Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വാതന്ത്ര്യ ദിനത്തിൽ ജനനം; മീശമുളയ്ക്കും മുമ്പ് കുത്തി മലർത്തിയത് രണ്ടുപേരെ; ചെലവൂരിലെ ക്ഷേത്രോൽസവത്തിനിടെ എടുത്തത് എൻഡിഎഫുകാരുടെ ജീവൻ; പഴയ ബിജെപിക്കാരൻ അകത്തു കിടന്നത് ഏഴുകൊല്ലം; ഇന്ത്യേഷ് കൊടും ക്രിമിനലായ പഴയ കുട്ടിക്കുറ്റവാളി; ചേവായൂരിലെ പീഡന വില്ലൻ ഒളിവിൽ കഴിഞ്ഞത് വാരണാസിയിൽ; ഇന്ത്യേഷ് കുടുങ്ങുമ്പോൾ

സ്വാതന്ത്ര്യ ദിനത്തിൽ ജനനം; മീശമുളയ്ക്കും മുമ്പ് കുത്തി മലർത്തിയത് രണ്ടുപേരെ; ചെലവൂരിലെ ക്ഷേത്രോൽസവത്തിനിടെ എടുത്തത് എൻഡിഎഫുകാരുടെ ജീവൻ; പഴയ ബിജെപിക്കാരൻ അകത്തു കിടന്നത് ഏഴുകൊല്ലം; ഇന്ത്യേഷ് കൊടും ക്രിമിനലായ പഴയ കുട്ടിക്കുറ്റവാളി; ചേവായൂരിലെ പീഡന വില്ലൻ ഒളിവിൽ കഴിഞ്ഞത് വാരണാസിയിൽ; ഇന്ത്യേഷ് കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ചേവായൂർ പീഡനക്കേസിലെ പ്രതിയേയും പൊലീസ് വെറുതെ വിട്ടു. കാരന്തൂർ കൊലക്കേസിലെ പ്രതിയാണ് അതിസമർത്ഥമായി മുങ്ങിയത്. ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷിനെ കുറിച്ച് പൊലീസിന് ഒരു എത്തും പിടിയുമില്ല. ഇയാൾ കോഴിക്കോട് വിട്ടതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ചേവായൂരിലെ പീഡന ശേഷം യുവതിയെ കൊണ്ടുപോയ സ്‌കൂട്ടറിലാണ് ഇന്ത്യേഷ് കടന്നുകളഞ്ഞത്. ഒരു ഞായറാഴ്ചയായിരുന്നു പീഡനം. ലോക്ഡൗണിലെ നിയന്ത്രണങ്ങൾ മുതലാക്കി നടന്ന പീഡനം. ഞായറാഴ്ച യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തു നിന്ന് മുണ്ടിക്കൽ താഴത്തെ ബസ് ഷെഡിലേക്ക് കൊണ്ടുപോയ സ്‌കൂട്ടറിലാണ് ഇന്ത്യേഷ് ജില്ല വിട്ടത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇയാളുടെ പേരിലുള്ള സ്‌കൂട്ടർ തിരിച്ചറിഞ്ഞു. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സംഭവം നടക്കുമ്പോൾ കെട്ടിടനിർമ്മാണ തൊഴിലാളിയായിരുന്നു. 2003ൽ കാരന്തൂരിൽ രണ്ടു പേരെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്ന ഇന്ത്യേഷ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ്.

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15നായിരുന്നു ഈ ക്രിമിനലിന്റെ ജനനം. അതുകൊണ്ടാണ് ദേശീയത നിറയുന്ന ഇന്ത്യേഷ് കുമാർ എന്ന പേര് മാതാപിതാക്കൾ ഇട്ടത്. എന്നാൽ കുട്ടിക്കാലത്തെ തന്റെ വഴി ഗുണ്ടകൾക്കൊപ്പമായി. പ്രായപൂർത്തിയാകും മുമ്പ് തന്നെ കൊലക്കേസിലും പ്രതിയായി. കാരന്തൂരിന് അടുത്തൊരു ക്ഷേത്രത്തിൽ ഉത്സവത്തിനിടെയായിരുന്നു കൊല. ചീട്ടുകളിക്കിടെ തുടങ്ങിയ വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണമായത്. രാത്രിയിൽ എതിരാളികളെ ഇന്ത്യേഷും കൂട്ടുകാരനും ചേർന്ന് കുത്തിക്കൊല്ലുകയായിരുന്നു.

ഒന്നാം പ്രതിയായിരുന്ന ഇന്ത്യേഷ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ്. കൊല നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല. പിന്നീട് വിചാരണ തീർന്നപ്പോൾ മേജറാകുകയും ചെയ്തു. ഏഴു കൊല്ലം തടവു ശിക്ഷയും അനുഭവിച്ചു. അതിന് ശേഷം പീഡനത്തിന് ഒരു വർഷം മുമ്പാണ് വീണ്ടും നാട്ടിൽ സജീവമായത്. ഇന്ത്യേഷ് നേരത്തെ ബിജെപി പ്രവർത്തകനായിരുന്നു.

കുന്ദമംഗലത്തിന് അടുത്ത് ചെലവൂരിലുള്ള ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു തർക്കം തുടങ്ങിയത്. ഉത്സവ ശേഷം മടങ്ങി വരുമ്പോൾ എതിർ പക്ഷത്തുള്ളവർ മതിലിൽ പോസ്റ്റർ പതിക്കുന്നത് കണ്ടു. ഇവരെ സംഘം ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു ഇന്ത്യേഷ് കുമാർ. എൻഡിഎഫുകാരാണ് അന്ന് കൊല്ലപ്പെട്ടത്. ബിജെപിയുമായി സജീവ ബന്ധം അന്ന് ഇന്ത്യേഷ് കുമാറിനുണ്ടായിരുന്നു.

ജയിൽ മോചനത്തിന് ശേഷവും ഗുണ്ടാ പ്രവർത്തനങ്ങളായിരുന്നു താൽപ്പര്യം. ജയിലിൽ നിന്ന് വന്ന ശേഷം രാഷ്ട്രീയത്തോട് കൂടുതൽ താൽപ്പര്യം കാട്ടിയിട്ടില്ല. അപ്പോഴും ബിജെപി അനുഭാവിയായി തുടർന്നു. ചേവായൂർ പീഡനത്തിന് ശേഷം കോഴിക്കോട് പന്തീർപാടത്തെ വീട്ടിലും ഇയാൾ പോകാനിടയുള്ള വിവിധ കേന്ദ്രങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. പീഡനത്തിന് ശേഷം ഒരു വട്ടം വീട്ടിലെത്തിയ ഇയാൾ പിന്നീട് മലപ്പുറത്തേക്ക് പോയതായാണ് പൊലീസ് കണ്ടെത്തിയത്.

അമ്മയുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞായിരുന്നു പ്രതികൾ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയത്. പിന്നീട് ബസിൽ അതിക്രൂരമായ പീഡനവും. കേരളം പോലും കേട്ട് ഞെട്ടി. പക്ഷേ പൊലീസിന് പ്രധാന പ്രതിയെ കണ്ടെത്താൻ അന്ന് കഴിഞ്ഞില്ല. പക്ഷേ പ്രതിക്ക് പിന്നാലെ പൊലീസുണ്ടായിരുന്നു. അതാണ് വൈകിയുള്ള അറസ്റ്റിലേക്ക് എത്തിയതും.

കേസിലെ മറ്റു പ്രതികളായ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടീൽ ഗോപീഷ് (38), പന്തീർപാടം മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ(32) എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഒളിവിൽ പോയ ഇന്ത്യേഷ് കുമാർ ഒടുവിൽ പിടിയിലാവുകയായിരുന്നു. 2021ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചേവായൂരിലെ വീട്ടിൽ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്ത് വെച്ച് സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കൾ വണ്ടിയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

തുടർന്ന് കോട്ടാംപറമ്പിലുള്ള ബസ് ഷെഡിൽ നിർത്തിയിട്ട ബസിൽ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു. തുടർന്ന് ഇവർ സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തി. പത്താം മൈലിലുള്ള വീട്ടിൽ നിന്നും ഓട്ടോ വിളിച്ച് കോട്ടാംപറമ്പിലെത്തിയ ഇയാളും യുവതിയെ പീഡനത്തിനിരയാക്കി. പിന്നീട് ഗോപീഷ് മുണ്ടിക്കൽ താഴത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം പാർസൽ വാങ്ങി യുവതിക്ക് കൊടുക്കുകയും തുടർന്ന് ഗോപിഷും ഷമീറും ചേർന്ന് യുവതിയെ ബൈക്കിൽ കയറ്റി രാത്രി കുന്ദമംഗലം ഓട്ടോ സ്റ്റാന്റിനടുത്ത് ഇറക്കി വിടുകയായിരുന്നു.

രാത്രി വീട്ടിലെത്തിയ യുവതിയുടെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ ചോദിച്ചതിൽ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. തുടർന്ന് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു. കോഴിക്കോട് നഗരത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമായിരുന്നു ഇത്. ഡൽഹി സംഭവത്തിന് ശേഷം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതികളും നടന്നുവരവെയാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മൂന്നു പേർ ചേർന്ന് ബസിലിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കു കയും യുവതിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയും ചെയ്തിരുന്നു. ബസുടമയെയും തൊഴിലാളികളെയും ഉൾപ്പെടെ ചോദ്യം ചെയ്തെങ്കിലും പ്രതികളിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എ സി പി കെ സുദർശന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ശേഖരിച്ച തെളിവുകളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സി സി ടി വി ദൃശ്യങ്ങളിൽ പ്രതികളുടെ ഏകദേശ രൂപം ലഭിക്കുകയും ഇവരെ കേന്ദ്രീകരിച്ചുള്ള രഹസ്യ അന്വേഷണത്തിൽ പ്രതികൾ പൊലീസ് പിടിയിലാവുകയും ചെയ്തു.

സംഭവം നടന്ന ശേഷം യുവതി സംഭവ സ്ഥലത്ത് വെച്ച് തൂങ്ങി മരിച്ചെന്ന് ഗോപീഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യേഷ് നാടുവിട്ടത്. തുടർന്ന് പഴനി, തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളിൽ വേഷം മാറി താമസിച്ചെങ്കിലും അവിടെയെല്ലാം പൊലീസ് എത്തിയതോടെ ഇയാൾ കടന്നുകളയുകയായിരുന്നു. പിന്നീട് വാരാണസിയിലേക്ക് കള്ളവണ്ടി കയറി അവിടെ സന്ന്യാസിമാരോടൊപ്പം കഴിയുകയായിരുന്നു. ഇയാൾ ബന്ധപ്പെടാൻ സാധ്യതയുള്ളവരെയെല്ലാം പൊലീസ് രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു.

പൊലീസ് അന്വേഷണം ഒഴിവാക്കിയെന്ന് കരുതിയ ഇന്ത്യേഷ് നീണ്ട ഇടവേളയ്ക്ക് ശേഷം നാട്ടിലെ ഒരാളെ ബന്ധപ്പെട്ട് വീട്ടുകാര്യങ്ങൾ അന്വേഷിച്ചു. തുടർന്ന് നാട്ടിൽ വന്ന് അമ്മയെയും സഹോദരങ്ങളെയും കണ്ട് വരാണസിക്ക് തിരികെ മടങ്ങാനും തീരുമാനിക്കുകയായിരുന്നു. വിവരം മനസിലാക്കിയ പൊലീസ് സേലത്തെത്തി ഇയാൾ വന്ന ട്രയിനിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP