മനോരമ കൊടുത്ത കേസിൽ നിരപരാധിയായ താൻ ഒന്നാം പ്രതിയാക്കപ്പെട്ടുവെന്ന് ശക്തിധരൻ; വ്യാജരേഖ നിർമ്മിച്ചത് പി.എം മനോജായിരുന്നുവെന്ന് മുമ്പ് പറഞ്ഞ ബർലിൻ കുഞ്ഞനന്തൻ നായർ; 22 കൊല്ലം മുമ്പത്തെ വ്യാജരേഖാ വിവാദത്തിൽ പ്രതിയായത് ദേശാഭിമാനിയും പിണറായിയും; ഇത് ഏഷ്യാനെറ്റ് ന്യൂസിനെ തകർക്കാൻ ശ്രമിക്കുന്നവരുടെ 'വ്യാജ വാർത്താ' കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാഷ്ട്രീയ താൽപര്യം വെച്ച് വ്യാജവാർത്ത നൽകുന്നതിൽ ബലം നൽകാൻ വ്യാജരേഖ ഒപ്പം നൽകി ആദ്യം പിടിക്കപ്പെട്ടത് ദേശാഭിമാനി. അതു മറ്റൊരു പത്രത്തിന്റെ ചീഫ് എഡിറ്ററുടേത് എന്ന പേരിൽ വ്യാജ കത്ത് ഉണ്ടാക്കി പ്രസദ്ധീകരിക്കുകയായിരുന്നു. കേസിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട ആളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പി.എം.മനോജായിരുന്നു വ്യാജരേഖയുടെ നിർമ്മാതാവ് എന്ന ആരോപണവും ഉയർന്നിരുന്നു. 2001 ഫെബ്രുവരി 15ന് ദേശാഭിമാനിയിലെ ഒന്നാം പേജ് വാർത്ത 'മനോരമയിലും സിപിഐ എം സെൽ: കെ എം മാത്യുവിന്റെ കത്ത് ' എന്ന വാർത്തക്കൊപ്പം നൽകിയ കത്ത് ഒട്ടേറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു. മനോരമയ്ക്കകത്ത് സിപിഐ എം പ്രവർത്തനം തടയാൻ ചീഫ് എഡിറ്റർ കെ.എം മാത്യു കണ്ണൂർ യൂണിറ്റ് കോ ഓർഡിനേറ്റിങ് എഡിറ്റർക്ക് അയച്ച കത്ത് സഹിതമാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഇല്ലാത്ത ആരോപണങ്ങളുമായി നിറയുന്നത് സിപിഎമ്മും ദേശാഭിമാനിയുമാണ്. ഏഷ്യാനെറ്റ് ന്യൂസിനെതിരെ ക്യാപ്‌സ്യൂളുണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തനും ദേശാഭിമാനിയിലെ വ്യാജ രേഖാ കേസിൽ പ്രതിക്കൂട്ടിലായിരുന്നു.
'മാർക്സിസ്റ്റ് പാർട്ടിയുടെ രഹസ്യ പ്രവർത്തനം നമ്മുടെ സ്ഥാപനത്തിനകത്ത് നടക്കുന്നതായറിയുന്നു. നമ്മുടെ സുപ്രധാനമായ ചില വിവരങ്ങൾ ഈയിടയായി ചോർന്നു സിപിഐഎമ്മിന് ലഭിക്കുന്നുണ്ട്. താങ്കളുടെ യൂണിറ്റിൽ ഡെസ്‌കിലും മാനേജ്മെന്റിലും ചിലർ മാർക്സിസ്റ്റ് പാർട്ടിയുമായി ബന്ധംവെയ്ക്കുന്നുണ്ട്. ആ പാർട്ടിയുടെ ഒരു സെൽ അവിടെ പ്രവർത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നേരിൽ എത്തിക്കാൻ താൽപര്യം. വേണ്ട ജാഗ്രത പുലർത്തുമല്ലോ ' എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. 'മലയാള മനോരമയുടെ ജീവനക്കാർക്കിടയിലെ സിപിഐഎം പ്രവർത്തനം നിരോധിക്കാൻ ചീഫ് എഡിറ്റർ കെ.എം മാത്യു എഴുതിയ കത്ത് ' എന്ന അടിക്കുറിപ്പോടെയാണ് വാർത്തക്കൊപ്പം കത്തും പ്രസിദ്ധീകരിച്ചു. ചീഫ് എഡിറ്റർ കെ.എം മാത്യുവിനെയും മലയാള മനോരമയെയും അപകീർത്തിപ്പെടുത്താനായി വ്യാജരേഖ ചമച്ച് അതിന്റെ ഫോട്ടോസ്റ്റാറ്റ് സഹിതം വ്യാജവാർത്ത പ്രസിദ്ധീകരിച്ചതിന് സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ കെ.എം മാത്യു കേസ് ഫയൽ ചെയ്തു. ദേശാഭിമാനി ന്യൂസ് എഡിറ്റർ ജി.ശക്തിധരൻ, പ്രിന്ററും പബ്ലിഷറുമായ പി. കരുണാകരൻ, ചീഫ് എഡിറ്റർ വി എസ് അച്യുതാനന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ എന്നിവരായിരുന്നു എതിർ കക്ഷികൾ. പ്രതി പട്ടികയിൽ ഇവർ നാലുപേരാണെങ്കിലും വ്യാജകത്ത് തയ്യാറാക്കിയത് ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയായ പി എം മനോജ് ആയിരുന്നു എന്നാണ് ബർലിൻ കുഞ്ഞനന്തൻ നായർ തന്റെ ആത്മകഥയിൽ പറഞ്ഞത്.
ദേശാഭിമാനിവ്യാജരേഖ ചമച്ച് വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ നിരപരാധിയായ താൻ പ്രതിയാക്കപ്പെട്ടുവെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ വെളിപ്പെടുത്തൽ നേരത്തെ ചർച്ചയായിരുന്നു. ആരൊക്കെയോ ചേർന്ന് നിർമ്മിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച വ്യാജ രേഖക്കെതിരെ മലയാളമനോരമ കൊടുത്ത കേസിൽ താൻ ഒന്നാം പ്രതിയായി എന്നാണ് ശക്തിധരന്റെ ഏറ്റുപറച്ചിൽ. മനോരമ പത്രാധിപർ കെ.എം മാത്യുവിന്റെ ലെറ്റർ പാഡിൽ വ്യാജരേഖ ചമച്ചാണ് ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചത്. ശക്തിധരൻ ഫേസ് ബുക്കിലെഴുതിയ കുറിപ്പിലിങ്ങനെ എഴുതിയിട്ടുണ്ട്:- 'ശ്രീ കെ എം മാത്യു എന്നോട് ഒരു മര്യാദ കാണിച്ചു. ഒരു ദിവസം അതിരാവിലെ ഫോണിൽ എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു, :'ഞങ്ങൾ ചില കേസുകൾ കൊടുത്തിട്ടുണ്ട്. കുടുംബ തീരുമാനമാണ്. താനല്ല പ്രതി എന്ന് അറിയാം. ' ഉറക്കത്തിലായിരുന്ന താൻ കിടക്കയിൽ കിടന്ന് കൊണ്ട് അന്നത്തെ പത്രം എടുത്തു നോക്കിയപ്പോൾ മനോരമയിൽ ഒന്നാം പേജിൽ 8 കോളത്തിൽ വാർത്ത, ' വ്യാജരേഖാ നിർമ്മാണം ജി ശക്തിധരനെതിരെ കേസ്' നടുങ്ങിപ്പോയി എന്നാണ് വ്യാജരേഖ കേസിൽ പ്രതിയായതിനെക്കുറിച്ച് ശക്തിധരൻ വെളിപ്പെടു ത്തുന്നത്. തൃക്കാക്കര യിലെ ഇടതുസ്ഥാനാർത്ഥി ഡോ.ജോ ജോസഫിനെ തിരെ പ്രചരിക്കുന്ന അശ്ലീല വീഡിയോയെ ചൊല്ലിയുള്ള വിവാദത്തിനിടയിലാണ് ശക്തിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയായത്. ഏഷ്യാനെറ്റ് ന്യൂസിനെതിരായ സർക്കാർ നീക്കം ഈ വിവാദത്തെ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയ്ക്കുകയാണ്.
എന്തായിരുന്നു ശക്തിധരൻ വെളിപ്പെടുത്തിയ ദേശാഭിമാനിയുടെ വ്യാജ രേഖ വിവാദം? സംഭവമിങ്ങനെയാണ്. ..:
2001 ഫെബ്രുവരി 15-ന് പുറത്തിറങ്ങിയ ദേശാഭിമാനിയിലെ ഞെട്ടിക്കുന്ന ഏഴ് കോളം വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു- 'മനോരമയിലും സിപിഐ എം സെൽ: കെ എം മാത്യുവിന്റെ കത്ത് ' എന്ന വാർത്ത കേരളത്തിലെ മാധ്യമരം?ഗത്ത് ചൂടേറിയ ഒട്ടേറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരു ന്നു. മനോരമയ്ക്കകത്ത് സിപിഐ എം പ്രവർത്തനം തടയാൻ ചീഫ് എഡിറ്റർ കെ.എം മാത്യു കണ്ണൂർ യൂണിറ്റ് കോ ഓർഡിനേറ്റിങ് എഡിറ്റർക്ക് അയച്ച കത്ത് സഹിതമാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
ആ കത്തിലെ വാചകങ്ങൾ ഇങ്ങനെയായിരുന്നു. -'മാർക്സിസ്റ്റ് പാർട്ടിയുടെ രഹസ്യ പ്രവർത്തനം നമ്മുടെ സ്ഥാപനത്തി നകത്ത് നടക്കുന്നതായ റിയുന്നു. നമ്മുടെ സുപ്രധാനമായ ചില വിവരങ്ങൾ ഈയിടയായി ചോർന്നു സിപിഐഎമ്മിന് ലഭിക്കുന്നുണ്ട്. താങ്കളുടെ യൂണിറ്റിൽ ഡെസ്‌കിലും മാനേജ്മെന്റിലും ചിലർ മാർക്സിസ്റ്റ് പാർട്ടിയുമായി ബന്ധംവെയ്ക്കുന്നുണ്ട്. ആ പാർട്ടിയുടെ ഒരു സെൽ അവിടെ പ്രവർത്തിക്കുന്നു ണ്ടെന്നും വിവരമുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നേരിൽ എത്തിക്കാൻ താൽപര്യം. വേണ്ട ജാ?ഗ്രത പുലർത്തുമല്ലോ- ' തീയതി വെക്കാതെയുള്ള കത്തായിരുന്നു എന്നാണ് ദേശാഭിമാനി വാർത്തയിൽ പറയുന്നത്. -മലയാള മനോരമയുടെ ജീവനക്കാർക്കിടയിലെ സിപിഐഎം പ്രവർത്തനം നിരോധിക്കാൻ ചീഫ് എഡിറ്റർ കെ.എം മാത്യുവിന്റെ കത്ത് എഴുതി എന്ന അടിക്കുറിപ്പോടെയാണ് വാർത്തക്കൊപ്പം ഈ കത്തും പ്രസിദ്ധീകരിച്ചത്
'മലയാള മനോരമയുടെ ജീവനക്കാർക്കിടയിലെ സിപിഐഎം പ്രവർത്തനം നിരോധിക്കാൻ ചീഫ് എഡിറ്റർ കെ.എം മാത്യുവിന്റെ കത്ത്. പത്രത്തിന്റെ കണ്ണൂർ യൂണിറ്റിൽ സിപിഐഎം സെൽ പ്രവർത്തിക്കു ന്നുണ്ടെന്നും അത് അന്വേഷിച്ച് ഒരാഴ്ചയ്ക്ക കം വിവരം അറിയിക്കണ മെന്നുമാണ് കെ.എം മാത്യു സ്വന്തം കൈയൊപ്പ് ചാർത്തി കത്തയച്ചത്. കണ്ണൂർ യൂണിറ്റിലെ ചുമതലക്കാരനെയാണ് കത്തിൽ അഭിസംബോധന ചെയ്യുന്നത്. എന്നാൽ അയച്ച തീയതിയും വിലാസക്കാരന്റെ പേരും രേഖപ്പെടുത്തിയിട്ടില്ല'-എന്നിങ്ങനെയാണ് സംഭ്രമജനകമായ വാർത്ത ആരംഭിക്കുന്നത്.
സിപിഐഎം പ്രവർത്തനം കണ്ടെത്തി തടയണമെ ന്നാവശ്യപ്പെട്ട് എല്ലാ യൂണിറ്റ് മേധാവികൾക്കും ചീഫ് എഡിറ്റർ കത്തയച്ചിട്ടുണ്ടത്രെ എന്നും ദേശാഭിമാനി വാർത്തയിലുണ്ട്. സിപിഐഎമ്മുമായി ബന്ധമുള്ള ചിലരാണ് മനോരമയെ യുഡിഎഫ് പത്രമായി അറിയപ്പെടും വിധം ഉള്ളറ രഹസ്യങ്ങൾ പുറത്തേക്കെതത്തിക്കുന്നതെന്നും മാനേജ്മെന്റ് വൃത്തങ്ങൾ പറയുന്നു. ഇതുകൂടാതെ മുസ്ലിം, ക്രിസ്ത്യൻ വിഭാ?ഗങ്ങളിൽ എൽഡിഎഫിനോട് ഒട്ടും അനുഭാവം ഉണ്ടാക്കാത്ത വിധം വാർത്തകൾ പ്രസിദ്ധീകരിക്കുക, ബിജെപിയെ നോവിക്കാതിരിക്കുക, എന്നിവയും പത്രമാനേജ്മെന്റിന്റെ തീരുമാനങ്ങളായി മനോരമയുടെ അസോസി യേറ്റ് എഡിറ്റർ തോമസ് ജേക്കബ് തിരുവനന്ത പുരത്ത് ര?ഹസ്യയോ?ഗം വിളിച്ചുചേർത്ത് ആഹ്വാനം ചെയ്തുവെന്നൊക്കെയാണ് ദേശാഭിമാനി വാർത്തയിലുള്ളത്. സിപിഐഎമ്മിനെതിരായ ?ഗൂഢാലോചനകളുടെ ഒരു കേന്ദ്രമാണ് മനോരമ. വ്യാജ മദ്യ ദുരന്തത്തിന് ശേഷം സമുന്നത നേതാക്കളെ വരെ തേജോവധം ചെയ്യാൻ ഇവിടെ ഉന്നതതലശ്രമം നടന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്റണിക്ക് പ്രസം?ഗം എഴുതികൊടുക്കുന്നത് മനോരമയുടെ ജോലിയായി. ഈ നെറികേടുകൾക്കെതിരെ ജീവനക്കാർ ശക്തമായ പ്രതിഷേധമുയർത്താൻ പോവുകയാണ്.അതിന് സിപിഐഎമ്മിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല - എന്നുപറഞ്ഞാണ് ദേശാഭിമാനി വാർത്ത അവസാനിക്കുന്നത്.
2001 ഫെബ്രുവരി 18-ലെ മലയാള മനോരമയുടെ ഒന്നാം പേജ് വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാ യിരുന്നു.- 'വ്യാജരേഖ ചമച്ച് അപകീർത്തിപ്പെടുത്തിയതിന് ദേശാഭിമാനി ക്കെതിരെ കേസ് ' കൊച്ചി: മലയാള മനോരമ ചീഫ് എഡിറ്റർ കെ.എം മാത്യുവിനെയും മലയാള മനോരമയെയും അപകീർത്തിപ്പെടുത്താനായി വ്യാജരേഖ ചമച്ച് അതിന്റെ ഫോട്ടോസ്റ്റാറ്റ് സഹിതം വ്യാജവാർത്ത പ്രസിദ്ധീകരിച്ചതിന് സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ കെ.എം മാത്യു കേസ് ഫയൽ ചെയ്തു. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മാത്യു നൽകിയ ഹർജി, അദ്ദേഹം നേരിട്ട് കോടതിയിൽ നടത്തിയ സത്യപ്രസ്താ വന കൂടി രേഖപ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്.എച്ച് പഞ്ചാപകേശൻ ഫയലിൽ സ്വീകരിച്ച് എതിർകക്ഷി കൾ മാർച്ച് 17-ന് കോടതിയിൽ ഹാജരാ കാൻ നോട്ടീസ് അയച്ചു.
ദേശാഭിമാനി ന്യൂസ് എഡിറ്റർ ജി.ശക്തിധരൻ, പ്രിന്ററും പബ്ലിഷറുമായ പി. കരുണാകരൻ, ചീഫ് എഡിറ്റർ വി എസ് അച്യുതാനന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ എന്നിവരായിരുന്നു എതിർ കക്ഷികൾ. ഒരു പത്രത്തിനൈ അപകീർത്തിപ്പെടുത്താൻ ആ പത്രത്തിന്റെ ചീഫ് എഡിറ്ററുടെ പേരിൽ വ്യാജരേഖ ചമച്ചു പ്രസിദ്ധീകരിച്ചു എന്നതിന് മറ്റൊരു പത്രത്തിന്റെ പേരിൽ കോടതിയിൽ കേസ് വരുന്നത് ഇന്ത്യയിൽ ആദ്യമായായിരുന്നു. കെ.എം മാത്യു മനോരമയുടെ കണ്ണൂർ യൂണിറ്റ് കോ-ഓർ ഡിനേറ്റിങ് എഡിറ്റർക്ക് സ്വന്തം ലെറ്റർഹെഡിൽ അയച്ച കത്തെന്ന വ്യാജേന യാണ് ഫോട്ടോസ്റ്റാറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ.എം മാത്യുവിന് ഇത്തരമൊരു ലെറ്റർഹെഡ് തന്നെയില്ലെന്ന് കെ.പി ദണ്ഡപാണിമുഖേന നൽകിയ ഹർജിയിൽ പറയുന്നു.
ദേശാഭിമാനി പ്രസിദ്ധീകരിച്ച ലെറ്റർഹെഡിൽ കെ.എം മാത്യുവിന്റേതായി കൊടുത്തിരിക്കുന്ന ഫോൺനമ്പർ പോലും അദ്ദേഹത്തിന്റേതല്ല. കത്തിൽ തീയതി വെച്ചിട്ടുമില്ല. അദ്ദേഹം കണ്ണൂരിലെ കോ-ഓർഡിനേറ്റിങ് എഡിറ്റർക്ക് ഇത്തരമൊരു കത്തയച്ചിട്ടില്ല. കത്തിലെ ഭാഷയും പ്രയോഗങ്ങളും മനോരമയുടെ ശൈലിയല്ല. മനോരമ സിപിഎമ്മിനെപ്പറ്റി എഴുതുമ്പോൾ സാധാരണയായി സിപിഎം എന്നോ മാർക്സിസ്റ്റ് പാർട്ടി എന്നോ ആണ് എഴുതാറ്. സിപിഎ(എം) എന്നല്ല. സിപിഎം എന്നെഴുതുന്നത് ദേശാഭിമാനിയാണ്. പാർട്ടി എന്നെഴുതുന്നത് ദേശാഭിമാനിയുടെ ശൈലിയാണ്. -ബന്ധംവയ്ക്കുക- എന്ന് തെക്കൻ ജില്ലകളിൽ സാധാരണയായി പ്രയോ?ഗിക്കാറില്ല. കൂടുതലായും മലബാറിലേതാണ് ആ പ്രയോ?ഗം. -ഡസ്‌കും മാനേജ്മെന്റും- എന്നൊരു പ്രയോഗം മനോരമയിലില്ല. കത്തിൽ പറഞ്ഞിരിക്കു ന്നതുപോലെ ഒരു പ്രധാന വിഷയം ഉണ്ടെങ്കിൽ ചുമതലപ്പെട്ടയാളുമായി നേരിട്ടോ ടെലിഫോണിലൂടെയോ സംസാരിക്കുക യാണു മനോരമയിൽ ചെയ്യുക. കത്തയക്കുകയല്ല - കോൺഫിഡൻഷ്യൽ- എന്നു രേഖപ്പെടുത്തിയവ ഒഴികെ മനോരമയിൽ വരുന്ന നൂറുകണക്കിനു കത്തുകൾ തുറക്കുന്നത് പല ജീവനക്കാർ ചേർന്നാണ്. കോൺഫിഡ ൻഷ്യൽ എന്ന് രേഖപ്പെടു ത്താതെ ഇത്തരം ഒരു കത്ത് ചീഫ് എഡിറ്റർ അയയ്ക്കില്ല.
ജയിലിൽ ഉദ്യോ?ഗസ്ഥന്മാരുടെ പാർട്ടിസെൽ രൂപീകരിച്ചതു സംബന്ധിച്ച രേഖകളുടെ ഫോട്ടോസ്റ്റാറ്റ് സഹിതം മനോരമയിൽ രണ്ടുമൂന്ന് ദിവസം വന്ന വാർത്തകളോടുള്ള പ്രതിക്രിയ എന്നോണമാണ് അടുത്ത ദിവസം ദേശാഭിമാനിയിൽ വ്യാജക്കത്തിന്റെ ഫോട്ടോസ്റ്റാറ്റും വ്യാജവാർത്തയും വന്നതെന്നും മാത്യുവിന്റെ ഹർജിയിൽ പറഞ്ഞിരുന്നു. ദേശാഭിമാനിയുടെ ഫെബ്രുവരി 15 ലക്കത്തിൽ ഈ വ്യാജവാർത്ത വായിച്ച ഉടനെ സമൂഹത്തിന്റെ പലശ്രേണിയിലുള്ളയാളുകൾ തന്നെ വിളിച്ച് ഇതിനെക്കുറിച്ച് ആരാഞ്ഞുവെന്ന് മാത്യു കോടതിയെ അറിയിച്ചു. ഇതുമൂലം തനിക്കും മനോരമയ്ക്കും മാനഹാനിയുണ്ടായതായി മാത്യു ബോധിപ്പിച്ചു...
ബർലിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
ദേശാഭിമാനിയുടെ വ്യാജരേഖാ വിവാദം അക്കാലത്ത് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ 'ഒളിക്യാമറകൾ പറയാത്തത് ' എന്ന തന്റെ ആത്മ കഥയിൽ വിശദമായി പ്രതി പാദിച്ചിട്ടുണ്ട്. സിൽബന്തികളുടെ രാജ്യഭാരം എന്ന അധ്യായത്തിൽ ദേശാഭിമാനിയുടെ വ്യാജ വാർത്താ നിർമ്മാണ ത്തെക്കുറിച്ച് ബർലിൻ തുറന്ന് കാണിക്കുന്നുണ്ട്.
' തിരുവനന്തപുരത്തു നിന്നാണ് ദേശാഭിമാനി യിൽ വാർത്ത വന്നത്. എങ്കിലും കൊച്ചി ന്യൂസ് എഡിറ്റർ ജി. ശക്തിധരൻ ഒന്നാം പ്രതിയാവാൻ കാരണം , കുറെ മുൻപ് മനോരമയ്ക്കെതിരെ 'വിഷവൃക്ഷത്തിന്റെ അടിവേരുകൾ തേടി ' എന്ന ഒരു പരമ്പര എഴുതിയതു കൊണ്ടായിരിക്കണം. എന്നാൽ ഈ വ്യാജക്കത്ത് പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും എതിർപ്പ് പ്രകടിപ്പിച്ചത് ശക്തിധരനായിരുന്നു.
പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറിയാ യതു മുതൽ ദേശാഭിമാനി യിലെ പല മുതിർന്ന സഖാക്കളേയും പിന്തള്ളി, പുതിയൊരു അധികാര കേന്ദ്രമായി മാറിയ പി.എം.മനോജാണ് ഈ വ്യാജരേഖയുടെ നിർമ്മാതാവ് - അന്ന് ദേശാഭിമാനിയിലെ ഉയർന്ന തസ്തികയിലുള്ളവരുടെ മുഴുവൻ എതിർപ്പുക ളേയും മറികടന്ന്, പിണറായി വിജയന്റെ പിൻബലത്തി ലാണ് ഈ വിദ്വാൻ ഈ വ്യാജരേഖ ചമച്ചത് ' ( ഒളിക്യാമറകൾ പറയാത്തത് - ബർലിൻ കുഞ്ഞനന്തൻ നായർ , പേജ് 57)
ചീഫ് എഡിറ്ററായ തന്നോട് ആലോചിക്കാതെ ആരാണ് ഈ വ്യാജ കത്ത് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത് എന്നതിനെക്കുറിച്ച് വി എസ് അച്ചുതാനന്ദൻ അന്ന് എഡിറ്റോറിയൽ ചുമതലയുള്ളവരോട് വിശദീകരണം തേടി. ഈ വ്യാജരേഖ പ്രസിദ്ധീക രിക്കുക വഴി പത്രം അപഹസിക്കപ്പെട്ടുവെന്ന് വി എസ് പറഞ്ഞു. കേസിന്റെ അനന്തര നടപടികൾ തുടരുന്ന തിനെതിരെ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും സ്റ്റേ കിട്ടിയിട്ടുണ്ടെന്നും ബർലിൻ വ്യക്തമാക്കു ന്നുണ്ട്. ജി.ശക്തിധരൻ വെളിപ്പെടുത്തിയ വ്യാജരേഖാ വിവാദം വീണ്ടും മാധ്യമ രംഗത്ത് ചൂട് പിടിക്കുമെന്നുറപ്പാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍