വെടിക്കട്ടിന്റെ അതേ ഇഫക്റ്റ് തരുന്ന ഡിജിറ്റൽ കരിമരുന്ന്; ചെലവും പകുതി മാത്രം; പുറ്റിങ്ങൽ ദുരന്തത്തെ തുടർന്ന് അന്നത്തെ ഡിജിപി സെൻകുമാർ റിപ്പോർട്ട് നൽകിയത് ലേസർ ഫയർ വർക്ക്സിന്; ആവർത്തിക്കുന്ന മനുഷ്യക്കുരുതി ഇല്ലാതാക്കാം; റോബോട്ട് ആന തിടമ്പേറ്റുന്ന നാട്ടിൽ എന്തുകൊണ്ട് നമുക്ക് ലേസർ വെടിക്കെട്ട് പരിശോധിച്ചുകൂടാ?
എം റിജു
കോഴിക്കോട്: ഉത്സവകാലം വരുന്നതോടെ കേരളത്തിൽ പതിവായി കേൾക്കുന്ന വാർത്തകളാണ് പടക്കശാലകൾക്കും, വെടിമരുന്ന് പുരകൾക്കും തീപ്പിടിക്കുന്നത്. ഒപ്പം വെടിക്കെട്ട് അപകടങ്ങളുടെ ഞെട്ടിക്കുന്ന അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി എറണാകുളം വാരാപ്പുഴയിൽ നിന്നാണ് വീണ്ടും പടക്കശാല ദുരന്തത്തിന്റെ വാർത്തകൾ വരുന്നത്. അപകടത്തിൽ ഒരാൾ മരിച്ചുവെന്നും നാലുപേർ ഗുരതരാവസ്ഥയിലുമാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
പടക്കം സൂക്ഷിച്ചിരുന്ന ഒരുനില വീട് സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലാണ്. തൊട്ടടുത്തുള്ള വീടുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ച നിലയിലാണ്. പ്രദേശത്തെ മരങ്ങൾ കരിഞ്ഞുണങ്ങി. സംഭവ സ്ഥലത്തിന്റെ ഒന്നര കിലോമീറ്ററിലേറെ ദൂരത്തിൽ പ്രകമ്പനം ഉണ്ടായാതായാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. ധാരാളം വീടുകളുള്ള, ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച ഈ വീടുണ്ടായിരുന്നത്. പടക്കം നിർമ്മിക്കാനും സൂക്ഷിക്കാനുമുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. പടക്കം വിൽപ്പനയ്ക്കുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നത്.
പക്ഷേ നിയമം കർശനമാക്കിയതുകൊണ്ട് മാത്രം തടയാൻ കഴിയുന്ന കാര്യമല്ല ഇത്. ഇന്നും പഴയ രീതിയിൽ പടക്കങ്ങളും വെടിക്കെട്ടുകളുമാണ് നാം ഉപയോഗിക്കുന്നത്. എന്നാൽ അതിന് പകരം ലേസർ വെടിക്കെട്ടുകളും, ഡിജിറ്റൽ സ്ഫോടനങ്ങളും കൊണ്ടുവന്നാൽ ഈ അപകടം പുർണ്ണമായി ഒഴിവാക്കാം. ടി പി സെൻകുമാർ ഡിജിപി ആയിരിക്കുമ്പോൾ നൽകിയ ഈ റിപ്പോർട്ട് ഇനിയും നടപ്പാക്കിയില്ല.
ർ
ലേസർ വെടിക്കെട്ട് വേണമെന്ന് സെൻകുമാർ
പുറ്റിങ്ങൽ ദുരന്തത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് 2016 എപ്രിലിൽ അവസാനം കോടതിയിൽ സമർച്ചിപ്പ റിപ്പോർട്ടിൽ അന്നത്തെ ഡിജിപി ടി പി സെൻകുമാർ ആണ്, വെടിക്കെട്ടുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടത്. പകരം ലേസർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ബന്ധപ്പെട്ടവർ പരിഗണിക്കണമെന്നും അദ്ദേഹം തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പൊലീസ് ഈ നിലപാട് അഡ്വക്കേറ്റ് ജനറലിനെ അറിയിച്ചിരുന്നു. ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുന്നതിന്റെ മുന്നോടിയായാണ് എ.ജിയെ നിലപാട് അറിയിച്ചത്. വെടിക്കെട്ടുകൾ പൂർണമായി നിരോധിക്കുക മാത്രമാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പോംവഴിയെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. തലശ്ശേരിയിലും കൊല്ലത്തെ മലനടയിലും മുമ്പ് വലിയ വെടിക്കെട്ട് ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനാകുന്നില്ല. വെടിക്കെട്ടിന് അനധികൃത വസ്തുക്കൾ ഉപയോഗിക്കുന്നുവോയെന്ന് പരിശോധിക്കാൻ പൊലീസിന് പരിമിതിയുണ്ട്. അതിനാൽ ഇത്തരം സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം പൊലീസിനുമേൽ കെട്ടിവെക്കുന്നതിൽ കാര്യമില്ലെന്നും സെൻകുമാർ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
എന്താണ് ഡിജിറ്റൽ വെടിക്കെട്ട്?
നിലവിൽ നാം ഉപയോഗിക്കുന്ന പടക്കങ്ങളുടെ അതേ ഇഫക്റ്റ് നൽകുന്ന ലേസർ സംവിധാനമാണ് ഡിജിറ്റിൽ വെടിക്കെട്ട്. ആകാശത്ത് വിരിയിക്കുന്ന കല കണ്ടാൽ സാധാരണ വെടിക്കെട്ടുമായി യാതൊരു വ്യത്യാസവും കണ്ടെത്താൻ കഴിയില്ല. മാത്രമല്ല, കുറേക്കൂടി അദ്ഭുതങ്ങൾ ലേസർ വെടിക്കെട്ടിന് കാണിക്കാൻ കഴിയും. ഇപ്പോൾ ലോകത്ത് എമ്പാടും പുതുവത്സര ആഘോഷങ്ങൾക്കും മറ്റ് ഫെസ്റ്റിവലിനും ഈ രീതി ഉപയോഗിക്കുന്നുണ്ട്. ചെലവും കുറവാണ്. ഒരു വലിയ വെടിക്കെട്ടിന് 25 മുതൽ 50ലക്ഷംവരെ മിനിമം ചെലവാകുമ്പോൾ അതിന്റെ പകുതിയേ ലേസർ വെടിക്കെട്ടിന് ചെലവാകൂ. ചൈനയിലും, ജപ്പാനിലും, ദുബൈയിലുമുള്ള നിരവധി കമ്പനികൾ ഇപ്പോൾ ഇവ നടത്തുന്നുണ്ട്. ഇന്ത്യയിൽ മുംബൈയിലും മദ്രാസിലും ഇവ വ്യാവസായിക അടിസ്ഥാനത്തിൽ നടത്തുന്നുണ്ട്. പക്ഷേ കേരളത്തിൽ ഈ രീതി അത്ര വ്യാപകം ആയിട്ടില്ല.
കഴിഞ്ഞ പുതുവത്സര ദിനത്തിൽ ബുർജ് ഖലീഫയെ ഞെട്ടിച്ചത് ഇതേ ലേസർ വെടിക്കെട്ട് ആയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളടക്കം 10 ലക്ഷത്തോളം പേരാണ് ദുബായിലെ പുതുവൽസരാഘോഷത്തിൽ പങ്കെടുത്തത്. നഗരത്തിലെ മുപ്പതോളം കേന്ദ്രങ്ങളിൽ നടക്കുന്ന ആഘോഷപരിപാടികളുടെ ഏറ്റവും വലിയ ആകർഷണം ആകാശത്ത് വർണമഴ പെയ്യിക്കുന്ന കരിമരുന്ന് പ്രയോഗമായിരുന്നു. ബുർജ് ഖലീഫ, ബുർജ് അൽ അറബ്, ദുബായ് ഫ്രെയിം, ബ്ലൂ വാട്ടേഴ്സ്, പാം അറ്റ്ലാന്റിസ്, ദ് ബീച്ച്, ജെ.ബി.ആർ, ജുമെയ്റ ബീച്ച്, ഗ്ലോബൽ വില്ലേജ്, ദുബായ് ക്രീക്ക്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ തുടങ്ങി മുപ്പതിടങ്ങളിലാണ് വെടിക്കെട്ട് നടന്നത്. എല്ലാവരെയും അമ്പരിപ്പിക്കുന്നതായിരുന്നു ഈ പ്രകടനം. അതുപോലെ ചൈനയും ജപ്പാനും അടക്കമുള്ള നിരവധി രാജ്യങ്ങൾ ഈ രീതിയിലേക്ക് മാറിയിട്ടുണ്ട്.
കേരളത്തിൽ ആവട്ടെ റോബോർട്ട് ആനയെ വരെ തിടമ്പേറ്റി നാം നടയിരുത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ആചാര ലംഘനം എന്ന വിഷയം ഇവിടെ വരുമെന്ന് തോന്നുന്നില്ല. ക്ഷേത്ര പ്രതിഷ്ഠയുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇവയൊക്കെ എന്നാണ് പല താന്ത്രിക വിദഗ്ധരും പറയുന്നത്. അപൂർവ ക്ഷേത്രങ്ങളിൽ മാത്രമെ വെടിക്കെട്ട് ക്ഷേത്രാചാരമായി വരുന്നത്. അത്തരം ക്ഷേത്രങ്ങൾക്ക് ഡിജിറ്റൽ ഫയർവർക്ക്സിൽ നിന്ന് ഇളവും നൽകാവുന്നതാണ്.
ദുരന്തങ്ങളുടെ തനിയാവർത്തനം
അതിനിടെ കേരളത്തിൽ വെടിക്കെട്ട് അപകടങ്ങൾ ആവർത്തിക്കയാണ്. കഴിഞ്ഞ 25 വർഷത്തെ വെടിക്കെട്ട് ദുരന്തങ്ങളുടെ കണക്കെടുത്താൽ മരണസംഖ്യ ആയിരത്തിന് മേൽ വരും. ഇതുവരെയായി ചെറുതും വലുതുമായുള്ള നാന്നൂറോളം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 1978ൽ തൃശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരണത്തിന് കീഴടങ്ങി. 1984ൽ തൃശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടത്തിൽ 20 പേർ മരിച്ചു. 1987ൽ തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ റെയിൽപാളത്തിൽ ഇരുന്ന 27 പേർ ട്രെയിനിടിച്ച് മരിച്ചു. 1988 ൽ തൃപ്പൂണിത്തുറയിൽ വെടിമരുന്ന് പുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാരായ പത്ത് പേർ മരിച്ചു. 1989 ൽ തൃശ്ശൂർ കണ്ടശ്ശംകടവ് പള്ളിയിൽ വെടിക്കെട്ടിനിടെ 12 പേർ മരിച്ചു. 1990 ൽ കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തിൽ 26 പേരാണ് ദാരുണമായി മരിച്ചത്.
1997ൽ ചിയ്യാരം പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേരും 1998 ൽ പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തറിയിൽ 13 പേരും 1999 ൽ പാലക്കാട് ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തിൽ എട്ട് പേരും മരിച്ചു. 2006 ൽ തൃശൂർ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തിൽ ഏഴ് പേരാണ് മരിച്ചത്. 2013 ൽ പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരിച്ചു.
2016 ഏപ്രിൽ 10ന് കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തം രാജ്യത്തിലെ ജനങ്ങളെ മൊത്തത്തിൽ ഞെട്ടിപ്പിക്കുന്നതായി മാറി. ദുരന്തത്തിൽ 105 പേർ ആണ് മരിച്ചത്. ഇപ്പോഴിതാ വാരാപ്പുഴയിലും പടക്കനിർമ്മാണ ശാല ദുരന്തവും. ഇതിനുള്ള ശ്വശ്വത പരിഹാരം ഡിജിറ്റൽ വെടിക്കെട്ട് തന്നെയാണെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്