ലോട്ടറി ജീവനക്കാരന്റെ പരാതിയിൽ പൊലീസ് ക്രിമിനൽ കേസെടുത്തില്ല; സിവിൽ വ്യവഹാരത്തിൽ ഒത്തു തീർപ്പുണ്ടാക്കിയ ശേഷം പിന്നീട് അഞ്ചു പേരെ ആ വീട് കാട്ടി പറ്റിച്ചു; ശ്രീകുമാരൻ തമ്പി ശാസ്തമംഗലത്തെ വീട് കാട്ടിയുണ്ടാക്കിയത് ലക്ഷങ്ങൾ; പിന്നിൽ വമ്പൻ മാഫിയ; ഒഎൽഎക്സിനെ മറയാക്കിയുള്ള കള്ളക്കളി പൊളിയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വീട് ലീസിന് നൽകാമെന്ന പേരിൽ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത ശ്രീകുമാരൻ തമ്പിക്ക് പിന്നിൽ വമ്പൻ മാഫിയ. നിരവധി പേരിൽ നിന്നും ലക്ഷങ്ങളാണ് ശാസ്തമംഗലം സ്വദേശിയായ ശ്രീകുമാരൻ തമ്പി തട്ടിയത്. തന്റെ ശാസ്തമംഗലത്തുള്ള വീട് ഒറ്റിക്ക് നൽകാമെന്നു വാഗ്ദാനം ചെയ്തും റെയിൽവേയിൽ അടക്കം ജോലി വാഗ്ദാനം നടത്തിയുമാണ് നിരവധി പേരിൽ നിന്നും ഇയാൾ ലക്ഷങ്ങൾ തട്ടിയത്. മറ്റ് ചിലരുടെ പ്രേരണയും തട്ടിപ്പിന് പിന്നിലുണ്ട്. എന്നാൽ അന്വേഷണം ശ്രീകുമാരൻ തമ്പിയുടെ പേരിൽ മാത്രമൊതുങ്ങുകയാണ്.
ലീസിന് വീട് നൽകാനുള്ള തട്ടിപ്പിൽ പലരേയും ഇടനിലക്കാർ എത്തിച്ചിരുന്നു. ഇവർ ശ്രീകുമാരൻ തമ്പിക്കൊപ്പം പണം പങ്കിട്ടെടുത്തുവെന്നാണ് സൂചന. എന്നാൽ ഇതിലേക്ക് അന്വേഷണം കടക്കുന്നില്ല. പൊലീസിൽ പരാതി നൽകാൻ നാലുപേർ തയ്യാറായതോടെയാണ് ശ്രീകുമാരൻ തമ്പി കുടുങ്ങിയത്. മുപ്പത്തിയഞ്ചു ലക്ഷത്തോളമാണ് ഇയാൾ ഇവരിൽ നിന്നും തട്ടിയത്. പൊലീസ് കേസ് എടുത്തതോടെ ശ്രീകുമാരൻ തമ്പി ഒളിവിൽ പോയി. തുടർന്ന് പേരൂർക്കട എസ്എച്ച്ഒ സൈജുനാഥിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പൊലീസിന്റെയും ഗുണ്ടാ ബന്ധങ്ങളുടെയും തണലിലാണ് തട്ടിപ്പ് നടത്തി സ്വൈര്യവിഹാരം നടത്തിയത്. ആളുകളിൽ നിന്നു പണം തട്ടിയ ശേഷം മുങ്ങുന്നതാണ് രീതി. ആവശ്യമെങ്കിൽ ഭീഷണിപ്പെടുത്താനും മടിക്കാറില്ല.
തന്റെ ശാസ്തമംഗലം പൈപ്പിന്മൂടുള്ള വീട് ഒറ്റിക്ക് നൽകാമെന്നു പറഞ്ഞ് ഒഎൽഎക്സ് അടക്കമുള്ള വെബ്സൈറ്റുകളിലും പ്രമുഖ പത്രങ്ങളിലുമാണ് പരസ്യം നൽകുന്നത്. ഇത് കണ്ടു ആളുകൾ വിളിച്ചാൽ കരാർ എഴുതും. വീട് നൽകാൻ ഒരു തീയതിയും പറയും. ആ തീയതിക്ക് വീട് നൽകില്ല. പല കാരണങ്ങൾ പറഞ്ഞു അത് നീട്ടി നീട്ടിക്കൊണ്ട് പോകും. ഇങ്ങനെ പണം സ്വന്തമാക്കും. അസുഖമാണെന്നും മറ്റും പറഞ്ഞ് തടിയൂരും. നാല് കേസാണ് ഇപ്പോൾ എടുത്തത്. കൂടുതൽ മൊഴികൾ എടുത്തുകൊണ്ടിരിക്കുകയാണ്. ആറുമുതൽ പത്ത് ലക്ഷം വരെയുള്ള തുകകളാണ് തട്ടിയത്. വീട് ഒറ്റിക്ക് നൽകാം എന്ന് പറഞ്ഞു ലക്ഷങ്ങൾ വാങ്ങും. റെയിൽവേയിൽ ജോലി നൽകാം എന്ന് പറഞ്ഞു ഇതേ ഇരകളിൽ നിന്നും മൂന്നര ലക്ഷം ഇയാൾ കൈപ്പറ്റിയിട്ടുണ്ട്. പണം ലഭിക്കാൻ വൈകും എന്ന ഭീതിയിൽ പലരും പരാതി നൽകിയിട്ടില്ല. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണ്-പൊലീസ് പറയുന്നു.
ഒഎൽഎക്സ് തട്ടിപ്പുകാരനെ സഹായിക്കുന്നവരിൽ സിപിഎം പ്രാദേശിക നേതാക്കളും ഉണ്ടെന്ന് വാർത്തകളെത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് തട്ടിപ്പുകാരനായ ശ്രീകുമാരൻ തമ്പി പൊലീസിനെ സ്വാധീനിക്കുന്നതെന്ന ആരോപണം ഉയർത്തുകയായിരുന്നു ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥൻ. ഈ സാഹചര്യത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂർ നാഗപ്പനും പരാതി നൽകി. എന്നാൽ ഒന്നും സംഭവിച്ചില്ല. ജില്ലാ സെക്രട്ടറി മാറിയപ്പോൾ പൊലീസ് കേസെടുക്കുകയും ചെയ്തു. തുടക്കത്തിൽ പണം നഷ്ടമായവർ പരാതി നൽകി രംഗത്തു വന്നിട്ടും പൊലീസ് ഇടപെടാൻ വിസമ്മതിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. സിവിൽ കേസുകളിൽ ഇടപെടില്ലെന്ന ന്യായം പറഞ്ഞാണ് പൊലീസ് തട്ടിപ്പിന് തുടക്കത്തിൽ കൂട്ടു നിന്നത്. ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥനും കമ്മീഷണർക്ക് മുമ്പ് പരാതി നൽകിയിരുന്നു. എന്നാൽ അന്നൊന്നും ആരും കേസെടുത്തില്ല. പെട്ടെത്ത് പൊലീസ് ഉണർന്നു. കൂടുതൽ പരാതിക്കാരും എത്തി.
ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥനുമായുള്ള കേസ് അന്ന് കോടതിയിൽ ഒത്തു തീർപ്പായിരുന്നു. അയാൾക്ക് പണവും തിരിച്ചു നൽകി. അതിന് ശേഷവും ഇയാൾ തട്ടിപ്പ് തുടർന്നു. പിന്നീടും അഞ്ചു പേരെ പറ്റിച്ചു. ഇവരാണ് ഇപ്പോൾ കേസ് കൊടുത്തത്. അത് നിർണ്ണായകവുമായി. ആളുകളിൽ നിന്ന് ലീസിന് വീട് നൽകാമെന്ന് പറഞ്ഞ് ആറുലക്ഷം വാങ്ങും. എന്നാൽ വീട് നൽകില്ല. ഒടുവിൽ ഒത്തു തീർപ്പ് ചർച്ചകൾ നൽകും. ഉള്ളത് നൽകാമെന്ന് പറഞ്ഞ് വാങ്ങുന്നതിൽ ഒരു ഭാഗം നൽകും. ബാക്കി കൈക്കലാക്കുകയും ചെയ്യും-ഇതായിരുന്നു ശ്രീകുമാരൻ തമ്പിയുടെ തട്ടിപ്പ് രീതി.
ലോട്ടറി വകുപ്പിലെ ജീവനക്കാരന്റെ 2022ൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ പരാതി ചുവടെ
ആലപ്പുഴ മാരാരിക്കുളം നിവാസിയായ ഞാൻ കഴിഞ്ഞ 15 വർഷമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ജോലിചെയ്തു വരുന്നു. 2007 മുതൽ തിരുവനന്തപുരത്ത് വാടകയ്ക്കാണ് താമസിച്ചുവരുന്നത്. നാട്ടിലെ കുടുംബവിഹിതം വിറ്റുകിട്ടിയ തുക ഉപയോഗിച്ച് തിരുവനന്തപുരത്ത് താമസിക്കുന്നതിനായി ശാസ്തമംഗലം പൈപ്പിൻ മൂട്, നിവാസിയായ ശ്രീകുമാരൻതമ്പി എന്ന വ്യക്തിയുടെ മൂന്ന് നിലയുള്ള വീടിന്റെ ആദ്യത്തേയും രൺണ്ടാമത്തേയും നില 2019 ഒക്ടോബർ 1 മുതൽ 3 വർഷത്തേക്ക് ഒറ്റിക്കരാർ പ്രകാരം ഏഴര ലക്ഷം രൂപ നല്കി ഞാൻ വാടകയ്ക്ക് ഏടുത്തിരുന്നു.
എഗ്രിമെന്റിന് ശേഷം ഞാൻ ഈ നാട്ടുകാരനല്ല എന്നു മനസിലാക്കി വാടകക്കെട്ടിടത്തിന്റെ താക്കോൽ കൈമാറുന്നത് വൈകിപ്പിക്കുകയും രണ്ട് മാസത്തിനു ശേഷം താമസിക്കുന്നതിന് വേണ്ടി സകുടുംബം എത്തിയപ്പോൾ എന്നെ ആക്രമിക്കുകയും കെട്ടാലറയ്ക്കുന്ന തെറിവിളിയോടു കൂടി എന്നെ വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി പൂറത്താക്കുകയും ചെയ്തു. തുടർന്ന് മധ്യസ്ഥന്മാർ മുഖേന കെട്ടിടത്തിൽ താമസിക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടെങ്കിലും പലപല തടസങ്ങൾ പറഞ്ഞ് ഒത്തുതീർപ്പ് വ്യവസ്ഥകളിൽ നിന്ന് പിന്മാറുകയും ചെയ്തു.
പിന്നീട് മേൽപ്പറഞ്ഞ വ്യക്തി ഇതേ കെട്ടിടം കാണിച്ചുകൊണ്ടൺ് സമാനമായ രീതിയിൽ പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങി സ്ഥിരം തട്ടിപ്പ് നടത്തുന്ന ആളാണെന്ന് മനസിലായി, തുടർന്ന് പേരൂർക്കട സ്റ്റേഷനിൽ പലപ്രാവശ്യം പരാതി നല്കിയെങ്കിലും ടിയാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക നേതാക്കന്മാരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എന്റെ പരാതിയിന്മേൽ നടപടിയെടുക്കുന്നതിൽ നിന്നും പൊലീസിനെ വിലക്കുകയും എന്നെ ഒറ്റപ്പെടുത്തുകയും ചെയ്തു.
നിലവിൽ എന്റെ ഒറ്റികരാർ കാലാവധി നിലനില്ക്കുന്ന സാഹചര്യത്തിൽ ശ്രീകുമാരൻതമ്പി, ടി വസ്തുവും വീടും പരിപൂർണ്ണ ക്രയവിക്രയാധികാരം മകന്റെ പേരിലേക്ക് നല്കി മറ്റൊരാൾക്ക് വില്ക്കാനുള്ള ശ്രമത്തിലുമാണ്. മേൽപറഞ്ഞ ഒറ്റിക്കരാർ ലംഘനവുമായി ബന്ധപ്പെട്ട് വഞ്ചിയൂർ കോടതിയിലും നിയമനടപടികൾ നടന്നുവരികയാണ്. വളരെ ചുരുങ്ങിയ വരുമാനമുള്ള ഞാനും കുടുംബവും ഇപ്പോഴും വാടകവീട്ടിൽ തന്നെയാണ് താമസം. പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ചുമതല വഹിക്കുന്ന അംഗങ്ങൾ ഉൾപ്പെടെ, പാർട്ടി കുടുംബത്തിലെ അംഗവും അനുഭാവിയുമാണ് ഞാൻ.
മേൽപ്പറഞ്ഞ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി ചുമതലകളിൽ ഇരിക്കുന്ന അംഗങ്ങളോടും അനുഭാവികളോടും ശ്രീകുമാരൻതമ്പിയെന്ന തട്ടിപ്പുകാരന് വേണ്ടി ഇടപെടരുതെന്ന് നിർദ്ദേശിക്കുകയും, മേല്പറഞ്ഞ കെട്ടിടത്തിൽ കരാർ പ്രകാരം എനിക്ക് ലഭ്യമാകേണ്ട താമസ സൗകര്യം ഉറപ്പ് വരുത്തുന്നതിനായുള്ള പാർട്ടിയുടെ പരിപൂർണ്ണ പിന്തുണയും ഇടപെടലുകളും ഉണ്ടാവണമെന്നും അപേക്ഷിക്കുന്നു.
Stories you may Like
- അപമാനിക്കപ്പെട്ട കേരള ഗുൽസാർ; ശ്രീകുമാരൻ തമ്പിയുടെ ജീവിത കഥ
- കേരള ഗാനത്തിൽ 'ക്ലീഷെ' കണ്ടെത്തിയത് 'സ്വയം പ്രഖ്യാപിത അന്തർദേശിയ കവി'!
- കേരള ഗാന വിവാദം അതിരൂക്ഷമായി അധ്യക്ഷന്റെ പ്രതികരണം; പാട്ട് അംഗീകരിച്ചത് ആര്?
- ശ്രീകുമാരൻ തമ്പി വിവാദം സ്വയം കെട്ടടങ്ങുമെന്ന പ്രതീക്ഷയിൽ പിണറായി
- ആ 'കേരള ഗാനം' കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് ലീലാവതി ടീച്ചർ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്