മലയാളി വിദ്യാർത്ഥികളെ അടിമപ്പണി ചെയ്യിപ്പിച്ചതിനു അഞ്ചു യുകെ മലയാളികൾക്ക് കരുതൽ നോട്ടീസ്; നോർത്ത് വെയ്ൽസ് കേസിൽ മനുഷ്യക്കടത്തിന്റെ സാധ്യത കൂടി തിരയുന്നു; സ്റ്റുഡന്റ് വിസക്കാർ നിരീക്ഷണത്തിലാകാൻ സാധ്യത; നഴ്‌സിങ് ഏജൻസി നടത്തുന്ന മുഴുവൻ മലയാളികൾക്കും താക്കീതായി അന്വേഷണം; ഒരു വർഷത്തിനിടെ ഭാവി വെള്ളത്തിലായത് യുകെയിലെ 50 മലയാളി വിദ്യാർത്ഥികൾക്ക്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: 2021 ഡിസംബറിൽ യുകെ മലയാളികളക്ക് ഞെട്ടൽ സമ്മാനിച്ചാണ് നോർത്ത് വെയ്ൽസിൽ മലയാളി ദമ്പതികൾ നടത്തിയ നഴ്‌സിങ് ഏജൻസിയിൽ റെയ്ഡ് നടന്ന വാർത്ത പുറത്തു വിട്ടത്. തുടർന്ന് ഒരു വർഷത്തിലേറെയായി ഈ രംഗത്തെ അനീതിയും ചൂഷണവും തുറന്നു കാട്ടുന്ന അനേകം വാർത്തകളാണ് ചർച്ചയായത്. സ്വാഭാവികമായും ഈ ചൂഷണത്തിന് എതിരെ യുകെ മലയാളി സമൂഹം പ്രതികരിക്കേണ്ടത് ആയിരുന്നെകിലും നിർഭാഗ്യവശാൽ അത്തരം ഒരു നീക്കം കാര്യമായി ഒരു സംഘടനയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഏതു പരിപാടികൾക്കും സംഘടനകൾ കൈനീട്ടുമ്പോൾ നൽകുന്ന നക്കാപ്പിച്ച സ്‌പോൺസർഷിപ് പണത്തോടുള്ള നന്ദി പ്രകടനമാണ് സംഘടനകളുടെ സുദീർഘ മൗനത്തിനു കാരണമായി വിലയിരുത്തപ്പെടുന്നത്.
ഇതിനിടയിൽ ഏജൻസികളുടെ ദുഷ്ടത മൂലം ഒരു വിദ്യാർത്ഥിയുടെ മരണം കണ്മുന്നിൽ കണ്ടിട്ടും സമൂഹത്തിനു കാര്യമായി ഒന്നും പറയാനുണ്ടായില്ല. സ്റ്റോക് ഓൺ ട്രെന്റ് കേന്ദ്രീകരിച്ചു വിപുലമായ സംവിധാനത്തോടെ പ്രവർത്തിച്ച ഏജൻസിയുടെ പേര് പുറത്തായിട്ടും സാമൂഹ്യ പ്രതിബദ്ധതയുടെ ബാഡ്ജ് ധരിച്ചു നടക്കുന്ന സംഘടനാ നേതാക്കൾക്കും സംവിധാനങ്ങൾക്കും മൗനത്തിൽ നിന്നും പുറത്തു കടക്കാൻ തോന്നിയില്ല. എന്നാൽ ഇവരുടെയൊക്കെ മൗനത്തിന് അപ്പുറമാണ് കടുപ്പമുള്ള ബ്രിട്ടീഷ് നിയമ സംവിധാനത്തിലെ രീതികൾ എന്ന് തെളിയിച്ചു നോർത്ത് വെയ്ൽസിലെ മലയാളി സംഘത്തിന് അന്വേഷണ സംഘത്തിന്റെ ഇരട്ടപ്പൂട്ട്.
വിദ്യാർത്ഥികളെ പിഴിയാൻ ഇറങ്ങിയ അഞ്ച് അംഗ സംഘത്തിന്റെ ഭാവി ഇരുളിൽ തന്നെ, പേരുദോഷവും കൂടെയുണ്ടാകും
ദമ്പതികളും അടുത്ത ബന്ധുക്കളും ഉൾപ്പെടെ അഞ്ചു പേർ ഭാഗമായ നഴ്‌സിങ് ഏജൻസി ബിസിനസ് ആണ് ഇനി താലപൊക്കാത്ത വിധം അന്വേഷണ സംഘം വരിയുടച്ചു കളഞ്ഞിരിക്കുന്നത്. ദമ്പതികൾ ഇരുവരും നഴ്‌സുമാർ ആയിരുന്നതിനാൽ ഇവർ ഭാവിയിൽ നഴ്‌സായി ജോലി നോക്കാതിരിക്കാൻ താൽക്കാലികമായി എൻഎംസി പിൻ നമ്പർ മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരെ വിടാതെ പിന്തുടർന്ന ഗാങ് മാസ്റ്റർ ആൻഡ് ലേബർ അബ്യുസ് അഥോറിറ്റി ഇപ്പോൾ സ്ലെവരി ആൻഡ് ട്രാഫിക്കിങ് റിസ്‌ക് ഓർഡർ - ടഠഞഛ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
വിദ്യാർത്ഥി വിസയിൽ എത്തിയവരെ നഴ്‌സിങ് ഹോമുകളിൽ അടിമപ്പണി ചെയ്യിച്ചു എന്നാണ് ജിഎൽഎഎ അന്വേഷണത്തിൽ കണ്ടെത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ താമസിച്ചിരുന്ന ഒൻപതു മലയാളി വിദ്യാർത്ഥികളെ കയ്യോടെ പിടികൂടിയതോടെയാണ് ഇവരെ ജോലിക്ക് നിയമിച്ച അലെക്സ കെയർ സൊല്യൂഷൻ എന്ന നഴ്‌സിങ് ഏജൻസിയെ തേടി നോർത്ത് വെയ്ൽസ് പൊലീസും ജിഎൽഎഎയും സംയുക്തമായി എത്തിയത്.
നഴ്‌സിങ് ഏജൻസി നടത്തി അതിവേഗം സമ്പത്ത് കൈക്കലാക്കിയ യുവ മലയാളി ദമ്പതികളുടെ പതനവും അതിവേഗത്തിൽ തന്നെ ആയിരുന്നു. ദമ്പതികളായ മാത്യു ഐസക്, ജിനു ചെറിയാൻ, ജിനുവിന്റെ സഹോദരൻ എൽദോസ് ചെറിയാൻ, എൽദോസ് കുര്യച്ചൻ, ജേക്കബ് ലിജു എന്നീ സംഘമാണ് ഇപ്പോൾ ജി എൽ എ എ യുടെ നിരീക്ഷണ വലയിൽ നിന്നും പുറത്തുകടക്കാനാകാതെ വലയുന്നത്.
ഇവർ കേരളത്തിൽ പോയാൽ പോലും നിരീക്ഷണത്തിൽ ആയിരിക്കും എന്നാണ് ലഭ്യമാകുന്ന വിവരം. വീണ്ടും യുകെയിൽ ജോലി ചെയ്യിക്കാൻ മലയാളി വിദ്യാർത്ഥികളെ തേടിയുള്ള യാത്ര ആയിരിക്കുമോ എന്ന സംശയമാണ് ഇതിനു കാരണം. വിദ്യാർത്ഥികൾ അറസ്റ്റിൽ ആയതിനെ തുടർന്ന് ജി എൽ എ എ ക്കു ഹെൽപ് ലൈൻ വഴി ലഭിച്ച പരാതികളാണ് നടപടികൾ കടുപ്പിക്കാൻ കാരണമായത്. 2021 ഡിസംബറിനും കഴിഞ്ഞ വർഷം മെയ്ക്കും ഇടയിലാണ് ഇവരുടെ അറസ്റ്റുകൾ രേഖപ്പെടുത്തിയത്.
നോർത്ത് വെയ്ൽസിലെ മോൾഡ് മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ആഴ്ചയാണ് ഇവരെ തുടർ നിരീക്ഷണത്തിനു വിധേയമാക്കുന്ന ലിസ്റ്റിൽ ഉൾപ്പെടുത്താൻ കോടതി വിധിയായത്. ബലാത്സംഗ കേസിൽ അകപ്പെടുന്ന പ്രതികൾക്ക് ശിക്ഷയുടെ ഭാഗമായി ലഭിക്കുന്ന സെക്സ് ഒഫെൻഡേഴ്‌സ് ലിസ്റ്റിന് സമാനമായി മനുഷ്യക്കടത്തു തടയാൻ ഉദ്ദേശിച്ചു രൂപം നൽകിയതാണ് എസ ടി ആർ ഓ ലിസ്റ്റ്. ഇതോടെ ഇവർക്കെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്തിട്ടില്ലെങ്കിലും അധികൃതർക്ക് തുടർ നിരീക്ഷണത്തിനു സാധ്യത നൽകിയിരിക്കുകയാണ് കോടതി. മറ്റു ഏജൻസികൾക്ക് വേണ്ടി പ്രവർത്തിച്ചാലും വീട് വാടക ബിസിനസ് നടത്തിയാലും ഒക്കെ ഇതോടെ അഞ്ചു പേരും നിയമത്തിന്റെ മുന്നിൽ സമാധാനം പറയാൻ ബാധ്യസ്ഥരാകുകയാണ്.
നോർത്ത് വെയ്ൽസിലെ അബെർഗെയ്ൽ, പ്ലഹേലി, ലാന്റ്യൂഡ്‌നോ, കൊൾവിൻ ബേ എന്നിവിടങ്ങളിൽ ഉള്ള നഴ്‌സിങ് ഹോമുകളിൽ ജോലി ചെയ്തും ബന്ധുക്കളും പരിചയക്കാരുമായ ജോലിക്കാരെ ഉപയോഗിച്ചുമാണ് സ്റ്റുഡന്റ് വിസക്കാരെ നിയമിക്കാൻ അവസരം സൃഷ്ടിച്ചെടുത്തത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ വെളിപ്പെടുത്തിയത്. ദമ്പതികൾ സ്വന്തമായി കെയർ ഏജൻസി ആരംഭിക്കുകയും നഴ്‌സിങ് മാനേജർ പദവിയിൽ കെയർ ഹോമിന് വേണ്ടി ജോലി ചെയ്യുമ്പോൾ സ്വന്തം ഏജൻസി ഉപയോഗിച്ച് ഷിഫ്റ്റുകൾ തരപ്പെടുത്തിയമാണ് ബിസിനസ് വിപുലപ്പെടുത്തിയത് എന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മൂന്നു മാസം ഏജൻസി പ്രവർത്തനം നടത്തിയപ്പോഴേക്കും വിദ്യാർത്ഥികളിൽ നിന്നും തന്നെ ഹെൽപ് ലൈനിൽ പരാതി എത്തിയിരുന്നു. ശമ്പളം പിടിച്ചു വച്ചതു ഉൾപ്പെടെയുള്ള പരാതികളാണ് ജി എൽ എ എ യെ തേടി വന്നത്.
ഭാവി തുലച്ചു കേരളത്തിലേക്ക് മടങ്ങേണ്ടി വന്നത് 50 ലേറെ വിദ്യാർത്ഥികൾക്ക്
കോവിഡ് വന്നതിനു ശേഷം കെയർ ജോലിക്ക് ആളെ ലഭിക്കാനുള്ള പ്രയാസം കണക്കിലെടുത്തു മലയാളി വിദ്യാർത്ഥികളെ സുലഭമായി ലഭിച്ചതു യുകെയിൽ എങ്ങും നഴ്‌സിങ് ഏജൻസികളുടെ പിറവിക്കു കാരണമായിട്ടുണ്ടെന്നു ജി ൽ എ എ എ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ അനേകം ഏജൻസികളും മലയാളി വിദ്യാർത്ഥികളും തുടർച്ചയായ നിരീക്ഷണത്തിലാണ്. സ്റ്റോക് ഓൺ ട്രെന്റ് കേന്ദ്രീകരിച്ചു സ്ഥിരം റെയ്ഡുകൾ നടന്നതോടെ ഇപ്പോൾ ഇവിടെ താമസിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികളുടെ എണ്ണവും കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പല ഘട്ടങ്ങളിലായി റെയ്ഡിൽ പിടിക്കപ്പെട്ട 50 മലയാളി വിദ്യാർത്ഥികൾ എങ്കിലും ഭാവി നഷ്ടപ്പെടുത്തിയാണ് തിരികെ കേരളത്തിൽ എത്തിയിരിക്കുന്നത്. ഇവരെല്ലാം യുകെയിലെ മലയാളി നഴ്‌സിങ് ഏജൻസികളുടെ ചൂഷണത്തിന് ഇരയായവർ ആണെന്നതാണ് ദുഃഖകരമായ സത്യം.
വെയ്ൽസ്, സ്റ്റോക് ഓൺ ട്രെന്റ്, ലിവർപൂൾ, ബ്രൈറ്റൻ, ലണ്ടൻ, ഡെവോൺ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ പിടിയിലായത്. ജി എൽ എ എ നൽകിയ കണക്കിൽ മാത്രം ഉൾപ്പെടുന്നത് ആണിത്. കെയർ ഹോമിലെ ജോലി എന്ന ആകർഷണത്തിൽ പഠിക്കാൻ വന്ന കോഴ്‌സിൽ ശ്രദ്ധിക്കാതെ പഠനം ഉഴപ്പി തിരികെ വെറും കയ്യോടെ മടങ്ങേണ്ടി വന്നത് അനേകായിരങ്ങൾക്കാണ്. ഇക്കൂട്ടത്തിൽ പരീക്ഷ എഴുതാൻ പറ്റാത്തവരും പരീക്ഷ എഴുതി തോറ്റവരും ഉൾപെടും. കഷ്ടി പാസായ പലർക്കും പഠിച്ച പണി കിട്ടാതെ നിരാശരായും മടങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിനൊക്കെ പൊതു കാരണമായി ഇപ്പോൾ ചൂണ്ടിക്കാട്ടാവുന്ന ഒരൊറ്റ ഘടകമേയുള്ളൂ, അവസരം മുതലാക്കി ചൂഷണത്തിന് ഇറങ്ങിയ നഴ്‌സിങ് ഏജൻസികൾ.
കേരളത്തിൽ വ്യാജ റിക്രൂട്ടിങ് എജൻസികൾ കോടികൾ കൊയ്തെടുത്തതിന് സമാനമായാണ് മറ്റു മാർഗങ്ങൾ ഇല്ലാതെ ഇയ്യാമ്പാറ്റകളെ പോലെ മുന്നിൽ എത്തിയ വിദ്യാർത്ഥികളെ കുരുതി കൊടുത്തു തഴച്ചു വളർന്ന നഴ്‌സിങ് എജൻസികൾ. സ്വന്തമായി അധ്വാനിക്കാതെ മറ്റുള്ളവരുടെ വിയർപ്പിൽ നക്കിയെടുത്ത പണം കൊണ്ട് ഹോട്ടലുകൾ വാങ്ങിയവരും പ്രോപ്പർട്ടി ബിസിനസ്സിൽ പണം എറിഞ്ഞവരുമാണ് മിക്ക എജൻസികളും. പ്രമുഖ പട്ടണങ്ങളിൽ വമ്പൻ കെട്ടിടങ്ങൾ വാങ്ങാൻ വരെ നഴ്‌സിങ് ഏജൻസി നടത്തിയവർക്ക് പണം വാരി വിതറാൻ സഹായകമായത് ചോര നീരാക്കി പണിയെടുത്ത നിസഹായരായ വിദ്യാർത്ഥികളാണ്. ഈ ചൂഷണം കണ്മുന്നിൽ കണ്ടിട്ടും മൊഴി മുട്ടി നിന്ന മലയാളി സംഘടനകൾക്ക് കാലം കണക്കു ചോദിക്കാൻ എത്തുമ്പോൾ ഒരുത്തരവും ഉണ്ടാകില്ല എന്നാണ് നോർത്ത് വെയ്ൽസിൽ നിന്നെത്തുന്ന അനുഭവ പാഠം തെളിയിക്കുന്നത്.
വായനക്കാരുടെ ശ്രദ്ധക്ക്
ഇത്തരം ജോലിക്കു നിയമിക്കുന്ന സ്ഥാപനങ്ങളെയും പണം അമിതമായി വാങ്ങിയ റിക്രൂട്ടിങ് ഏജൻസികൾ, നഴ്‌സിങ് ഹോമുകൾ എന്നിവയെ നിലയ്ക്ക് നിർത്താൻ അവരെക്കുറിച്ചുള്ള വിവരങ്ങൾ പൗര ബോധമുള്ള വ്യക്തി എന്ന നിലയിൽ https://www.gla.gov.uk/ ഈ വിലാസത്തിൽ അറിയിക്കുക. റിപ്പോർട്ട് ചെയ്യാനുള്ള നമ്പർ 0800 432 0804.
Modern Slavery Helpline on 08000 121 700 or Crimestoppers anonymously on 0800 555111 എന്ന നമ്പറുകളിലോ ആണോ അനധികൃത നഴ്‌സിങ്, കെയർ ഏജൻസികളെ കുറിച്ച്, നിയമ ലംഘകരായ വിദ്യാർത്ഥികളെ സംബന്ധിച്ചോ വിവരങ്ങൾ കൈമാറേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍