ഒരു പേരിൽ എന്തിരിക്കുന്നു എന്നൊന്നു ചോദിക്കേണ്ട; കിം ജോങ് ഉന്നിന്റെ മകളുടെ പേരുള്ള പെൺകുട്ടികളും സ്ത്രീകളും അതുടൻ മാറ്റണം; ഒരാഴ്ചയ്ക്കകം ജനന സർട്ടിഫിക്കറ്റ് തിരുത്തണമെന്ന് വിചിത്ര ഉത്തരവ്; ഉത്തര കൊറിയയിലെ പുതിയ ഇണ്ടാസ് കിമ്മിന്റെ മകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ
മറുനാടൻ ഡെസ്ക്
പ്യോങ്യാങ്: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മകളെയും കൂട്ടി പൊതുവേദികളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടതോടെ, ഇതുവെറും വരവല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പലവട്ടം പറഞ്ഞു. മകളെ ഭാവിയിൽ തന്റെ അനന്തരാവകാശിയായി വാഴിക്കയാണ് കിമ്മിന്റെ ഉദ്ദേശ്യമെന്നും പലരും പ്രവചിച്ചു. ഉത്തര കൊറിയൻ സൈന്യത്തിന്റെ 75 ാം വാർഷികത്തോട് അനുബന്ധിച്ച് പരേഡ് നടന്നപ്പോഴും വേദിയിൽ കിമ്മിനൊപ്പം മകൾ ഉണ്ടായിരുന്നു. ഓരോ തവണയും റോക്കറ്റ് വാഹിനി കടന്നുപോകുമ്പോൾ പെൺകുട്ടി അവിടെ കൂടിയിരുന്ന വമ്പന്മാരായ ജനറൽമാർക്കൊപ്പം കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ആളുടെ പേര് ജു എ എന്നാണ്. ഒമ്പതോ, പത്തോ പ്രായം. കിമ്മിന്റെ രണ്ടാമത്തെ കുട്ടിയെന്നാണ് കരുതപ്പെടുന്നത്. എന്തായാലും പുതിയ വിചിത്ര ഉത്തരവ് വന്നതോടെയാണ് നാട്ടുകാർ വീണ്ടും ഞെട്ടിയത്.
കിം ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റാർക്കും വേണ്ടെന്നാണ് വിചിത്ര ഉത്തരവ്. സമാന പേരുള്ളവർ ഉടൻ തന്നെ മറ്റേതെങ്കിലും പേരിലേക്ക് മാറ്റണം. ഇതേ പേരുള്ള പെൺകുട്ടികളെയും സ്ത്രീകളെയുമാണ് പേര് മാറ്റാൻ നിർബന്ധിക്കുന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ജു എ എന്ന് പേരുള്ള സ്ത്രീകളോടും കുട്ടികളോടും അവരുടെ ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താനാവശ്യപ്പെട്ട് നോട്ടീസ് അയച്ചതായും പറയുന്നു. ഇവരോട് ഒരാഴ്ചക്കകം പേര് മാറ്റണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
വടക്കൻ പ്യോങ്യാങ്ങിലും തെക്കൻ പ്യോങ്യാങ്ങിലും താമസിക്കുന്ന ജു എ എന്നുപേരുള്ള വനിതകളോട് ഉടൻ തന്നെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക ഭരണകൂടം കത്ത് നൽകിയതായി റിപ്പോർട്ടിലുണ്ട്. ഉത്തരകൊറിയയിൽ നേതാക്കളുടെയും അവരുടെ അടുത്ത കുടുംബാംഗങ്ങളുടെയും പേരുകൾ ഉപയോഗിക്കുന്നതിൽനിന്ന് ആളുകളെ നേരത്തെ തന്നെ വിലക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.കിം ജോങ് എന്ന പേരിനും മുമ്പ് തന്നെ വിലക്കുണ്ട്.
കിമ്മിന് മകൾ ഉണ്ടെന്ന വിവരം അറിയിച്ചത് യുഎസ് ബാസ്കറ്റ് ബോൾ താരം
ഇങ്ങനെയൊരു മകൾ കിമ്മിനുണ്ടെന്ന് ലോകം അറിഞ്ഞത് തന്നെ ഏതാനും വർഷങ്ങൾക്ക് മുമ്പ് കിമ്മിന്റെ ചങ്ങാതിയായ യുഎസ് ബാസ്ക്കറ്റ് ബോൾ താരം ഡെന്നിസ് റോഡ്മാൻ പറഞ്ഞപ്പോഴാണ്. 2013 ൽ റോഡ്മാൻ ഉത്തര കൊറിയ സന്ദർശിച്ചപ്പോഴാണ് അന്ന് കുഞ്ഞായിരുന്ന ജു എയെ കണ്ടത്. അന്ന് കുഞ്ഞിനെ എടുക്കാനും റോഡ്മാനെ അനുവദിച്ചു ബാസ്കറ്റ് ബോൾ പ്രേമിയായ കിം.
സാധാരണഗതിയിൽ കുട്ടികളെയും കൂട്ടി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന പതിവൊന്നും കിമ്മിനില്ല. എന്നാൽ, കഴിഞ്ഞ മൂന്നുമാസത്തിനിടെ, അഞ്ചിലേറെ തവണ ജു എ കിമ്മിനൊപ്പം പൊതുവേദികളിൽ എത്തി. കഴിഞ്ഞ നവംബറിൽ കിമ്മിന്റെ കൈ പിടിച്ച് ഒരു റോക്കറ്റ് വിക്ഷേപണ കേന്ദ്രം ജുവ സന്ദർശിച്ചിരുന്നു. കഴിഞ്ഞാഴ്ച സൈനിക പരേഡിന് തൊട്ടുമുമ്പത്തെ ദിവസം, ഒരു സൈനിക വിരുന്നിലും മകൾ പങ്കെടുത്തു. കിമ്മിനും ഭാപ്യ റി സോൾ ജുവിനും മധ്യേയായിരുന്നു ഇരിപ്പിടം. കിമ്മിന്റെ ഭാര്യ റി സോൾ ജുവിനെ കുറിച്ചും പുറത്ത് വലിയ വിവരമൊന്നുമില്ല. റി എന്ന പേര് തന്നെ കള്ളപ്പേരായിരിക്കുമെന്നും സൂചനയുണ്ട്. റി സോൾ ജു നേരത്തെ ഒരു പ്രൊഫഷണൽ ഗായികയായിരുന്നു എന്നും പറയുന്നു. കിമ്മിന് സംഗീതം വലിയ ഇഷ്ടമാണത്രേ.
സൈനിക പരേഡ് കാണാനും ഭർത്താവിനും മകൾക്കുമൊപ്പം റി സോൾ ജു എത്തിയിരുന്നു. എന്തായാലും കിമ്മിന്റെ മകളുടെ പൊതുവേദിയിലെ ആവർത്തിച്ചുള്ള പ്രത്യക്ഷപ്പെടൽ പല ഊഹാപോഹങ്ങൾക്കും പതിവ് പോലെ വഴിതെളിച്ചു. കിം അനന്തരാവകാശിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഈ കുട്ടിയെ ആണെന്നാണ് സംസാരം. ജു എ എന്ന പേര് ഉത്തര കൊറിയൻ സർക്കാർ മാധ്യമങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പകരം ഓരോ വിശേഷണങ്ങൾ മാറി മാറി ഉപയോഗിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഏത് പ്രിയങ്കരിയായ മകൾ എന്നായിരുന്നു. എന്നാൽ, ഏതാനും ദിവസം മുമ്പ് അത് ആദരണീയായ മകൾ എന്നാക്കി മാറ്റി. സാധാരണഗതിയിൽ പരമോന്നത നേതാക്കളെയും അവരുടെ ഭാര്യമാരെയും ആണ് ഇങ്ങനെ വിശേഷിപ്പിക്കാറുള്ളത്.
കിമ്മിന്റെ അനന്തരാവകാശിയോ?
കിം ഇൽ സുങ്ങിന്റെ മൂന്നാമത്തെ അനന്തരാവകാശിയായി ജു എയെ നാമനിർദ്ദേശം ചെയ്തിട്ടുണ്ടെങ്കിൽ, സൈനിക പരിപാടികളിലെ കുട്ടിയുടെ സാന്നിധ്യം നിർണായകമാണ്. എന്തായാലും കിമ്മിന് ഇപ്പോൾ 39 വയസായിട്ടേയുള്ളു. അതുകൊണ്ട് തന്നെ നേരത്തെ മകളെ രാജ്യതന്ത്രത്തിൽ പ്രാപ്തയാക്കുക എന്നതായിരിക്കാം കിമ്മിന്റെ തന്ത്രം.
ജു എയ്ക്ക് ഒരു മൂത്ത സഹോദരനും, ഒരു അനിയത്തിയും ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2010 ലും, 2017 ലുമാണ് ഇവർ ജനിച്ചത്. എന്തായാലും കിമ്മിന് ജുവയോടാണ് കൂടുതൽ ഇഷ്ടം എന്ന കാര്യം വ്യക്തം. തീരദേശ നഗരമായ വോൺസാനിലെ സ്വകാര്യ എസ്റ്റേറ്റിലാണ് കിമ്മിന്റെ കുടുംബം ആഡംബര ജീവിതം നയിക്കുന്നതെന്ന് പറയപ്പെടുന്നു. കനത്ത സുരക്ഷയുള്ള എസ്റ്റേറ്റിൽ 9 വലിയ അതിഥി മന്ദിരങ്ങളും, വിനോദ കേന്ദ്രവും, തിയേറ്ററും, ബാസ്കറ്റ് ബോൾ കോർട്ടും, സ്വകാര്യ തുറമുഖവും, സ്പോർട്സ് സ്റ്റേഡിയവും, നീന്തൽ കുളങ്ങളും, ടെന്നീസ് കോർട്ടുകളും എല്ലാം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
സമീപകാല സംഭവങ്ങൾ മകളെ അനന്തരാവകാശിയായി വാഴിക്കാനുള്ള കിമ്മിന്റെ നീക്കമാണെന്ന് എല്ലാ ഉത്തര കൊറിയൻ വിശകലന വിദഗ്ധരും കരുതുന്നില്ല. ഉത്തര കൊറിയൻ സൈന്യം ഒരിക്കവും ഒരു വനിതയെ ഭരണാധികാരിയായി അംഗീകരിക്കില്ലെന്നും ചിലർ പറയുന്നു. മറ്റുചിലരാകട്ടെ ഇതെല്ലാം വെറും പി ആർ സ്റ്റണ്ടാണെന്ന് വിശ്വസിക്കുന്നു. കിം ഒരു സ്നേഹവാനായ പിതാവാണെന്നും, കിമ്മിന് ശേഷവും ചുമതലകൾ വഹിക്കാൻ ആളുണ്ടെന്നും ഉള്ള സന്ദേശം നൽകാനാണ് ഇതെല്ലാമെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍