മരണ സംഖ്യ 8000-ലേക്ക്; 20,000 കടക്കുമെന്ന് ആശങ്ക; 2.3 കോടി ജനങ്ങളെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന; അത്ഭുതകരമായ രക്ഷപ്പെടലുകളുടെ വാർത്തകൾ പ്രതീക്ഷയേകുമ്പോഴും എല്ലാം നഷ്ടപ്പെട്ടവന്റെ നിലവിളികൾ എങ്ങും; ഒരു തെരുവ് നിലംപൊത്തിയത് നിമിഷങ്ങൾക്കുള്ളിൽ; ഭൂകമ്പത്തിന്റെ വ്യാപ്തി വിളിച്ചോതുന്ന വീഡിയോയിൽ വിറങ്ങലിച്ച് ലോകം
മറുനാടൻ ഡെസ്ക്
അങ്കാറ: ലോകത്തിന്റെ കണ്ണുനീരായി മാറിക്കഴിഞ്ഞ തുർക്കിയിലും സിറിയയിലും ഇന്നലെ വീണ്ടുംഭൂചലനം. ഇന്നലെ വെളുപ്പിനാണ് തെക്ക് കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും വീണ്ടും ഭൂചലനം ഉണ്ടായത്. നേരത്തേ നടന്ന ഭൂചലനങ്ങളിലെ മരണ സംഖ്യ 8000 ലേക്ക് കടക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ, മരണസംഖ്യ 20,000 കടന്നെക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
തുർക്കിയിൽ ഇതുവരെ 5,434 പേരും സിറിയയിൽ 1,872 പേരും മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 20,000 പേരെങ്കിലും മരണമടഞ്ഞതായി കണക്കാക്കുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ എമർജൻസി മെഡിക്കൽ ടീം പ്രവർത്തനം ആരംഭിച്ചതായി സംഘടന തലവൻ ടെഡ്രോസ് ഗെബ്രിയാസസ് അറിയിച്ചു. പരിക്കേറ്റവരേയും ഏറ്റവും അവശരായവരെയും ശുശ്രൂഷിക്കുക എന്ന ദൗത്യമാണ് ഈ ടീം ഏറ്റെടുത്തിട്ടുള്ളത്.
ഇന്ന് രാവിലെ അമേരിക്കയിൽ നിന്നുള്ള രണ്ട് രക്ഷാ പ്രവർത്തക സംഘങ്ങൾ തുർക്കിയിൽ എത്തിച്ചേരും. അദിയാമൻ പ്രവിശ്യയിലേക്ക് നീങ്ങുന്ന ഈ സംഘം പ്രധാനമായും നഗരമേഖലകൾ കേന്ദ്രീകരിച്ചായിരിക്കും രക്ഷാ പ്രവർത്തനങ്ങൾ നടത്തുക. ഓരോ ടീമിലും 80 വീതം രക്ഷാ പ്രവർത്തകർ ഉണ്ടാകും. അവരെ സഹായിക്കുന്നതിനായി രക്ഷാ പ്രവർത്തനങ്ങളിൽ പ്രത്യേകം പരിശീലനം ലഭിച്ച 12 വീതം നായകളും ഓരോ ടീമിലും ഉണ്ടാകും. കൂടാതെ കോൺക്രീറ്റ് ഘടനകൾ പൊട്ടിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ ഉൾപ്പടെ സുസജ്ജമായാണ് ഇവർ തുർക്കിയിൽ എത്തുക.
വിവിധ ഷിഫ്റ്റുകളിലായി ഇവർ 24 മണിക്കൂറും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് യു എസ് ഈീ ഡി തലവൻ സ്റ്റീഫൻ അലൻ അറിയിച്ചു. ഏതൊരു ദുരന്തം നടന്നാലും ആദ്യ ദിവസങ്ങളിലെ ഓരോ മണിക്കൂറും രക്ഷാ പ്രവർത്തനത്തിന് അതീവ പ്രാധാന്യമുള്ള ഒന്നാണെന്നും അതിനാലാണ് പൂർണ്ണസമയം ജോലി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇന്ത്യയും സഹായ സംഘത്തെ തുർക്കിയിലേക്ക് അയച്ചിരുന്നു.
യു കെയിൽ നിന്നുള്ള 77 പേരടങ്ങുന്ന രക്ഷാ പ്രവർത്തക സംഘം ഇന്ന് തുർക്കിയിൽ എത്തിച്ചേർന്നു. അത്യന്താധുനിക ഉപകരണങ്ങളും, പ്രത്യെക പരിശീലനം ലഭിച്ച നാല് നായകളുമായിട്ടാണ് സംഘം ഇവിടെ എത്തിയിരിക്കുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാ പ്രവർത്തനങ്ങളിൽ സഹായിക്കുവാൻ അവർ തെക്ക് കിഴക്കൻ തുർക്കിയിലെ ഗസ്സിയാന്റെപ് നഗരത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്.
ആവശ്യത്തിന് സഹായം ലഭിക്കാതെ സിറിയ
സിറിയക്കെതിരെ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധം നിലനിൽക്കുന്നതിനാൽ ഇപ്പോഴും മിക്ക രാജ്യങ്ങൾക്കും സിറിയ ഭ്രഷ്ട് കൽപിക്കപ്പെട്ട ഒരു രാജ്യം തന്നെയാണ്. അതുകൊണ്ടു തന്നെ, നേരിട്ടുള്ള ഒരു സഹായത്തിന് പല രാജ്യങ്ങളും വിമുഖത പ്രദർശിപ്പിക്കുകയാണ്. ഭൂചലനം തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തില്ല എന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി കഴിഞ്ഞതുമാണ്.
അതുകൊണ്ടു തന്നെ, തുർക്കിക്ക് ലഭിക്കുന്ന സഹായം പോലെ സിറിയയ്ക്ക് സഹായം ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഇതിന് പ്രധാന കാരണം സിറിയയിൽ നടക്കുന്ന ആഭ്യന്തര യുദ്ധം തന്നെയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ ഭരണകൂടവും വിമതരും വ്യത്യസ്ത നിലപാടുകളാണ് എടുത്തിരിക്കുന്നത്. മാത്രമല്ല, തുർക്കിയുമായുള്ള അതിർത്തിയിൽ കനത്ത നാശമുണ്ടായതും അതിർത്തി കടന്നുള്ള സഹായമെത്തിക്കൽ പ്രശ്നത്തിലാക്കുന്നുണ്ട്.
അതിനിടയിൽ വടക്കൻ ചൈനയിലെ ആശുപത്രികളിൽ കനത്ത ഇന്ധനക്ഷാമം നേരിടുന്നു വെന്ന് അമേരിക്കൻ ചാരിറ്റി സംഘടനയായ എസ് കെ ടി വെസ്ഫെയർ പറയുന്നു. വൈദ്യൂതി ക്ഷാമം കടുക്കുകയാണ്. ഒപ്പം ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള എണ്ണക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത് മരണസംഖ്യ വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നുമവർ മുന്നറിയിപ്പ് നൽകുന്നു.
രക്ഷപ്പെട്ടവരുടെ ആശ്വാസ നിശ്വാസങ്ങൾ; മറുപുറത്ത് എല്ലാം നഷ്ടപ്പെട്ടവരുടെ നിലവിളികളും
കടുത്ത ദുരന്തത്തിൽ അകപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ചിലരുടെ കഥകൾ പുറത്തു വരുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തി രക്ഷിച്ച ഒരു നവജാത ശിശു ഉൾപ്പടെ ഇങ്ങനെ രക്ഷപ്പെട്ടവർ നിരവധിയുണ്ട്. ഈ കുഞ്ഞിന്റെ തൊട്ടടുത്ത ബന്ധുക്കൾ എല്ലാവരും ദുരന്തത്തിൽ മരണമടഞ്ഞതായി കരുതുന്നു. ഏതാനും അകന്ന ബന്ധുക്കളാണ് കുഞ്ഞിനെ രക്ഷിച്ചത്.
അവശിഷ്ടങ്ങൾക്കിടയിൽ നിന്നും വലിച്ചെടുക്കുമ്പോൾ ഭയന്ന് നിലവിളിക്കുന്ന മറ്റൊരു കുട്ടിയോട്, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നു തന്നെ, പേടിക്കണ്ട, അച്ഛൻ ഇവിടെ തന്നെയുണ്ട് എന്ന് വിളിച്ചു പറഞ്ഞ് കുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന പിതാവിന്റെ വീഡിയോ കണ്ണുനീരോടെയാണ് ലോകം ഏറ്റെടുത്തത്. തെക്കൻ തുർക്കിയിൽ ഒരു വനിതയേയും അവരുടെ കുഞ്ഞു കുട്ടിയേയും രക്ഷിച്ചത് 29 മണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നതിനു ശേഷമാണ്.
രക്ഷപ്പെട്ടവരുടെ ആശ്വാനിശ്വാസങ്ങൾക്കൊപ്പം എല്ലാം നഷ്ടപ്പെട്ടവരുടെ നിലവിളിയൊച്ചകളുംതുർക്കിയിലും സിറിയയിലും ഉയരുകയാണ്. നൂറുകണക്കിന് കുരുന്നുകൾ കൊല്ലപ്പെട്ടതായി യൂണിസെഫ് പറയുന്നു. താപനില പൂജ്യം ഡിഗ്രിയിലും താഴ്ന്നതോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർ ഹൈപ്പർതെർമിയ ബാധിച്ച് മരിക്കാൻ ഇടയുണ്ട് എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇപ്പോഴും പല ഭാഗങ്ങളിലും,തകർന്നറ്റിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നും രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളികൾ ഉയരുന്നതായി രക്ഷപ്പെട്ടവർ പറയുന്നു.
നിരത്തുകൾ പലയിടങ്ങളിലും തകർന്ന് പോയത് രക്ഷാ പ്രവർത്തനത്തെ മന്ദഗതിയിൽ ആക്കുന്നുണ്ട്. മാത്രമല്ല ഭക്ഷണത്തിനും മരുന്നുകൾക്കും ക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയതായി രക്ഷാ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. കടുത്ത തണുപ്പായതിനാൽ, വീടുകൾ നഷ്ടപ്പെട്ട് പുറത്തു കഴിയുന്നവർക്ക് ശൈത്യകാല വസ്ത്രങ്ങളും ആവശ്യമാണ്.
ഒരു തെരുവ് നിലംപൊത്തിയത് നിമിഷങ്ങൾക്കുള്ളിൽ
തെക്കൻ തുർക്കിയിലെ എല്ബിസ്റ്റാൻ നഗരത്തിൽ നിന്നുള്ള ഒരു വീഡിയോ ദൃശ്യം മനുഷ ജീവിതത്തിന്റെ നശ്വരത വെളിപ്പെടുത്തിക്കൊണ്ട് വൈറലാവുകയാണ്. ബഹുനില മന്ദിരങ്ങൾ ഇരു വശവും അതിർത്തി തീർത്ത ഒരു തെരുവ് കേവലം നിമിഷങ്ങൾക്കുള്ളിൽ ഒരു കോൺക്രീറ്റ് ശ്മശാനമായി മാറുന്ന ദൃശ്യമാണിത്.
ആ തെരുവിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു കാറിലെ ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യത്തിൽ ആദ്യം ഒരു കെട്ടിടം കുലുങ്ങുന്നത് കാണാം. പിന്നീട് അതിനു ചുറ്റുമുള്ള കെട്ടിടങ്ങൾ ഓരോന്നായി നിലം പൊത്തുന്നതും കാണാം. പിന്നീട് പൊടിപടലങ്ങളുടെ കടുത്ത പുക ക്യാമറയുടെ കണ്ണുകൾ മറയ്ക്കുകയാണ്. പിന്നീറ്റ് പൊടിപടലം ചെറുതായി അടങ്ങുമ്പോൾ കാണുന്നത് ആ തെരുവ് ഒരു കോൺക്രീറ്റ് ശ്മശാനമായി മാറിയതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍