മെഡിറ്ററേനിയൻ കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ച് റഷ്യ തിരിച്ചടിക്ക്; തുർക്കിയിലെ ബോംബിടൽ ഭയന്ന് പ്രതിരോധം തീർത്ത് അമേരിക്കയും ബ്രിട്ടണും; റഷ്യയ്ക്ക് പിന്തുണയുമായി ചൈനയും ഇറാനും; 17 സെക്കന്റ് അതിർത്തി ലംഘിച്ചതിന് വിമാനം തകർത്തതിന്റെ അപമാനഭാരം താങ്ങാനാവാതെ പുട്ടിൻ; ഐസിസിനെ തകർക്കാൻ ഇറങ്ങിയത് അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലേക്കോ?
മറുനാടൻ മലയാളി ബ്യൂറോ
ഡമാസ്കസ്: റഷ്യയുടെ സുഖോയ് എസ് യു24 യുദ്ധവിമാനം സിറിയൻ അതിർത്തിയിൽ തുർക്കിയുടെ എഫ് 16 യുദ്ധ വിമാനങ്ങൾ വെടിവച്ചുവീഴ്ത്തിയതിനെ തുടർന്നുള്ള സംഭവങ്ങൾ അതി സങ്കീർണ്ണതയിലേക്ക്.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാക്കുമെന്നാണ് സൂചന. തുർക്കിക്ക് തിരിച്ചടി നൽകാൻ സേനയ്ക്ക് റഷ്യൻ പ്രസിഡന്റ് വഌഡിമർ പുട്ടിൻ നിർദ്ദേശം നൽകി കഴിഞ്ഞു. വിമാനം തകർത്തതിനാൽ തുർക്കിയുമായുള്ള സൈനിക ഉടമ്പടികൾ ലംഘിക്കുന്നതായും സിറിയയിലെ റഷ്യൻ ദൗത്യത്തിന് തടസ്സമുണ്ടാകുന്ന എന്തും നേരിടാൻ എയർ ഡിഫൻസ് സിസ്റ്റമുള്ള പടക്കപ്പൽ മെഡിറ്ററേനിയൻ കടലിൽ വിന്യസിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധക്കപ്പലിൽ നിന്ന് ഏത് സമയവും തുർക്കിയിലേക്ക് ബോംബ് വർഷം തുടങ്ങുമെന്നാണ് സൂചന.
സിറിയയിലെ ഐസിസ് ഭീകരർക്കെതിരെയുള്ള പടനീക്കത്തിൽ മേഖലയിൽ റഷ്യൻ ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുന്ന എന്ത് ടാർഗറ്റും തകർക്കുന്നതിന് റഷ്യയ്ക്ക് മടിയുണ്ടാകില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇനിമുതൽ സിറിയയിൽ വ്യോമാക്രമണം നടത്തുന്ന റഷ്യൻ വിമാനങ്ങൾക്ക് അകമ്പടി വിമാനങ്ങളും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. നാറ്റോ അംഗരാജ്യം റഷ്യൻ വിമാനം വെടിവച്ചുവീഴ്ത്തുന്നത് അര നൂറ്റാണ്ടിന് ശേഷം ആദ്യമായാണ്. ഭീകരരോട് കൂട്ടുകൂടിയുള്ള പ്രവർത്തനമാണ് തുർക്കി നടത്തിയിരിക്കുന്നതെന്നാണ് പുടിൻ വിമാനം തകർത്തതിനെപ്പറ്റി പ്രതികരിച്ചത്. ഐഎസ് ഭീകരരുമായി തുർക്കി എണ്ണ വ്യാപാരം നടത്തുന്നുണ്ടെന്നും തുർക്കിക്ക് റഷ്യ ഒരു ഭീഷണിയുമില്ലാതിരുന്നിട്ടും ഭീകര വിരുദ്ധ യുദ്ധത്തിലെ ധാരണകൾ ലംഘിച്ച് വിമാനം തകർത്തതിന്റെ പിന്നിൽ ഐസിസ് സ്നേഹമാണെന്നും പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പാരീസ് ഭീകരാക്രമണത്തെ തുടർന്ന് ലോക ശക്തികൾക്കുള്ള ഐക്യം തകരുന്നതിന്റെ സൂചനയും കിട്ടി. തുർക്കിയെ പിന്തുണച്ച് അമേരിക്ക പരസ്യമായി രംഗത്ത് വന്നതോടെ കാര്യങ്ങൾ വ്യക്തമാവുകയാണ്.
റഷ്യൻ യുദ്ധ വിമാനം സിറിയൻ അതിർത്തിയിൽ തുർക്കി വെടിവച്ചിട്ട സംഭവത്തിൽ തുർക്കിക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ തന്നെ രംഗത്ത് വന്നിരുന്നു. തുർക്കിയുടെ വ്യോമാതിർത്തിയിലേക്കുള്ള കടന്നുകയറ്റത്തെ നേരിടാനുള്ള അവകാശം തുർക്കിക്കുണ്ടെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കു മാത്രമാണ് തുർക്കി ചെയ്തതെന്ന് ഒബാമ പറഞ്ഞു. ഒബാമ തുർക്കി പ്രസിഡന്റ് തയ്യിപ്പ് എർദോഗനുമായി ഫോണിൽ സംസാരിച്ചു. നാറ്റോയും തുർക്കിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തി ലംഘനങ്ങൾക്കെതിരെ പ്രതികരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് തുർക്കി പ്രധാനമന്ത്രി അഹമ്മദ് ദാവുടൊഗ്ലു വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയെ നേരിടാൻ തയ്യാറാണെന്ന സൂചനയാണ് ഇതിലൂടെ അമേരിക്കയും തുർക്കിയും നൽകുന്നത്.
ഇതിനൊപ്പം വിമാനം വെടിവച്ചിട്ടതിനെ തുടർന്ന് പ്രതിസന്ധി രൂക്ഷമായ മേഖലയിൽ തുർക്കിക്ക് പിന്തുണയുമായി നാറ്റോ രംഗത്തെത്തി. തുർക്കിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും നാറ്റോ സഖ്യരാഷ്ട്രമെന്ന നിലയിൽ തുർക്കിയുടെ ഭൂപരമായ താൽപര്യങ്ങളെ പിന്തുണയ്ക്കുന്നതായും നാറ്റോ സെക്രട്ടറി ജനറൽ പറഞ്ഞു. വിമാനം വെടിവച്ചിട്ടത് നാറ്റോയുടേയും അമേരിക്കയുടേയും അറിവോടെയാണെന്ന വാദത്തിനാണ് ഇതിലൂടെ ശക്തികൂടിയത്. ഐസിസിനെ തകർക്കാൽ ഓരോ രാജ്യവും ആവുന്നത് ചെയ്യണമെന്ന യുഎൻ പ്രമേയത്തിന് വിരുദ്ധമാണ് സംഭവിക്കുന്നത്. റഷ്യൻ വിമാനം 17 സെക്കന്റ് മാത്രമാണ് തുർക്കി അതിർത്തിയിൽ പ്രവേശിച്ചതെന്നും വ്യക്തമാണ്. എന്നിട്ടും തുർക്കി വെടിവയ്ക്കുകയായിരുന്നു. റഷ്യൻ ശക്തിയെ വിലകുറച്ച് കാണാനുള്ള നീക്കമായി ഇതിനെ പുട്ടിൻ കാണുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ നിയന്ത്രണം റഷ്യയിലേക്ക് എത്താതിരിക്കാനുള്ള നീക്കമായാണ് പുട്ടിന് ഇതിനെ വിലയിരുത്തുന്നത്. അതുകൊണ്ട് കൂടിയാണ് തിരിച്ചടി നൽകാൻ റ്ഷ്യ കരുതലോടെ തയ്യാറെടുക്കുന്നത്.
റഷ്യയ്ക്ക് ഇറാനും എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്. സിറിയയുടെ കരസേനയും റഷ്യൻ നിർദ്ദേശങ്ങൾക്കായി കാത്തു നിൽക്കുകയാണ്. അങ്ങനെ ഐസിസിനെതിരായ ഉന്മുലന യുദ്ധം കടുപ്പിക്കാനാണ് തീരുമാനം. ഇതിനൊപ്പം തുർക്കിയേയും ആക്രമിക്കും. സിറിയയിലെ വിമതർക്ക് തുർക്കി എല്ലാ സഹായവും ചെയ്യുന്നുണ്ടെന്നാണ് റഷ്യൻ നിലപാട്. വിമതർക്കും ഐസിസിനും പ്രചോദനം നൽകാനാണ് തുർക്കി വിമാനത്തെ വെടിവച്ചിട്ടത്. സിറിയയിൽ തകർന്നടിയുന്ന ഐസിസ് ഭീകരതയ്ക്ക് കരുത്ത് പകരനായിരുന്നു ഇതെന്നാണ് റഷ്യയുടെ വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് തുർക്കിയേയും ആക്രമിക്കാൻ കഴിയുന്ന തരത്തിലേക്ക് പടനീക്കം തുടങ്ങിയത്. അതിനിടെ ഏത് നിമിഷവും ചൈനയും റഷ്യയ്ക്കൊപ്പം ചേരുമെന്നാണ് സൂചന. ഇതിന് തടയിടാൻ അമേരിക്കയും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ഏതായാലും റഷ്യയുടെ യുദ്ധ നീക്കത്തെ എങ്ങനെ ചെറുക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് അമേരിക്കയും നാറ്റോയുമെല്ലാം. ഏതായാലും ആണവ പോർമുന പോലും ഒരുക്കി തുർക്കിയെ സഹായിക്കാനാണ് ബ്രിട്ടണിനോട് അമേരിക്ക നിർദ്ദേശിച്ചിട്ടുള്ളത്. സംഘർഷങ്ങൾക്ക് ഉടൻ അയവുണ്ടാകില്ലെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതിനിടെ തുർക്കി വെടിവച്ചിട്ട റഷ്യൻ യുദ്ധവിമാനത്തിലെ പൈലറ്റുമാർക്കായി തിരിച്ചിൽ നടത്തുന്ന റഷ്യൻ ഹെലികോപ്റ്ററിന് നേരെ വിമത സേനയുടെ ആക്രമണവുമുണ്ടായി. ഇതിൽ ഒരു റഷ്യൻ മറീൻ കൊല്ലപ്പെട്ടു. വിമാനം തകർന്നുവീണയിടത്ത് തിരച്ചിൽ നടത്തുകയായിരുന്ന റഷ്യൻ ഹെലികോപ്റ്ററിന് നേരെയാണ് സിറിയൻ വിമത സേന വെടിയുതിർത്തത്. യുദ്ധവിമാനം വെടിവച്ചിട്ടതിനെ തുടർന്ന് പാരച്യൂട്ടിൽ രക്ഷപ്പെട്ട രണ്ട് പൈലറ്റുമാരിൽ ഒരാളെ ഇന്നലെ വിമതസേന വധിച്ചിരുന്നു. മറ്റൊരാൾക്കായുള്ള തിരച്ചിലിനിടെ റഷ്യയുടെ എംഐ8 ഹെലികോപ്റ്ററിന് നേരെയാണ് വിമത സേന തോക്കുപയോഗിച്ച് വെടിയുതിർത്തത്. ഉടൻ തന്നെ ഹെലികോപ്റ്റർ വിജനമായ സ്ഥലത്ത് അടിയന്തര ലാൻഡിങ് നടത്തിയെങ്കിലും മോർട്ടാർ ആക്രമണത്തിൽ അത് തകർന്നതായും ഒരു മറീൻ കൊല്ലപ്പെട്ടതായും റഷ്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. രക്ഷാപ്രവർത്തനം നടത്തിയിരുന്ന രണ്ട് ഹെലികോപ്റ്ററുകളും പ്രദേശത്തു നിന്ന് പിൻവലിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ ആന്റി ടാങ്ക് മിസൈൽ ഉപയോഗിച്ച് വീഴ്ത്തിയതായി വിമത സേനയും അവകാശപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടു.
അതിനിടെ സിറിയയിൽ സൈന്യത്തെ സഹായിക്കാൻ ഇറാന്റെയും ഇറാന്റെ പിന്തുണയുള്ള സേനകളുടേതുമടക്കം 2000ത്തോളം സൈനികർ തയ്യാറായി നിൽപ്പുണ്ട്. എത്തി. തുർക്കിക്ക് എഥിരെ അലെപ്പോയിൽ ഇറാനും ആക്രമണത്തിൽ പങ്ക് ചേരും. ഇറാൻ പിന്തുണയുള്ള ഖുദ്സ് സേനയും റഷ്യയ്ക്കൊപ്പമാണ്. ചൈനയും സൗദിയും അടക്കമുള്ള രാജ്യങ്ങളും റഷ്യയ്ക്കൊപ്പമാണുള്ളത്. അതുകൊണ്ട് തന്നെ നാറ്റോയ്ക്ക് പുറത്തുള്ള ആരും അമേരിക്കൻ നീക്കത്തെ അനുകൂലക്കില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യയ്ക്ക് അനുകൂലമായി മൗനത്തിലായിരിക്കും. തീവ്രവാദത്തിനെതിരെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകി ലോക രാജ്യങ്ങളുടെ നേതൃപദവി ഏറ്റെടുക്കാനാണ് റഷ്യൻ നീക്കം. അതുകൊണ്ടാണ് സിറിയയിലെ റഷ്യയുടെ നീക്കങ്ങൾ അമേരിക്ക വിവാദമാക്കി അട്ടിമറിക്കാൻ ശ്രമിച്ചത്. എന്നാൽ പാരീസിലെ തീവ്രവാദ ആക്രമണത്തോടെ സ്ഥിതി മാറി. ഇറാനൊപ്പം ഫ്രാൻസും സിറിയയിലെ യുദ്ധത്തിൽ റഷ്യക്കൊപ്പം ചേർന്നു. അമേരിക്കയും റഷ്യയും സഹകരിക്കാനും തീരുമാനിച്ചു. എന്നാൽ ലോക നേതൃപദവി നഷ്ടമാകുമെന്ന് അറിയാവുന്ന അമേരിക്ക തുർക്കിയിലൂടെ സംഘർഷം മറ്റൊരു തലത്തിൽ എത്തിക്കുകയാണ്. ഇതോടെ വീണ്ടും ലോകരാജ്യങ്ങൾ രണ്ട് ചേരിയിലേക്ക് എത്തുകയാണ്.
സിറിയയിൽ സെപ്റ്റംബർ 30 ന് തുടങ്ങിയ ആക്രമണങ്ങളിൽ ഇതുവരെ 456 ഐസിസ് കേന്ദ്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ടെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ ഐസിസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം പോലും പുറത്ത് വന്നിട്ടില്ല. സിറിയയിലെ ബാഷർ അൽ അസദ് ഭരണത്തെ പിന്തുണയ്ക്കുന്നതിനാണ് ഐസിസ് കേന്ദ്രങ്ങളെ റഷ്യ ആക്രമിക്കുന്നത്. ഇതാണ് അമേരിക്കയ്ക്കും കൂട്ടർക്കും പിടിക്കാത്തത്. യുഎസ് പരിശീലനം നൽകുന്ന വമതർക്കെതിരെയാണ് റഷ്യ ആക്രമണം നടത്തുന്നതെന്നാണ് ആരോപണം. സിറിയയിലെ ആക്രമണങ്ങളിലൂടെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷവും തങ്ങൾ വൻ സൈനികശക്തിയായി തന്നെ തുടരുന്നതായി പാശ്ചാത്യ ചേരിയെ ബോദ്ധ്യപ്പെടുത്തുകയെന്ന ഉദ്ദശമാണ് റഷ്യ നടത്തുന്നത്. പല ദിവസങ്ങളിലും സിറിയയിൽ നൂറോളം വ്യോമാക്രമണങ്ങളാണ് നടത്തിയത്. സിറിയയിൽ റഷ്യയുടെ പ്രധാന വ്യോമത്താവളം വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ലടാക്കിയയിലാണ്. 2000ത്തോളം ട്രൂപ്പുകളെയാണ് റഷ്യ സിറിയയിലേയ്ക്ക് അയച്ചിരിക്കുന്നത്. 1970കളിൽ സോവിയറ്റ് യൂണിയൻ ഈജിപ്റ്റിൽ നടത്തിയ സൈനികവിന്യാസത്തിന് ശേഷം ഏറ്റവും വലുതാണ് ഇത്.
സിറിയയിലെ റഷ്യൻ അക്രമണങ്ങളിൽ ഇതുവരെ 1331 ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതിൽ 381 പേർ ഐസിസ് തീവ്രവാദികളും 547 അൽ നുസ്റ പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. സിറിയൻ പ്രസിഡന്റ് അസദിന്റെ അഭ്യർത്ഥന പ്രകാരമാണ് റഷ്യൻ സൈന്യം വിമതകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തുന്നത്. യു.എൻ കണക്കുകളനുസരിച്ച് 250,000 പേരാണ് സിറിയയിലെ അഭ്യന്തര യുദ്ധത്തിൽ മരിച്ച് വീണത്. 22.4 മില്ല്യൺ ജനങ്ങൾ രാജ്യത്ത് നിന്ന് പലായനം ചെയ്യുകയോ മറ്റിടങ്ങളിലേക്ക് ഒഴിഞ്ഞ് പോയവരുമാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്