പത്തനംതിട്ട കോൺഗ്രസിലെ വിഭാഗീയത വളരുന്നു; പി.ജെ. കുര്യനെതിരെ അഴിമതി ആരോപണവുമായി സസ്പെൻഡ് ചെയ്യപ്പെട്ട ബാബു ജോർജ്; ഡിസിസി എക്സിക്യൂട്ടിവിൽ മർദനമേറ്റ വി.ആർ. സോജിക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിന് പരാതിയുമായി ലാലി ജോൺ; നേതൃത്വം മൗനത്തിൽ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മറ്റിയിലെ വിഭാഗീയതയും ആരോപണ-പ്രത്യാരോപണങ്ങളും തെരുവിലേക്ക്. തനിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച മുതിർന്ന നേതാവ് പി.ജെ. കുര്യനെതിരേ സാമ്പത്തിക ആരോപണവുമായി ഡി.സി.സി ഓഫീസിന്റെ കതക് ചവിട്ടിപ്പൊളിച്ചതിന് സസ്പെൻഷനിലായ മുൻ പ്രസിഡന്റ് ബാബു ജോർജ് രംഗത്തു വന്നു. ഇന്നലെ ചേർന്ന ഡിസിസി എക്സിക്യൂട്ടിവിൽ മർദനമേറ്റെന്ന് പൊലീസിൽ പരാതി നൽകിയ ജനറൽ സെക്രട്ടറി അഡ്വ. വി.ആർ. സോജിക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ലാലി ജോൺ എസ്പിക്ക് പരാതി നൽകി.
ഗുരുതരമായ സാമ്പത്തിക ആരോപണമാണ് ബാബു ജോർജ് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. 2020-ൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ആകുന്നവരുടെ പേരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളാണ് പണം ശേഖരിച്ച് ഡി.സി.സി.യിൽ അടച്ചിട്ടുള്ളത്. ആയതിന് കൃത്യമായ രസീതുകളും കണക്കുകളും ഉള്ളതാണെന്ന് ബാബു ജോർജ് പറഞ്ഞു. മുൻഗാമികളും ഇതേപോലെ പണം ശേഖരിച്ചിട്ടുണ്ട്. പണപ്പിരിവ് എങ്ങനെയായിരിക്കണമെന്ന് അന്നത്തെ കെപിസിസി. പ്രസിഡന്റിന്റെ വിശദമായ സർക്കുലറും ഉണ്ട്. ഈ വസ്തുതയെല്ലാം പി.ജെ.കുര്യന് അറിയാം.
സ്ഥാനാർത്ഥി നിർണയത്തിന് കെപിസിസി. മണ്ഡലം, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. സ്ക്രീനിങ് കമ്മിറ്റി അംഗീകരിക്കുന്ന ലിസ്റ്റ് ഒപ്പിട്ട് മണ്ഡലം പ്രസിഡന്റമാരെ ഏൽപ്പിക്കുന്ന ജോലി മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ. ഒരു ഡി.സി.സി. പ്രസിഡന്റിന് തനിച്ച് സ്ഥാനാർത്ഥികളെ നിശ്ചയിക്കുവാൻ സാധ്യമല്ല. താൻ ഡി.സി.സി പ്രസിഡന്റ് ആയതിനു ശേഷം മുതിർന്ന നേതാവിന്റെ ഒത്താശയോടു കൂടി ഒളിഞ്ഞും തെളിഞ്ഞും തന്നെ അപകീർത്തിപ്പെടുത്തുവാൻ പി.ജെ. കുര്യൻ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ബാബു ജോർജ് പറഞ്ഞു.
2020-ലെ പണപ്പിരിവ് സംബന്ധിച്ച് പി.ജെ. കുര്യൻ ആരോപണം ഉന്നയിക്കുകയും കെപിസിസി. പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ജില്ലയിലെ പ്രധാന നേതാക്കളെ തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ വിളിപ്പിച്ച് തെളിവെടുത്ത് റെക്കോഡുകൾ പരിശോധിച്ച് യാതൊരു ക്രമക്കേടുകളും ഇല്ലായെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. ജില്ലയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുല്ലപ്പള്ളി രാമചന്ദ്രൻ വരികയും പിരിച്ച സംഖ്യയിൽ 10 ലക്ഷം രൂപ വീക്ഷണം ഫണ്ടിലേക്കും 10 ലക്ഷം രൂപാ പാർട്ടി ഫണ്ടിലേക്കും കൈമാറുകയും ചെയ്തു. പി.ജെ.കുര്യൻ ഇതിന് സാക്ഷിയാണ്.
കെപിസിസി തള്ളിക്കളഞ്ഞ ആരോപണമാണ് ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കുര്യൻ ഉന്നയിച്ചിട്ടുള്ളത്. കുര്യന്റെ പ്രസ്താവന അപകീർത്തികരമായതിനാൽ നിയമനടപടികൾ സ്വീകരിക്കും. ആരോപണം തെളിയിക്കാൻ കുര്യനെ വെല്ലുവിളിക്കുന്നുവെന്നും ബാബു ജോർജ് പറഞ്ഞു. പണം വാങ്ങി സ്ഥാനാർത്ഥിത്വം നൽകിയെന്ന് ഒരാളും ഇതുവരെ ഒരു ഫോറത്തിലും പരാതി നൽകിയിട്ടില്ല. ഒന്നും പറയുവാൻ ഇല്ലാതാവുമ്പോൾ പി.ജെ.കുര്യന്റെ സ്ഥിരം നമ്പരാണിത്. കുര്യൻ നേതൃത്വം കൊടുക്കുന്ന രാജീവ്ഗാന്ധി ഗുഡ്വിൽ ട്രസ്റ്റിന്റെ പേരിൽ അദ്ദേഹം നടത്തുന്ന അനധികൃത പണപ്പിരിവ് പോലെ താൻ ആരോടും പണം പിരിച്ചിട്ടില്ല. മൂന്നു തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോഴും ചിഹ്നം അനുവദിക്കുന്നിന് പണം അടച്ചിരുന്നു. പത്തനംതിട്ട കോൺഗ്രസിലെ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം കുര്യനാണ്. ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്.
1980 മുതൽ പാർലമെന്റിൽ ചെറിയ ഒരു ഇടവേള ഒഴികെ അംഗത്വം ലഭിച്ചിട്ടുള്ള കുര്യൻ തനിക്ക് ശേഷം ആരെയും വളരുവാൻ അനുവദിച്ചിട്ടില്ല. കോൺഗ്രസിൽ നിന്നു കൊണ്ട് ബിജെപിയുമായും സിപിഎമ്മുമായും ചർച്ചകൾ നടത്തുന്ന ആളാണ് കുര്യൻ. രാജ്യസഭാ ഉപാധ്യക്ഷനായി താൻ മത്സരിച്ചാൽ ബിജെപി. പിന്തുണയ്ക്കുമെന്ന് പി.ജെ.കുര്യൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അരുൺ ജെയ്റ്റിലിയായിരുന്നു കുര്യന്റെ കേസുകൾ ഡൽഹിയിൽ വാദിച്ചിരുന്നത്. കുര്യൻ ഉൾപ്പെട്ട കേസ് കോൺഗ്രസിനുണ്ടാക്കിയ നാണക്കേടിനെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാണ്. പി.ജെ.കുര്യൻ അടുത്ത സമയത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. പിണറായിയി ആകട്ടെ കുര്യന്റെ പുസ്തകത്തിലെ കോൺഗ്രസ് വിരുദ്ധ പരാമർശങ്ങൾ എടുത്ത് അത് സംബന്ധിച്ചാണ് പ്രസംഗിച്ചത്. പിണറായിയുടെ പ്രസംഗം കോൺഗ്രസ് പാർട്ടിക്ക് വളരെയേറേ ക്ഷീണം ചെയ്തു.
രാഹുൽ ഗാന്ധിയെ പരസ്യമായി വിമർശിച്ച നേതാവാണ് പി.ജെ.കുര്യൻ. രാഹുൽ ഗാന്ധിക്ക് കഴിവില്ലെന്ന് പി.ജെ.കുര്യൻ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഡൽഹിയിൽ നിന്നും തന്റെ ആസ്ഥാനം പടുതോട്ടിലേക്ക് മാറ്റേണ്ടി വന്നതിലുള്ള വിരോധം പി.ജെ.കുര്യൻ തീർക്കുകയാണ്. ഇനി ഒരാളും പത്തനംതിട്ട ജില്ലയിൽ നിന്നും പാർലമെന്റിലേക്കോ അസംബ്ലിയിലേക്കോ ജയിക്കരുതെന്ന ഗൂഢോദ്ദേശ്യം അദ്ദേഹത്തിനുണ്ടെന്ന് ബാബു ജോർജ് ആരോപിച്ചു. 2004-ൽ രമേശ് ചെന്നിത്തലയെ മാവേലിക്കര പാർലമെന്റിലും 2016-ൽ ജോസഫ് എം. പുതുശേരിയെ തിരുവല്ല അസംബ്ലി മണ്ഡലത്തിലും പരാജയപ്പെടുത്തിയത് പി.ജെ.കുര്യനാണ്.
ജോസഫ് എം. പുതുശേരിയെ സ്ഥാനാർത്ഥിയാക്കരുതെന്ന് പി.ജെ.കുര്യൻ വാർത്താസമ്മേളനം നടത്തി പറഞ്ഞതാണ് തിരുവല്ലയിൽ പരാജയപ്പെടുവാൻ കാരണം. 2021-ൽ തിരുവല്ലയിൽ മത്സരിച്ച് മന്ത്രിയാകുവാൻ പി.ജെ.കുര്യൻ ആഗ്രഹിച്ചിരുന്നു. അവിടെ മത്സരിക്കുന്നതിനു വേണ്ടി മൂന്നു കോടി രൂപയിലധികം രാജീവ് ഗാന്ധി ഗുഡ്വിൽ ട്രസ്റ്റിന്റെ മറവിൽ പി.ജെ.കുര്യൻ തിരുവല്ലയിൽ മാത്രം ചെലവാക്കിയിരുന്നു. സീറ്റ് കിട്ടാത്തതിലുള്ള നീരസം കുര്യന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ.കുര്യൻ മത്സരിക്കാൻ ആഗ്രഹിച്ചതാണ് ജില്ലയിൽ കോൺഗ്രസ് പരാജയപ്പെടുവാൻ കാരണം. ഡി.സി.സി. പ്രസിഡന്റുമാരെ സ്വതന്ത്രമായി പ്രവർത്തിക്കുവാൻ അദ്ദേഹം അനുവദിക്കില്ല. അദ്ദേഹത്തിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഡി.സി.സി. പ്രസിഡന്റിന് ഇരിക്കാൻ സാധിക്കില്ല. സ്വന്തം പഞ്ചായത്തായ പുറമറ്റത്തെ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ പി.ജെ.കുര്യൻ പരിശോധിക്കണം. മല്ലപ്പള്ളി ബ്ലോക്കിൽ മാത്രം കുര്യന്റെ നിർദ്ദേശപ്രകാരം നിരവധി പേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട് എന്നും ബാബു ജോർജ് ആരോപിച്ചു.
ഇന്നലെ നടന്ന ഡി.സി.സി എക്സിക്യൂട്ടീവിൽ തന്നെ മർദിച്ചുവെന്ന് ആരോപിച്ച് ജനറൽ സെക്രട്ടറി വി.ആർ. സോജി പത്തനംതിട്ട പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് മറുപടിയായി മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലാലി ജോൺ സോജിക്കെതിരേ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഡി.സി.സി ഓഫീസിൽ വച്ച് ആക്രമിക്കുവാൻ ശ്രമിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മുൻപ് വഞ്ചിയൂർ കോടതി വളപ്പിൽ വച്ച് മോശമായി സംസാരിച്ചുവെന്നും പരാതിയിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍