Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് തിരയുന്ന ആകാശ് തില്ലങ്കേരിയും കൂട്ടരും ഒളിച്ചിരിക്കുന്നത് പഴയ മുടക്കോഴി മലയിലോ? കൊടി സുനിയും സംഘവും ഒളിവിൽ കഴിഞ്ഞ നാട്ടിൽ ആകാശിനും ഇഷ്ടക്കാർ; ടവർ ലൊക്കെഷൻ കിട്ടാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുമ്പോഴും സോഷ്യൽ മീഡിയയിലുടെ സിപിഎമ്മിനെ വെല്ലുവിളിച്ച് സൈബർ സഖാവ്

പൊലീസ് തിരയുന്ന ആകാശ് തില്ലങ്കേരിയും കൂട്ടരും ഒളിച്ചിരിക്കുന്നത് പഴയ മുടക്കോഴി മലയിലോ? കൊടി സുനിയും സംഘവും ഒളിവിൽ കഴിഞ്ഞ നാട്ടിൽ ആകാശിനും ഇഷ്ടക്കാർ; ടവർ ലൊക്കെഷൻ കിട്ടാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുമ്പോഴും സോഷ്യൽ മീഡിയയിലുടെ സിപിഎമ്മിനെ വെല്ലുവിളിച്ച് സൈബർ സഖാവ്

അനീഷ് കുമാർ

കണ്ണൂർ: ഷുഹൈബ് വധ കേസിൽ സി.പിഎം നേതാക്കൾക്ക് പങ്കുണ്ടെന്നു ഫേസ്‌ബുക്ക് പോസ്റ്റിട്ടു മുങ്ങിയ ആകാശ് തില്ലങ്കേരിയെയും കൂട്ടരെയും പൊലീസ് മുടക്കോഴി മലയിലും തെരയുന്നു. നേരത്തെ ടി.പി വധ കേസിലെ പ്രതികളായ കൊടി സുനിയെയും സംഘത്തെയും സിപിഎം ഒളിവിൽ പാർപ്പിച്ച മലനിരകളാണ് മുടക്കോഴി. പാർട്ടി ഗ്രാമമായ മുഴക്കുന്നിലെ മറ്റാർക്കും കടന്നുചെല്ലാൻ കഴിയാത്ത ഈ മലനിരകളിൽ ആകാശിനും കൂട്ടർക്കും ഒളിത്താവളമുണ്ട്. മുടക്കോഴിയിൽ കൊടി സുനിയും സംഘവും ഒളിവിൽ താമസിച്ചിരുന്ന സമയത്ത് അന്നു വേണ്ടുന്ന സഹായങ്ങളെത്തിച്ചതും കാവൽ നിന്നതും ആകാശിന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവർത്തകരാണ്.

അതേ മുടക്കോഴി മലയിൽ തന്നെ ആകാശും കൂട്ടരും ഒളിവിൽ താമസിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലിസ് ആകാശിന്റെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ ലഭിക്കാത്തതു ഇതു കാരണമാണെന്നാണ് മുഴക്കുന്ന് പൊലിസ് സംശയിക്കുന്നത്. എന്നാൽ വിതച്ച തേ കൊയ്യുവെന്ന ഭീഷണി സന്ദേശവുമായി ഇന്നലെയും ആകാശ് തില്ലങ്കേരി ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് പൊലീസ് ആകാശിനെതിരെ കേസെടുത്തിരിക്കുന്നത് ആ കാശിന്റെ സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി ജയപ്രകാശ് തില്ലങ്കേരി എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇവരും ആകാശിന്റെ കൂടെ മുടക്കോഴി മലയിലുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലിസ് ഇതിനായി മുഴക്കുന്ന് സിഐ രജീഷിന്റെ നേത്യത്വത്തിലാണ് അന്വേഷണം നടത്തി വരുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി
എം.ബി രാജേഷിന്റെ പഴ്‌സനൽ സ്റ്റാഫ് അനുപിന്റെ ഭാര്യ ശ്രീലക്ഷ്മിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

എന്നാൽ കഴിഞ്ഞ ബുധനാഴ്‌ച്ച ആകാശിനും മറ്റു രണ്ടു പേർക്കുമെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇവരെ കണ്ടെത്താനായില്ലെന്നും മൂന്ന് പേരുടെ മൊബൈൽ ഫോണുകളും നിശ്ചലമാണെന്നും പൊലീസ് പറയുന്നു. മൊബൈൽ ഫോൺ ടവർ ലൊക്കെഷൻ കണ്ടെത്താനുള്ള ശ്രമങ്ങളും വിജയിച്ചില്ല. പൊലിസ് അന്വേഷണം ശക്തമായി നടക്കുന്നുണ്ടെ ത്ത് പേരാവൂർ ഡി.വൈ.എസ്‌പി എ.വി ജോൺ അറിയിച്ചു. ഫേസ്‌ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചരണം നടത്തിയെന്നാണ് ശ്രീലക്ഷ്മിയുടെ പരാതി.

ഡിവൈഎഫ്ഐ മട്ടന്നൂർ ബ്‌ളോക്ക് കമ്മിറ്റി എക്‌സിക്യൂട്ടിവ് അംഗം സി. വിനീഷിനെ സമുഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയെന്ന മറ്റൊരു കേസും ആകാശ് തില്ലങ്കേരി ക്കെതിരെയുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെയാണ് ഷുഹൈബ് വധത്തിൽ പാർട്ടി നേതാക്കൾക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തൽ ആകാശ് തില്ലങ്കേരി നടത്തിയത്. എന്നാൽ ഒളിവിൽ കഴിയുമ്പോഴും സോഷ്യൽ മീഡിയയിൽ ആകാശും കൂട്ടരും പാർട്ടി പ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയിൽ ഒളിയമ്പുകൾ എയ്യുന്നത് തുടരുകയാണ് കെ.കെ ശൈലജ എം.എൽ എ യുടെ സ്റ്റാഫിലുള്ള രാഗിന്ദിനു നേരെ വിതച്ച തേ കൊയ്യുവെന്ന് ആകാശ് ഭീഷണി മുഴക്കിയിരുന്നു.

അതേസമയം കൊല്ലാൻ തീരുമാനിച്ചാൽ ഉമ്മ വച്ചു വിടണോ മെയെന്ന ചോദ്യമാണ് സുഹൃത്തായ ജിജോ മുഴക്കിയത് ഇതിനിടെ ആകാശ് തില്ലങ്കേരി ക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് പാർട്ടി പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്നത്. ഇതിനെതിരെ ആകാശിനെ അനുകൂലിക്കുന്നവരും അതിരൂക്ഷമായ ഭാഷയിലുള്ള പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. ഇതോടെ പാർട്ടിയിൽ മാത്രം ചർച്ചയായ ഫണ്ട് വെട്ടിപ്പു , അഴിമതി ആരോപണങ്ങൾ, ലഹരി കടത്ത് . സ്ത്രീ വിഷയങ്ങൾ എന്നിവയാണ് പരസ്യമായി അലയ്ക്കി വെളുപ്പിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള കമന്റുകളും ത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരൊറ്റ പ്രസ്താവന കൊണ്ടു ഡിവൈഎഫ്ഐ തങ്ങളെ ഒറ്റുകാരാക്കിയെന്നാണ് ആ കാശിന്റെ ആരോപണം. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചർച്ച ചെയ്തു തീർക്കേണ്ട വിഷയം വഷളാക്കിയത് രാഗിന്ദ് ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐ യുടെ പ്രാദേശിക നേത്യത്വമാണെന്നാണ് ആകാശിന്റെ ആക്ഷേപം. ഈ കാര്യം സിപിഎം ലോക്കൽ സെക്രട്ടറിയെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനാലാണ് തനിക്ക് പ്രതികരികേണ്ടി വന്നതെന്നും ആകാശ് തില്ലങ്കേരി തന്റെ ഏറ്റവും ഒടുവിലത്തെ പോസ്റ്റിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP