Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഴുത്തിൽ വെടിയുണ്ടയുമായി മൂന്ന് മാസം.. ഒമാൻ ബാലന് പുതുജീവനേകി ആസ്റ്റർ മെഡ്‌സിറ്റി

കഴുത്തിൽ വെടിയുണ്ടയുമായി മൂന്ന് മാസം.. ഒമാൻ ബാലന് പുതുജീവനേകി ആസ്റ്റർ മെഡ്‌സിറ്റി

സ്വന്തം ലേഖകൻ

 ഒമാനിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുസിഫിന് അപ്രതീക്ഷിതമായാണ് അയൽവാസിയായ കുട്ടിയുടെ തോക്കിൽ നിന്നും വെടിയേറ്റത്. ശ്വാസനാളത്തിന് തൊട്ടടുത്ത് മില്ലിമീറ്റർ അകലെ ഞരമ്പുകളും രക്തക്കുഴലുകളുമുള്ള അതിസങ്കീർണ്ണമായ ശരീരഭാഗത്തായിരുന്നു

വെടിയുണ്ട കുടുങ്ങികിടന്നിരുന്നത് . ശസ്ത്രക്രിയ ഏറ്റെടുക്കാൻ പല ആശുപത്രികളും വിസ്സമ്മതിച്ചപ്പോൾ കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി യുസിഫിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

ഒമാനിലെ നിസ്വ നഗരത്തിലെ കടയുടമയായ അച്ഛനോടും അമ്മയുമൊപ്പമാണ് യുസിഫ് കൊച്ചിയിലെത്തിയത്. രക്ഷിതാക്കൾ കുട്ടിയെ രാജ്യത്തെ പല ആശുപത്രികളിലും കൊണ്ടുപോയിരുന്നുവെങ്കിലും വെടിയുണ്ടയുടെ സ്ഥാനം ഓപ്പറേഷൻ ചെയ്യാൻ കഴിയാത്തവിധം അപകടസാധ്യതയുള്ളതിനാൽ ഒരു ആശുപത്രിയും അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തുവാൻ തയ്യാറായിരുന്നില്ല. തുടർന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സകൾക്കായി യുസിഫിനെയും കുടുംബത്തെയും കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

'വെടിയുണ്ടയുടെ ഭാഗങ്ങൾ ശരീരഭാഗത്തിൽ നിന്ന് വീണ്ടെടുക്കുന്നത് അപകടകരമായ പ്രക്രിയയാണ്. ശരീരത്തിന്റെ സെൻസിറ്റിവ് ഭാഗത്താണ് അതിന്റെ അവശിഷ്ടങ്ങളെങ്കിൽ വീണ്ടെടുക്കൽ ശുപാർശ ചെയ്യില്ല. കാരണം അത് കൂടുതൽ സങ്കീർണതയിലേക്ക് നയിക്കും. എന്നാൽ യുസിഫിന്റെ കാര്യത്തിൽ, സിടി സ്‌കാനിംഗിൽ, കഴുത്തിന് മുന്നിൽ, ശ്വാസനാളത്തിലെ തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നും മില്ലിമീറ്റർ അകലെ വളരെ മാരകമായ നിലയിലായിരുന്നു വെടിയുണ്ട എന്ന് മനസ്സിലായി .ഏതെങ്കിലും തരത്തിലുള്ള ചലനം കുട്ടിയുടെ നാഡീവ്യവസ്ഥയെയും ധമനികളെയും തകരാറിലാക്കും, അതിന്റെ ഫലമായി ശബ്ദശേഷി നഷ്ടപ്പെടാം, ആന്തരിക രക്തസ്രാവം മുതൽ മരണം വരെ സംഭവിക്കാം. ഈ കേസിന്റെ തീവ്രതയാണ് അതിവേഗം ശസ്ത്രക്രിയ നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ചതെന്ന്' ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടന്റ് സാജൻ കോശി പറഞ്ഞു.

പീഡിയാട്രിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. സാജൻ കോശി, ഡോ. ആബിദ് ഇഖ്ബാൽ, കാർഡിയാക് സർജറി , ഡോ. സുരേഷ് നായർ, സീനിയർ കൺസൾട്ടന്റ് അനസ്‌തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പൂർണമായും വിജയകരമായി പുറത്തെടുത്തു.

' രാജ്യങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് എല്ലാവരിലും മികച്ച ആതുരസേവനം എത്തിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യുസിഫിന്റെ ചികിത്സയ്ക്കായി ഞങ്ങളിൽ വിശ്വാസമർപ്പിച്ചതിന് നന്ദിയുടെന്നും, രാജ്യത്ത് നൽകാവുന്നതിൽ വച്ച് ഏറ്റവും മികച്ച ചികിത്സ യൂസഫിന് നൽകുവാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും' ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള -തമിഴ്‌നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.

മൂന്ന് മാസം നീണ്ടുനിന്ന സംഘർഷഭരിതമായ ദിനങ്ങൾ അഞ്ചുദിവസത്തികം മാറി. സർജറിക്ക് ശേഷമുള്ള അവസാനവട്ട ചെക്കപ്പുകൾക്ക് ശേഷം യുസിഫും കുടുംബവും സന്തോഷത്തോടെ തിരികെ ഒമാനിലേക്ക് മടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP