖാമൂലം അറിയിച്ച് റെയിൽവേ പൊലീസ്; പട്ടാള തൊപ്പി തെറിക്കുമെന്ന് ഉറപ്പായി! രാജധാനി എക്സ്‌പ്രസിൽ നടന്നത് 'ഓൾഡ് മങ്ക്' ഇഫക്ട്! ബിജെപി മെമ്പറുടെ ഭർത്താവിന് പണി പോയേക്കും

സെവനപ്പിൽ മദ്യം കലർത്തി നൽകിയത് തന്ത്രത്തിൽ; പ്രതീഷിന്റെ ലീലാ വിലാസങ്ങൾ സൈന്യത്തെ രേഖാമൂലം അറിയിച്ച് റെയിൽവേ പൊലീസ്; പട്ടാള തൊപ്പി തെറിക്കുമെന്ന് ഉറപ്പായി! രാജധാനി എക്സ്‌പ്രസിൽ നടന്നത് 'ഓൾഡ് മങ്ക്' ഇഫക്ട്! ബിജെപി മെമ്പറുടെ ഭർത്താവിന് പണി പോയേക്കും

അമൽ രുദ്ര

ആലപ്പുഴ: കഴിഞ്ഞ ദിവസം ഉഡുപ്പിയിൽ നിന്ന് ട്രെയിനിൽ കയറിയ തിരുവനന്തപുരം സ്വദേശിയായ 23 കാരിയെ സൗഹൃദം സ്ഥാപിച്ച് മദ്യം നൽകി സൈനീകൻ പീഡിപ്പിച്ച വാർത്ത പുറത്തുവന്നിരുന്നു. ഇതുമായിബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്. പത്തനംതിട്ട കടപ്ര സ്വദേശിയായ സൈനികൻ പ്രതീഷ് കുമാറിന്റെ ലീലാ വിലാസങ്ങൾ ആലപ്പുഴ റെയിൽവേ പൊലീസ് മിലിറ്ററിയെ നേരിട്ട് വിളിച്ചറിച്ചു.

സഹയാത്രികയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പ്രതീഷ് എന്ന കാര്യം ആലപ്പുഴ റെയിൽവേ പൊലീസ് ജമ്മു കശ്മീരിലെ 17 ഗാർഡ് റെജിമെന്റ് കമാന്റിങ് ഓഫീസറെ രേഖാമൂലം അറിയിക്കുകയായിരുന്നു. എഫ്. ഐ ആറിന്റെ കോപ്പിയടക്കം ലഭിക്കുന്നതിനാൽ കരസേനയിൽ നിന്നു തന്നെ പ്രതീഷിനെ പിരിച്ചു വിടുമെന്നാണ് സൂചന. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിൽ നാരിയൻ ട്രാൻസിസ്റ്റ് ക്യാമ്പിൽ 17 ഗാർഡ് റെജിമെന്റിൽ നായിക് റാങ്കിലാണ് പ്രതീഷ് ജോലി നോക്കുന്നത്. പ്രതീഷിന്റെ ഭാര്യ കടപ്ര പഞ്ചായത്തിലെ വാർഡ് മെംബറാണ്. ബി ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചാണ് അവർ ജയിച്ചത്.

ഉഡുപ്പിയിൽ നിന്ന് ട്രെയിനിൽ കയറിയ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം സെവനപ്പിൽ മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. രാജധാനി എക്സ്‌പ്രസിൽ വച്ച് യുവതിക്ക് 'ഓൾഡ് മങ്ക്' എന്ന മദ്യം സെവനപ്പിൽ കലർത്തിയാണ് സൈനീകൻ നൽകിയിത്. പട്ടാളക്കാരുടെ ഇഷ്ട ബ്രാൻഡായും ഈ മദ്യം അറിയപ്പെടുന്നു. കൂടാതെ മദ്യം സെവനപ്പിൽ കലർത്തി നൽകിയാൽ പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കില്ല എന്നും, ഓൾഡ് മങ്ക് എന്ന ബ്രാൻഡ് വളരെ വീര്യം കൂടിയതാണെന്നും വിദഗ്ദ്ധർ പറയുന്നു.

1960കൾ വരെ ഇന്ത്യൻ സൈനികർക്ക് സർക്കാർ റേഷനായി നൽകിയിരുന്ന ഹെർക്കുലീസ് റമ്മിന് തിരിച്ചടി നൽകിക്കൊണ്ടായിരുന്നു ഓൾഡ് മങ്കിന്റെ കടന്നുവരവ്. എട്ടു രൂപയ്ക്ക് സൈനികർക്ക് റേഷനായി ലഭിച്ചിരുന്ന മദ്യം പലപ്പോഴും കരിഞ്ചന്തയിൽ 25 രൂപയ്ക്ക് വരെയാണ് വിറ്റുപോയിരുന്നത്. ആയിരം രൂപ മാസശമ്പളമുള്ള കാലത്താണ് മദ്യത്തിന് 25 രൂപയെന്നോർക്കണം. എന്നാൽ കരിഞ്ചന്തയിൽ ഹെർക്കുലീസ് വാങ്ങാൻ കൊടുക്കുന്നതിൽ നിന്നും അധികം വില വ്യത്യാസമില്ലാതെയായിരുന്നു ഒൾഡ് മങ്കിന്റെ രംഗപ്രവേശം.

യുവതി ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ അസഹ്യമായ മദ്യത്തിന്റെ ഗന്ധവുമുണ്ടായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സെവനപ്പിൽ കലർത്തി മദ്യം നൽകി ചതിച്ചെന്നും ലൈംഗിക അതിക്രമം ഉണ്ടായെന്നും യുവതി ഭർത്താവിനോട് പറഞ്ഞത്. രഹസ്യമായി പകർത്തിയ പ്രതിയുടെ ദൃശ്യങ്ങളും യുവതി ഭർത്താവിന് കൈമാറി. തുടർന്ന് 17 ന് രാവിലെ ഭർത്താവിനൊപ്പം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സി ഐ യെ നേരിൽ കണ്ട് പരാതി നൽകുകയായിരുന്നു.

എന്തായാലും യുവതിയുടെ പരാതി വാർത്തയായപ്പോൾ ട്രയിനിൽ ഇങ്ങനെയൊക്കെ നടക്കുമോ സഹയാത്രികർ ഉണ്ടായിരുന്നില്ലേ, ഇങ്ങനെയുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ പലരും ഉയർത്തിയിരുന്നു. ഇപ്പോൾ റിമാന്റിലുള്ള സൈനികനായ പത്തനംതിട്ട ജില്ലയിലെ നിരണം മാന്നാർ കടപ്രപ്രതീഷ് ഭവനിൽ പ്രതീഷ് കുമാർ കെ.പി. (31) നെയും പരാതിക്കാരിയേയും അന്വേഷണ സംഘം വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.

അതേസമയം ഡോക്ടർമാരുടെ പരിശോധനയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന് സ്ഥിരീകരിച്ചുവെന്ന് പൊലീസ് വെളിപ്പെടുത്തി. ഇതോടെ രാജധാനി എക്സ്‌പ്രസിൽ നടന്ന പീഡനം വ്യാജ പരാതിയാണോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വന്നപ്രചരണങ്ങൾക്ക് പ്രസക്തിയില്ലാതായി. വ്യാജ പ്രചരണങ്ങൾ പൂർണമായും തള്ളിക്കളയുകയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എസ് എച്ച് ഒ ക്രിസ്പിൻ സാം.

മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ പി ജി കോഴ്സിന് പഠിക്കുന്ന യുവതി രാജധാനി എക്സ്‌പ്രസിൽ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ തലനാരിഴ കീറിയുള്ള പരിശോധനയാണ് അന്വേഷണ സംഘം നടത്തിയത്. ആലപ്പുഴ റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർ ഷാനിഫ്. എച്ച് എസ് ന്റെ നേതൃത്വത്തിലാണ് ആദ്യഘട്ട അന്വേഷണം നടന്നത്.വ്യാഴാഴ്ച വൈകുന്നേരം 3 മണിക്കും 7 മണിക്കും ഇടയിൽ താൻ പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP