കോവിഡ് മഹാമാരിയിൽ നിന്ന് ഇന്ത്യ അതിവേഗം കരകയറി; സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വളർച്ചാ ശ്രമം കൂടുതൽ അവസരങ്ങൾ നൽകും; 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാനുള്ള ഇന്ത്യൻ ശ്രമത്തെ യുഎഇ പിന്തുണക്കും: എനർജി വീക്കിൽ ഇന്ത്യയെ പുകഴ്ത്തി കോപ് 28 അധ്യക്ഷൻ ഡോ. സുൽത്താൻ അൽ ജാബർ
മറുനാടൻ ഡെസ്ക്
ബെംഗളുരു: ബംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 സമ്മേളനത്തിൽ ഇന്ത്യയെ പുകഴ്ത്തി യുഎഇ മന്ത്രി. ഡോ. സുൽത്താൻ അൽ ജാബർ. യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബറിനെ യുഎൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ (കോപ്28) നിയുക്ത പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഇതിന് ശേഷം നടത്തിയ ആദ്യ അന്താരാഷ്ട്ര സന്ദർശനത്തിലാണ് അദ്ദേഹം ഇന്ത്യയെ പുകഴ്ത്തി രംഗത്തു വന്നത്.
ആരെയും പിന്നിലാക്കാത്ത എല്ലാവരെയും ഉൾക്കൊള്ളുന്ന ഊർജ സംക്രമണത്തെ യുഎഇ പിന്തുണയ്ക്കുന്നാതായി ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു. രാജ്യങ്ങളുടെ സമ്പദ് വളർച്ചയ്ക്ക് ഒപ്പം തന്നെ കാലസ്ഥാനുകൂല നിലപാട് വേണമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഏഷ്യൻ മിനിസ്റ്റീരിയൽ എനർജി റൗണ്ട് ടേബിളിലാണ് ഡോ. അൽ ജാബിർ സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലീഡർഷിപ്പിൽ കോവിഡ് മഹാമാരിയിൽ നിന്ന് ഇന്ത്യ ശക്തമായി കരകയറിയതായായും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വളർച്ചയെ എങ്ങനെ ഉൾപ്പെടുത്താം എന്ന കേന്ദ്ര ചോദ്യമാണ് ഉയരുന്നത്.
'ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുതിച്ചുയരുമ്പോൾ, ലോകം മുഴുവൻ അഭിമുഖീകരിക്കുന്ന അടിസ്ഥാനപരമായ ചോദ്യത്തെ അത് കൈകാര്യം ചെയ്യുന്നു. ഒരേ സമയം വളർച്ചയ്ക്കും കാലാവസ്ഥയ്ക്കും അനുകൂലമായ നയങ്ങൾ എങ്ങനെ സ്വീകരിക്കാം എന്നതാണ് അത്. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുമ്പോൾ 2050-ഓടെ 30 ശതമാനം കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്ന ഒരു ലോകത്തിന് എങ്ങനെ നൽകാം എന്നതാണ് ചിന്തിക്കേണ്ടത്. 2030 തോടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാനുള്ള ഇന്ത്യൻ ശ്രമത്തിന് പിന്തുണ നൽകുമെന്നും യുഎഇ മന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജ്ജശേഷിയിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും ഡോ. സുൽത്താൻ അൽ ജാബർ വ്യക്തമാക്കി.
അതേസമയം 'കഴിഞ്ഞ വർഷം, യുദ്ധം, മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, കോവിഡിൽ നിന്ന് ഇപ്പോഴും കരകയറുന്ന ലോകം എന്നിവ ഉണ്ടായിരുന്നിട്ടും, ശുദ്ധമായ ഊർജത്തിനുള്ള വാർഷിക ആഗോള നിക്ഷേപം ആദ്യമായി 1 ട്രില്യൺ ഡോളർ കവിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കട്ടി. ഈ പുതിയ വളർച്ചയുടെ ഭൂരിഭാഗവും ഏഷ്യയിലെ ചലനാത്മക സമ്പദ്വ്യവസ്ഥകളാൽ നയിക്കപ്പെടും. ഇവിടെ ഇന്ത്യയിൽ, 2030-ഓടെ 500 ജിഗാവാട്ട് ഊർജമാണ് നിങ്ങൾ ലക്ഷ്യമിടുന്നത്. ഇത് വളരെ അഭിലഷണീയമായ മാതൃകയാണ്. ഇതിനായി സഹകരിക്കാൻ യു.എ.ഇ തയ്യാറാണ്. എല്ലാവരും ഒരുമിച്ചു നിന്നാൽ നമുക്ക് ആഗോള പുനരുപയോഗ ഊർജ്ജ ശേഷി അടുത്ത ഏഴു വർഷം കൊണ്ട് മൂന്നിരട്ടിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണേഷ്യയിൽ പലയടങ്ങളിലും ഇപ്പോഴും ഊർജ്ജ ലഭ്യത പരിമിതമാണെന്ന വസ്തുത കൂടി കണക്കിലെടുക്കണമെന്നും ഡോ അൽ ജാബർ ആവർത്തിച്ചു. നമ്മൾ ഒരു പുതിയ ഊർജ്ജ സംവിധാനത്തിലേക്ക് മാറുകയും കാലാവസ്ഥാ അജണ്ടയുടെ എല്ലാ വശങ്ങളിലും പുരോഗതി ത്വരിതപ്പെടുത്തുകയും ചെയ്യുമ്പോൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഏതാണ്ട് 800 ദശലക്ഷം ആളുകൾക്ക് വൈദ്യുതി ഇല്ലാത്ത ദക്ഷിണേഷ്യയെ ഉൾക്കൊള്ളുന്ന ഊർജ പരിവർത്തനത്തിലൂടെ നാം ശാക്തീകരിക്കുകയാണ് വേണ്ടത്. ഊർജ്ജ ദാരിദ്ര്യം ഇല്ലാതാക്കണം. ഈ വെല്ലുവിളിയുടെ വലുപ്പം വളരെ വലുതാണ്, പക്ഷേ അത് അവസരമാക്കി മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഊർജ്ജ ആവശ്യങ്ങളെ നിറവേറ്റാൻ കാറ്റിന്റെയും സൗരോർജ്ജത്തിന്റെയും ശ്രദ്ധേയമായ വളർച്ച ഉണ്ടായിരുന്നിട്ടും, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം സ്വയം മതിയാകില്ല. പ്രത്യേകിച്ച് വ്യവസായ മേഖലയെ മുന്നോട്ടു പോകാൻ. ലോകത്തിന് ഇപ്പോഴും ഹൈഡ്രോകാർബണുകൾ ആവശ്യമാണ്, നിലവിലുള്ള ഊർജ്ജ സംവിധാനത്തിൽ നിന്ന് പുതിയതിലേക്ക് പാലം കൊണ്ടുവരാൻ അവ ആവശ്യമാണ്. പുതിയത് നിർമ്മിക്കുന്നതിന് മുമ്പ് നിലവിലുള്ള ഊർജ്ജ സംവിധാനം പൂർണമായും ഇല്ലാതാക്കാൻ കഴിയില്ലെന്നും ഡോ. സുൽത്താൻ അൽ ജാബർ അഭിപ്രായപ്പെട്ടു.
യു.എ.ഇ ആതിഥ്യമരുളുന്ന ഐക്യരാഷ്ട്ര സഭയുടെ ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്-28ന് നേതൃത്വം നൽകാൻ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും യു.എ.ഇയുടെ കാലാവസ്ഥ വ്യതിയാന പ്രത്യേക പ്രതിനിധിയുമായ ഡോ. സുൽത്താൻ അൽ ജാബിറിനെ ചുമതലപ്പെടുത്തിയത് മൂന്നാഴ്ച്ച മുമ്പാണ്. സമ്മേളനത്തിന്റെ നിയുക്ത പ്രസിഡന്റായാണ് മന്ത്രിയെ ചുമതലയേൽപിച്ചിരിക്കുന്നത്.
ഉച്ചകോടിയുടെ പ്രസിഡന്റ് പദവി വഹിക്കുന്നയാൾക്ക് അജണ്ട നിശ്ചയിക്കുന്നതിലും രാജ്യങ്ങൾക്കിടയിൽ സമവായം ഉണ്ടാക്കുന്നതിലും നിർണായക പങ്കുണ്ട്. നവംബറിൽ ദുബൈയിൽ നടക്കുന്ന 13 ദിവസം നീണ്ടുനിൽക്കുന്ന ആഗോള സംഗമം അന്താരാഷ്ട്രതലത്തിൽതന്നെ സുപ്രധാനമായതാണ് വിലയിരുത്തപ്പെടുന്നത്. 2015ൽ പാരിസിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിൽ നടത്തിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കിയോ എന്നതടക്കമുള്ള ചർച്ചകൾ ഉയർന്നുവരുമെന്നതാണ് ഇതിന് കാരണം.
ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 ഉദ്ഘാടനം ചെയ്തത്. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യക്ക് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി ഉദ്ഘാടനത്തിൽ പറഞ്ഞിരുന്നു. ബെംഗളുരു സാങ്കേതിക വിദ്യകളുടെ ഉറവിടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഊർജ്ജ ഉത്പാദനരംഗത്ത് ഇന്ത്യയ്ക്ക് സമാനതകളില്ലാത്ത അവസരങ്ങളാണുള്ളത്. ഊർജ സ്രോതസ്സുകളുടെയും ഊർജ പരിവർത്തനത്തിന്റെയും വികസന മേഖലയിൽ ഇന്ത്യ തല ഉയർത്തി നിൽക്കുകയാണെന്നും മോദി അഭിപ്രായപ്പെട്ടു.
കൊറോണ മഹാമാരിയെ രാജ്യം അതിജീവിച്ചതിനെയും മോദി പ്രശംസിച്ചു. ഇന്ന് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾക്ക് പിന്നിൽ ഒന്നിലധികം ഘടകങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെയാണ് എനർജി വീക്ക് അവസാനിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30,000-ലധികം പ്രതിനിധികളും 1,000 പ്രദർശകരും 500 പ്രഭാഷകരും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍