ഇടിവെട്ടായി ഇരട്ട; ഉള്ളുലക്കുന്ന ഇരട്ട ക്ലൈമാക്സ്; ജോജു ജോർജിന്റെ ഘടാഘടിയൻ ഡബിൾ റോൾ; സൂപ്പർതാരങ്ങൾക്കും മേലെ 'പാവങ്ങളുടെ മമ്മുട്ടി'; തഴക്കം ചെന്നെ സംവിധായകന്റെ കയ്യടക്കത്തോടെ നവാഗതനായ രോഹിത്ത്; നല്ല സിനിമകളുടെ ബ്രാൻഡ് അംബാസഡറായി മാർട്ടിൻ പ്രക്കാട്ടിന്റെ പേരും
എം റിജു
ഒരു ചിത്രത്തിന്റെ ക്ലൈമാക്സ് കണ്ടശേഷം അടുത്തകാലത്തൊന്നും ഈ രീതിയിൽ മനസ്സ് തകർന്നുപോയിട്ടില്ല. ശരിക്കും ഇരട്ട ക്ലൈമാക്സ് എന്ന് പറയാവുന്ന ഒന്ന്. ഒരാളുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്നം എങ്ങനെയാണ് ഇരട്ട സഹോദരനെയും ബാധിക്കുന്നത്, എന്ന് കൃത്യമായി കാണിച്ചുതരുന്ന ചിത്രം. ഇരട്ട എന്നത് അയാളുടെ മനസ്സിന്റെ ്തന്നെ റിപ്ലിക്കയാണോ എന്ന് തോന്നിപ്പോവും.
ശരിക്കും ഹൃദയത്തിൽ എന്തോ കുരുങ്ങിയതുപോലുള്ള വല്ലാത്ത അസ്വസ്ഥതതോടെയാണ് തീയേറ്റർ വിട്ടത്. വർഷങ്ങൾക്ക് മുമ്പ് ലോഹിതാദാസ് എഴുതിയ 'തനിയാവർത്തനത്തിന്റെ' ക്ലൈമാക്സ് കണ്ട് പുറത്തിറങ്ങിയപ്പോൾ, കിട്ടിയ സമാനമായ മൈൻഡ് ബ്ലാക്കൗട്ട്. ഫിലിംഫെസ്റ്റിവലിലെ വിദേശ ചിത്രങ്ങളൊക്കെ കാണുന്നതുപോലുള്ള ആ അനുഭൂതി സമ്മാനിച്ചത് ഒരു മലയാള ചിത്രമാണ്. നവാഗതനായ രോഹിത്ത് കൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്ത, പാവങ്ങളുടെ മമ്മൂട്ടിയെ എന്ന വിളിപ്പേരുള്ള നമ്മുടെ ജോജുജോർജ് ഡബിൾ റോളിൽ എത്തിയ 'ഇരട്ട', നല്ല സിനിമയെ സ്നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ്.
ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനും അഭിമാനിക്കാം. ഇപ്പോൾ മലയാളത്തിലെ നല്ല സിനിമയുടെ ബ്രാൻഡ് അംബാസഡറായി മാർട്ടിന്റെ പേരും ചേർത്ത് വെക്കാം. തുടർച്ചയായി മികച്ച ചിത്രങ്ങളാണ് മാർട്ടിൻ എടുക്കുന്നത്. അത്ഭുദങ്ങൾ ഒന്നും സമ്മതിച്ചില്ലെങ്കിൽ ഈ വർഷത്തെ ഒരുപാട് അവാർഡുകളും ഈ ചിത്രത്തെ കാത്തിരിക്കുന്നുണ്ട്. നടൻ ജോജു ജോർജുകൂടി നിർമ്മാണ പങ്കാളിയായ ഈ ചിത്രം ആ നടന്റെ കരിയർ ബെസ്റ്റ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.
എന്നുവെച്ച് യാതൊരു ഫാൾട്ടുകളും ഇല്ലാത്ത,ചലച്ചിത്രവുമല്ല ഇത്. പക്ഷേ സമകാലീന മലയാള സിനിമയുടെ പരിതാപകരമായ അവസ്ഥവെച്ചുനോക്കുമ്പോൾ, ശരിക്കും പറുദീസയാണ് ഈ പടം.
ഇരട്ടച്ചങ്കുള്ള ഇരട്ട
വാഗമൺപൊലീസ് സ്റ്റേഷനിലെ ഒരു ദിനം കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ജനമൈത്രി പൊലീസിന്റെ ഭാഗമായി നിർമ്മിച്ചുകൊടുത്ത ഭവന പദ്ധതിയുടെ ഉദ്ഘാടനത്തിനായി, അന്ന് അവിടെ മന്ത്രി എത്തുന്നുണ്ട്. പൊലീസ് സ്റ്റേഷൻ പരിസരം പന്തലിട്ട് കസേരകൾ നിരത്തിയിരിക്കയാണ്. നാട്ടുകാരും മാധ്യമ പ്രവർത്തകരും, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ഒരു വലിയൊരു പട തന്നെ അവിടെയുണ്ട്. എല്ലാവരും മന്ത്രിയെ കാത്തിരിക്കുമ്പോഴാണ്, സ്റ്റേഷന് അകത്ത് നിന്ന് മൂന്ന് തവണ വെടിയൊച്ച മുഴങ്ങുന്നത്. വിനോദ് എന്ന എഎസ്്ഐ ( ചിത്രത്തിൽ ജോജുജോർജ്) പട്ടാപ്പകൽ പോയിന്റ് ബ്ലാങ്കിൽനിന്ന് വെടിയേറ്റ് കൊല്ലപ്പെടുകയാണ്!
തൊട്ടടുത്തെ ഒരു ആശുപത്രിയിൽ വിനോദിന്റെ ഇരട്ട സഹോദരൻ പ്രമോദ് എന്ന ഡിവൈഎസ്പി, പാനിക്ക് അറ്റാക്ക് വന്ന് കിടക്കയാണ്. വിനോദിന്റെ മരണമറിഞ്ഞ് പ്രമോദ് സ്റ്റേഷനിലെത്തി, ചോരയിൽ കുളിച്ച് കിടക്കുന്ന മൃതദേഹത്തിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നിടത്താണ് ടൈറ്റിലുകൾ തീർത്ത് ചിത്രം തുടങ്ങുന്നത്. വിനോദിനെ ആര് കൊന്നൂ, എന്തിന് കൊന്നു. ആ കുറ്റാന്വേഷണമായി ഒരു സസ്പെൻസ് മോദിൽ വളരെ പെട്ടന്ന് നീങ്ങുകയാണ് ചിത്രം. ഒരൊറ്റ ദിവസം നടക്കുന്ന കഥയാണെങ്കിലും പ്രമോദിന്റെയും വിനോദിന്റെയും മുൻകാല ജീവിതവും, അവരുടെ സഹപ്രവർത്തകരുടെ ഓർമകളുമായി ഏറെ വൈകാരികമായി സഞ്ചരിക്കുന്നൊരു കഥാഗതിയാണ് ഇരട്ടയുടേത്.
സ്വഭാവം കൊണ്ട് തീർത്തും വ്യത്യസ്ത തലത്തിൽനിൽക്കുന്ന രണ്ട് ഇരട്ടകളാണ് വിനോദും, പ്രമോദും. വയലൻസിനെ ആസ്വദിക്കുന്ന ക്രിമിനൽ സ്വഭാവമുള്ള വിനോദ് എന്ന എഎസ്ഐയും, സൗമ്യനും ജനമൈത്രി പൊലീസിന്റെ ക്ലാസുകൾ എടുക്കുന്ന, പ്രമോദ് എന്ന ഡിവൈഎസ്പിയും, രണ്ട് ധ്രുവങ്ങളിലാണ്. റാങ്കിലെ ഈ അന്തരം മാത്രമല്ല, ഇരുവരും തമ്മിലുള്ള ഈഗോ ക്ലാഷിന് ബാല്യകാലത്തെ നടുക്കുന്ന ഓർമകളുടെ പിൻബലവുമുണ്ട്.
ആരോടും എന്തും പറയുന്ന അങ്ങേയറ്റം പരുക്കനും, എന്നാൽ ധൈര്യത്തിന്റെ കാര്യത്തിൽ ഇരട്ടച്ചങ്കനുമാണ് വിനോദ്. ഇരുവരും തമ്മിൽ ശത്രുതയിലുമാണ്. ഒരു വേള വിനോദിന്റെ കൊലയിൽ പൊലീസ് പ്രമോദിനെതന്നെ സംശയിക്കുന്നുമുണ്ട്. ഇതിന്റെയെല്ലാം കുരുക്കഴിച്ചുകൊണ്ടാണ് ചിത്രം മുന്നേറുകയാണ്.
മമ്മൂട്ടിക്കും മേലെ 'പാവങ്ങളുടെ മമ്മുട്ടി'
ഒരുകാലത്ത് , സോഷ്യൽ മീഡിയ പാവങ്ങളുടെ മമ്മൂട്ടിയെന്നാണ് നടൻ ജോജു ജോർജിനെ വിളിച്ചിരുന്നത്. പക്ഷേ ഈ ചിത്രം കണ്ടാൽ അറിയാം, മമ്മൂട്ടിക്കും മേലെപ്പോവുകയാണ് ഈ പാവങ്ങളുടെ മമ്മൂട്ടി. മേക്കപ്പുകൊണ്ടല്ല ജോജു, വിനോദിനെയും, പ്രമോദിനെയും വ്യത്യസ്തരാക്കുന്നത്. അടിമുടി വ്യത്യസ്തമായ ശരീരഭാഷയാണ് ഇവർക്ക്. നോട്ടവും ഡയലോഗ് ഡെലിവറിയുമൊക്കെ തീർത്തും വേറെ. രണ്ടുപേരും ഒന്നിച്ച്വരുന്ന രണ്ടു സീനുകൾ കണ്ടാൽ ഇവർ രണ്ട് നടന്മാരാണെന്ന് തോന്നും. കമൽഹാസനെപ്പോലുള്ള അപുർവം നടന്മാർക്ക് മാത്രം കിട്ടുന്ന ഒരു സിദ്ധിയാണിത്. ഒരുവെപ്പുപല്ല് വച്ചാണ് വിനോദ് ആയി ജോജു മാറിയത്. ക്രൂരതയും, വന്യതയും, നിസ്സഹായതയും, നിഗൂഢതയും അടക്കമുള്ള വിവിധ ഭാവങ്ങൾ ജോജുവിന്റെ മുഖത്തുകൂടി മുന്നിത്തിളങ്ങിപ്പോകുന്നത് കണ്ടുതന്നെ അറിയണം.
നായാട്ട്, ജോസഫ് എന്നീ ചിത്രങ്ങളിൽ ജോജു വന്നത് പൊലീസ് വേഷത്തിലാണെങ്കിലും ഇതിലെ ഘടാഘടിയൻ പ്രകടനം വേറിട്ടുനിൽക്കുന്നു. കാരണം ഇവിടെ അദ്ദേഹമാണ് ചിത്രത്തെ ഒറ്റക്ക് നയിക്കുന്നത്്. ഒരു എക്സ്ട്രാ നടനായി, അരവേഷങ്ങളിലും, ആൾക്കൂട്ടത്തിലുമൊക്കെ അഭിനയിച്ച് പടിപടിയായി വളർന്ന് മലയാളത്തിന്റെ താരസിംഹാസനത്തിൽ ഇരിക്കയാണ് ഈ നടൻ.
ജോജു മാത്രമല്ല സിനിമയിലുള്ള ഭൂരിഭാഗം അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഒരു പാസ്റ്ററായി വെറും രണ്ടു സീനിൽ എത്തിയ ജിത്തു അഷ്റഫിന്റെ വേഷം പോലും ഓർമ്മയിൽ തങ്ങിനിൽക്കുന്നു. അഞ്ജലി, സാബു മോൻ, ശ്രീകാന്ത് മുരളി, മനോജ് കെ.യു, ഷെബിൻ ബെൻസൺ, ശ്രീജ, ശ്രുതി ജയൻ തുടങ്ങി ഒരുപാട് നടീനടന്മാരുണ്ട് സിനിമയിൽ. നടി ശ്രിന്ദയുടെ മന്ത്രിവേഷത്തിൽ ചേർച്ചക്കുറവ് തോന്നുന്നുണ്ട്. അതുപോലെ എസ് പിയായ ആര്യ സലിമിന്റെ പ്രകടനത്തിലുമുണ്ട് കല്ലുകടി.
തഴക്കം ചെന്നൊരു സംവിധായകന്റെ കൈയടക്കമാണ്, നവാഗതനായ രോഹിത്തിൽ കാണാനാകുക. ഒരോ ഫ്രയിമുകളുടെയും കോമ്പോസിഷൻ കാണണം. റിയലസിത്തിന്റെ ഭീതിദമായ സൗന്ദര്യമുണ്ട് സംഘട്ടന രംഗങ്ങൾക്കുപോലും. ജോജുവിന്റെ വിനോദും, സാബുമോൻ അബ്ദുസമദിന്റെ പൊലീസുകാരനും തമ്മിൽ ഒരു ചായക്കടിയിലുണ്ടാവുന്ന അടിപിടിയുണ്ട്. റിയലിസത്തിന്റെ ഭീകരത ആ ഷോട്ടുകളിൽ കാണാം.
ഈ ചിത്രത്തിന്റെ തിരക്കഥയും രോഹിത് തന്നെയാണ്. സൂപ്പർതാര സിനിമകൾപോലും, കഥയില്ലായ്മയുടെ കോപ്രായങ്ങളിൽ അഭിരമിക്കുമ്പോൾ, രോഹിതിനെപ്പോലുള്ളവർ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്. മനു ആന്റണിയുടെ എഡിറ്റിങ്, വിജയ്യുടെ ഛായാഗ്രഹണം, ജേക്സ് ബിജോയ്യുടെ സംഗീതം ഇതെല്ലാം രോഹിത്തിന്റെ ജോലി ഒരു പരിധിവരെ എളുപ്പമാക്കാൻ സഹായിച്ചു.
ചില വിയോജിപ്പുകൾ ഇങ്ങനെ
നൂറുശതമാനം പെർഫക്ഷൻ എന്നത് ലോകത്തിൽ ഒരിടത്തും ഇല്ലല്ലോ. അതുപോലെശ്രദ്ധിച്ചാൽ ഒഴിവാക്കാമായിരുന്നു ചില പ്രശ്നങ്ങൾ ഈ പടത്തിലുമുണ്ട്്. ഒന്ന് ഇരട്ടകളിൽ ഒരാൾ നല്ലവൻ ഒരാൾ കെട്ടവൻ എന്ന ജയൻ -സുകുമാരൻ- സോമൻ കാലഘത്തിലെ ഫോർമാറ്റിന്റെ ഒരു ചെറിയ രൂപം ഇവിടെയും വന്നുപോയിട്ടുണ്ട്. മറ്റൊന്ന് സ്ത്രീയുടെ സ്നേഹത്തിന് എല്ലാം അലിച്ചുതേച്ച് മാച്ച് ഏത് ക്രൂരനെയും നന്നാക്കിയെടുക്കാമെന്ന ക്ലീഷെയുടെ ചില ലാഞ്ചനകൾ ഇവിടെയും കാണാം. ആ സമയത്തിൽ പടത്തിൽ അൽപ്പം ലാഗ് ഫീൽ വരുന്നുണ്ടെങ്കിലും, വളരെ പെട്ടെന്ന് ചിത്രം താളം പിടിക്കുന്നുണ്ട്.
മറ്റൊന്ന് അന്വേഷണത്തിന്റെ ഏകതാനകമായ രീതിയാണ്. പൊലീസ് സ്റ്റേഷനുള്ളിൽ ഒരാൾ വെടിയേറ്റ് മരിച്ചിട്ടും, കിട്ടിയവനെ പ്രതിയാക്കാനുള്ള പ്രഷർ എത്രമാത്രം സ്വാഭാവികമാണ്. ഈ കേസിൽ എന്താണ് രാഷ്ട്രീയ സമ്മർദം എന്ന് മനസ്സിലാവുന്നില്ല. നടി ശ്രിന്ദ അവതരിപ്പിച്ച മന്ത്രി ഈ കേസ് തെളിയിച്ചിട്ടേ സ്റ്റേഷൻ വിട്ടുപോകൂ എന്നൊക്കെപ്പറഞ്ഞ് ഓവർ ആക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഒരു ഭീകരാക്രമണത്തിന്റെയോ, വർഗീയലഹളയുടേയോ, പൊളിറ്റിക്കൽ മർഡറിന്റെയോ ഒന്നും യാതൊരു സൂചനുമില്ലാത്ത ഈ മരണത്തിൽ എന്തിനാണ്, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നൊക്കെ പ്രഷർ വരുന്നത് എന്നൊന്നും മനസ്സിലാവുന്നില്ല. ഇത്തരം ഓവറാക്കലുകളും, അസ്വാഭാവികതകളും ഒഴിവാക്കിയിരുന്നെങ്കിൽ ഈ ചിത്രം എത്രയോ മുന്നേറിയേനെ. അനാവശ്യമായി മീഡിയയെ പരിഹസിക്കുന്നതായും ചില രംഗങ്ങൾ കണ്ടപ്പോൾ തോനുന്നു.
എന്തായാലും ചിത്രം അവസാനിക്കുമ്പോൾ തീയേറ്ററിൽ നീണ്ട കരഘോഷങ്ങളാണ് ഉയരുന്നത്. ഇതും നല്ല ഒരു സൂചനയാണ്. മുമ്പൊക്കെ കലാപരമായി മികച്ച സിനിമകൾ തീയേറ്ററുകളിൽ പരാജയപ്പെട്ടുപോവുമായിരുന്നു. ഭരതൻ, പത്മരാജൻ, ലോഹിതദാസ് കാലത്തുണ്ടായിരുന്നപോലെ, കലയും കച്ചവടവും ഒന്നിച്ച് കൊണ്ടുപോകത്തക്ക രീതിയിലേക്ക് മലയാള സിനിമാ വ്യവസായം മാറുന്നുവെന്നതും സന്തോഷകരമാണ്.
വാൽക്കഷ്ണം: ഇരട്ട സിനിമയുടെ ക്ലൈമാക്സിന് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന 'തങ്കം' എന്ന സിനിമയുടെ ക്ലൈമാക്സുമായി സാമ്യമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ചിലർ കുറിക്കുന്നുണ്ട്. ഇത് വെറും ബാഹ്യമായ സാമ്യം മാത്രമാണ്. എംടിയുടെ രചനയിൽ പവിത്രൻ സംവിധാനം ചെയ്ത 'ഉത്തരം' എന്ന ക്ലാസിക്ക് ചിത്രവും ഈ സിനിമ കണ്ടപ്പോൾ ഓർത്തുപോയി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്