Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജയാനന്ദൻ ജയിലിലേക്ക് മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നൽകിയത് നിർണ്ണായകമായി; പൊലീസ് കാവലിൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിലെത്തി റിപ്പർ; കുപ്രസിദ്ധ കുറ്റവാളി പരോളിൽ പുറത്തെത്തുമ്പോൾ

ജയാനന്ദൻ ജയിലിലേക്ക് മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നൽകിയത് നിർണ്ണായകമായി; പൊലീസ് കാവലിൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിലെത്തി റിപ്പർ; കുപ്രസിദ്ധ കുറ്റവാളി പരോളിൽ പുറത്തെത്തുമ്പോൾ

സ്വന്തം ലേഖകൻ

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈക്കോടതിയാണ് രണ്ട് ദിവസത്തെ പരോൾ നൽകിയത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിഞ്ഞിരുന്ന ജയാനന്ദനെ മാള പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്. രണ്ട് ദിവസവും ഇയാൾക്ക് പൊലീസ് അകമ്പടിയുണ്ടാകും.

രാവിലെയാണ് മാള പൊയ്യയിലെ വീട്ടിലേക്ക് ജയാനന്ദനെ എത്തിച്ചത്. നേരത്തെ ഭാര്യ ഇന്ദിരയ്ക്ക് വേണ്ടി അഭിഭാഷകയായ മകൾ കീർത്തി ജയാനന്ദനാണ് ഹൈക്കോടതിയിൽ ഹാജരായത്. 15 ദിവസത്തെ പരോൾ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ രണ്ട് ദിവസത്തെ ഉപാധികളോടുള്ള പരോളാണ് കോടതി അനുവദിച്ചത്. മാർച്ച് 22ന് ആണ് മകളുടെ വിവാഹം. 22ാം തീയതി 9 മണി മുതൽ 5 മണി വരെ വിവാഹ ചടങ്ങിൽ പങ്കെടുക്കാം.

ജയാനന്ദൻ ജയിലിലേക്ക് മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നൽകിയ ശേഷമാണ് കോടതി പരോൾ അനുവദിച്ചത്. തന്റെ വിവാഹമാണെന്നും അഭിഭാഷക എന്ന രീതിയിലല്ല ഹാജരായതെന്നും മകളെന്ന രീതിയിലാണ് അനുമതി തേടുന്നതെന്നും കീർത്തി വാദിച്ചിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ എതിർത്തെങ്കിലും പരോൾ അനുവദിക്കുകയായിരുന്നു.

ഏഴ് കേസുകളിൽ പ്രതിയായിരുന്ന ജയാനന്ദനെ അഞ്ച് കേസുകളിൽ കുറ്റവിമുക്തനാക്കിയിരുന്നു. പുത്തൻവേലിക്കര ദേവകി കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും സുപ്രീംകോടതി ഇടപെട്ട് ജീവപര്യന്തമാക്കി ശിക്ഷ ഇളവ് ചെയ്തു. 2021 ഡിസംബറിലായിരുന്നു അറസ്റ്റ്. സഹതടവുകാരുമായി കൊലപാതക വിവരം പങ്കുവെച്ചതാണ് ഈ കേസിൽ റിപ്പറിനെ കുടുക്കിയത്. രണ്ട് തവണ ഇയാൾ ജയിൽ ചാടി.

2000ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും 2013ൽ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നുമാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. പോണേക്കരയിലെ ഇരട്ടക്കൊലക്കേസിൽ ഒന്നര പതിറ്റാണ്ട് നീണ്ട അന്വേഷണത്തിനൊടുവിലാണ് ജയാനന്ദനെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP