Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമൃത് പാൽ സിങ് അറസ്റ്റിലായെന്ന് അഭിഭാഷകൻ; സ്ഥിരീകരിക്കാതെ പഞ്ചാബ് പൊലീസ്; ഏറ്റുമുട്ടലിനിടെ കൊല്ലാനുള്ള നീക്കം നടക്കുന്നുവെന്നും ഖാലിസ്ഥാൻ വാദികൾ; ലണ്ടനിലെ ഹൈക്കമീഷൻ ഓഫീസിന് മുന്നിൽ അമൃത് പാലിന് വേണ്ടിയുള്ള ശക്തിപ്രകടനം ഇനിയുമുണ്ടാകാമെന്ന് വിലയിരുത്തൽ; ഖാലിസ്ഥാൻ വാദം വീണ്ടും ഉയരുമ്പോൾ

അമൃത് പാൽ സിങ് അറസ്റ്റിലായെന്ന് അഭിഭാഷകൻ; സ്ഥിരീകരിക്കാതെ പഞ്ചാബ് പൊലീസ്; ഏറ്റുമുട്ടലിനിടെ കൊല്ലാനുള്ള നീക്കം നടക്കുന്നുവെന്നും ഖാലിസ്ഥാൻ വാദികൾ; ലണ്ടനിലെ ഹൈക്കമീഷൻ ഓഫീസിന് മുന്നിൽ അമൃത് പാലിന് വേണ്ടിയുള്ള ശക്തിപ്രകടനം ഇനിയുമുണ്ടാകാമെന്ന് വിലയിരുത്തൽ; ഖാലിസ്ഥാൻ വാദം വീണ്ടും ഉയരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലണ്ടനിലെ ഹൈക്കമ്മിഷൻ ഓഫിസിനു മുന്നിൽ ഇന്ത്യയുടെ ദേശീയ പതാക ഖലിസ്ഥാൻ അനുകൂലികൾ നീക്കിയ സംഭവത്തിൽ ബ്രിട്ടനോട് അതിശക്തമായ നടപടികൾ ഇന്ത്യ ആവശ്യപ്പെടും. സംഭവത്തിൽ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചു. ഇന്നലെ രാത്രി ഡൽഹിയിൽ ബ്രിട്ടിഷ് ഡപ്യൂട്ടി ഹൈക്കമ്മിഷണർ ക്രിസ്റ്റിന സ്‌കോട്ടിനെ വിളിച്ചുവരുത്തിയാണു വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.

സുരക്ഷാ വീഴ്ചയിൽ വിശദീകരണം തേടിയ ഇന്ത്യ, ഈ അലംഭാവം സ്വീകാര്യമല്ലെന്നു വ്യക്തമാക്കി. എത്രയും വേഗം കുറ്റക്കാരെ പിടികൂടണമെന്നും ആവശ്യപ്പെട്ടു. ഖലിസ്ഥാൻ അനുകൂലിയും പിടികിട്ടാപ്പുള്ളിയുമായ അമൃത്പാൽ സിങ്ങിനായി നടത്തുന്ന തിരച്ചിലിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് ഇന്ത്യൻ പതാക താഴ്‌ത്തി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.

ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടത്തിന് മതിയായ സുരക്ഷ നൽകാത്തത്തിൽ വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധം തുടങ്ങിയത്. അക്രമികളെ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. അക്രമികൾക്ക് കെട്ടിടത്തിൽ കടന്നുകയറാൻ കഴിഞ്ഞത് എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. വിയന്ന കൺവെൻഷൻ പ്രകാരം സുരക്ഷ ഒരുക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം യു.കെ സർക്കാരിനാണുള്ളത്. ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടത്തിനും നയതന്ത്ര ഉദ്യോഗസ്ഥർക്കും സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ നടപടി അങ്ങേയറ്റം അപലപനീയമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ലണ്ടനിൽ നടന്നത് പ്രതിഷേധാർഹമാണെന്നും ശക്തമായി അപലപിക്കുന്നതായും ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു. അതിനിടെ അമൃത് പാൽ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് നിയമോപദേശകൻ ഇമാൻ സിങ് ഖാര. ഷാഹ്‌കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാൽ ഉള്ളതെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത്പാലിനെ വധിക്കാൻ നീക്കം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. എന്നാൽ അമൃത്പാലിന്റെ അറസ്റ്റിനെ കുറിച്ച് പഞ്ചാബ് പൊലീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അമൃത് പാൽ സംഗിനെ അറസ്റ്റു ചെയ്ത് സ്ഥിരീകറണം വന്നാൽ ലണ്ടനിൽ ഇനിയും പ്രതിഷേധങ്ങൾ നടക്കാൻ ഇടയുണ്ട്.

അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പഞ്ചാബ് പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഘടനയുടെ അഭിഭാഷകൻ രംഗത്തെത്തുന്നത്. ഈ സാഹചര്യത്തിൽ ലണ്ടനിൽ കൂടുതൽ കരുതലെടുക്കണമെന്ന സന്ദേശം ബ്രിട്ടീഷ് സർക്കാരിന് ഇന്ത്യ നൽകിയിട്ടുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP