'അവളുടെ അമ്മ പറഞ്ഞത് ബാധ കൂടിയതാണ്, മുൻപും ഇതുപോലെ ഉണ്ടായിട്ട് പൂജ ചെയ്ത് മാറ്റിയതാണ് എന്നൊക്കെയാണ്; എനിക്കതിൽ വിശ്വാസമില്ലാത്തതിനാൽ കണ്ണൂരിൽ ഒരു ഡോക്ടറെ കാണിച്ചുകൊണ്ടിരുന്നതാണ്; ആരാന്റമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേലാണ്'; ഭാര്യയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അർജുൻ ആയങ്കി
മറുനാടൻ ഡെസ്ക്
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്. എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ അബദ്ധം എന്നത് പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചു എന്നതാണ് എന്നു പറഞ്ഞ് ഫേസ്ബുക്കിൽ ആയങ്കി ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയെന്ന നിലയിലായിരുന്നു അമല ഇന്നലെ ഫേസ്ബുക്ക് ലൈവിലെത്തി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
അർജുൻ ആയങ്കിയും സുഹൃത്തുക്കളും കുടുംബവും ചേർന്നു തന്നെ പീഡിപ്പിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം അർജുന്റെ കുടുംബത്തിന് ആയിരിക്കുമെന്നും ഫേസ്ബുക് ലൈവിൽ അമല ആരോപിച്ചിരുന്നു. വളപട്ടണം പൊലീസ് സ്റ്റേഷനിൽനിന്നാണു സംസാരിക്കുന്നതെന്നും അർജുനെതിരെ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും നഷ്ടപരിഹാരം വാങ്ങിക്കുന്നതിനാണു സ്റ്റേഷനിൽ വന്നതെന്നും ലൈവിൽ അമല വ്യക്തമാക്കുകയുണ്ടായി.
തനിക്കെതിരെ ലൈംഗിക ആതിക്രമം അടക്കം ഉണ്ടായെന്ന ആരോപണമാണ് അമല ഫേസ്ബുക്ക് ലൈവിൽ ഉന്നയിച്ചിരുന്നത്. ഈ ആരോപണങ്ങൾക്ക് മുറുപടിയുമായി അർജുൻ ആയങ്കി രംഗത്തെത്തി. ഭാര്യക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കും വിധത്തിലാണ് അർജുന്റെ വാക്കുകൾ. അവളുടെ അമ്മ പറഞ്ഞത് ബാധ കൂടിയതാണ്, മുൻപും ഇതുപോലെ ഉണ്ടായിട്ട് പൂജ ചെയ്ത് മാറ്റിയതാണ് എന്നൊക്കെയാണെന്ന് അർജുൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എനിക്കതിലൊന്നും വിശ്വാസമില്ലാത്തതിനാൽ ഇവിടെ കണ്ണൂരിൽ ഒരു ഡോക്ടറെ കാണിച്ചുകൊണ്ടിരുന്നതാണ്, അവളുടെ നന്മയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിന് വേണ്ടി സഹായിക്ക് അതല്ല എനിക്കെതിരെ കിട്ടിയ ഒരായുധം ആയിട്ടാണ് ഇതിനെ കാണുന്നതെങ്കിൽ നിങ്ങളത് ആഘോഷിക്കെന്നും. 'ആരാന്റമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേലാണ്'എന്നു ആയങ്കി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എനിക്ക് നിങ്ങളോട് വിശദമായി ഒന്നും പറയാനില്ല., എന്റെ ഭാര്യ ആയിരുന്ന അമലയോട് നിങ്ങൾക്ക് സഹതാപം സ്നേഹം എന്നിവ തോന്നുന്നുവെങ്കിൽ ദയവായി അവരെ ഒരു Psychiatristനെ കൊണ്ട് consult ചെയ്യിക്കാൻ പ്രേരിപ്പിക്കുക. അവളുടെ അമ്മ പറഞ്ഞത് ബാധ കൂടിയതാണ്, മുൻപും ഇതുപോലെ ഉണ്ടായിട്ട് പൂജ ചെയ്ത് മാറ്റിയതാണ് എന്നൊക്കെയാണ്.
എനിക്കതിലൊന്നും വിശ്വാസമില്ലാത്തതിനാൽ ഇവിടെ കണ്ണൂരിൽ ഒരു ഡോക്ടറെ കാണിച്ചുകൊണ്ടിരുന്നതാണ്, അവളുടെ നന്മയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിന് വേണ്ടി സഹായിക്ക് അതല്ല എനിക്കെതിരെ കിട്ടിയ ഒരായുധം ആയിട്ടാണ് ഇതിനെ കാണുന്നതെങ്കിൽ നിങ്ങളത് ആഘോഷിക്ക്. അമലയുടെ മാനസികപ്രശ്നം ചികിത്സിച്ചു ഭേദമാക്കി അവളെ പുതിയൊരു ജീവിതത്തിലേക്ക് പറഞ്ഞയക്കാൻ ഈ പറയുന്ന സഹതാപമനസ്കരായ കാഴ്ചക്കാർക്ക് സാധിക്കുമെങ്കിൽ അതല്ലേ യഥാർത്ഥ നന്മ.?!
Toxic ആയ ക്രിമിനൽ ആയ ഒരാളുടെ കൂടെയുള്ള ജീവിതത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപെട്ടു പോവുക എന്നതല്ലേ ഏതൊരാളും ആഗ്രഹിക്കുക.
അല്ലാതെ അതിൽ തന്നെ അള്ളിപ്പിടിച്ചിരിക്കില്ലല്ലോ. Suicidal Tendency ഉള്ള Multiple Personality Disorder ആയിട്ടുള്ള ഒരാളെ സന്മനസ്സുള്ള ആരെങ്കിലും ഈ ീേഃശര ുലീുഹല ന്റെ ഇടയിൽ നിന്നും നല്ലൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി മനുഷ്യത്വം കാണിക്കണം എന്നഭ്യർത്ഥിക്കുന്നു.
അവനവൻ അനുഭവിച്ചിട്ടില്ലാത്ത അവസ്ഥാന്തരങ്ങളെല്ലാം മറ്റുള്ളവർക്ക് വെറും കെട്ടുകഥകൾ മാത്രമായിരിക്കും. ഞാൻ അനുഭവിച്ച പ്രയാസങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് എന്റെ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും മാത്രമറിയാം അത് മൈക്ക് കെട്ടിവെച്ച് കവലപ്രസംഗം നടത്താൻ ഞാനാഗ്രഹിക്കുന്നില്ല. opposit ഉള്ള ആളുടെ സ്വഭാവപ്രകൃതവും മാനസികാവസ്ഥയും എന്റെ മറുപടി കാരണം രോഷാകുലമാവാതിരിക്കാൻ ഇപ്പൊ മൗനം പാലിക്കാൻ ഞാൻ നിർബന്ധിതനാണ്... 'ആരാന്റമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേലാണ്'
അമലയുടെ ആരോപണങ്ങൾ ഇങ്ങനെ:
വീട്ടിൽ കടുത്ത ഗാർഹിക പീഡനമാണ് നേരിട്ടത്. വിവാഹത്തിന് മുമ്പ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും അർജുൻ ആയങ്കിയുടെ ഭാര്യ അമല ആരോപിച്ചിരുന്നു. പൊലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്തുനിന്നാണ് താൻ സംസാരിക്കുന്നതെന്നാണ് ഫേസ്ബുക്ക് ലൈവിന്റെ തുടക്കത്തിൽ പറയുന്നത്. 2019 ഓഗസ്റ്റിലാണ് അർജുൻ ആയങ്കിയുമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. ഒന്നരവർഷം കഴിഞ്ഞ് 2021 ഏപ്രിൽ എട്ടിനായിരുന്നു കല്യാണം. എന്നാൽ 2020 ജൂണിൽ, വിവാഹത്തിന് മുൻപ് തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. വിവാഹത്തിന് മുൻപ് നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. പിന്നീടാണ് വിവാഹം കഴിഞ്ഞത്.
തന്റെ നിറത്തെച്ചൊല്ലി അർജുൻ ആയങ്കിയുടെ അമ്മ നിരന്തരം പരിഹസിച്ചിരുന്നതായും ഫേസ്ബുക്ക് ലൈവിൽ അമല പറയുന്നുണ്ട്. വെളുത്ത് കഴിഞ്ഞാൽ അമ്മയ്ക്ക് ഇഷ്ടപ്പെടുമെന്ന് കരുതി ചികിത്സ വരെ തേടിയിരുന്നതായും ഗർഭഛിദ്രത്തിന് പോയപ്പോൾ ഡോക്ടറോട് സമ്മതമല്ലെന്ന് കരഞ്ഞുപറഞ്ഞതാണെന്നും അമല പറഞ്ഞു.
പ്രണയത്തിലാകുന്ന സമയത്ത് അർജുൻ ആയങ്കിയുടെ കൈയിൽ ഒരുരൂപപോലും ഉണ്ടായിരുന്നില്ല. ആത്മാർഥമായ പ്രണയമാണെന്നാണ് വിശ്വസിച്ചത്. അയാൾക്ക് ഹെഡ്സെറ്റ് പോലും വാങ്ങിനൽകിയത് താനാണ്. പലതവണ പണം നൽകി സഹായിച്ചിട്ടുണ്ട്. കാശിന് വേണ്ടിയാണ് സ്നേഹം കാണിക്കുന്നതെന്ന് അർജുൻ ആയങ്കിയുടെ സുഹൃത്ത് പോലും പറഞ്ഞിട്ടും വിശ്വസിച്ചിട്ടില്ല. ഇനി വിശ്വസിക്കുന്നുമില്ല. എന്നാൽ താൻ ഒരു ഭീകരജീവിയാണെന്നരീതിയിലാണ് ഭർത്താവ് ഇപ്പോൾ ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നതെന്നും അമല വെളിപ്പെടുത്തി.
സ്വർണക്കടത്തിനെക്കുറിച്ചും കുഴൽപ്പണത്തെക്കുറിച്ചുമെല്ലാം അർജുൻ ആയങ്കി പറഞ്ഞിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ തന്നെ പലരും മോശമാക്കി ചിത്രീകരിച്ചു. എന്നിട്ടും ഭർത്താവിനെ തള്ളിപ്പറഞ്ഞില്ല. അർജുൻ ആയങ്കിക്കെതിരേ മൊഴി കൊടുത്തിട്ടുമില്ല. കേസിനും ജാമ്യത്തിനുമെല്ലാം കൂടെനിന്നു. കേസിന്റെ എല്ലാകാര്യങ്ങളും നോക്കിയത് താനാണെന്നും അമല വെളിപ്പെടുത്തി.
അർജുൻ ആയങ്കിയുടെ അമ്മയും സഹോദരനും കാരണമാണ് ജീവിതം തകർന്നതെന്നാണ് അമലയുടെ ആരോപണം. ഒരിക്കൽ അർജുനൊപ്പം സിനിമ കാണാൻ പോയി. എന്നാൽ രാത്രി വീട്ടിൽ മടങ്ങിയെത്തിയതിന് ശേഷം അർജുൻ വീണ്ടും പുറത്തുപോയി. രാത്രി എട്ടുമണിക്ക് പോയിട്ട് പിറ്റേദിവസം ഒമ്പതുമണിക്കാണ് വന്നത്. കൈയിൽ ബിയറൊക്കെ ഉണ്ടായിരുന്നു. അത് ഞാൻ ഫ്രിഡ്ജിൽവെച്ചു. കഴുത്തിൽ ഉമ്മവെച്ചത് പോലെയുള്ള പാടുണ്ടായിരുന്നു. ചോദിച്ചപ്പോൾ കുഴൽപണവുമായി ബന്ധപ്പെട്ട ഇടപാടിന് പോയതാണെന്ന് പറഞ്ഞുവെന്നും വീഡിയോയിൽ ആരോപിക്കുന്നുണ്ട്.
ആദ്യ തവണ അർജുൻ ജയിലിൽ കിടന്ന സമയത്തെല്ലാം വീട്ടിൽ വലിയ പീഡനമാണ് അനുഭവിച്ചത്. ഇതെല്ലാം അർജുനോട് പറഞ്ഞിരുന്നു. തന്നേയും അർജുനേയും തമ്മിൽ തെറ്റിക്കാൻ ഏറ്റവും കൂടുതൽ പണിയെടുത്തത് അർജുൻ ആയങ്കിയുടെ സഹോദരനും അമ്മയുമാണ്. താൻ ആത്മഹത്യ ചെയ്താൽ അതിന്റെ പൂർണ ഉത്തരവാദിത്തം അർജുൻ ആയങ്കിയുടെ വീട്ടുകാരാണെന്ന് യുവതി പറയുന്നു.
തന്റെ കഴുത്തിൽ കിടക്കുന്ന താലി രണ്ടാമത്തെയാണ്. ആദ്യത്തെ താലി വിറ്റുവെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്. അതേക്കുറിച്ച് യാതൊരു ധാരണയുമില്ല. ഇവർ ഇരുവരും കാരണമാണ് തങ്ങളുടെ വിവാഹ ബന്ധം തകർന്നത്. എന്റെ മകന് വെളുത്ത സുന്ദരിയായ പെണ്ണിനെ കിട്ടുമെന്ന് പറഞ്ഞ് ടോർച്ചർ ചെയ്യുമായിരുന്നു. വെളുക്കാൻ വേണ്ടി ാെരു ക്ലിനിക്കിൽ ട്രീറ്റ്മെന്റിന് പോയിട്ടുണ്ടെന്നും യുവതി പറയുന്നു.
അർജുന്റെ സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് പ്രെഗ്നൻസി ടെസ്റ്റ് നടത്തിയത്. തുടർന്ന് തന്നെ അബോർഷൻ ചെയ്യാനായി കൊണ്ടുപോയി. അപ്പോൽ സമ്മതമല്ലെന്ന് പറഞ്ഞ് ഡോക്ടറുടെ മുന്നിൽ നിന്ന് കരഞ്ഞു. ഇവൻ ഇതിന് മുന്നേ ഇവിടെ വന്നിട്ടുണ്ട് മോളേ എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. കുഴൽപ്പണം, സ്വർണക്കടത്ത് എല്ലാം ചെയ്യുന്ന ആളാണെന്ന് അറിയാം. തന്നോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നും അമല പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്