അമരത്തിലെ അച്ചൂട്ടിയും കിരീടത്തിലെ സേതുമാധവനും മുതൽ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ വരെ; സ്ത്രീ സാന്നിദ്ധ്യമായി മണിച്ചിത്രത്താഴിലെ ഗംഗയും കന്മദത്തിലെ ഭാനുമതിയും; മലയാളി മറക്കാത്ത പത്ത് കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് മറക്കില്ലൊരിക്കലും; ഓർമകളുടെ തനിയാവർത്തനമായി പ്രഖ്യാപനച്ചടങ്ങ്- വീഡിയോ കാണാം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഒരു നൂറ്റാണ്ടിലേക്കെത്തുന്ന മലയാള സിനിമയുടെ കാലഘട്ടങ്ങളെ ഒരോ കഥാപാത്രത്തിലൂടെ അടയാളപ്പെടുത്തിയാൽ എങ്ങിനെയുണ്ടാകും.ഈ നൂറ്റാണ്ടിനിടയിലെ പകരം വെക്കാനില്ലാത്ത പത്ത് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാൻ ആണെങ്കിലോ.അത് ഒരുപക്ഷെ ശ്രമകരമായ ഒരു ദൗത്യമായിരിക്കും.എന്നാൽ മലയാളികളുടെ ഒാർമ്മകളുടെ തനിയാവർത്തനമായി മലയാള സിനിമയിലെ പത്ത് പ്രധാന കഥാപാത്രങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് മാധ്യമം മറക്കിലൊരിക്കലും ക്യാംപയിനിലൂടെ..' മറക്കില്ലൊരിക്കലും' എന്ന ആദ്യആഗോള മെഗാ ഡിജിറ്റൽ ഇവന്റിന് കൊച്ചിയിൽ ആവേശോജ്ജ്വല സമാപനം.
കലൂർ ഐ.എം.എ ഹാളിൽ മലയാള സിനിമയുടെ അഭിമാനമായ സംവിധായകർ ഉൾപ്പെടെയുള്ളവർക്ക് മുന്നിൽ നടന്ന പരിപാടിയിൽ മലയാളിയുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന 10 കഥാപാത്രങ്ങളെ പ്രഖ്യാപിച്ചാണ് ഇവന്റിന് കൊടിയിറങ്ങിയത്. മലയാളിയും മലയാള സിനിമയും ഇതുവരെ കാണാത്ത ഡിജിറ്റൽ വോട്ടിങ് പോരാട്ടത്തിലാണ ഏറ്റവും കൂടുതൽ വോട്ട നേടിയ 10 അനശ്വര കഥാപാത്രങ്ങളുടെ പിറവി. പ്രായഭേദമന്യേ ലക്ഷക്കണക്കിന പ്രേക്ഷകർ വോട്ടെടുപ്പിൽ പങ്കെടുത്തു.
അഞ്ഞൂറിലേറെ കഥാപാത്രങ്ങളിൽനിന്ന് കൂടുതൽ വോട്ട് നേടിയ 60 കഥാപാത്രങ്ങളെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തു.അടുത്ത ഘട്ടത്തിൽ പട്ടിക 25ലേക്ക് ചുരുങ്ങി. വീറും വാശിയും നിറഞ്ഞ തീപാറും പോരാട്ടമായിരുന്നു ഫൈനലിൽ. അവസാനം ഏറ്റവും കൂടുതൽ വോട്ട് നേടിയ 10 കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു.കഥാപാത്രങ്ങളെ പ്രഖ്യാപിക്കുമ്പോൾ ആവേശത്തോടെയാണ് സദസ്സ സ്വീകരിച്ചത്. ചിരിപ്പിച്ചവരും കരയിപ്പിച്ചവരും ഹൃദയത്തിൽ നോവ സമ്മാനിച്ചവരുമായ കഥാപാത്രങ്ങൾ അത്രമേൽ ആഴത്തിൽ ഓരോ മലയാളിയുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നുവെന്ന 'മറക്കില്ലൊരിക്കലും' തെളിയിച്ചു.
അച്ചൂട്ടി (അമരം) മമ്മൂട്ടി - 1991:മമ്മൂട്ടിയെന്ന അഭിനയ വിസ്മയം മലയാളിയുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച കഥാപാത്രമായിരുന്നു അമരത്തിലെ അച്ചൂട്ടി. മകളെയും കാമുകിയെയും കടലിനെയും ഹൃദയത്തോട് ചേർത്തുവെച്ച അച്ചൂട്ടിയെ ആവാഹിച്ച് നിറഞ്ഞാടുകയായിരുന്നു മമ്മൂട്ടി എന്ന അനശ്വര നടൻ.സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെയും ഹൃദയത്തെ പൊള്ളിച്ച വേഷം. എ.കെ. ലോഹിതദാസിന്റെ കഥയിൽ സംവിധായകൻ ഭരതനൊരുക്കിയ 'അമരം' മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമ കൂടിയാണ്. 1991ലാണ് സിനിമ പുറത്തിറങ്ങിയത്.
സേതുമാധവൻ (കിരീടം) മോഹൻലാൽ - 1989: മലയാളിക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത കഥാപാത്രമാണ് കിരീടത്തിലെ സേതുമാധവൻ. സാഹചര്യങ്ങൾ ജീവിതത്തിന്റെ ഗതിമാറ്റുന്നത് ഹൃദയത്തിൽ ചോര കിനിയുംവിധം ആവിഷ്കരിച്ച ചലച്ചിത്രം.കഥയും തിരക്കഥയും ലോഹിതദാസ്. സംവിധാനം സിബി മലയിൽ. മോഹൻലാൽ, തിലകൻ, പാർവതി, കവിയൂർ പൊന്നമ്മ, മോഹൻ രാജ് (കീരിക്കാടൻ ജോസ്), മുരളി, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ തുടങ്ങി വലിയ താരനിരയുള്ള സിനിമ കൂടിയായിരുന്നു.
ഗംഗ (മണിച്ചിത്രത്താഴ്) ശോഭന- 1993: നാഗവല്ലിയായി പരകായപ്രവേശം നടത്തുന്ന ഗംഗ എന്ന ശോഭനയുടെ കഥാപാത്രം മലയാള സിനിമയിൽ എന്നും വേറിട്ട് നിൽക്കുന്നു. മധു മുട്ടത്തിന്റെ കഥയിൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെന്റ്, വിനയപ്രസാദ്, കെ.പി.എ.സി ലളിത, കെ.ബി. ഗണേശ് കുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ബാലൻ മാഷ് (തനിയാവർത്തനം) മമ്മൂട്ടി - 1987: മനസ്സിലെന്നും നോവ് അവസാനിപ്പിച്ച മമ്മൂട്ടിയുടെ വേഷം. മനുഷ്യന്റെ നിസ്സഹായാവസ്ഥയുടെ തീവ്രമായ കഥാഖ്യാനം. ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ച ചിത്രം. സിബി മലയിൽ സംവിധാനം. സരിത, ആഷാ ജയറാം, കവിയൂർ പൊന്നമ്മ, മുകേഷ്, തിലകൻ, ഫിലോമിന, ഇന്നസെന്റ്, ബാബു നമ്പൂതിരി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.
നിശ്ചൽ (കിലുക്കം) ജഗതി - 1991: ജഗതി ശ്രീകുമാർ നിശ്ചൽ എന്ന ഫോട്ടോഗ്രാഫറായി ചിരിയുടെ മാലപ്പടക്കം തീർത്ത അനശ്വര കഥാപാത്രം. പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കിലുക്കം മലയാളത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു. വേണു നാഗവള്ളിയായിരുന്നു തിരക്കഥ.മോഹൻലാൽ അവതരിപ്പിച്ച ജോജിയും നിശ്ചലും തമ്മിലെ 'കോമ്പിനേഷൻ' രംഗങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റ്. മോഹൻലാൽ, രേവതി, തിലകൻ, ഇന്നസെന്റ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സത്യനാഥൻ (സദയം) മോഹൻലാൽ - 1992:സ്നേഹവും കരുതലും എത്രത്തോളം വിലപിടിപ്പുള്ളതാണെന്ന് മലയാളിയെ ഓർമിപ്പിച്ച ചിത്രത്തിലെ മികവുറ്റ കഥാപാത്രമായിരുന്നു മോഹൻലാലിന്റെ സത്യനാഥൻ. പ്രേക്ഷകരുടെ ഉള്ള് നീറ്റിച്ച കഥയും കഥാപാത്രാവതരണവും.എം ടി. വാസുദേവൻ നായരുടെ രചന. സിബി മലയിലിന്റെ സംവിധാനം. തിലകൻ, നെടുമുടി വേണു, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.
തമ്പി (മൂന്നാംപക്കം) തിലകൻ -1988:മലയാള സിനിമക്ക് തിലകന്റെ ഈടുറ്റ സംഭാവന. സ്നേഹനിധിയായ മുത്തച്ഛന്റെ വേഷം അനശ്വരമാക്കിയ കഥാപാത്രം. അപ്പൂപ്പനും പേരക്കുട്ടിയും തമ്മിലെ തീവ്രമായ ആത്മബന്ധത്തിന്റെ കഥ. പി. പത്മരാജന്റെ സംവിധാനത്തിലെത്തിയ സിനിമ ഇന്നും മലയാളികൾക്ക് ഏറെ പ്രിയം. ജയറാം, കീർത്തി സിങ്ങ്, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പ്രസാദ് (തൊണ്ടിമുതലും ദൃക്സാക്ഷിയും) ഫഹദ് ഫാസിൽ -2017:അഭിനയത്തെ തന്നെ അപ്രസക്തമാക്കി പ്രസാദ് എന്ന മോഷ്ടാവായി ഫഹദ് ഫാസിൽ ജീവിച്ച് കാണിച്ച ചിത്രം. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തി. അലൻസിയർ ലോപ്പസ്, നിമിഷ സജയൻ, സിബി തോമസ്, വെട്ടുകിളി പ്രകാശ് എന്നിവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കൾ. ദിലീഷ് പോത്തന്റെ സംവിധാനം.
ഭാനുമതി (കന്മദം) മഞ്ജു വാര്യർ -1998:മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത അത്യപൂർവ കഥാപാത്ര സൃഷ്ടിയായിരുന്നു കന്മദത്തിലെ ഭാനുമതി. മഞ്ജുവാര്യർ വിസ്മയാഭിനയം കാഴ്ചവെച്ച ചിത്രം. ലോഹിതദാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ലാൽ, കെ.പി.എ.സി. ലളിത എന്നിവരും വേഷമിട്ടു.
കുട്ടൻ തമ്പുരാൻ (സർഗം) മനോജ്. കെ. ജയൻ -1992:മലയാള സിനിമക്ക് എക്കാലത്തും ഓർത്തുവെക്കാൻ മനോജ്. കെ. ജയന്റെ ഗംഭീര സംഭാവന. സർഗം എന്ന സിനിമയിലെ കുട്ടൻ തമ്പുരാനെ മലയാളി പ്രേക്ഷകർ അത്രക്കിഷ്ടപ്പെട്ടു. വിനീതും അമൃതയെന്ന രംഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹരിഹരൻ അണിയിച്ചൊരുക്കിയ ചിത്രം. നെടുമുടി വേണു, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, തിലകൻ, ഊർമിള ഉണ്ണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.
സംവിധായകരായ സിബി മലയിൽ, സിദ്ദീഖ്, ജിയോ ബേബി, തരുൺ മൂർത്തി, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും ഡബിങ ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ലോഹിതദാസിന്റെ മകൻ വിജയ് ശങ്കർ ലോഹിതദാസ്, സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മുഖ്യാതിഥികളെ ചടങ്ങിൽ ആദരിച്ചു.രാജ കലേഷും മാത്തുക്കുട്ടിയുമായിരുന്നു അവതാരകർ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍