Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്നേയും കൂടെ കൊണ്ടു പോകൂ... എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പേടിയാണെന്ന് അറിയില്ലേ.... അലമുറയിട്ട് കരഞ്ഞ് പ്രിയതമനെ യാത്രയാക്കി ഷഹാന; മകനെ ചിതയിലേക്ക് എടുക്കുമ്പോൾ തളർന്ന വീണ അച്ഛൻ; ഒന്നും സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞ അമ്മ; പ്രണവ് ഇനി ഓർമ്മകളിൽ മാത്രം; കണ്ണീർ കാഴ്ചയായി കണ്ണിക്കര മാറിയപ്പോൾ

എന്നേയും കൂടെ കൊണ്ടു പോകൂ... എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പേടിയാണെന്ന് അറിയില്ലേ.... അലമുറയിട്ട് കരഞ്ഞ് പ്രിയതമനെ യാത്രയാക്കി ഷഹാന; മകനെ ചിതയിലേക്ക് എടുക്കുമ്പോൾ തളർന്ന വീണ അച്ഛൻ; ഒന്നും സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞ അമ്മ; പ്രണവ് ഇനി ഓർമ്മകളിൽ മാത്രം; കണ്ണീർ കാഴ്ചയായി കണ്ണിക്കര മാറിയപ്പോൾ

ആർ പീയൂഷ്

തൃശൂർ: പ്രണയവഴിയിൽ ഷഹാനയെ തനിച്ചാക്കി പ്രണവിന്റെ അപ്രതീക്ഷിത വിയോഗം നാടിനും കൂട്ടുകാർക്കും ബന്ധുക്കൾക്കും നൽകുന്നത് കണ്ണീരോർമ്മ. വാഹനാപകടത്തെത്തുടർന്ന് ജീവിതം വീൽചെയറിലേക്ക് ഒതുങ്ങി, സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശൂർ കണ്ണിക്കര സ്വദേശി പ്രണവ് (31) വിടവാങ്ങി. വെള്ളി രാവിലെ രക്തം ഛർദിച്ച് അവശനായ പ്രണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ സംസ്‌കാരവും നടന്നു. പ്രണവിന്റെ ഭാര്യ ഷഹാനയെ ആശ്വസിപ്പിക്കാൻ കഴിയാതെ ഏവരും തളർന്നു. കണ്ണു നയിപ്പിക്കുന്ന രംഗങ്ങളായിരുന്നു. വീട്ടു വളപ്പിലായിരുന്നു സംസ്‌കാരം. സേവാഭാരതിയുടെ ഗ്യാസ് ബർണ്ണർ സംവിധാനം എത്തിച്ചായിരുന്നു സംസ്‌കാരം നടത്തിയത്. 

എന്നേയും കൂടെ കൊണ്ടു പോകൂ.... എന്നു അലമുറയിട്ടായിരുന്നു ഷഹാനയുടെ പ്രിയതമനെ യാത്രയാക്കൽ. പ്രണവ് ഷഹാന എന്ന പേരിലാണ് ഈ യുവാവ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. പ്രണവിന്റെ ദുരിതപൂർവമായ ജീവിതസാഹചര്യം തിരിച്ചറിഞ്ഞ് 2022 മാർച്ച് നാലിനാണ് തിരുവനന്തപുരം സ്വദേശിനി ഷഹാന ജീവിതസഖിയായത്. സമൂഹ മാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് ഇരുവരും ഒന്നിച്ചത്. ഏത് ഏറെ ചർച്ചയാവുകയും ചെയ്തു. വിവാഹ ശേഷം സന്തോഷം മാത്രമായിരുന്നു പ്രണവിനുണ്ടായത്. ഇതിനിടെ ചെറിയ ആരോഗ്യ പ്രശ്‌നവും ഉണ്ടായി. അതിനേയും ശസ്ത്രക്രിയയിലൂടെ അതിജീവിച്ചു. പക്ഷേ അപ്രതീക്ഷിതമായി മരണം പ്രണവിനെ തേടിയെത്തി.

പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് പ്രണവിന്റെ ശരീരം വീട്ടിലെത്തിച്ചത്. ഏഴു മണിയോടെ വീട്ടിലേക്ക് കൊണ്ടു വന്നതു മുതൽ തന്നെ അലമുറയിട്ട് കരയുന്ന അച്ഛനും അമ്മയും ഷഹാനയും നൊമ്പരക്കാഴ്ചയായി. മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോൾ ഷഹാനയുടെ കരച്ചിൽ അണപൊട്ടി. ശരീരത്തിലേക്ക് വീണു കിടന്നിട്ട് തനിച്ചാക്കി പോകല്ലേ മനുഷ്യാ.. എനിക്ക് ഒറ്റയ്ക്ക് കഴിയാൻ പേടിയെന്ന് അറിയില്ലേ... ഒരു വാക്ക് പറയാതെ പോയല്ലോ... എന്റെ ജീവൻ പകരം തരത്തിലായിരുന്നോ എന്നിവ പറഞ്ഞ് കരഞ്ഞു. അച്ഛൻ കുഴഞ്ഞു വീണു. മകന്റെ വേർപാട് താങ്ങാൻ അമ്മയ്ക്കും ആയില്ല. ഷാഹനയെ ആശ്വസിപ്പിച്ച് ചേർത്ത് പിടിച്ച പ്രണവിന്റെ അനുജത്തി ആതിരയും കണ്ടു നിന്നവർക്ക് വേദനയാണ് നൽകിയത്.

ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് പ്രണവ് മരിച്ചിരുന്നു. അതുകൊണ്ടാണ് പോസ്റ്റ് മോർട്ടം വേണ്ടി വന്നത്. എട്ടു വർഷം മുൻപ് പറ്റിയ ബൈക്ക് അപകടത്തിൽ സർജറി ചെയ്തപ്പോൾ പ്രണവിന്റെ കഴുത്തിൽ ഒരു പ്ലേറ്റ് ഇട്ടിരുന്നു. കഴുത്തിൽ ഇട്ട പ്ലേറ്റിന്റെ സ്‌ക്രൂ കൊണ്ട് അന്നനാളത്തിലും ശ്വാസനാളത്തിലും ഒരു ഫിസ്റ്റുല ഉണ്ടായി. ആ ഫിസ്റ്റുല ഉള്ളതുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ലങ്‌സിൽ പോകും. അതുകൊണ്ട് ഭക്ഷണം കഴിക്കാൻ വയറിലേക്ക് പ്രത്യേക സംവിധാനമൊരുക്കി. കഴുത്തിൽ ഇട്ട പ്ലേറ്റിന്റെ സ്‌ക്രൂ കൊണ്ട്, കൊണ്ട് കഴുത്തിൽ ഇൻഫെക്ഷൻ ആയി ഒരു മുഴ വന്നു. കഴുത്തിൽ ഇട്ട പ്ലേറ്റിന്റെ സ്‌ക്രൂ കൊണ്ട് അന്നനാളത്തിലും ശ്വാസനാളത്തിലും ഉണ്ടായ ഫിസ്റ്റുല അടക്കുവാനും കഴുത്തിലെ മുഴ നീക്കം ചെയ്യുവാനും വേണ്ടി പ്രണവിനെ അടിയന്തര സർജറിക്ക് വിധേയനാക്കി. ഇത് കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുമ്പോഴാണ് വില്ലനായി മരണമെത്തിയത്.

'അവളറിയാതെ ഞാൻ ഒരു ടാറ്റൂ അടിച്ച്, പൊണ്ടാട്ടിക്ക് ഒരു സർപ്രൈസ് കൊടുത്തു.'- ഇക്കഴിഞ്ഞ ജനുവരി 29ന് പ്രണവ് ഷഹാന തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയുടെ തലക്കെട്ടാണിത്. ഷഹാനയറിയാതെ ഷഹാനയുടെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്ത് കുസൃതി ചിരിയോടെ പ്രിയതമയ്ക്ക് നൽകിയ സർപ്രൈസിന്റെ വീഡിയോയായിരുന്നു അതിനോടൊപ്പം പ്രണവ് പങ്കുവെച്ചിരുന്നത്. ശരീരം തളർന്ന് വീൽചെയറിലായ തനിക്ക് കൂട്ടായെത്തിയ ഷഹാനയെ എന്നും നെഞ്ചോട് ചേർത്ത് തന്നെയാണ് പ്രണവ് പിടിച്ചത്. ഒടുവിൽ ഷഹാനയ്ക്ക് ഓർമ്മിക്കാൻ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച് മടങ്ങുമ്പോഴും പ്രണവിന്റെ നെഞ്ചിൽ ഷഹാനയുണ്ട്.

നെഞ്ചിൽ ടാറ്റൂ ചെയ്ത ചിത്രം മാത്രമായല്ല, ആ ഹൃദയത്തിനുള്ളിലും ഹഷാന തന്നെയായിരുന്നു. വാഹനപകടത്തിൽ പരിക്കേറ്റ് ശരീരം തളർന്ന പ്രണവ് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഷഹാനക്കുട്ടിയെക്കുറിച്ചായിരുന്നു പ്രണവ് സോഷ്യൽ മീഡിയയിൽ അടുത്തകാലത്ത് കൂടുതലും സംസാരിച്ചത്. വർഷങ്ങൾക്കു മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ് ശരീരമാകെ തളർന്നു കഴിയുകയായിരുന്നു പ്രണവ്. അപകടത്തിനുശേഷം, സ്വയം മാനസികമായി കരുത്താർജിച്ച് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുപോകുകയായിരുന്നു.

നവമാധ്യമങ്ങളിൽ സജീവമായതിനൊപ്പം, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിലും സജീവമായി. പ്രണവിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള മുന്നോട്ടുപോക്ക് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേർക്ക് പ്രചോദനമായിരുന്നു. എട്ടുവർഷം മുമ്പായിരുന്നു പ്രണവിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച അപകടം. കുതിരത്തടം പൂന്തോപ്പിൽ നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് ഗുരുതരപരിക്കേൽക്കുകയായിരുന്നു.

നട്ടെല്ല് തകർന്നും കൈകാലുകളും വാരിയെല്ലുകളും ഒടിഞ്ഞും ഏറെനാൾ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞു. അത്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പക്ഷേ, ശരീരം നെഞ്ചിനുതാഴെ പൂർണമായും തളർന്നിരുന്നു. മണപ്പറമ്പിൽ സുരേഷ് കുമാറിന്റെയും സുനിതയുടെയും മകനാണ് പ്രണവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP