മന്ത്രി സജി ചെറിയാന്റെ അടുത്തയാളായത് ചെങ്ങന്നൂരിൽ ജോലി ചെയ്യുമ്പോൾ; കൈക്കൂലി കൊടുക്കാത്തതിന് അനാഥാലയം പൂട്ടിച്ചു; മന്ത്രിയുടെ പേര് പറഞ്ഞ് തിരുവല്ലയിലും വിലസി; കൈക്കൂലി വാരിക്കൂട്ടിയത് സകലരെയും ഭീഷണിപ്പെടുത്തി: തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണൻ സ്റ്റാലിൻ വിജിലൻസ് പിടിയിലായതിന് പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന അഴിമതിക്കഥകൾ
ശ്രീലാൽ വാസുദേവൻ
തിരുവല്ല: നഗരസഭാ സെക്രട്ടറി നാരായണൻ സ്റ്റാലിനും ഓഫീസ് അസിസ്റ്റന്റ് ഹസീന ബീഗവും കൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിലായതിന് പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന അഴിമതിക്കഥകൾ. എവിടെയൊക്കെ ജോലി ചെയ്തിട്ടുണ്ടോ അവിടെയെല്ലാം കൈക്കൂലി വാരിക്കൂട്ടിയ ആളാണ് സെക്രട്ടറി. മന്ത്രി സജി ചെറിയാന്റെ പേര് പറഞ്ഞ് പാർട്ടിക്കാരെയും കൗൺസിലർമാരെയും ഉദ്യോഗസ്ഥരെയും വിരട്ടി വിളയാടുകയായിരുന്നു ഇയാളുടെ രീതി.
നഗരസഭയിലെ ഖരമാലിന്യ സംസ്കരണത്തിനുള്ള ക്ലീൻ കേരള കമ്പനിയായ ക്രിസ് ഗ്ലോബൽസ് കമ്പനി കരാറുകാരൻ എം. ക്രിസ്റ്റഫറിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇന്നലെ വൈകിട്ട് വിജിലൻസ് പത്തനംതിട്ട യൂണിറ്റ് ഡിവൈ.എസ്പി ഹരി വിദ്യാധരനും സംഘവും നാരായണനെയും ഹസീനയെയും കൈയോടെ പിടികൂടിയത്. 2024 വരെ നഗരസഭയുമായി മാലിന്യ സംസ്കരണത്തിന് കരാർ എടുത്തിട്ടുള്ളയാളാണ് ക്രിസ്റ്റഫർ. ഖരമാലിന്യ യൂണിറ്റിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് രണ്ടു ലക്ഷം രൂപയാണ് ഇയാളോട് സെക്രട്ടറി ആവശ്യപ്പെട്ടത്. ഇൻകം ടാക്സിൽ അടയ്ക്കുന്നതിനായി 25,000 രൂപ ഇന്നലെ എത്തിക്കാൻ പറഞ്ഞിരുന്നു. വിജിലൻസിനെ ക്രിസ്റ്റഫർ സമീപിച്ചപ്പോൾ അവർ നൽകിയ മാർക്ക് ചെയ്ത നോട്ട് കൈക്കൂലിയായി കൊടുക്കുകയും പിടി വീഴുകയുമായിരുന്നു. തുടർന്ന് നാരായണന്റെയും ഹസീനയുടെയും വീടുകളിലും വിജിലൻസ് സംഘം പരിശോധന നടത്തി. അമ്പലപ്പുഴ സദാനന്ദപുരം സ്വദേശിയാണ് നാരായണൻ. മണ്ണടി സ്വദേശിനിയാണ് ഹസീന.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാത്രി വൈകിയാണ് നാരായണനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു വന്നത്. ഈ സമയമത്രയും നാട്ടുകാരും മുൻ കൗൺസിലർമാരും അടക്കമുള്ളവർ പുറത്ത് കാത്തു നിന്നു. വെളിയിലേക്ക് വന്ന സെക്രട്ടറിയെ കൈയേറ്റം ചെയ്യാനും നീക്കം നടന്നു. കൂക്കിവിളികളും പരിഹാസ വാചകങ്ങളുമായിട്ടാണ് ഇവർ എതിരേറ്റത്. ഇത് തിരുവല്ലയാണ്. ചെങ്ങന്നൂരും നെടുമങ്ങാടുമല്ലെന്ന് ഓർക്കണമെന്നും ഇവർ വിളിച്ചു പറയുന്നുണ്ടായിരുന്നു.
സജി ചെറിയാന്റെ തണലിൽ ചെങ്ങന്നൂരിൽ വിലസി
താൻ മന്ത്രി സജി ചെറിയാന്റെ സ്വന്തം കക്ഷിയാണെന്നായിരുന്നു നാരായണന്റെ ഭീഷണി. ഇത് വെറുതേ പറയുന്നതല്ലെന്ന് ചെങ്ങന്നൂരുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇയാളെ വളർത്തിയതിൽ മന്ത്രിക്ക് കാര്യമായ പങ്കുണ്ടായിരുന്നുവത്രേ. തിരുവല്ലയിൽ ഇയാൾ കാണിച്ചതിന്റെ ഇരട്ടിയാണ് ചെങ്ങന്നൂരിൽ കാണിച്ചത്. കൈക്കൂലി കിട്ടാതെ വന്നാൽ അപേക്ഷകനെ പൂട്ടുക എന്ന പരിപാടി ഇവിടെയും തുടർന്നു. ഒരു അനാഥമന്ദിരം നടത്തിപ്പുകാരനോട് കൈക്കൂലി ചോദിച്ചു. കൊടുക്കാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ പീഡനമായി. ഒടുക്കം അന്തേവാസികളെയും കൂട്ടി സാധനങ്ങൾ എല്ലാമെടുത്ത് രായ്ക്കു രാമാനം നാടുവിടേണ്ട ഗതികേട് നടത്തിപ്പുകാരനുണ്ടായി. എവിടെ ജോലി ചെയ്താലും ഇയാൾക്കൊപ്പം ജീവനക്കാരും പാർട്ടിക്കാരും അടങ്ങുന്ന ഒരു കോക്കസ് ഉണ്ടാകും. ഇവരുടെ പിൻബലത്തിലാണ് ഭരണം. ചെങ്ങന്നൂരിൽ വച്ച് പ്രബലനായി. സിപിഎമ്മുകാരനായതും നാരായണന് തുണയായി.
തിരുവല്ലയെ വിറപ്പിച്ചു, ഒടുവിൽ വീണു...
തിരുവല്ല നഗരത്തിൽ ഉള്ളവർക്കും കൗൺസിലർമാർക്കുമെല്ലാം പേടിസ്വപ്നമായിരുന്നു സെക്രട്ടറി. കൈക്കൂലി കൊടുക്കാതെ ഒന്നും നടക്കില്ലെന്ന അവസ്ഥയായിരുന്നു ഇയാൾ ചുമതലയേറ്റതിന് ശേഷമെന്ന പരാതി ഏറെ നാളായുണ്ടായിരുന്നു. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിരവധി ഇയാളുടെ കീഴിൽ ഉണ്ടായി. കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്കെല്ലാം നിയമസാധുത നൽകി. ചട്ടം പാലിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി കൊടുത്തു. എതിർക്കുന്നവരെ ഭീഷണി മുഴക്കിയും നഗരസഭാ ചട്ടം കാട്ടി വിരട്ടിയും ഇയാൾ കൈക്കൂലി വാങ്ങിയെടുത്തുവെന്നും പലർക്കും പരാതിയുണ്ടായിരുന്നു.
നഗരസഭാ ഭരണം കൗൺസിലിൽ നിന്ന് ഹൈജാക്ക് ചെയ്ത് സ്വന്തം കൈപ്പിടിയിൽ ഒതുക്കിയ ആളായിരുന്നു നാരായണൻ സ്റ്റാലിൻ. ഇതിന് ഇയാൾ ഉപയോഗിച്ചത് മന്ത്രി സജി ചെറിയാന്റെ പേരായിരുന്നു. മന്ത്രിയുടെ സ്വന്തം ആളായതിനാൽ തന്നെ ആരും ഒന്നും ചെയ്യാനില്ലെന്നായിരുന്നു വീരവാദം. പരസ്യമായി കൈക്കൂലി ചോദിക്കുന്നത് സെക്രട്ടറി മടിച്ചിരുന്നില്ലെന്ന് മുൻപ് കൊടുത്തവർ പറയുന്നു. ഇത്ര രൂപ നൽകണമെന്ന് മുഖത്ത് നോക്കിപ്പറയും. സ്വയം അജണ്ട നിശ്ചയിച്ചും കൗൺസിൽ എടുക്കാത്ത തീരുമാനങ്ങൾ മിനുട്സിൽ എഴുതിച്ചേർത്തും സെക്രട്ടറി വിലസി. ഇതൊന്നും ഒപ്പിടാൻ നഗരസഭ ചെയർ പേഴ്സൺ ആയിരുന്ന ശാന്തമ്മ വർഗീസ് തയാറായില്ല. ഒടുവിൽ ഇയാളുടെയും സിപിഎമ്മിലെ ഒരു വിഭാഗം കൗൺസിലർമാരുടെയും പീഡനം കാരണം ശാന്തമ്മ രാജി വച്ചു.
തിരുവനന്തപുരത്ത് നടന്ന നഗരസഭാ അധ്യക്ഷരുടെ ചേംബർ യോഗത്തിൽ മുൻ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് നാരായണൻ സ്റ്റാലിന്റെ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്. അത്രയ്ക്ക് രൂക്ഷമായ മാനസിക പീഡനമാണ് അവർക്ക് നേരിടേണ്ടി വന്നത്. സെക്രട്ടറിയുടെ ചട്ടവിരുദ്ധ നടപടികൾക്കെതിരേ ചെയർമാൻ ചേംബർ ഐകകണ്ഠ്യേനെ പ്രമേയം പാസാക്കി. പക്ഷേ, പ്രയോജനം ഒന്നുമുണ്ടായില്ല.
രാജി വച്ചതിന് പിന്നാലെ സെക്രട്ടറിയുടെ അഴിമതിക്കഥകൾ മുഴുവൻ അക്കമിട്ട് നിരത്തി ശാന്തമ്മ വിജിലൻസിന് പരാതിയും നൽകിയിരുന്നു. താലൂക്കാശുപത്രി ജങ്ഷൻ മുതൽ കാവുംഭാഗത്തേക്കുള്ള റോഡിൽ പലയിടത്തും അനധികൃത നിർമ്മാണങ്ങൾ കാണാം. നഗരസഭാ ചട്ടം പാലിക്കാതെയും ടൗൺ പ്ലാനിങ് ചട്ടം ലംഘിച്ചും നിർമ്മിക്കുകയും കൂട്ടിച്ചേർക്കൽ വരുത്തുകയും ചെയ്തതാണ് പല കെട്ടിടങ്ങളും. ഇവയ്ക്കെല്ലാം കൈക്കൂലി വാങ്ങി സെക്രട്ടറി അനുമതി നൽകിയെന്ന് നേരത്തേ തന്നെ പരാതി ഉയർന്നിരുന്നു. ഒരു ലക്ഷം രൂപയിൽ കുറഞ്ഞ കൈക്കൂലി വാങ്ങാറില്ലായിരുന്നുവത്രേ. ജീവനക്കാരെ ഇടനില നിർത്തിയാണ് പണം കൈപ്പറ്റിയിരുന്നത്. നേരത്തേയും ഇയാൾക്കെതിരേ നിരവധി ആരോപണങ്ങൾ ഉയർന്നു. പരാതി നൽകാൻ പലരും മടിച്ചു.
നഗരസഭാ കൗൺസിലർമാരിലേറെയും ഭരണ പരിചയമില്ലാത്ത സ്ത്രീകളാണ്. ഇവരെ കൈയിലെടുത്തായിരുന്നു സെക്രട്ടറിയുടെ തേർവാഴ്ച. വഴി പോലുമില്ലാത്ത സ്ഥലത്തേക്ക് സ്ത്രീകൾക്കുള്ള വെൽനസ് സെന്റർ അനുവദിച്ചത് ഒരു കൗൺസിലർക്ക് വേണ്ടിയായിരുന്നു. പ്രതിമാസം 40,000 രൂപ വാടക ഇനത്തിൽ കൗൺസിലർക്ക് ലഭിക്കും. ഇങ്ങനെയുള്ള സഹായം നൽകിയാണ് കൗൺസിലർമാരെ ഒപ്പം നിർത്തിയത്. തന്റെ ചൊൽപ്പടിയിൽ നിൽക്കുന്ന കൗൺസിലറെ തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ ആക്കാനുള്ള ചരടുവലികളും സെക്രട്ടറി നടത്തിയിരുന്നതായി പറയുന്നു.
സെക്രട്ടറിക്ക് കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ ജിംനേഷ്യം വീട്ടിലേക്ക് മാറ്റേണ്ടി വന്ന ഗതികേട് ഒരു ചെറുപ്പക്കാരനുണ്ടായി. ഇയാൾക്ക് നോട്ടീസ് നൽകി പീഡനം തുടർന്നപ്പോൾ ഹൈക്കോടതിയെ സമീപിക്കേണ്ടതായും വന്നു. കെട്ടിടം ഉടമകളും വ്യാപാരികളുമാണ് സെക്രട്ടറിയുടെ പീഡനത്തിന് ഏറെയും ഇരയായത്. നിയമത്തിന്റെ പിൻബലത്തോടെ സെക്രട്ടറി പിടിമുറുക്കുമ്പോൾ കൈക്കൂലി കൊടുക്കാൻ വ്യാപാരികൾ നിർബന്ധിതരാവുകയായിരുന്നു. സിപിഎമ്മിന്റെ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വഴിവിട്ട സഹായം ചെയ്തതും വിവാദമായിരുന്നു. മുൻ ചെയർമാൻ ആർ. ജയകുമാറിനെ കള്ളക്കേസിൽ കുടുക്കാൻ നഗരസഭാ ഓഫീസിന് മുന്നിൽ ഇയാൾ പ്ലാൻ ചെയ്ത നാടകം പൊളിയുകയും ചെയ്തു. ജയകുമാർ കാറിടിച്ച് കൊല്ലാൻ ശ്രമിക്കുന്നുവെന്ന് പരാതി നൽകാൻ വേണ്ടിയായിരുന്നു. സി.സി.ടി.വി കാമറയ്ക്ക് മുന്നിൽ വച്ച് തന്റെ അനുയായികളെയും കൂട്ടി നടത്തിയ നാടകം പാളിപ്പോവുകയും ചെയ്തു.
സെക്രട്ടറിയെ മാറ്റാൻ കൗൺസിൽ തീരുമാനമെടുത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് നൽകിയിരുന്നു. കൗൺസിലർമാർ നേരിട്ട് പോയി പരാതി പറയുകയായിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. സിപിഎമ്മുകാരനായ തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇയാൾ കൗൺസിലർമാർക്ക് മുന്നിൽ വീരവാദം മുഴക്കിയെന്നും പറയുന്നു.
മാലിന്യ നിർമ്മാജനത്തിനുള്ള കേന്ദ്രപദ്ധതി നടപ്പാക്കാൻ എൻ.സി.പി ജില്ലാ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ജിജി വട്ടശേരിയുടെ സ്ഥലം കണ്ടെത്തിയതിന് പിന്നിലും അഴിമതി ആരോപണം ഉയർന്നിരുന്നു. കോടികളുടെ അഴിമതി ഈ ഇടപാടിൽ നടക്കാൻ പോകുന്നുവെന്ന് പരാതി വന്നെങ്കിലും സെക്രട്ടറി ഏകപക്ഷീയമായി പദ്ധതിയുമായി മുന്നോട്ട് പോയി. കൗൺസിലിനെ അറിയിക്കാതെ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം സെക്രട്ടറി എടുത്തത് സംബന്ധിച്ച് മുൻ ചെയർപേഴ്സൺ വിജിലൻസിന് നൽകിയ പരാതിയിൽ എടുത്തു പറഞ്ഞിരുന്നു. മറ്റുള്ളവരോട് മോശമായി പെരുമാറിയിരുന്ന സെക്രട്ടറി പക്ഷേ, ജീവനക്കാരോട് വളരെയധികം സ്നേഹം പ്രകടിപ്പിച്ചു. ജീവനക്കാർക്ക് സെക്രട്ടറിയെ സംബന്ധിച്ച് ഒരു പരാതിയുമുണ്ടായിരുന്നില്ല എന്നുള്ളതാണ് ഏറെ രസകരം.
Stories you may Like
- ആലപ്പുഴയിലെ ഹീറോ സജി ചെറിയാൻ; സിപിഎം അച്ചടക്ക നടപടിയിൽ നേട്ടമാർക്ക്?
- മുന്തിരി വാറ്റും രോമാഞ്ചവും മാപ്പു പറയലാകും?
- 'വീഞ്ഞും കേക്കും' പരാമർശം പിൻവലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല'
- മണൽക്കടത്ത് കേസിൽ സിഡ്കോയുടെ 5.24 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി
- സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇ. ഡി ചോദ്യം ചെയ്യുന്നു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്