കേരളത്തിലെ പൊലീസ് നടപടിക്കെതിരെ പോരാടേണ്ടതുണ്ട്; ഏഷ്യാനെറ്റ് റെയ്ഡിനെതിരെ രാജ്ദീപ് സർദേശായിയും; വിഷയം സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അൻവറിന്റെ പരാതിക്ക് പിന്നാലെ പൊലീസിന്റെ അതിവേഗ നടപടി ആഭ്യന്തര വകുപ്പിലെ ഉന്നതസമ്മർദ്ദത്താൽ; മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ആസൂത്രിത നീക്കമോ?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും വാട്സ്ആപ്പ് ചാറ്റുകളും ഒന്നൊന്നായി പുറത്തുവരുമ്പോാഴാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ പൊലീസ് നടപടികളുമായി ശക്തമാകുന്നത്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അകപ്പെട്ട വിഷയങ്ങളിൽ നിന്നും ചർച്ചകൾ വഴിതിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമമാണോ എന്ന സംശയം അടക്കം ഇപ്പോൾ ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന്റെ ചാറ്റുകൾ അടക്കം പുറത്തുവന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. രവീന്ദ്രനെ ചോദ്യം ചെയ്യാനും നീക്കം ഇഡി നടത്തവേയാണ് അപ്രതീക്ഷിതമായി ഏഷ്യാനെറ്റിനെതിരെ സംഘടിതമായ നീക്കം നടന്നത്. വിഷയത്തിൽ പ്രതിപക്ഷം അടക്കം രംഗത്തു വരികയും ചെയ്തു. ഇന്ന് നിയമസഭയിൽ ഈ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.
അതേസമയം ഏഷ്യാനെറ്റിലെ പൊലീസ് പരിശോധന ദേശീയ തലത്തിലും ശ്രദ്ധനേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ പൊലീസ് നടപടിയെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയും രംഗത്തുവന്നു. ബിബിസി റെയ്ഡ് ചെയതപ്പോൾ ഉണ്ടായ നിലവിളി ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്യത്തിൽ എന്തുകൊണ്ട് ഇല്ലെന്ന് സർദേശായ് ചോദിച്ചു. അധികാരം ദുരുപയോഗിച്ച് മാധ്യമങ്ങളെ ലക്ഷ്യമിടുന്ന കേരളത്തിലെ പൊലീസ് നടപടിക്കെതിരെ പോരാടേണ്ടതുണ്ടെന്നും സർദേശായ് ട്വീറ്റ് ചെയ്തു.
അതേസമയം ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധനയ്ക്ക് പിന്നിൽ ഉന്നതതല രാഷ്ട്രീയ സമ്മർദ്ദവും ശക്തമായിരുന്നു. ആഭ്യന്തരവകുപ്പിലെ ഉന്നതരിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്നായിരുന്നു കോഴിക്കോട് സിറ്റി പൊലീസ് ചട്ടപ്രകാരമുള്ള നടപടികൾ മറികടന്ന് ഏഷ്യാനെറ്റ്ന്യൂസ് ഓഫീസിൽ പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെത്തി കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കണം എന്നതടക്കമുള്ള നിർദ്ദേശമാണ് കോഴിക്കോട്ടെ പൊലീസിന് ഇക്കാര്യത്തിൽ ലഭിച്ചത്. എന്നാൽ ഉന്നതതല നിർദ്ദേശം അതേപടി അനുസരിക്കാൻ കോഴിക്കോട് സിറ്റി പൊലീസിലെ ഉദ്യോഗസ്ഥർ തയ്യാറാകാതെ ഇരുന്നതോടെയാണ് കമ്പ്യൂട്ടർ പിടിച്ചെടുക്കാനുള്ള നീക്കം ഒഴിവായത്.
കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ള ഒരു മിന്നൽ പരിശോധനയാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ ഓഫീസിൽ നടന്നത്. പിവി അൻവർ എംഎൽഎ നൽകിയ പരാതി ഡിജിപിക്ക് കിട്ടുകയും ആ പരാതി കോഴിക്കോട് വെള്ളയിൽ പൊലീസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂർ തികയും മുൻപാണ് ഏഷ്യാനെറ്റ് ഓഫീസിൽ പൊലീസ് എത്തുന്നത്. സാധാരണ ഗതിയിൽ ഒരു സ്ഥലത്ത് നിയമലംഘനം നടന്നങ്കിൽ ആർക്കും പരാതി നൽകാം. എന്നാൽ ഇങ്ങനെ ഒരു പരാതിയിൽ എഫ്ഐആർ ഇട്ടാൽ ഇക്കാര്യത്തിൽ പൊലീസ് സ്വീകരിക്കേണ്ട ചില നടപടികളുണ്ട്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുക എന്നതാണ് ഇതിൽ ആദ്യപടി. ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത ലഹരി വിരുദ്ധ ക്യാംപെയ്നുമായോ ഇതിൽ പരാമർശിക്കപ്പെട്ട കേസുമായോ നേരിട്ട് ബന്ധമുള്ളയാളല്ല പിവി അൻവർ എംഎൽഎ.
ഇങ്ങനെ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തയാൾ നൽകിയ സംഭവത്തിൽ പരാതിക്കാരന്റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തേണ്ടതെങ്കിലും ഇവിടെ അതുണ്ടായിട്ടില്ല. പരാതിക്കാരന്റെ മൊഴിയെടുത്ത് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് അടുത്ത നടപടികളിലേക്ക് പൊലീസ് സാധാരണ നീങ്ങുക. എന്നാൽ അൻവറിന്റെ മൊഴി പോലും എടുക്കാതെ രേഖാമൂലം കിട്ടിയ പരാതിയിൽ എഫ്ഐആർ ഇട്ട് സെർച്ച് വാറന്റ് പോലും ഇല്ലാതെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് പൊലീസ് എത്തിയത്.
ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ കോഴിക്കോട് കമ്മീഷണർ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പൊലീസ് ഓഫീസ് പരിശോധിക്കാനെത്തിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പോക്സോ കേസാണ് അൻവർ ആരോപിക്കുന്നതെങ്കിലും കേസിൽ ഇരയായ കുട്ടിയ്ക്കോ അവരുടെ കുടുംബത്തിനോ പരാതിയില്ലെന്നും അവർ വാർത്തയോടൊപ്പമാണ് നിൽക്കുന്നത് എന്നും ചർച്ചകളിൽ സിറ്റി പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരനായ പിവി അൻവറിന്റെ മൊഴി എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധന പോലും നടത്തിയിട്ടില്ലെന്നുള്ള കാര്യവും ഉദ്യോഗസ്ഥർ കമ്മീഷണറെ അറിയിച്ചു. പ്രാഥമിക നടപടി പോലും സ്വീകരിക്കാതെ എങ്ങനെ ഒരു മാധ്യമസ്ഥാപനത്തിന്റെ ഓഫീസിൽ കയറി പരിശോധിക്കുമെന്നും കോഴിക്കോട്ടെ പൊലീസ് ഉദ്യോഗസ്ഥർ തലപ്പത്തുള്ളവരോട് ചോദിച്ചു.
എന്നാൽ എത്രയും വേഗം ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് പരിശോധിക്കണമെന്ന കർശന നിർദ്ദേശമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായത്. ഓഫീസിൽ നിന്നും കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കണമെന്നും തലപ്പത്ത് നിന്നും ആവശ്യമുയർന്നു. ഇതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ ഓഫീസിൽ പരിശോധന നടത്താൻ കമ്മീഷണർ കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതും ഞായറാഴ്ച രാവിലെ പത്തേ മുക്കാലോടെ പൊലീസ് ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് എത്തുന്നതും. ഓഫീസിലെ മാധ്യമപ്രവർത്തകരിൽ നിന്നും ജീവനക്കാരിൽ നിന്നും പ്രാഥമിക വിവരശേഖരണം നടത്തിയ പൊലീസുകാർ പക്ഷേ കമ്പ്യൂട്ടർ പിടിച്ചെടുക്കണം എന്ന ഉന്നത നിർദ്ദേശം അവഗണിച്ചു. നാല് മണിക്കൂറോളം ഓഫീസിൽ ചെലവിട്ട ശേഷം മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തി മൊഴിയെടുക്കും എന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
അതേസയം ഏഷ്യാനെറ്റ് ന്യൂസിനെതിരായ പൊലീസ് നടപടി ഇന്ന് നിയമസഭയിൽ ചർച്ചയാകും. എഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർക്ക് എതിരായ കേസും കോഴിക്കോട് റീജിയണൽ ഓഫീസിലെ പൊലീസ് പരിശോധനയും കൊച്ചി ഓഫീസിലെ എസ്എഫ്ഐ അതിക്രമവും പ്രതിപക്ഷം ഉന്നയിക്കും. പി.വി അൻവറിന്റെ പരാതിയിൽ ഉണ്ടായ അസാധാരണ നടപടികളിൽ മുഖ്യമന്ത്രി എന്ത് പറയും എന്നത് ആകാംക്ഷയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പൊലീസ് പരിശോധന നടത്തിയതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. ബിബിസി ഓഫീസിൽ ഇൻകം ടാക്സിനെക്കൊണ്ട് റെയ്ഡ് നടത്തിയ നരേന്ദ്ര മോദിയും ക്രൈം ബ്രാഞ്ചിനെക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മിൽ വ്യത്യാസമെന്താണെന്ന് സതീശൻ ചോദിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍