Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'കരയേണ്ട മക്കളെ ഞങ്ങളില്ലേ...!' ഗതാഗതക്കുരുക്കിൽപ്പെട്ട വിദ്യാർത്ഥിനികൾ കരഞ്ഞുകൊണ്ട് പൊലീസ് സ്റ്റേഷനിൽ; പരീക്ഷയ്ക്ക് സ്‌കൂളിൽ സമയത്തിനെത്തിച്ച് പൊലീസ്; കുട്ടികൾ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷം മടക്കം; വൈറലായി കുറിപ്പ്

'കരയേണ്ട മക്കളെ ഞങ്ങളില്ലേ...!' ഗതാഗതക്കുരുക്കിൽപ്പെട്ട വിദ്യാർത്ഥിനികൾ കരഞ്ഞുകൊണ്ട് പൊലീസ് സ്റ്റേഷനിൽ; പരീക്ഷയ്ക്ക് സ്‌കൂളിൽ സമയത്തിനെത്തിച്ച് പൊലീസ്; കുട്ടികൾ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷം മടക്കം; വൈറലായി കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗതാഗതക്കുരുക്കിൽപെട്ടതോടെ സ്‌കൂളിലെത്താൻ വൈകുമെന്ന് ഭയന്ന് കരഞ്ഞ വിദ്യാർത്ഥിനികളെ പരീക്ഷയ്ക്ക് സമയത്തിനെത്തിച്ച് പൊലീസുകാർ. പൊലീസ് സ്റ്റേഷനിൽ സഹായം തേടിയെത്തിയ വണ്ടിത്താവളം കെകെഎം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണ് കൊല്ലങ്കോട് പൊലീസ് സമയത്തിന് സ്‌കൂളിലെത്തിച്ചത്.

ഇക്കഴിഞ്ഞ ദിവസം കാസർകോട് ഹോട്ടലിൽ ഹാൾടിക്കറ്റ് മറന്നുവച്ച വിദ്യാർത്ഥികൾക്ക് പൊലീസുകാർ രക്ഷകരമായ വാർത്ത വന്നിരുന്നു. പരീക്ഷയ്‌ക്കെത്തിയ ശേഷം മാത്രം ഹാൾടിക്കറ്റ് കയ്യിലില്ലെന്ന് മനസിലാക്കിയ വിദ്യാർത്ഥികൾക്ക്, അവരുടെ ഹാൾടിക്കറ്റ് നൽകാനായി 12 കിലോമീറ്റർ ബുള്ളറ്റിൽ പറന്നാണ് രണ്ട് പൊലീസുകാർ എത്തിയത്.

ഇതോടെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാനുള്ള അവസരം ലഭിക്കുകയായിരുന്നു. സംഭവം വാർത്തയായതോടെ ഈ പൊലീസുകാർക്ക് അഭിനന്ദനപ്രവാഹമായിരുന്നു. ഇപ്പോഴിതാ മറ്റൊരു പരീക്ഷാക്കഥ കൂടി പങ്കുവച്ചിരിക്കുകയാണ് കേരളാ പൊലീസ്.

കൊല്ലങ്കോട്ടുനിന്ന് വടവന്നൂർ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലായിരുന്നു പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർത്ഥികളായ ഇവർ കയറിയത്. ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ ആലമ്പള്ളം ചപ്പാത്തിൽ വെച്ച് ഗതാഗതതടസം നേരിട്ടു. ഗുഡ്‌സ് ഓട്ടോ കേടുവന്ന് ചപ്പാത്തിൽ കുടുങ്ങിയതിനെ തുടർന്നായിരുന്നു ഗതാഗതം തടസ്സപ്പെട്ടത്.

കൃത്യസമയത്ത് സ്‌കൂളിൽ എത്തിക്കാൻ കഴിയില്ലെന്നു ബസുകാർ അറിയിച്ചതോടെ പല വാഹനങ്ങൾക്കും കൈകാട്ടിയെങ്കിലും ആരും നിർത്തിയില്ല. ടാക്‌സി വാഹനങ്ങളിൽ പോകാൻ പണമില്ലായിരുന്ന കുട്ടികൾ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

കുട്ടികളെ സമയത്ത് എത്തിക്കാമെന്ന് പൊലീസ് തന്നെ സ്‌കൂളിൽ അറിയിച്ചു. ഉടനെ തന്നെ പൊലീസ് വാഹനത്തിൽ മൂവരെയും കയറ്റി വണ്ടിത്താവളത്തെ പരീക്ഷാ ഹാളിൽ കൃത്യസമയത്ത് എത്തിക്കുകയായിരുന്നു. അദ്ധ്യാപകരെ കണ്ട് വിവരമറിയിച്ച് കുട്ടികൾ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസ് മടങ്ങിയത്.

കേരളാ പൊലീസ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ്: 

''ഗതാഗതക്കുരുക്കിൽ കുടുങ്ങി പരീക്ഷ മുടങ്ങുമെന്നായപ്പോൾ ആ മൂന്ന് പെൺകുട്ടികൾ കരഞ്ഞുകൊണ്ട് ഓടിച്ചെന്നത് പൊലീസ് സ്റ്റേഷനിലേക്കാണ്. ഒരു നിമിഷം പോലും വൈകാതെ മൂവരെയും ജീപ്പിലിരുത്തി പൊലീസുകാർ പരീക്ഷാ ഹാളിലെത്തിച്ചു.

വണ്ടിത്താവളം കെകെഎം ഹയർ സെക്കൻഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം പ്ലസ് വൺ വിദ്യാർത്ഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണു കൊല്ലങ്കോട് പൊലീസ് സമയത്തു സ്‌കൂളിലെത്തിച്ചത്.

കൊല്ലങ്കോട്ടുനിന്നു വടവന്നൂർ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലാണ് കുട്ടികൾ കയറിയത്. ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ ആലമ്പള്ളം ചപ്പാത്തിലായിരുന്നു ഗതാഗതതടസ്സം. ഗുഡ്‌സ് ഓട്ടോ കേടുവന്ന് ചപ്പാത്തിൽ കുരുങ്ങിയതായിരുന്നു പ്രശ്‌നം. കൃത്യസമയത്ത് സ്‌കൂളിൽ എത്തിക്കാൻ കഴിയില്ലെന്നു ബസുകാർ അറിയിച്ചതോടെ പല വാഹനങ്ങൾക്കും കൈകാട്ടിയെങ്കിലും ആരും നിർത്തിയില്ല.

ടാക്‌സി വാഹനങ്ങളിൽ പോകാൻ പണമില്ലായിരുന്നു. ഇതോടെയാണ് കുട്ടികൾ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തിയത്. കുട്ടികളെ സമയത്ത് എത്തിക്കാമെന്നു പൊലീസ് തന്നെ സ്‌കൂളിൽ അറിയിച്ചു.
ഉടനെ തന്നെ പൊലീസ് വാഹനത്തിൽ മൂവരെയും കയറ്റി വണ്ടിത്താവളത്തെ പരീക്ഷാ ഹാളിൽ കൃത്യസമയത്ത് എത്തിച്ചു. അദ്ധ്യാപകരെ കണ്ട് വിവരമറിയിച്ച് കുട്ടികൾ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണു പൊലീസ് മടങ്ങിയത്...''- ഇതാണ് കുറിപ്പ്.

നിരവധി പേരാണ് ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ കമന്റ് ബോക്‌സിൽ പൊലീസുകാർക്ക് നന്ദിയും ആദരവും അറിയിക്കുന്നത്. സാധാരണക്കാർക്ക് അവരുടെ പ്രശ്‌നങ്ങൾ പറയാനും സഹായം തേടാനും ഓടിയെത്താവുന്ന ഇടങ്ങളായി പൊലീസ് സ്റ്റേഷനുകൾ മാറേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പലരും കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP