Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയെ നടുക്കി വീണ്ടും കൊലപാതകം; ഭാര്യയെയും രണ്ട് മക്കളേയും കുത്തിക്കൊലപ്പെടുത്തി; യുവാവിന്റെ ആത്മഹത്യാശ്രമം

ഡൽഹിയെ നടുക്കി വീണ്ടും കൊലപാതകം; ഭാര്യയെയും രണ്ട് മക്കളേയും കുത്തിക്കൊലപ്പെടുത്തി; യുവാവിന്റെ ആത്മഹത്യാശ്രമം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി; ഡൽഹിയെ നടുക്കി വീണ്ടും കൊലപാതകം. പടിഞ്ഞാറൻ ഡൽഹിയിലെ മോഹൻ ഗാർഡൻ ഏരിയയിൽ ഭാര്യയെയും രണ്ട് മക്കളേയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഭാര്യയേയും നാല് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഉൾപ്പെടെ രണ്ട് ആൺമക്കളെ കുത്തി കൊലപ്പെടുത്തിയ ശേഷമാണ് 38കാരനായ രാജേഷ് എന്നയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം രാജേഷ് നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഭാര്യയെയും മക്കളെയും കുത്തിക്കൊലപ്പെടുത്താനുപയോഗിച്ച കത്തി ദിവസങ്ങൾക്ക് മുമ്പ് ഇ-കൊമേഴ്സ് പോർട്ടലായ ആമസോണിൽ നിന്ന് വാങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്.

അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു സെറ്റ് കത്തികളാണ് യുവാവ് വാങ്ങിയത്. ഇതിൽ ഒരു കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. തിങ്കളാഴ്ച രാവിലെയോടെയാണ് കൊലപാതകം പുറത്തറിയുന്നത്. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾക്ക് ബോധം വന്നതിന് ശേഷം മൊഴിയെടുക്കുമെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ 4.50-ന് രാജേഷ് സ്‌കൂൾ സുഹൃത്തുക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ തന്റെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് സന്ദേശം അയച്ചു. ഇതോടെ സംശയം തോന്നിയ സുഹൃത്തുക്കൾ ഇയാളുടെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കളെത്തിയപ്പോഴാണ് കൊലപാതര വിവരം പുറത്തറിയുന്നത്. തുടർന്ന് രാവിലെ 6 മണിയോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP