കേരളത്തിൽ നിന്നും വിദേശത്തേക്ക് പഠനത്തിന് ഒഴുകിയത് 35,000 വിദ്യാർത്ഥികൾ; കൂടെ പോയത് 5000 കോടി രൂപയും; ഓരോ വർഷവും കേരളത്തിലെ ജനങ്ങളുടെ പോക്കറ്റിൽ നിന്നും പണം ഒഴുകാൻ ഒരു വഴി കൂടി തെളിഞ്ഞു കിട്ടി; സർക്കാരിന് കണക്കില്ലെങ്കിലും തുമ്മാരുകുടിക്ക് ഏകദേശ കണക്കുണ്ട്; വിദേശ സ്വപ്നം മലയാളിയുടെ മുന്നിൽ നഷ്ടക്കച്ചവടമായി മാറുന്നു
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരളത്തിൽ നിന്നും കഴിഞ്ഞ ഏതാനും വർഷമായി പ്രതിവർഷം 35,000ത്തോളം വിദ്യാർത്ഥികൾ വിദേശ സർവ്വകലാശാലകൾ തേടി പറക്കുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഈ ഒഴുക്ക് ഒരു ലക്ഷത്തിലേക്ക് എത്തിയാലും അത്ഭുതപ്പെടാനില്ല. ഈ ട്രെന്റിനെ കുറിച്ച് അടുത്ത സമയത്തു മാത്രമാണ് കേരള സർക്കാരിന് ബോധ്യം വന്നതെന്നുറപ്പ്. അതോടെ മസ്തിഷ്‌ക ചോർച്ച തടയാൻ എന്ന പേരിൽ വിദ്യാർത്ഥികളുടെ ഒഴുക്ക് എങ്ങനെ തടയാം എന്ന ആലോചനയിലാണ് സർക്കാർ.
ഇതേക്കുറിച്ചു പഠിക്കാൻ രണ്ടു കമ്മീഷനുകളെ നിയമിച്ചതായും കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുകെ അടക്കം ഉള്ള വിദേശങ്ങളിൽ എത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ള മലയാളികൾ സാവധാനം അതാത് രാജ്യങ്ങളിൽ തന്നെ കുടിയേറുന്നതിനാൽ സംസ്ഥാനത്തിന്റെ വിദേശ നാണ്യ വരുമാനം ചോരുന്നതും മികച്ച തലമുറ സംസ്ഥാനത്തു ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നതുമൊക്കെ വൈകി വന്ന വിവേകമായി സംസ്ഥാന സർക്കാരിൽ നിന്നും പുറത്തു വരുകയാണ്.
ചെറുപ്പക്കാർക്ക് തൊഴിൽ ചെയ്യാനുള്ള ഭൗതിക സാഹചര്യമെവിടെ?
എന്നാൽ വിദേശത്തു പോകുന്നവരെ തടയുന്നത് ആലോചിക്കാതെ എങ്ങനെ സംസ്ഥാനത്തു തുടരാനുള്ള ഭൗതിക സാഹചര്യം ഒരുക്കാം എന്നതിനെ കുറിച്ച് പ്രായോഗികമായ ചർച്ചയൊന്നും ഈ രംഗത്ത് നടക്കുന്നതായി സൂചനയില്ല. ഐടി രംഗത്തേക്ക് ഉദ്യോഗാർത്ഥികളെ ആകർഷിക്കാൻ കൊച്ചിയിൽ നൈറ്റ് ക്ലബുകൾ ആവശ്യമാന്നെന്ന മട്ടിലുള്ള വെറും ഉപരിപ്ലവമായ ചർച്ചകളാണ് ഇടക്കാലത്തു സർക്കാരിൽ നിന്നും കേൾക്കാനായത്. മികച്ച വിദ്യാഭ്യസം നേടുന്ന യുവജനങ്ങൾക്ക് സംസ്ഥാനത്തു തന്നെ കണ്ടെത്താൻ കഴിയുന്ന ജോലി ലഭ്യതയുടെ കുറവും കുറഞ്ഞ വേതനവും തന്നെയാണ് രക്ഷ തേടി പറക്കാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത് എന്നത് കണ്ടില്ലെന്നു നടിക്കുന്ന സർക്കാരിന് അത് അംഗീകരിച്ചാൽ സ്വന്തം പിടിപ്പ് കേടായി സമ്മതിക്കേണ്ടി വരുകയും ചെയ്യും.
ആയിരക്കണക്കിന് വിദ്യാർത്ഥികളിൽ നിന്നും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ വിദേശത്ത് ഒഴുകി തുടങ്ങിയതോടെ സംസ്ഥാനത്തിന്റെ ധന ചോർച്ചയും പ്രകടമാണ്. ഏകദേശം അയ്യായിരം കോടി രൂപയാണ് ഓരോ വർഷവും വിദേശത്തേക്കു ഈ ഇനത്തിൽ ഒഴുകുന്നത് എന്നാണ് അനുമാനം. യുകെയിൽ എത്തുന്ന ഒരു വിദ്യാർത്ഥിക്ക് വാർഷിക ഫീസായി പ്രതിവർഷം ഏറ്റവും ചുരുങ്ങിയത് 14 ലക്ഷം മുതൽ 28 ലക്ഷം വരെ മുടക്കുണ്ട്.
ഇതിനു പുറമെ വീട് വാടക, ഭക്ഷണം, മറ്റു ചെലവ് എന്നിവയ്ക്കായും ആറു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ സാധാരണ ചെലവാകുന്നുണ്ട്. വരുന്നവരുടെ എണ്ണം ക്രമം വിട്ടു തുടങ്ങിയതോടെ പാർട്ട് ടൈം ജോലി ചെയ്തു ചെലവ് കണ്ടെത്താം എന്ന ആഗ്രഹം വെറും മോഹം മാത്രമായി മാറുകയാണ്. ഇതോടെ കേരളത്തിൽ കിട്ടാവുന്നിടത്തു നിന്നൊക്കെ കടവും ലോണും എടുത്തു വന്ന വിദ്യാർത്ഥികൾ വീണ്ടും നാട്ടിൽ നിന്നും എങ്ങനെ പണം വരുത്തിക്കും എന്ന ചിന്തയിലാണ്.
നാണക്കേടാണ് മുഖ്യം, പഠിക്കാൻ വന്നവരോട് നാട്ടുകാർക്ക് ചോദിക്കാനുള്ളത് ജോലിയായില്ലേയെന്ന ചോദ്യവും
നാണക്കേടും അഭിമാന ക്ഷതവും ഓർത്ത് ഈ പ്രയാസങ്ങൾ ഒരാളും പുറത്തു പറയുന്നുമില്ല. പഠിക്കാൻ പോരുന്ന വിദ്യാർത്ഥിയുടെ വീട്ടുകാരോട് നാട്ടിൽ ഉള്ളവർ തുടർച്ചയായി ചോദിക്കുന്നതും പോയിട്ട് ജോലിയൊന്നും ആയില്ലേ എന്ന ചോദ്യമാണ്. ഇനിയാരോടും കടം വാങ്ങാൻ ഇല്ലെന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന പൊന്നും തരി കൂടി ബാങ്കിൽ പണയം വയ്‌ക്കേണ്ടി വരുന്ന വീട്ടുകാരെ തേടി അയൽവാസികളുടെ അർത്ഥം വച്ചുള്ള നോട്ടവും വ്യാജ സഹതാപവും ഒക്കെ ചേരുമ്പോൾ യുകെയിലെ കഷ്ടപ്പാടുകൾ പങ്കുവയ്ക്കാൻ ഒരു വിദ്യാർത്ഥിയും സ്വാഭാവികമായും തയ്യാറാകില്ല. എന്നാൽ ഇക്കാര്യങ്ങൾ പരസ്യമായി വിളിച്ചു പറയാൻ, പലവട്ടം യുകെയിൽ വന്നു പോയ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ പ്രസക്തമാകുന്നത്.
കടലാസ്സ് വിലയില്ലാത്ത ബിസിനസ് മാനേജ്‌മെന്റ്, ഹോസ്പിറ്റൽ മാനേജ്‌മെന്റ്, ലോജിസ്റ്റിക്, ഹോസ്പിറ്റാലിറ്റി, ഫുഡ് ടെക്‌നോളജി തുടങ്ങി അസംഖ്യം കോഴ്‌സുകൾ ചെയ്യാനാണ് സിംഹ ഭാഗം വിദ്യാർത്ഥികളും യുകെയിലേക്കു പാഞ്ഞെത്തുന്നത്. ഒരു ജോലി സാധ്യതയും ഇല്ലാത്ത ഈ കോഴ്സ് പഠിച്ചിട്ടെന്തിന് എന്ന ചോദ്യത്തിന് പഠിക്കാൻ എളുപ്പവും യുകെയിൽ എത്താനുള്ള വഴി ഇത് മാത്രമാണ് എന്നും രഹസ്യമായി പറയുന്നവരാണ് യുകെയിലെ മലയാളി വിദ്യാർത്ഥികൾ. ഈ കോഴ്‌സിൽ ചേർന്ന ശേഷം എങ്ങനെയും ഒരു യോഗ്യതയും ആവശ്യം ഇല്ലാതെ കെയർ ഹോമുകളിൽ വൃദ്ധ പരിചരണത്തിനുള്ള കെയർ അസിസ്റ്റന്റ് വിസ സംഘടിപ്പിക്കുകയാണ് ഈ വരവിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നു വ്യക്തം. ഇത് തിരിച്ചറിഞ്ഞതാണ് എങ്ങനെയും വിദ്യാർത്ഥി വിസക്കാരുടെ ഒഴുക്ക് തടയേണ്ടതാണ് എന്ന ചിന്തയിലേക്ക് കേരള സർക്കാർ എത്താൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.
പഠനം പ്രധാന ലക്ഷ്യമല്ല, വരവാണ് മുഖ്യം
അതിനിടെ കേരളത്തിൽ നിന്നടക്കം ഉള്ള സംസ്ഥാനങ്ങളിൽ നിന്നും ബാങ്കുകളിൽ എത്തുന്ന വിദേശ പഠന വായ്പകളുടെ എണ്ണത്തിൽ ഇരട്ടി വർധന. ഡൽഹിയും മുംബൈയും ബാംഗ്ലൂരും അടക്കമുള്ള മെട്രോ നഗരങ്ങളിൽ നിന്നും പോലും ഇല്ലാത്ത വിധമാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷകരുടെ തള്ളിക്കയറ്റം. ഇത് തെളിയിക്കുന്നത് ജീവിക്കാൻ സാഹചര്യം ഉണ്ടെങ്കിൽ നല്ല പങ്കും ജന്മ നാട്ടിൽ തന്നെ തുടരും എന്നതാണ്.
അപേക്ഷകളിൽ കൂടുതലും ആൺകുട്ടികൾ ആന്നെന്നതും പ്രത്യേകതയാണ്. കിടപ്പാടം പണയപ്പെടുത്തിയും മകനെ വിദേശ പഠനത്തിന് പറഞ്ഞയച്ചാൽ കുടുംബം രക്ഷപ്പെടും എന്ന സാമാന്യ ചിന്ത തന്നെയാകണം ഇതിനു കാരണം. ബാങ്കുകളിൽ എത്തുന്ന അപേക്ഷകളിൽ 67 ശതമാനം ആൺകുട്ടികൾ ആകുമ്പോൾ നേർ പാതിയിലേക്കു താഴുകയാണ് പെൺകുട്ടികളുടെ അപേക്ഷകളുടെ എണ്ണം.
കോവിഡിനെ തുടർന്ന് ലോകമെങ്ങും വിദേശ പഠനത്തിന്റെ ആകർഷണം കുറഞ്ഞപ്പോൾ കേരളത്തിന് അതിനു വിരുദ്ധമായ ട്രെൻഡ് ആണ് പ്രകടമാകുന്നത്. കോവിഡിന് മുൻപ് യുകെയിൽ എത്തുന്നതിൽ ചൈനീസ് വിദ്യാത്ഥികൾ മുന്നിൽ നിന്നതു മലയാളികളുടെ എണ്ണപ്പെരുക്കത്തിന്റെ പിൻബലത്തിൽ ഇന്ത്യ യുകെയിലേക്കു പറക്കുന്നവരുടെ എണ്ണം കൊണ്ട് ഒന്നാമത് എത്തിയിരിക്കുകയാണ്.
എൻജിനിയറിങ്, ഹെൽത്ത് കെയർ, ബിസിനസ്, പബ്ലിക് പോളിസി, നിയമം, സയൻസ്, കമ്പ്യൂട്ടിങ് എന്നീ കോഴ്‌സുകൾക്കാണ് ഇന്ത്യയിൽ നിന്നും കൂടുതൽ അപേക്ഷകർ. പ്രീമിയം യൂണിവേഴ്‌സിറ്റികൾ ഒഴിവാക്കി ഫീസ് കുറവുള്ള കാര്യമായ റേറ്റിങ് ഇല്ലാത്ത യൂണിവേഴ്‌സിറ്റികൾ തിരഞ്ഞെടുക്കുന്നതും ഇന്ത്യൻ വിദ്യാർത്ഥികളുടെ രീതിയാണ്. പഠിക്കുക എന്നതിനേക്കാൾ യുകെയിലേക്ക് കുടിയേറുക എന്ന മോഹം കൂട്ടിനെത്തിയതോടെയാണ് നിലവാരം കുറഞ്ഞ യൂണിവേഴ്‌സിറ്റികൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതായത്.
കേരളത്തിൽ നിന്നും വിദേശത്തു പോകുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇപ്പോഴും സംസ്ഥാന സർക്കാർ ഇരുട്ടിൽ തപ്പുക ആണെങ്കിലും ഈ രംഗത്തെ മാറ്റങ്ങൾ നിരീക്ഷിക്കുന്ന യുഎൻ ഉദ്യോഗസ്ഥൻ മുരളി തുമ്മാരുകുടി, കേരള യൂത്ത് കമ്മീഷൻ മുൻ കൺസൾട്ടന്റ് ആയി പ്രവർത്തിച്ചിട്ടുള്ള നീരജ ജാനകി എന്നിവർ നടത്തിയ പഠനം ഒരു തുറന്നെഴുത്തായി ഇപ്പോ മലയാളികളുടെ മുന്നിൽ ഉണ്ട്. കഴിഞ്ഞ ദിവസം തങ്ങളുടെ പഠനത്തിന്റെ ഭാഗമായി മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് ഫേസ്‌ബുക്കിൽ എത്തിയിരുന്നു. കുറിപ്പിന്റെ പൂർണ രൂപം ചുവടെ:
വിദ്യാർത്ഥികൾ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത് നിരോധിക്കേണ്ടതോ ???
കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തിൽനിന്നുള്ള ചെറുപ്പക്കാർ വിദേശത്തേക്ക് ഉപരിപഠനത്തിനും ജോലിക്കുമായി പോകുന്നതിനെക്കുറിച്ച് നമ്മുടെ നാട്ടിൽ മുൻപെന്നത്തേക്കാളും ചർച്ചകൾ നടക്കുന്നു. വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാനുള്ള ശ്രമ0 സർക്കാർ തുടങ്ങിക്കഴിഞ്ഞു എന്നവിധത്തിലുള്ള റിപ്പോർട്ടുകൾ ഇക്കഴിഞ്ഞ ദിവസം കാണാനിടയായി. അതിനോടനുബന്ധിച്ചു വന്ന ട്രോളുകളും ശ്രദ്ധയിൽപ്പെട്ടു.
കേരളത്തിൽ നിന്നും കഴിഞ്ഞ വർഷത്തിൽ ഏകദേശം മുപ്പത്തി അയ്യായിരത്തോളം വിദ്യാർത്ഥികൾ വിദേശത്തുപോയെന്നും ഇത് ഒരു ട്രെൻഡ് ആയി മാറുകയാണെന്നും അതാണ് സർക്കാരിന് ഉത്കണ്ഠയുണ്ടാകുന്നതെന്നാണ് മനസ്സിലാക്കുന്നത്. ഇതുണ്ടാക്കുന്ന മഷ്തിഷ്‌ക ചോർച്ച ഒരു വശത്ത്, അതെ സമയം പലരും നല്ല യൂണിവേഴ്സിറ്റികളിലേക്കല്ല പോകുന്നതെന്നുമുള്ള തിരിച്ചറിവ്, ഇത് രണ്ടും പ്രശ്നങ്ങൾ ആണ്. ഇവയിൽ മിക്കവാറും സ്ഥാപനങ്ങളും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (Association of Indian Universities) അംഗീകരിച്ചിട്ടില്ലാത്തവയാണത്രെ. അങ്ങനെയുള്ള സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നവർക്ക് തിരികെ ഇന്ത്യയിലെത്തിയാൽ ജോലി ലഭിക്കില്ല എന്നും പറയുന്നു. വിദേശത്തു പോകുന്ന ചെറുപ്പക്കാർ തിരികെ വരാതിരിക്കുകയും സകുടുംബം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്താൽ ക്രമേണ കേരളത്തിന്റെ തൊഴിൽ മേഖലയിലും അതുവഴി നാടിന്റെ പുരോഗതിക്കും വൻ തിരിച്ചടിയാവുമെന്നും കരുതുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സർക്കാർ രണ്ടു സമിതികൾ രൂപീകരിച്ചുവെന്നും വാർത്തകൾ പറയുന്നു.
കേരളത്തിൽ നിന്നും പുറത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് വർദ്ധിക്കുകയാണെന്ന് കഴിഞ്ഞ മൂന്നു വർഷമായി ഞങ്ങൾ എഴുതുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ വർഷത്തിൽ മുപ്പത്തി അയ്യായിരം പേർ പോകുന്നുണ്ടെങ്കിൽ അടുത്ത അഞ്ചുവർഷത്തിൽ ഈ വിദ്യാർത്ഥികളുടെ എണ്ണം ഒരു ലക്ഷം വരെ പോകാം. ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ ആവശ്യമാണ്. ഇതേ കാരണം കൊണ്ടുതന്നെ സർക്കാർ ഇക്കാര്യത്തിൽ താല്പര്യം കാണിക്കുന്നതും വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ പലപ്പോഴും ഉയർന്നുകേൾക്കുന്ന ഒന്നാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ സംവിധാനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നുള്ളത്. ഇത് വളരെ ആവശ്യമുള്ള കാര്യമാണെന്നതിൽ സംശയമില്ല. എന്നാൽ നമ്മുടെ വിദ്യാർത്ഥികൾ പുറത്തുപോകുന്നത് തടയാനായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതുകൊണ്ട് മാത്രം വലിയ കാര്യമുണ്ടാവില്ല എന്നതാണ് ഞങ്ങളുടെ അഭിപ്രായം. കാരണം കേരളത്തിൽനിന്ന് വിദേശത്തേക്ക് പഠിക്കാൻ പോകുന്നതിൽ കൂടുതലാളുകളും ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളിലേക്കല്ല എന്നതാണല്ലോ ഒരു പ്രശ്നം. എന്നാൽ നമ്മളിപ്പോൾ ചർച്ച ചെയ്യുന്ന ട്രെൻഡ് അനുസരിച്ച് പലരും ഏതെങ്കിലും ഡിപ്ലോമ കോഴ്സുകളുൾപ്പെടെ അഡ്‌മിഷൻ നേടി ഏതുവിധേനയും മറ്റൊരു രാജ്യത്ത് എത്തിപ്പെടാനാണ് നോക്കുന്നത്. മുമ്പത്തേക്കാൾ അധികം കുട്ടികൾ സ്‌കൂൾ കാലഘട്ടം കഴിയുമ്പോൾ തന്നെ വിദേശത്തേക്കു പോകുന്നുമുണ്ട്. റാങ്കിങ്ങിൽ വളരെ താഴെയുള്ള യൂണിവേഴ്സിറ്റികളിലും കമ്യൂണിറ്റി കോളേജുകളിലും മലയാളി വിദ്യാർത്ഥികൾ വേഗത്തിൽ അഡ്‌മിഷൻ നേടുന്നു എന്നാണ് മനസിലാക്കുന്നത്.
കേരളത്തിലെ ആളുകൾ പുറത്തേക്ക് പോകുന്നത് നാട്ടിൽ വേണ്ടത്ര തൊഴിലവസരങ്ങൾ ഇല്ലാത്തതു കരണമാണെന്നാണ് മറ്റൊരു ചിന്താഗതി. അതുകൊണ്ട് തന്നെ കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടായാൽ ആളുകൾ ഇവിടെ തുടരും എന്ന് പലരും കരുതുന്നു. ഇതും യാഥാർഥ്യത്തിൽ അധിഷ്ടിതമല്ല. ജോലികൾ ഇല്ല എന്നതല്ല മറിച്ച് ഉന്നത ബിരുദമുള്ളവരുടെ ബാഹുല്യം കാരണം വിദ്യാഭ്യാസം കൂടുമ്പോൾ ശമ്പളം കുറഞ്ഞുവരുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. കാരണം ഉന്നതവിദ്യാഭ്യാസമുള്ള ആളുകൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതക്ക് ചേർന്ന ശമ്പളം ഇന്ന് കേരളത്തിൽ ലഭിക്കില്ല. അപ്പോൾ നമ്മുടെ സമ്പദ്വ്യവസ്ഥയിൽ മാറ്റം ഉണ്ടാകാതെ ശമ്പളം കുറഞ്ഞ തൊഴിലുകൾ കൂടുതൽ ഉണ്ടാക്കിയാൽ കൂടുതൽ വിദ്യാഭ്യാസവും ജീവിത പ്രതീക്ഷകളും ഉള്ള നമ്മുടെ യുവജനങ്ങളെ തടഞ്ഞു നിർത്താൻ പറ്റില്ല.
കേരളത്തിലെ ചെറുപ്പക്കാർ വിദേശത്തേക്ക് പോകുന്നതിനെ പറ്റി പഠിക്കുമ്പോൾ അവരുടെ പുറത്തേക്കുള്ള പോക്ക് ഏതെങ്കിലും വിധത്തിൽ തടയുക എന്നത് ലക്ഷ്യമിടേണ്ടതില്ല. പകരം എന്തുകൊണ്ടാണ് നമ്മുടെ വിദ്യാർത്ഥികൾ പോകുന്നതെന്ന് മനസിലാക്കുക. ഏതുവിധത്തിലാണ് അവരെ സഹായിക്കേണ്ടത് എന്ന് ചിന്തിക്കുക. വിദേശത്തേക്ക് ആളുകൾ പോകുമ്പോൾ പോകുന്ന ആളുകൾക്ക് മാത്രമല്ല അതുകൊണ്ടുള്ള പ്രയോജന0. അവരെ അയക്കുന്ന നാടിനും എത്തിച്ചേരുന്ന നാടിനും അതുകൊണ്ടുള്ള പ്രയോജനം ഉണ്ടാകും. ഈ വിഷയത്തിൽ പല എക്കോണമിസ്റ്റുകളും പഠനങ്ങൾ നടത്തിയിട്ടുള്ളതാണ്. 2021 ലെ എക്കണോമിക്സിലുള്ള നോബൽ പ്രൈസ് ലഭിച്ച ഡേവിഡ് കാർഡിന്റെ പഠന വിഷയം ഇതായിരുന്നു.
നമ്മുടെ വിദ്യാർത്ഥികൾ എങ്ങനെയാണ് കേരളത്തെയും വിദേശ നാടുകളെയും വിലയിരുത്തുന്നതെന്ന് നാം ചിന്തിക്കേണ്ടതായുണ്ട്. കേരളത്തിലുള്ളവർ എന്തുകൊണ്ട് പുറത്തേക്ക് പോകുന്നു എന്നതിനെക്കുറിച്ച് 2022 ജനുവരിയിൽ ഞങ്ങൾ ഒരു സർവ്വേ നടത്തിയിരുന്നു. ആയിരത്തോളം പേരാണ് ഓൺലൈൻ ആയി നടത്തിയ സർവേയിൽ പങ്കെടുത്തത്. അതിൽ നിന്ന് ഞങ്ങൾക്ക് മനസിലായത് കേരളത്തിലെ വിദ്യാർത്ഥികളുടെ പുറത്തേക്കുള്ള പ്രവാഹത്തിനും പല push/pull ഫാക്ടർസ് ഉണ്ട്. ഇതിൽ സാമ്പത്തിക കാരണങ്ങളും സാമൂഹിക കാരണങ്ങളും ഉണ്ട്. ഈ സർവേയിൽ ഞങ്ങൾ നിരീക്ഷിച്ച ചില പ്രധാന കാരണങ്ങൾ ചുവടെ ചേർക്കുന്നു.
1. ഏറ്റവും കൂടുതലാളുകൾ വിദേശത്തു പഠിക്കാൻ പോകുന്നതിനുള്ള കാരണമായി പറയുന്നത് മറ്റു സ്ഥലങ്ങളിൽ അവർക്കു ലഭിക്കാൻ സാധ്യതയുള്ള മികച്ച ജീവിതനിലവാരവും തങ്ങൾക്കാവശ്യമായ ജീവിതശൈലി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമാണ്. സ്വന്തം ജീവിതത്തിൽ മാതാപിതാക്കളുടേത് ഉൾപ്പടെ കുറഞ്ഞ സാമൂഹിക ഇടപെടലുകൾ ആഗ്രഹിക്കുന്നവരാണ് നമ്മുടെ കുട്ടികൾ. ഇന്നത്തെ കേരളം അത്തരത്തിലൊന്നല്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
2. ലോകത്തെ കൂടുതൽ അറിയാനും ഭാഷ, സംസ്‌കാരങ്ങൾ ഒക്കെ മനസിലാക്കാനും ആഗ്രഹിക്കുന്ന നമ്മുടെ ചെറുപ്പക്കാർ Cultural Exposure ലഭിക്കുന്നതിനും പ്രാധാന്യം നൽകുന്നുണ്ട്. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികളിലോ അദ്ധ്യാപകരിലോ വിദേശത്തോ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തന്നെയോ വളരെ കുറച്ചു ആളുകൾ മാത്രമേ ഉള്ളൂ.
3. മെച്ചപ്പെട്ട സിലബസും ഫ്ലെക്സിബിൾ ആയ കരിക്കുലവും മെച്ചപ്പെട്ട യൂണിവേഴ്സിറ്റി റാങ്കിങ്ങും വിദേശ യൂണിവേഴ്സിറ്റികളുടെ മേന്മയായി വിദ്യാർത്ഥികൾ കണക്കാക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് അർഹമായ ബഹുമാനം നല്കാതെയുള്ള അദ്ധ്യാപകരുടെയും സർവകലാശാലകളുടെയും സമീപനം, ഫ്ലെക്സിബിലിറ്റി ഇല്ലാത്തതും അപ്ഡേറ്റഡ് അല്ലാത്തതുമായ സിലബസ് എല്ലാം തന്നെ കേരളത്തിൽ നിന്നും പുറത്തേക്ക് പോകാൻ അവരെ പ്രേരിപ്പിക്കുന്നുണ്ട്. കോവിഡിന്റെ കാലത്ത് ലോകത്തെ മികച്ച സ്ഥാപനങ്ങളിലെ അദ്ധ്യാപകർ എങ്ങനെയാണ് ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത്, അവിടുത്തെ വിദ്യാർത്ഥികൾ എന്തൊക്കെയാണ് പഠിക്കുന്നത് എന്നെല്ലാം അറിയാനുള്ള അവസരം നമ്മുടെ കുട്ടികൾക്ക് ലഭിച്ചു.
4. വിദേശങ്ങളിൽ പഠനത്തിനൊപ്പം ജോലി ചെയ്യാം എന്നത് വിദ്യാർത്ഥികളെ ആകർഷിക്കുന്നുണ്ട്.കേരളത്തിൽ സാമ്പത്തിക സാഹചര്യം ഉള്ള വീടുകളിൽ നിന്നുള്ള നമ്മുടെ വിദ്യാർത്ഥികൾ പോലും വിദേശത്ത് പോയാൽ ചെമ്പു കഴുകാൻ ഒരു ബുദ്ധിമുട്ടും കാണിക്കുന്നില്ല. കേരളത്തിലും ചെമ്പു കഴുകാൻ ആളുകളുടെ ആവശ്യം ഉണ്ടെങ്കിലും അതിന് മറുനാടൻ തൊഴിലാളികൾ മതി എന്നൊരു ചിന്തയിൽ നിന്നും നമ്മുടെ സമൂഹം മാറുന്നില്ല. നമ്മുടെ വിദ്യാർത്ഥികളിൽ വളരെ ചെറിയ ഒരു ശതമാനം മാത്രമേ വിദ്യാഭ്യാസ കാലത്ത് സ്വയം തൊഴിൽ ചെയ്യുന്നുള്ളൂ. അതുണ്ടാക്കുന്ന ആത്മവിശ്വാസവും സ്വയം പര്യാപ്തതയും ഇന്ന് നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നില്ല.
5. നമ്മുടെ നാട്ടിൽ സ്ത്രീകളോടുള്ള സമീപനം അത്ര സൗഹാർദപരമല്ല എന്നാണ് പലരും നിരീക്ഷിക്കുന്നത്. ഉന്നത വിദ്യാഭ്യാസ്ഥാപനങ്ങളിൽ പോലും പെൺകുട്ടികൾ കുട്ടികൾ ഏത് സമയത്ത് ലൈബ്രറിയിൽ നിന്നും ഇറങ്ങണം, എപ്പോൾ ഹോസ്റ്റലിൽ കയറണം എന്നൊക്കെ ഇന്നും സർക്കാരും സമൂഹവും നിയന്ത്രണങ്ങൾ വെക്കുമ്പോൾ അവരുടെ കഴിവിനും ആഗ്രഹത്തിനും അനുസരിച്ച് ഉയരാനുള്ള അവസരം നിങ്ങെഷേധിക്കപ്പെടുന്നു. കൂടുതൽ സ്ത്രീകളെയും അവരോട് തുല്യതയോടെയും സൗഹാർദ്ദപരമായും പെരുമാറുന്ന സമൂഹങ്ങൾ ആകർഷിക്കുന്നു. ഇതൊരു pull factor ആണ്.
6. വിദേശത്തു തൊഴിൽ നേടാനാഗ്രഹിക്കുന്നവർക്ക് മറ്റുപല കാരണങ്ങൾ കൂടി പറയാനുണ്ട്. കേരളത്തിൽ തുടരുന്നതിനു ഏറ്റവും വലിയ വെല്ലുവിളിയായി ആളുകൾ കാണുന്നത് കുറഞ്ഞ വേതന വ്യവസ്ഥയാണ്. ഗവണ്മെന്റ് മേഖലയിൽ അല്ലാതെ തൊഴിൽ ചെയ്യുന്നവർക്ക് തങ്ങളുടെ വിദ്യാഭ്യാസത്തിനും പ്രവർത്തിപരിചയത്തിനും അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ല. മോശം വർക്-കൾച്ചർ ആണ് കേരളത്തിലുള്ളതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ തൊഴിലിടങ്ങളിലെ മോശമായ ഹൈറാർക്കി, ഓഫീസ് പൊളിറ്റിക്സ്, അതോറിറ്റേറിയൻ വർക്ക് കൾച്ചർ, സ്ത്രീകളോടുള്ള വിവേചനപരമായ സമീപനം എന്നിവ പ്രശ്നമായി തന്നെ യുവാക്കൾ കരുതുന്നു. മോറൽ പൊലീസിങ്, വ്യക്തി ജീവിതത്തിലേക്കുള്ള സമൂഹത്തിന്റെയും കുടുംബത്തിന്റെയും അനാവശ്യമായ കൈകടത്തൽ, സുരക്ഷിതമായും മോറൽ പൊലീസിങ് ഇല്ലാതെയുമുള്ള റിക്രിയേഷനുള്ള സാദ്ധ്യതകൾ, പബ്ബുകളോ മറ്റിടങ്ങളോ ഒന്നും തന്നെ ഇല്ല എന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്.
ഇത്തരത്തിൽ വിവിധ കോണുകളിൽ നിന്ന് കാര്യങ്ങളെ മനസിലാക്കി അത് അഡ്രസ് ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ നമുക്ക് ഇതിനൊരു പരിഹാരമാകുന്നുള്ളൂ. ഇവിടെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പോക്ക് നിയന്ത്രിക്കുകയല്ല വേണ്ടത്. പകരം കേരളസമൂഹത്തെ തന്നെ നവീകരിക്കുകയും നമ്മുടെ ചെറുപ്പക്കാരെ മാത്രം ലക്ഷ്യമിടാതെ, നിലവിൽ ആളുകൾ കുടിയേറാൻ ആഗ്രഹിക്കുന്ന നാടുകളിലെപ്പോലെ ലോകത്തെവിടെനിന്നുമുള്ള ആളുകൾക്ക് കേരളത്തിൽ വന്ന് ജോലിചെയ്യാനുള്ള ആഗ്രഹവും സാഹചര്യവുമുണ്ടാക്കുകയുമാണ് വേണ്ടത്. എന്നാൽ ഒരു കാര്യത്തിൽ രണ്ടു കാര്യങ്ങൾ സർക്കാരിന് ചെയ്യാവുന്നതാണ്.
ഒന്നാമത് വിദേശത്തേക്ക് വിദ്യാഭ്യാസത്തിന് പോകാൻ സഹായിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിൽ ഇപ്പോൾ കൂണുപോലെ മുളക്കുകയാണ്. ഇവർ പലരും പണ്ട് ഗൾഫിലേക്ക് ആളുകളെ 'ചവിട്ടി കയറ്റിയ' പരിചയവും രീതിയും ഉള്ളവരാണ്. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ശരിയായ മാർഗ്ഗ നിർദ്ദേശം നല്കുകയല്ല, ഏറ്റവും വേഗത്തിൽ പരമാവധി ആളുകളെ പുറത്തേക്ക് കയറ്റിവിടുകയാണ് ഇവരിൽ പലരും ലക്ഷ്യമാക്കുന്നത്. ഇത് കുട്ടികൾക്ക് മാത്രമല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. പ്രൊഫഷണൽ ആയി കരിയർ ഗൈഡൻസ് നടത്തുന്ന ബഹുഭൂരിപക്ഷം സ്ഥാപനങ്ങൾക്കും ഇത് ചീത്തപ്പേര് ഉണ്ടാക്കുന്നു. ഈ രംഗത്ത് സർക്കാർ കൂടുതൽ ഇടപെടൽ നടത്തണം.
രണ്ടാമത് വിദേശങ്ങളിൽ കുടിയേറ്റ നിയമങ്ങളും സാമ്പത്തിക സാഹചര്യവും നിരന്തരം മാറുകയാണ്. ഇത് മനസ്സിലാക്കാതെ നമ്മുടെ കുട്ടികൾ തീരുമാനങ്ങൾ എടുത്താൽ അത് വലിയ സാമ്പത്തിക ബാധ്യത അവർക്ക് ഉണ്ടാക്കും, സർക്കാർ തലത്തിൽ ശരിയായ നിർദ്ദേശങ്ങൾ നൽകുന്ന ഒരു സംവിധാനം ഉണ്ടാക്കണം.
നീരജ ജാനകി, മുരളി തുമ്മാരുകുടി
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍