ചതിയന്മാരെ പൂട്ടിക്കാം; വിദ്യാർത്ഥികളെ നാട് കടത്താൻ ഉള്ള നീക്കത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ നിയമ സഹായ വാഗ്ദാനം; രാജ്ഞിയുടെ പ്രശംസ നേടിയ വിമലിനോട് വരെ നാട് വിടാൻ ആവശ്യപ്പെട്ട ബ്രിട്ടീഷ് സർക്കാർ കരുണ കാട്ടാനിടയില്ല; നിരീക്ഷണത്തിലുള്ള വെയ്ൽസിലെ മലയാളി ഏജൻസി നടത്തിപ്പുകാർ താക്കീത് ലംഘിച്ചാൽ അഞ്ചു വർഷം അകത്തു കിടക്കേണ്ടി വരും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ : അനേകം മലയാളി വിദ്യാർത്ഥികളുടെ ഭാവി ഇരുളിലാക്കിയ യുകെയിലെ മലയാളി നേഴ്സിങ് ഏജൻസികൾ നടത്തുന്ന ചൂഷണത്തിന് എതിരെ ഒരു വർഷത്തിലേറെയായി തുടർച്ചയായി വാർത്തകളിലൂടെ മറുനാടൻ മലയാളി നടത്തുന്ന ഇടപെടൽ പുതിയ വഴിത്തിരിവിൽ . ഈ രംഗത്തെ ചൂഷകരെ തുരത്താൻ വെയ്ൽസ് കേന്ദ്രീകരിച്ചു ജി എൽ എ എ നടത്തുന്ന ശ്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിലെ വിവരങ്ങൾ ഹോം ഓഫിസിൽ ജോലി ചെയ്യുന്ന മലയാളി ജീവനക്കാരുടെ സഹായത്തോടെ അറിയിച്ചത് വഴി യുകെയിൽ എമ്പാടും റെയ്ഡിന് കളം ഒരുക്കുന്ന തരത്തിൽ ഉള്ള നടപടികളിലേക്ക് നീങ്ങാൻ ഹോം ഓഫിസിൽ തീരുമാനമായിക്കഴിഞ്ഞു . അതിനിടെ ഇന്നലെ അറസ്റ്റിലായ 50 വിദ്യാർത്ഥികളെ നാട് കടത്താൻ ജി എൽ എ എ ശ്രമം തുടങ്ങിയത് റിപ്പോർട്ട് ചെയ്തത് ഇന്ത്യൻ ദേശീയ മാധ്യമങ്ങളിലും വാർത്തയായി .
മറുനാടന്റേത് അടക്കമുള്ള വാർത്തകളെ തുടർന്ന് ഹൈ കമ്മീഷനിൽ എത്തിയ അനേകം സന്ദേശങ്ങൾ മൂലം അടിയന്തിര നടപടിക്ക് ഒരുങ്ങാൻ ജീവനകാകർക്ക് ഹൈ കമ്മീഷണർ ദൊരൈ സ്വാമി നിർദ്ദേശം നൽകിക്കഴിഞ്ഞു . ഒരു വർഷത്തെ തുടർച്ചയായ വാർത്തകൾക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഇന്നലെ ഹൈ കമ്മീഷൻ എടുത്ത നിർണായക തീരുമാനം . നോർത്ത് വെയ്ൽസിൽ ചൂഷണത്തിന് ഇരയായ 50 വിദ്യാർത്ഥികളുടെ കാര്യമാണ് ജി ൽ എ എ പറയുന്നത് എങ്കിലും ഇത്തരത്തിൽ നിയമ നടപടികളും യൂണിവേഴ്സിറ്റികളിൽ നിന്നും അച്ചടക്ക നടപടികളും നേരിട്ട ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ യുകെയിലുണ്ട് . ഒറ്റയടിക്ക് 50 വിദ്യാർത്ഥികൾ നാട് കടത്തപ്പെടും എന്ന് ധരിച്ചാണ് ഹൈ കമ്മീഷൻ അടിയന്തിരമായി ട്വീറ്റ് ചെയ്തതെന്ന് വിലയിരുത്തപ്പെടുന്നു .
എന്നാൽ ഹൈ കമ്മീഷന്റെ ഇടപെടൽ വിദ്യാർത്ഥികളിൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയിട്ടില്ലെന്നു വക്തമാക്കുന്നതാണ് ട്വീറ്റിനോടുള്ള തണുത്ത പ്രതികരണം . ഒരു പക്ഷെ ഹൈ കമ്മീഷൻ സഹായിക്കാൻ തയാറാണെന്ന വിവരം വിദ്യാർത്ഥികളിൽ നല്ല പങ്കും അറിഞ്ഞിരിക്കാനും ഇടയില്ല .
അവതാരങ്ങൾ കയറിയതോടെ മലയാളി സംഘടനകൾക്ക് ശബ്ദമില്ലാതായി
ഏതായാലും ഹൈ കമ്മീഷൻ സഹായിക്കാൻ തയാറാണ് എന്ന വിവരം വക്തമാക്കിയതോടെ ഇത്രയും കാലം മൗനം പൂണ്ടിരുന്ന മലയാളി സംഘടനകൾക്ക് മുഖമടച്ചുള്ള അടി കിട്ടിയതിനു തുല്യമായി മാറിയിരിക്കുകയാണ് . വേണ്ടപ്പെട്ടവർ നേഴ്സിങ് ഏജൻസി നടത്തി കാശുണ്ടാക്കുമ്പോൾ എന്തിനു വെറുതെ അവരുടെ നേട്ടം ഇല്ലാതാക്കണം എന്നാണ് മിക്ക മലയാളി സംഘടനാ ഭാരവാഹികളും ചിന്തിച്ചത് . മാത്രമല്ല പല മലയാളി സംഘടനകളിലും കൂട്ടായ്മകളിലും ചൂഷകരായ നേഴ്സിങ് എജെനസികളുടെ ദല്ലാളുകൾ ഭാരവാഹികളായി ഇടം പിടിച്ചതോടെയാണ് സംഘടനകൾക്ക് ശബ്ദിക്കാനാകാതെ പോയത് എന്നും വിവരം ലഭിച്ചിട്ടുണ്ട് . ഏജൻസികളുടെ വിളനിലമായ സ്റ്റോക് ഓൺ ട്രെന്റിൽ സംഘടനകൾക്ക് പഞ്ഞം ഇല്ലെങ്കിലും ശബ്ദിക്കാനാകാത്ത സാഹചര്യം ഇതുകൊണ്ടാണെന്നു ഒരു സംഘടനയുടെ മുൻ സെക്രട്ടറി പേര് വെളിപ്പെടുത്തരുത് എന്ന അഭ്യർത്ഥനയോടെ അറിയിച്ചിരുന്നു .
അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഹോം ഓഫിസ് നടത്തിയ റെയ്ഡുകളെ തുടർന്ന് ഇതിലധികം വിദ്യാർത്ഥികൾക്ക് ബ്രിട്ടൻ വിടേണ്ടി വന്നതായാണ് വിവിധ നഗരങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് . ഇപ്പോൾ ജി ൽ എ എ യുടെ കണക്കിൽ ഉള്ള 50 പേരിൽ പലരും നാട് കടത്തപ്പെട്ടതായും സൂചനയുണ്ട് . 2021 ഡിസംബറിൽ നോർത്ത് വെയ്ൽസിൽ ജി ൽ എ എ റെയ്ഡിനെ തുടർന്ന് പ്രയാസത്തിലായ വിദ്യാർത്ഥികളിൽ ചിലർ പേര് വെളിപ്പെടുത്തരുത് എന്ന അഭ്യർത്ഥനയോടെ നൽകിയ വിവരത്തിൽ ഏതു നിമിഷവും നാട് കടത്തപ്പെടാം എന്ന സൂചന നൽകിയിരുന്നു . അതേസമയം ചൂഷണത്തിന് വിധേയരായവർ എന്ന നിലയിൽ നിയമ സഹായം തേടാനും ഈ വിദ്യാർത്ഥി സംഘം അന്ന് ശ്രമിച്ചിരുന്നതായും സൂചനയുണ്ട് . ഇപ്പോൾ ജി എൽ എ എ യുടെ താക്കീത് ലഭിച്ച ദമ്പതികളായ മാത്യു ഐസക് , ജിനു ചെറിയാൻ , ബന്ധുവായ എൽദോസ് ചെറിയാൻ , എൽദോസ് കുര്യച്ചൻ , ജേക്കബ് ലിജു എന്നിവർ മോഡേൺ സ്ലെവാരി ആക്ട് പ്രകാരം ലഭിച്ച താക്കീത് ലംഘിച്ചാൽ അഞ്ചു വർഷത്തേക്ക് ജയിലിൽ എത്തുമെന്നാണ് നിയമ രംഗത്തെ വിദഗ്ദ്ധർ പറയുന്നത് . അതിനാൽ ഭാവിയിൽ ഇത്തരത്തിൽ ഉള്ള ഒരു കച്ചവടത്തിനും അഞ്ചാംഗ സംഘത്തിന് ഇറങ്ങാനാകില്ല .
വിദ്യാർത്ഥികളുടെ പ്രശനങ്ങൾ ഹൈ കമ്മീഷന് ഗൗരവമായി കേൾക്കേണ്ടി വരും
ഇപ്പോൾ നാട് കടത്തപ്പെടാൻ ഉള്ള ലിസ്റ്റിൽ ഉള്ള ഏതെങ്കിലും വിദ്യാർത്ഥി ഉണ്ടെങ്കിൽ അടിയന്തിരമായി ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷനെ ബന്ധപ്പെടണം എന്നാണ് ലഭ്യമായ നിർദ്ദേശം . സാധ്യമായ എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്ത ഹൈ കമ്മീഷൻ ഈ രംഗത്തെ ചൂഷണം തടയാൻ ആവശ്യമായ നടപടികളിലേക്ക് കടക്കും എന്നും സൂചനയുണ്ട് . യുകെയിൽ മലയാളി വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന മലയാളി നേഴ്സിങ് ഏജന്‍സികളുടെയും മറ്റു ഏജന്‍സികളുടെയും വിവര ശേഖരണമാകും ഇത്തരത്തിൽ സ്വീകരിക്കപെടുന്ന ആദ്യ നടപടി . ഇത്തരം ഏജൻസികളിൽ ജോലി ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് തന്നെയാണ് ഇക്കാര്യത്തിൽ ആദ്യം സഹായിക്കാനാകുക . അടുത്തിടെ ലിവർപൂളിൽ ഒരു മലയാളി വിദ്യാർത്ഥി ആത്മഹത്യാ ചെയ്ത സംഭവത്തിൽ കുടുംബം ഹൈ കമ്മീഷന് നൽകിയ കത്തിലും ചൂഷണം സംബന്ധിച്ച സൂചനകൾ ഉണ്ടായിരുന്നു .
എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്ന് കരുതിയ ഹൈ കമ്മീഷൻ ഇന്നലെ 50 വിദ്യാർത്ഥികൾ നാട് കടത്തപ്പെടും എന്ന വാർത്ത വന്നതോടെയാണ് പരിധി വിട്ട ചൂഷണം നടക്കുന്നതായി മനസിലാക്കുന്നത് . ഒരു രാജ്യത്തു നിന്നും ഒറ്റയടിക്ക് ഇത്രയധികം വിദ്യാർത്ഥികൾ തിരിച്ചെത്തിയാൽ സ്വാഭാവികമായും കേന്ദ്ര സർക്കാരിൽ നിന്നും ഹൈ കമ്മീഷന് ചോദ്യങ്ങൾ നേരിടേണ്ടി വരും . ഇക്കാരണത്താലാണ് വിദ്യാർത്ഥികളെ സഹായിക്കാൻ അടിയന്തിര നടപടിക്ക് ഇറങ്ങിത്തിരിക്കാൻ ഹൈ കമ്മീഷൻ തയാറായത് എന്നും കരുതപ്പെടുന്നു . നിയമ സഹായത്തിന്റെ കാര്യത്തിൽ ഹൈ കമ്മീഷന് എത്രത്തോളം മുന്നോട്ട് പോകാനാകും എന്ന കാര്യത്തിലും ആശങ്കയുണ്ട് . കോടതി പോലും പലപ്പോഴും നാടുകടത്തൽ കേസുകളിൽ ഹോം ഓഫിസ് വാദത്തിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് യുകെയിൽ കാണാനാകുക .
കോവിഡ് പോരാളിയായി സേവനം ചെയ്തതിനു രാജ്ഞിയുടെ പ്രശംസ പോലും നേടിയ ഇന്ത്യൻ വിദ്യാർത്ഥി വിസയിൽ എത്തിയ വിമൽ പാണ്ഡയെ കോളേജിന്റെ അംഗീകാരം പോയെന്ന കാരണത്താൽ നാടുകടത്താനുള്ള തീരുമാനം പോലും പുനഃപരിശോധിക്കാൻ സാധിക്കില്ലെന്നാണ് ഇന്നലെ വക്തമായത്. വിമലിനു വേണ്ടി ഒന്നേമുക്കാൽ ലക്ഷം പേരിട്ട പൊതു പരാതി ഉയർന്നിട്ട് പോലും തീരുമാനം പുനഃപരിശോധിക്കാൻ ഹോം ഓഫിസ് തയ്യാറല്ല . ഇതോടെ ഹോം ഓഫിസ് എടുക്കുന്ന തീരുമാനത്തെ നയതന്ത്ര പരിധിയിൽ നിന്നും മാത്രമേ ഹൈ കമ്മീഷന് ചോദ്യം ചെയ്യാനാകൂ . എന്നാൽ വിദ്യാർത്ഥികളിൽ നിന്നും ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ അനുസരിച്ചു ചൂഷണം നടത്തുന്ന നേഴ്സിങ് ഏജൻസികളെ കുറിച്ചുള്ള വിവരങ്ങൾ ഹൈ കമ്മീഷന് കൂടുതൽ വേഗത്തിൽ ഹോം ഓഫിസിനെ അറിയിച്ചു ചൂഷണം അവസാനിപ്പിക്കാനാകും എന്നതാണ് വസ്തുത .
Stories you may Like
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- യുകെ യൂണിവേഴ്സിറ്റികൾ സമര മുഖമാക്കാൻ എസ്എഫ്ഐ തീരുമാനിക്കുമോ?
- അപ്രധാന കോഴ്സുകൾ തേടി കാനഡ-ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഒഴുക്ക്!
- ജൂലൈയിൽ ബ്രിട്ടൻ പറഞ്ഞു മതിയെന്ന്; ഇപ്പോൾ ഓസ്ട്രേലിയയും കാനഡയും
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍