മലയരയ വിഭാഗത്തിന്റെ സംവരണാനുകൂല്യം വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിയെടുത്ത് സർവീസിൽ തുടരുന്നത് നൂറ്റമ്പതോളം പേരെന്ന് കിർത്താഡ്സിന്റെ കണ്ടെത്തൽ; ഏറെയും പൊലീസ് ഡിപ്പാർട്ട്മെന്റിൽ; പിരിച്ചു വിടാനുള്ള ഉത്തരവ് പൂഴ്ത്തി വിവിധ വകുപ്പുകൾ; കേരളം ഞെട്ടുന്ന വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ മറുനാടൻ പുറത്തു വിടുന്നു
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പട്ടികവർഗ വിഭാഗമായ മലയരയരുടെ സംവരണാനുകൂല്യം വ്യാജ ജാതി സർട്ടിഫിക്കറ്റിലൂടെ തട്ടിയെടുത്ത് സർക്കാർ സർവീസിൽ തുടരുന്നത് 150 പേരോളം. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് (കിർത്താഡ്സ്) തട്ടിപ്പ് കണ്ടെത്തി നടപടിക്ക് ശിപാർശ ചെയ്ത് സർക്കാരിലേക്ക് ആറുമാസം മുൻപ് സമർപ്പിച്ച റിപ്പോർട്ട് നടപടിയെടുക്കാതെ പൂഴ്ത്തി വച്ചീരിക്കുകയാണ്. തിരുവല്ല തിരുമൂലപുരം കൊച്ചുകളത്തിൽ എം.സി ഗീവർഗീസിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങളാണ് കിർത്താഡ്സും വിജിലൻസും സ്ഥിരീകരിച്ച് തുടർ നടപടിക്ക് ശിപാർശ ചെയ്തത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ച് ജോലി നേടിയവർ ഏറെയും പൊലീസ് ഡിപ്പാർട്ട്മെന്റിലാണുള്ളത്. ഇവർക്കെതിരേ നടപടി സ്വീകരിക്കാൻ വകുപ്പുകൾ തയാറായിട്ടില്ല. ജോലി നഷ്ടമാകുമെന്ന് ഭയന്ന് വി.ആർ.എസ് എടുത്തവരും സ്വാഭാവികമായി ജോലിയിൽ നിന്ന് വിരമിച്ചവരും കോടിക്കണക്കിന് രൂപയാണ് വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി തട്ടിയെടുത്തിട്ടുള്ളത്.
തിരുവല്ല താലൂക്കിലാണ് ഏറ്റവുമധികം തട്ടിപ്പ് നടന്നിട്ടുള്ളത്. അരയ/വാലൻ/ധീവര സമുദായത്തിൽപ്പെട്ടവർ മലയരയ എന്ന പേരിൽ ജാതി സർട്ടിഫിക്കറ്റ് സമ്പാദിച്ച് ജോലിയിൽ പ്രവേശിക്കുകയായിരുന്നു. മലയരയ എന്നത് ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. സംവരണാനുകൂല്യം ഉപയോഗിച്ച് ഇവർക്കിടയിൽ നിന്ന് ജോലി നേടുന്നവരും നേടാൻ സാധ്യതയുള്ളവരും കുറവാണ്. ഈ പഴുത് മുതലാക്കിയാണ് മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച് വനമേഖലയുമായി പുലബന്ധം പോലുമില്ലാതെ താമസിക്കുന്ന അരയ/വാലൻ/ധീവര സമുദായക്കാർ മലയരയ എന്ന ജാതി സർട്ടിഫിക്കറ്റ് വാങ്ങി സർക്കാർ ജോലി സ്വന്തമാക്കിയിരിക്കുന്നത്.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മലയരയ ആദിവാസികളുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്ത് ജോലിയിൽ തുടർന്നു വരുന്ന അന്യജാതിക്കാരായ ഇരുപത്തഞ്ചോളം പേർക്കെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് എം.സി ഗീവർഗീസ് വിവിധ അധികാരകേന്ദ്രങ്ങളെ സമീപിച്ചത്. ഇവരുടെ കൃത്യമായ പേരും ഔദ്യോഗിക മേൽവിലാസവും സഹിതമുള്ള പരാതി സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മിഷൻ പരിശോധിക്കുകയും ഇവർ ഹാജരാക്കിയിരിക്കുന്നത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തുകയും ചെയ്തു. ഇവർക്ക് പട്ടികജാതി/വർഗ വിഭാഗത്തിന്റെ ആനകൂല്യം ലഭ്യമാക്കുന്നത് തടയണമെന്ന് 2018 മെയ് 29 ന് കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി ഉത്തരവിട്ടു.
ഏറ്റവും കൂടുതൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് പൊലീസിൽ
അരയ വിഭാഗത്തിൽപ്പെട്ടവർ മലയരയ ജാതിയാണെന്ന സർട്ടിഫിക്കറ്റ് സമ്പാദിച്ച് ഏറ്റവും കൂടുതൽ ജോലിയിൽ കയറിയിരിക്കുന്നത് പൊലീസ് ഡിപ്പാർട്ട്മെന്റിലാണ്. എഎസ്ഐമാരായ എം.ജി. അനിരുദ്ധൻ, എം.കെ. പ്രകാശൻ, എം.സി രാജിമോൾ എന്നിവരുടേത് വ്യാജ ജാതി സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ഇൻഫോപാർക്ക് സ്റ്റേഷനിൽ എഎസ്ഐ ആയ രാജിമോൾ ആദ്യം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലാണ് വ്യാജ ജാതി സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറിയത്. 2004 ൽ രാജി മോൾ മലയരയ അല്ല അരയ ആണെന്ന് സർക്കാർ കണ്ടെത്തി. പോസ്റ്റൽ വകുപ്പിലെ ജോലി നഷ്ടമാകുമെന്ന് കണ്ട രാജിമോൾ ഇതേ വ്യാജ സർട്ടിഫിക്കറ്റുമായി പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലിക്ക് കയറി. ഇവരുടേത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തി. കിർത്താഡ്സിന്റെ വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന ജാതി തട്ടിപ്പ് കണ്ടെത്തിയത്. രാജിമോളെപ്പോലെ നിരവധിപ്പേർ വ്യാജ ജാതി സർട്ടിഫിക്കറ്റുമായി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നു. ഇവരുടെ എണ്ണം നൂറ്റമ്പതിൽ ഏറെ വരും.
വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ ചരിത്ര വഴികളിലൂടെ..
തിരുവല്ല താലൂക്കിലെ ഇരുവള്ളിപ്രയിലും സമീപ പ്രദേശത്തും മലയരയ ഇല്ലെന്നും മത്സ്യബന്ധന സമുദായമായ അരയ/വാലൻ/ധീവര വിഭാഗക്കാർ വ്യാജസർട്ടിഫിക്കറ്റ് സമ്പാദിച്ച് മലയരയ ആയതാണ് എന്നും 1982 ൽ ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ആരുടെയെങ്കിലും സ്കൂൾ സർട്ടിഫിക്കറ്റുകളിലോ മറ്റേതെങ്കിലും രേഖകളിലോ മലരയ എന്ന് വ്യാജമായി ചേർത്തിട്ടുണ്ടെങ്കിൽ അത് തിരുത്തി അരയ എന്നാക്കണമെന്നും വിധിയിൽ ഉണ്ടായിരുന്നു. കോടതി വിധിയും കിർത്താഡ്സിന്റെ അന്വേഷണവും കാരണം അരയരായ ധാരാളം പേർ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു.
1957 ൽ തുടങ്ങുന്നതാണ് വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ ചരിത്രം. റവന്യൂ സെക്രട്ടറിയായിരുന്ന കൊച്ചുകോശി ഐ.എ.എസിന്റെ സഹായി ഒരു അരയ വിഭാഗക്കാരനായിരുന്നു. 1960 ൽ ഇയാൾ പദവി ദുരുപയോഗം ചെയ്ത് വ്യാജ ജാതി സർട്ടിഫിക്കറ്റ് സ്വന്തമാക്കി. ഈ രീതി പിന്തുടർന്ന് 41 കുടുംബങ്ങളിലെ അരയന്മാർ മലയരയ എന്നുള്ള സർട്ടിഫിക്കറ്റ് വാങ്ങി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട അരയന്മാരും മലയരയ സർട്ടിഫിക്കറ്റ് സമ്പാദിച്ചു. കിർത്താഡ്സ് അന്വേഷണത്തിൽ ജാതി തട്ടിപ്പ് കണ്ടെത്തി. ഇവർ ഹൈക്കോടതിയിൽ അപ്പീൽ പോകേണ്ടതിന് പകരം തിരുവല്ല മുൻസിഫ് കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു. പിന്നെ എല്ലാ പോസ്റ്റുകളിലും അരയന്മാർ നിറഞ്ഞു. പട്ടിക വർഗ അഡ്മിഷനുകളും സർക്കാർ ജോലികളും തട്ടിയെടുത്തു. കിർത്താഡ്സ് നിയമപോരാട്ടം തുടർന്നു. 1990 ൽ ഹൈക്കോടതിയുടെ അന്തിമവിധി വന്നു. 41 കുടുംബങ്ങളിൽപ്പെട്ടവരും അരയന്മാരാണെന്ന് കോടതി വിധിച്ചു. പലർക്കും ജോലി നഷ്ടമായി.
എന്നിട്ടും വ്യാജജാതി സർട്ടിഫിക്കറ്റിലൂടെ അരയ സമുദായക്കാർ ജോലിക്ക് കയറുന്നത് തുടർന്നു കൊണ്ടേയിരുന്നു. ജോലി നഷ്ടമായവർ പുതുതായി ജോലി കിട്ടിയവർക്കെതിരേ പരാതിയുമായി ഇറങ്ങി. അരയ എന്ന് കണ്ട് സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെട്ടവരുടെ രക്തബന്ധുക്കൾ മലയരയ എന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയിൽ തുടരുന്നുവെന്നായിരുന്നു ആരോപണം. ഇതെല്ലാം തെളിയിക്കപ്പെട്ടെങ്കിലും ജോലിക്ക് കയറിയവരെ പിരിച്ചു വിടാൻ സർക്കാർ തയാറാകുന്നില്ല. ഏറ്റവും കൂടുതൽ പേർ വ്യാജ ജാതി സർട്ടിഫിക്കറ്റുമായി ജോലി ചെയ്യുന്ന പൊലീസ് ഡിപ്പാർട്ട്മെന്റിൽ അവർക്ക് സംരക്ഷണം ഒരുക്കുകയാണ് മേലുദ്യോഗസ്ഥർ ചെയ്യുന്നത്. ഞെട്ടിക്കുന്ന ജാതി തട്ടിപ്പ് കണ്ടെത്തിയെന്നും ആറു മാസം മുൻപ് അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചുവെന്നും കിർത്താഡ്സ് ഉദ്യോഗസ്ഥർ പറയുന്നു. ഇനി നടപടിയെടുക്കേണ്ടത് പട്ടികജാതി/വർഗ വകുപ്പാണ്. മന്ത്രിയടക്കമുള്ളവർ ഈ വിവരം അറിഞ്ഞിട്ടുണ്ടെങ്കിലും ഒരു തുടർ നടപടിയും റിപ്പോർട്ടിന്മേൽ ഉണ്ടായിട്ടില്ല.
വിഷയം വിവാദമായതോടെ തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ ഇരുവള്ളിപ്ര മുറിയിൽ താമസിക്കുന്നവർക്കും ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും തിരുവല്ല താലൂക്കിൽ നിന്നും പട്ടികജാതി/വർഗ സാക്ഷ്യപത്രം നൽകുന്നില്ലെന്നും അരയ/വാലൻ/ധീവര വിഭാഗത്തിൽ മറ്റ് പിന്നാക്ക ജാതിക്കാർക്കുള്ള സാക്ഷ്യപത്രമാണ് നൽകുന്നതെന്നും പത്തനംതിട്ട ജില്ലാ കലക്ടറും തിരുവല്ല തഹസിൽദാരും സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മിഷനെ അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍