പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും ആഴം കുറഞ്ഞ ഭാഗത്തായത് ദുരന്ത വ്യാപ്തി കൂട്ടി; നിലയ്ക്കാത്ത തുടർചലനങ്ങളിൽ നിലമ്പൊത്തി കെട്ടിടങ്ങൾ; 3500 മരണം സ്ഥിരീകരിച്ചു; അവശിഷ്ടങ്ങൾക്കിറ്റയിൽ മരണം കാത്ത് പതിനായിരങ്ങൾ; തണുപ്പിൽ മരവിച്ച് മരണം കാത്ത് രക്ഷപ്പെട്ടവരും; ശവപറമ്പായി മാറി തുർക്കി
മറുനാടൻ മലയാളി ബ്യൂറോ
തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പത്തിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത് 3500 മരണങ്ങളാണ്. എന്നാൽ, ഇനിയും ആയിരങ്ങൾ കൂടി ഈ പട്ടികയിലേക്ക് വരും എന്നാണ് ഭയക്കുന്നത്. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. നിലവിലെ രക്ഷാ പ്രവർത്തകർക്ക് കൈയിലൊതുങ്ങുന്നതിലു വലിയ വ്യാപ്തിയാണ് ഈ ദുരന്തത്തിന്.
തെക്ക് കിഴക്കൻ തുർക്കിയിൽ റിറ്റ്ച്ചർ സ്കെയിലിൽ യഥാക്രമം 7.8, 7.5 എന്നിങ്ങനെ രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായത്. അതിരാവിലെ ഉണ്ടായ ഭൂചലനത്തിൽ നിരവധിപേർ ഉറക്കത്തിൽ തന്നെ മരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. തൊട്ടിലിൽ കിടന്ന് ആടുന്ന അനുഭവമായിരുന്നു എന്നാണ് രക്ഷപ്പെട്ടവരിൽ ഒരാൾ പറഞ്ഞത്. കെട്ടിടം അത്ര ശക്തിയായി കുലുങ്ങി.
വീടുകൾ നഷ്ടപ്പെട്ട് നിരത്തുകളിലും തുറസ്സായ പ്രദേശങ്ങളിലുമായി കഴിയുന്നവർക്ക് കൂടുതൽ ദുരിതമേകാൻ കടുത്ത തണുപ്പുമായി ശൈത്യക്കാറ്റും എത്തിയിട്ടുണ്ട്. മരവിപ്പിക്കുന്ന കാലാവസ്ഥയാണ് ഇപ്പോൾ ഈ മേഖലയിൽ. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഇപ്പോഴും നിലവിളികൾ ഉയരുകയാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മദ്ധ്യപൂർവ്വ ദേശത്തെ ഒന്നിലധികം രാജ്യങ്ങളിൽ ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു എങ്കിലും തുർക്കിക്കും അയൽ രാജ്യമായ സിറിയയ്ക്കുമാണ് ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചത്. ഈ രണ്ട് രാജ്യങ്ങളിലുമായി ഇതുവരെ 3500 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 7.8 തീവ്രതയുള്ള ഭൂചലനമായിരുന്നു ആദ്യം സംഭവിച്ചത്., മണിക്കൂറുകൾക്ക് ശേഷമായിരുന്നു 7.5 തീവ്രതയുള്ളഭൂചലനം സംഭവിച്ചത്. ആദ്യ ഭൂചലനത്തിന്റെ പ്രഭവസ്ഥാനത്തു നിന്നും 95 കിലോമീറ്റർവടക്കുമാറിയാണ് രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പം എപ്പോൾ ? എങ്ങനെ ?എവിടെ ?
തുർക്കിയിലെ ചരിത്ര നഗരമായ ഗസ്സിയാന്റെപ്പിൽ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവേ പറയുന്നു. ഭൗമോപരിതലത്തിൽ നിന്നും 18 മൈൽ ആഴത്തിൽ ആണ് പ്രഭവ കേന്ദ്രം. ഈ ഭൂചലനത്തിന്റെ അലയൊലികൾ ഈജിപ്ത്, ലെബനൺ, സൈപ്രസ്സ് തുടങ്ങിയ രാജ്യങ്ങളിലും അനുഭവപ്പെട്ടു. ഇറ്റാലിയൻ തീരങ്ങളിൽ സുനാമിക്കെതിരെയുള്ള മുന്നറിയിപ്പും നകിയിരുന്നു.
റിറ്റ്ച്ചർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എകിനോസു പട്ടണത്തിൽ നിന്നും രണ്ടര മൈൽ തെക്ക് കിഴക്ക് മാറിയായിരുന്നു. അതിരാവിലെയായിരുന്നു സിറിയൻ അതിർത്തിയിൽ നിന്നും 95 കിലോമീറ്റർ അകലെ, സെൻട്രൽ തുർക്കിയിലുള്ള ഗസ്സിയാൻടെപ് കേന്ദ്രീകരിച്ച് ഭൂചലനം ഉണ്ടായത്. ഇത് നടന്ന് പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ റിറ്റ്ച്ചർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ തുടർ ചലനം ഉണ്ടായി. തുടർന്ന് രണ്ടു മണിക്കൂറിനുള്ളിൽ ഏകദേശം സമാനമായ തീവ്രതയുള്ള 40 ഓളം തുടർ ചലനങ്ങൾ നടന്നു.
എന്നാൽ, അത് നാശത്തിന്റെ അന്ത്യമായിരുന്നില്ല. ഉച്ചക്ക് 1:24 ന് റിറ്റ്ച്ചർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഉണ്ടായി. ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും 97 കിലോമീറ്റർ വടക്ക് മാറിയായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ് ഇത് സംഭവിച്ചതെന്ന് യു എസ് ജി എസ് പറയുന്നു. ഇതിനെ തുടർന്ന് 100 ഓളം തുടർ ചലനങ്ങൾ ഉണ്ടായി. ഇതിന്റെ പ്രഭാവം അങ്ങ് ഗ്രീൻലാൻഡിൽ വരെ അനുഭവപ്പെട്ടതായി ജിയോളജിക്കൽ സൊസൈറ്റി ഓഫ് ഡെന്മാർക്ക് ആൻഡ് ഗ്രീൻലാൻഡ് പറഞ്ഞു.
റിറ്റ്ച്ചർ സ്കെയിലിൽ 7 ന് മുകളിൽ രേഖപ്പെടുത്തുന്ന ശരാശരി 20 ഭൂചലനങ്ങൾ എല്ലാ വർഷവും നടക്കാറുണ്ട്. എന്നാൽ, ഇത്തവണ പ്രഭവകേന്ദ്രം താരതമ്യേന ഭൗമോപരിതലത്തിൽ നിന്നും ആഴം കുറഞ്ഞ ഭാഗത്തായതാണ് നാശനഷ്ടം ഇത്രയധികം വർദ്ധിക്കാൻ കാരണമായത്. ആഴത്തിൽ ഉണ്ടാകുന്ന, സമാനമായ ഭൂചലനത്തേക്കാൾ കൂടുതലായി ഇത്തരം ആഴം കുറഞ്ഞ ഭാഗത്തുണ്ടാകുന്ന ഭൂചലനങ്ങൾ ഭൂമിയെ ശക്തമായി പിടിച്ചു കുലുക്കും.അതുപോലെ, ദുർബലമായിരുന്നെങ്കിൽ കൂടി തുടർ ചലനങ്ങൾ സംഭവിച്ചതും താരതമ്യേന ആഴം കുറഞ്ഞ ഭാഗത്താണെന്നുള്ളത് ദുരന്തത്തിന്റെ ആക്കം വർദ്ധിപ്പിച്ചു.
പ്രധാനമായും ഏഴ് ഭൂവൽക്ക ഫലകങ്ങൾ ചേർന്നതാണ് ഭൂവൽക്കം അഥവ ഭൂമിയുടെ പുറമ്പാളി. അതിനു പുറം പല ചെറു ഫലകങ്ങളും ഉണ്ട്. ഭൂവൽക്കം അഥവാ ലിത്തോസ്ഫിയറിനു താഴെയുള്ള അസ്തെനോസ്ഫിയറിനു മുകളിൽ ഇവ തെന്നി നീങ്ങുകയാണ്. എതിർ ദിശയിൽ വരുന്ന രണ്ട് ഫലകങ്ങൾ തമ്മിൽ കൂട്ടിയിടിക്കുമ്പോഴാണ് ഭൂചലനം സംഭവിക്കുന്നത്. ഇത്തരത്തിലുള്ള മൂന്ന് ഫലകങ്ങൾക്ക് അതിർത്തി തീർക്കുന്ന ഏറ്റവും അപകടകരമായ ഒരു സ്ഥലത്താണ് തുർക്കി സ്ഥിതിചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇവിടെ ഭൂചലനങ്ങൾ കൂടുതലായി ഉണ്ടാകുന്നു.
മൂന്ന് വലിയ ഫലകങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന അനറ്റോലിയൻ ഫലകത്തിലാണ് തുർക്കി സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് യൂറേഷ്യൻ ഫലകം, തെക്ക് ഭാഗത്ത് ആഫ്രിക്കൻ ഫലകം പിന്നെ കിഴക്ക് ഭാഗത്ത് അറേബ്യൻ ഫലകം എന്നിവയാണ് ഇവ. കിഴക്കൻ അനറ്റോലിയ, വടക്കൻ അനറ്റോലിയ എന്നിങ്ങനെ രണ്ട് അപകട മേഖലകളാണ് ഇവിടെയുള്ളത്. ഇന്നലെ കിഴക്കൻ അനറ്റോലിയയിലായിരുന്നു ഭൂചലനം നടന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍