ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചുമതലയേറ്റ സിസാ തോമസിനെ മാറ്റാൻ ഗവർണർ തയ്യാറായില്ലെങ്കിൽ അത് സർക്കാരുമായുള്ള ഏറ്റുമുട്ടലിന് വീണ്ടും വഴിയൊരുക്കും; മഞ്ഞുരുക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജ്ഭവൻ ദൗത്യത്തിന് കഴിയുമോ? സാങ്കേതിക സർവ്വകലാശാലയിൽ അനിശ്ചിതത്വം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ താത്കാലിക വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാർ മൂന്നംഗ പാനൽ സമർപ്പിച്ചെങ്കിലും ഹൈക്കോടതി വിധിക്കെതിരേ ഹർജി നൽകാമെന്ന് ഗവർണർക്ക് നിയമോപദേശം. സർക്കാരിന്റെ പാനലിൽ രാജ്ഭവൻ ഉടൻ തീരുമാനിക്കില്ല. സാങ്കേതിക സർവകലാശാലാ കേസിലെ സുപ്രീംകോടതിവിധിയുടെ അന്തസ്സത്തയ്ക്കു ചേരുന്നതല്ല ഹൈക്കോടതി വിധിയെന്നും വാദമുണ്ട്. അതുകൊണ്ട് തന്നെ അപ്പീൽ പോകാനും സാധ്യത ഏറെയാണ്.
ഗവർണർ നിയമിച്ച താത്കാലിക വി സി. ഡോ. സിസാ തോമസിനെ മാറ്റാൻ ഹൈക്കോടതി നിർദേശിച്ചിട്ടില്ലെന്നാണ് നിയമോപദേശത്തിലെ പ്രധാന നിരീക്ഷണം. നിയമനരീതിയും കോടതി ചോദ്യം ചെയ്തിട്ടില്ല. സർക്കാർ സമർപ്പിക്കുന്ന പാനലിൽനിന്നു താത്കാലിക വി സി.യെ നിയമിക്കാനും നിർദേശിച്ചിട്ടില്ല. അതുകൊണ്ട് പാനൽ അംഗീകരിക്കേണ്ടതില്ലെന്നാണ് നിയമോപദേശം. സർക്കാർ പാനലിൽ നിർദേശിക്കപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ബൈജുബായ് നേരത്തേ വി സി.യാവാൻ ഗവർണർ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ച വ്യക്തിയാണ്. ഈ സാഹചര്യവും രാജ്ഭവൻ പരിശോധിക്കും.
യുജിസി. മാർഗരേഖ പരാമർശിച്ചായിരുന്നു ഡോ. എം.എസ്. രാജശ്രീയെ വി സി. സ്ഥാനത്തുനിന്നും പുറത്താക്കിയ സുപ്രീംകോടതിവിധി. വി സി. നിയമനത്തിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ പാടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ വിധിയെന്നാണ് വ്യാഖ്യാനം. ആയതിനാൽ, സർക്കാരിന്റെ പാനൽ അംഗീകരിക്കേണ്ടതില്ലെന്നാണ് നിയമോപദേശം. ഹൈക്കോടതിവിധി നടപ്പാക്കാനാണ് മൂന്നംഗ പാനൽ നൽകിയതടക്കമുള്ള നടപടികളിലേക്കു കടന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. യുജിസി. നിഷ്കർഷിച്ചിട്ടുള്ളതനുസരിച്ച് അക്കാദമികവിദഗ്ദ്ധർ തന്നെയാണ് പാനലിൽ ശുപാർശ ചെയ്യപ്പെട്ടവർ. സിസാ തോമസിന്റെ സർവീസ് കാലാവധി ഏപ്രിലിൽ അവസാനിക്കും. ഇക്കാലയളവിൽത്തന്നെ വിരമിക്കുന്നവരാണ് പാനലിൽ ശുപാർശ ചെയ്യപ്പെട്ട മൂന്നു പേരും. പാനലിൽ തീരുമാനമെടുക്കുന്നത് ഗവർണർ വൈകിച്ചാൽ മറ്റു വഴികളൊന്നുമില്ല. സർവ്വകലാശാലയെ പ്രതിസന്ധിയിലാക്കാൻ ഗവർണ്ണർ തീരുമാനം വൈകിപ്പിക്കുമോ എന്നതും ഉയരുന്ന ചോദ്യമാണ്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരേ ഗവർണർ സുപ്രീം കോടതിയെ സമീപിക്കുമെന്നു സൂചനകളുള്ളതോടെ തടസഹർജി (കേവിയറ്റ്) നൽകാനൊരുങ്ങി സംസ്ഥാന സർക്കാരും ഇടപെടൽ തുടങ്ങിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സർക്കാർ തീരുമാനം. തങ്ങളുടെ ഭാഗം കേൾക്കാതെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് തടസഹർജി നൽകുന്നത്. ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ഹാജരാകുമെന്നാണു കരുതുന്നത്. സംസ്ഥാനത്തിനുവേണ്ടി പ്രമുഖ ഭരണഘടനാവിദഗ്ധനുംമുതിർന്ന അഭിഭാഷകനുമായ കെ.കെ. വേണുഗോപാലിനെ നിയോഗിക്കാൻ സർക്കാർ നിർദ്ദേശം നൽകി. കണ്ണൂർ സർവകലാശാല കേസിലും കെ.കെ. വേണുഗോപാലാണ് ഹാജരായത്.
വൈസ് ചാൻസലർ നിയമനത്തിനുള്ള അധികാരം സംസ്ഥാന സർക്കാരിനു തന്നെയാണെന്നും സംസ്ഥാന സർക്കാരിനെ മറികടന്നു സാങ്കേതിക സർവകലാശാലയിൽ സ്ഥിരം വി സിയെ നിയമിക്കാൻ ചാൻസലർക്കാകില്ലെന്നുമാണു ഡിവിഷൻ ബെഞ്ച് വിധി. അതേസമയം, സർക്കാരിനു പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെ.ടി.യു. ചട്ടത്തിനു വിരുദ്ധമെന്നാണു രാജ്ഭവന്റെ വിലയിരുത്തൽ. സാങ്കേതിക സർവകലാശാല വി സിയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ പട്ടികയിൽനിന്ന് ഗവർണർ ഉടൻ നിയമനം നൽകില്ലെന്ന് തന്നെയാണ് സൂചന. കോടതിവിധിയിൽ ആശയക്കുഴപ്പമുണ്ടെന്നാണ് രാജ്ഭവന്റെ വിശദീകരണം. സർക്കാർ ചെയ്തതും ഗവർണർ ചെയ്തതും ശരിയാണെന്ന രീതിയിലാണ് വിധി വന്നിരിക്കുന്നത്.
സർവകലാശാലയുടെ നിയമത്തിന്റെ അടിസ്ഥാനത്തിൽ താൽക്കാലിക വി സിയെ നിയമിക്കണമെന്നാണ് കോടതി ഒരിടത്തു പറയുന്നത്. അങ്ങനെയാണെങ്കിൽ പ്രോ വി സിയേയോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയേയോ മറ്റ് വി സിമാരോയൊ ആണ് നിയമിക്കേണ്ടത്. അതോടൊപ്പം യുജിസി. യോഗ്യത വേണമെന്നും കോടതി പറയുന്നു. നിലവിൽ പ്രോ വി സിയില്ല. ഉന്നതവിദ്യഭ്യാസ സെക്രട്ടറിക്കാണെങ്കിൽ യുജിസി യോഗ്യതയില്ല. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മറ്റ് സർവകലാശാലകളിൽ വി സിമാരും ഇപ്പോൾ ഇല്ല. പിന്നെ ആർക്കാണ് പദവി നൽകുകയെന്നാണ് രാജ്ഭവന്റെ സംശയം.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ഗവർണർ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. സാങ്കേതിക സർവകലാശാല വിസി നിയമനം സംബന്ധിച്ച് ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിൽ ഈ വിഷയത്തിലുണ്ടാവുന്ന ചർച്ചയാണ് ഏവരും ഉറ്റുനോക്കുന്നത്. കൂടാതെ കാലിക്കറ്റ് സർവകലാശാല വിഷയവും ചർച്ചയാവും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സർവകലാശാല വിസി, സിസാ തോമസിനെ മാറ്റണമെന്നും പകരം സർക്കാർ സമർപ്പിച്ചിട്ടുള്ള പാനലിൽ നിന്ന് ഒരാളെ വിസിയായി നിയമിക്കണമെന്നും മന്ത്രി ആവശ്യപ്പെടും. ഇക്കാര്യത്തിൽ ചാൻസലർ കൂടിയായ ഗവർണർ എന്ത് നിലപാട് കൈക്കൊള്ളുമെന്നാണ് അറിയേണ്ടത്.
ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചുമതലയേറ്റ സിസാ തോമസിനെ മാറ്റാൻ ഗവർണർ തയ്യാറായില്ലെങ്കിൽ അത് സർക്കാരുമായുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കും.
Stories you may Like
- സഖാവിന്റെ സർട്ടിഫിക്കറ്റിൽ ആകെ വാദിച്ചു വിയർത്തു ആർഷോയും സംഘവും
- സാങ്കേതിക സർവകലാശാല ഓംബുഡ്സ്മാൻ നിയമനം യുജിസി ചട്ടപ്രകാരം
- സർക്കാർ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഡോ. സാബു തോമസിന്റെ കഥ
- കണ്ണൂർ സർവകലാശാലയെ പാർട്ടി സഹകരണ സ്ഥാപനമാക്കി മാറ്റി
- ഡീനിനേയും പുറത്താക്കിയേക്കും; ഗവർണ്ണറുടേത് സർക്കാരിനെ വെട്ടിലാക്കും നടപടി
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍