'രഞ്ജിനി വല്ലാതങ്ങ് തടിച്ചുപോയി അല്ലേ' എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിന് 'ഞാനും തടിച്ചതല്ലേ' എന്ന് പറഞ്ഞ മോഹൻലാൽ; നടി ഐശ്വര്യലക്ഷ്മിയുടെ ചക്കര വിളി കരിപ്പെട്ടിയാക്കി വർണ്ണം കലർത്തിയ മമ്മൂട്ടി; ഇതിൽ ഏതാണ് സവർണ്ണത? രണ്ട് മെഗാ സ്റ്റാറുകളുടെ ഓഫ് സ്ക്രീൻ വർത്തമാനങ്ങൾ ചർച്ചയാവുമ്പോൾ
എം റിജു
കോഴിക്കോട്: ചലച്ചിത്ര താരങ്ങളുടെ സിനിമകളിലെ കഥാപാത്രങ്ങളേക്കാൾ അവരുടെ അഭിമുഖങ്ങളിലെ അഭിപ്രായങ്ങൾ അടക്കമുള്ള ഓഫ് സ്ക്രീൻ പ്രസൻസ് സജീവ ചർച്ചയാവുന്ന കാലമാണിത്. തീയേറ്റിൽ പൊളിഞ്ഞുപോയ സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ പോലും ലക്ഷക്കണക്കിന് ആളുകൾ ആണ് കാണുന്നത്. താരങ്ങളുടെ അഭിപ്രായങ്ങളിലെ പൊളിറ്റിക്കൽ കറക്റ്റ്നസ്സ് നോക്കിയും വിവാദം ഉണ്ടവാറുണ്ട്. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും രണ്ടു അഭിമുഖങ്ങിലെ പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുന്നത്.
കൈരളി ടീവിയിൽ പണ്ട് , ജോൺ ബ്രിട്ടാസിന് അനുവദിച്ച അഭിമുഖത്തിൽ 'നടി രഞ്ജിനി തടിച്ചുവോ' എന്ന ബോഡി ഷെയിമിങ്ങ് ചോദ്യത്തിന് നടിയെ ചേർത്ത് പിടിക്കുന്ന രീതിയിൽ ആയിരുന്നു, മോഹൻലാലിന്റെ മറുപടി. ഞാനും തടിച്ചിട്ടാണ് അതുകൊണ്ടെന്താണ് കുഴപ്പം എന്നാണ് ലാൽ ചോദിക്കുന്നത്. ഇത് നടി ഐശ്വര്യ ലക്ഷ്മി, ചക്കര എന്ന് വിളിച്ചപ്പോൾ അത് കരിപ്പെട്ടിയാക്കി മമ്മൂട്ടി നടത്തിയ പരാമർശവുമാണ് താരതമ്യം ചെയ്യപ്പെടുന്നത്.
ആരാണ് സവർണ്ണൻ?
വർഷങ്ങൾക്ക് മുമ്പ് ജോൺ ബ്രിട്ടാസിന്റെ ജെ ബി ജംഗ്ഷൻ എന്ന പ്രോഗ്രാമിലാണ് മോഹൻലാൽ അതിഥിയായി എത്തിയത്. ഈ അഭിമുഖത്തിൽ മോഹൻലാലിനോട് രഞ്ജിനി ഒരു ചോദ്യമായി എത്തി, 'ചേട്ടാ നമ്മൾ ഒരുമിച്ചു രണ്ടുമൂന്നു സിനിമകളിൽ അഭിനയിച്ചല്ലോ എന്തെങ്കിലും ചേട്ടനെ എന്നോട് ചോദിക്കാനുണ്ടോ''. അതിനു മോഹൻലാൽ മറുപടി പറയുന്നതിന് മുൻപ് തന്നെ അവതാരകൻ ഇടക്ക് കയറി പറഞ്ഞു, രഞ്ജിനി അങ്ങ് തടിച്ചു അല്ലെ എന്ന്. അപ്പോൾ മോഹൻലാൽ പറയുന്നു. ബ്യൂട്ടി ലൈസ് ഇൻ ഫ്ളെഷ്, നോട്ട് ഇൻ ബോൺസ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
അതോടു കൂടി മോഹൻലാലിന്റെ സൗന്ദര്യ വീക്ഷണം മനസിലായല്ലോ എന്ന് ബ്രിട്ടാസ് പറഞ്ഞു. എന്നാൽ തക്ക മറുപടി മോഹൻലാൽ പറഞ്ഞു, 'ഞാൻ അങ്ങനെയല്ല പറഞ്ഞതിന്റെ അർഥം. അവർ തടിവെച്ചെന്നും പറഞ്ഞു അവരുടെ സൗന്ദര്യത്തിന് വല്ല കുഴപ്പവുമില്ലല്ലോ, തടിക്കുമുണ്ട് ഒരു സൗന്ദര്യം, ഞാൻ തടിച്ച ആളാണല്ലോ അപ്പോൾ എന്നെ കുറിച്ചും അങ്ങനെയാണോ വിചാരിക്കുന്നത് ''- മോഹൻലാൽ പറഞ്ഞു. ഈ അഭിമുഖവും കരിപ്പെട്ടി വിവാദവും കൂട്ടിക്കെട്ടിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
മമ്മൂട്ടി നടത്തിയ കരിപ്പെട്ടി പ്രയോഗം വല്ല സുരേഷ് ഗോപിയോ മോഹൻലാലോ നടത്തിയിരുന്നെങ്കിൽ സവർണ്ണനും സംഘിയും ആയേനെയെന്ന് പലരും വിമർശിക്കുന്നു. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് സജീവ് ആല ചൂണ്ടിക്കാട്ടുന്നു.' ബ്യൂട്ടി ലൈയ്സ് ഇൻ ഫ്ളഷ് നൊട്ട് ഇൻ ബോൺസ്, വളരെ പെട്ടെന്നായിരുന്നു ലാലിന്റെ പ്രതികരണം. കേവലമൊരു ആംഗലേയ വാക്യത്തിലൂടെ പഴയ വിഷ്ണു, തന്റെ കല്യാണിക്കുട്ടിയെ ചേർത്തുപിടിക്കുകയായിരുന്നു. രഞ്ജിനി തീരെ മെലിഞ്ഞു ക്ഷീണിച്ച് പോയിരുന്നെങ്കിൽ 'മാംസളതയിലല്ല സൗന്ദര്യം' എന്ന് ഇതേ ലാൽ തന്നെ പറയുമായിരുന്നു.
ഇനി മറ്റൊരു ടെലിവിഷൻ പ്രോഗ്രാം, മമ്മുക്ക ചക്കരയെന്ന് നടി ഐശ്വര്യാ ലക്ഷ്മി. എല്ലാരും ചക്കരേന്ന് വിളിക്കും വെളുത്ത പഞ്ചസാരേന്ന് ആരും വിളിക്കില്ല. ചക്കര എന്നാൽ കരിപ്പെട്ടി കറുത്ത കരിപ്പെട്ടി. ആരെങ്കിലും കരിപ്പെട്ടീന്ന് വിളിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാകുമോ. എന്റെ ചക്കരേ ഏന്ന തേൻ തുളുമ്പുന്ന വാക്യത്തെയാണ് മമ്മൂട്ടി 'വർണ്ണം' കലർത്തി അപനിർമ്മിച്ചത്. ഈ കരിപ്പെട്ടി പ്രയോഗം വല്ല സുരേഷ് ഗോപിയോ മോഹൻലാലോ നടത്തിയിരുന്നെങ്കിൽ സവർണ്ണവിരുദ്ധ അന്ത:ക്ഷോഭത്താൽ ഫേസ്ബുക്ക് പൊട്ടിത്തെറിക്കുമായിരുന്നു.
ഒരു വ്യക്തിയുടെ നൈസർഗികാർദ്രത തിരിച്ചറിയാൻ അവരുടെ ചില സ്പൊണ്ടേനിയസ് റിയാക്ഷൻ മാത്രം ശ്രദ്ധിച്ചാൽ മതിയാകും.''- സജീവ് ആല ചൂണ്ടിക്കാട്ടുന്നു.
കരിപ്പെട്ടിക്ക് വിമർശനം
നേരത്തെയും ഇത്തരം 'പൊളിറ്റിക്കൽ കറക്ട്നസ്' ചർച്ചയിൽ മമ്മൂട്ടി കുടുങ്ങിയിരുന്നു. സംവിധായകൻ ജൂഡ് ആന്റണിയുടെ കഷണ്ടിയെക്കുറിച്ച് മമ്മൂട്ടി നടത്തിയ തമാശയാണ് വിവാദമായത്. അന്ന് മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു കരിപ്പെട്ടി വിവാദം ഉണ്ടായത്. സിനിമയിൽ മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ഐശ്വര്യ ലക്ഷ്മിയും ചേർന്നുള്ളതായിരുന്നു പരിപാടി. മമ്മൂട്ടിയെ മുൻപ് ഐശ്വര്യ ചക്കരയെന്ന് വിശേഷിപ്പിച്ചിരുന്നല്ലോയെന്നതായിരുന്നു അഭിമുഖത്തിലെ ചോദ്യം. അതെ മമ്മൂട്ടി ചക്കര തന്നെയെന്ന് ഐശ്വര്യ ആവർത്തിച്ചു.
പഞ്ചസാരയും ചക്കരപ്പെട്ടിയും ഇതിനിടയിൽ മമ്മൂട്ടി ഇടപെട്ടു. 'നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശർക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാൽ കരുപ്പെട്ടിയാണ്, അറിയാവോ?, ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? ഞാൻ തിരിച്ചു പറഞ്ഞാൽ എങ്ങനെയുണ്ടാവും, കരുപ്പെട്ടിയെന്ന്?', എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
എന്നാൽ മമ്മൂട്ടിയുടേത് പൊളിറ്റിക്കലി കറക്ടായൊരു പരാമർശം അല്ലെന്നും ഇതിനെ ഒരു തമാശയായി വ്യാഖ്യാനിക്കാൻ ആകില്ലെന്നുമാണ് സോഷ്യൽ മീഡിയ ചൂണ്ടുക്കാട്ടുന്നത്. തമാശകൾ എന്ന പേരിൽ മുൻപ് ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട പരാമർശങ്ങൾ തിരുത്തി ഉത്തരവാദിത്തതോടെ മുൻപോട്ട് പോകാനാണ് മമ്മൂട്ടിയെ പോലുള്ളവർ ശ്രമിക്കേണ്ടതെന്നും പലരും പറയുന്നു. വിഷയത്തിൽ ഡോക്ടർ ഷിംന അസീസ് നടത്തിയ പ്രതികരണം ഇങ്ങനെ- 'മിക്കവരും ഉള്ളിന്റെയുള്ളിൽ ഈ ഇൻകറക്ട്നസുള്ളവരാണ്. ചിലർ പഠിച്ചത് തിരുത്താൻ തയ്യാറായി ബോഡി ഷെയിമിങ്ങും ഈ ജാതി ഒലക്കമ്മലെ താരതമ്യങ്ങളെയും മറികടന്ന് മറുകര ചേർന്നു. പലരും ഇപ്പഴും അക്കരെ നിന്ന് വള്ളം കിട്ടാതെ സ്റ്റക്കായി നിൽക്കുന്നു. 'എവർ യൂത്തൻ' എന്ന വിളിപ്പേര് മാത്രമേ ഇക്കാക്ക് ഉള്ളൂ, വയസ്സ് കുറേയായി. ജനറേഷൻ വേറെയാണ്. പഠിച്ചതേ അവിടുന്ന് പാട്ടായി പുറത്ത് വരൂ. അതാണ് ഇടക്കിടക്ക് മൂപ്പർ ഇങ്ങനെ പെടുന്നത്.ഏത് നിറമുള്ളവരും ഒരേ പോലെയാണെന്നും എല്ലാവരും മനുഷ്യരാണെന്നും ഇനിയങ്ങോട്ട് ഉള്ള ജനറേഷനെങ്കിലും പാഠമായി പകർന്ന് കൊടുക്കാൻ നമുക്കാവണം. അതാകണം ഇത്തരം പ്രശസ്തരുടെ തെറ്റുകൾ നമുക്ക് പകർന്ന് തരുന്ന ഗുണപാഠം.
അപ്പോ മമ്മൂക്കയുടെ ''പഞ്ചാരവിറ്റ്?'പറഞ്ഞിട്ട് കാര്യല്ല കുട്ടീ... ഇന്നലെ കഷണ്ടി, ഇന്ന് പഞ്ചാര, നാളെ വേറെ വല്ലോം പറയും...പറഞ്ഞില്ലേ, പഠിച്ചതേ പാടൂ', -ഷിംന അസീസ് കുറിച്ചു. പക്ഷേ താരങ്ങൾ പറയുന്ന നിസ്സാരമായ തമാശകൾ പോലും പർവതീകരിച്ച് വെറുതെ 'പൊകവാദം' ഉയർത്തുകയാണ് ചിലർ ചെയ്യുന്നത് എന്നും വിമർശനം ഉണ്ടായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍