ബിനി ടൂറിസ്റ്റ് ഹോമിന്റെ നടത്തിപ്പിന് ടെൻഡർ ലഭിച്ചത് ജെനീഷ് ഷംസുദ്ദീന്; പണം അടച്ചത് ശക്തൻ ചേംബേഴ്സ് എന്ന കമ്പനിയും; സ്വകാര്യ വ്യക്തിക്ക് ലഭിച്ച ടെൻഡറിന്റെ തുക എങ്ങനെ മറ്റൊരു കമ്പനിക്ക് അടയ്ക്കാനാകും? തൃശൂർ കോർപ്പറേഷന്റെ റസ്റ്റ് ഹൗസ് ടെൻഡറിൽ അടിമുടി ദുരൂഹത; മേയറും കോർപറേഷൻ സെക്രട്ടറിയും പ്രതിക്കൂട്ടിൽ
റയാൻ
തൃശൂർ: കോർപ്പറേഷന്റെ റസ്റ്റ് ഹൗസായ ബിനി ടൂറിസ്റ്റ് ഹോമിന്റെ ടെൻഡർ ലഭിച്ചത് ഷംസുദ്ദീൻ ജനീഷിന്. എന്നാൽ പണം അടച്ചത് ശക്താൻ ചേംബേഴ്സ് എന്ന കമ്പനിയും. ബിനി ടൂറിസ്റ്റ് ഹോമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ടെൻഡറിൽ നിറയുന്നത് ദൂരൂഹത മാത്രം. സ്വകാര്യ വ്യക്തിക്ക് ലഭിച്ച ടെൻഡറിന്റെ തുക എങ്ങനെ മറ്റൊരു കമ്പനി അടയ്ക്കാനാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്താൻ മേയറോ കോർപ്പറേഷൻ സെക്രട്ടറിയോ തയ്യാറായിട്ടില്ല. ടെൻഡർ വ്യവസഥകൾ പ്രകാരം റസ്റ്റ് ഹൗസിന്റെ നടത്തിപ്പിന് അവകാശം കിട്ടിയവർ തന്നെ മുഴുവൻ തുകയും അടയ്ക്കണം. അങ്ങനെ ആണെങ്കിൽ ജെനീഷിനാണ് ടെൻഡർ ലഭിച്ചത്. നിയമപ്രകാരം മുഴുവൻ തുകയും കരാറുകാരൻ അടച്ചാൽ മാത്രമേ താക്കോൽ കോർപറേഷൻ സെക്രട്ടറി മുഖേന കൈമാറാനാകൂ.
ഇതിനുപുറമെ കോർപറേഷൻ കൗൺസിലിന്റെയും നിയമവിഭാഗത്തിന്റെയും അനുമതി കൂടി ലഭിച്ചാൽ മാത്രമാണ് സെക്രട്ടറിക്ക് താക്കോൽ കൈമാറാൻ കഴിയുക. എന്നാൽ ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല. പിന്നെ എങ്ങനെ ജെനീഷിന് അനുവദിച്ച ടെൻഡറിന് ശക്തൻ ചേംബേഴ്സിന് പണം അടയ്ക്കാനാകുന്നത്. 2022 സെപ്റ്റംബർ 16ന് നടത്തിയ ടെൻഡറിൽ ജെനീഷ്.പി.എസ്, ഗ്രാം പ്രോബിസിസ് സർവീസ്, ജെ.കെ.ആർ ഡൊമിനിയൻ പ്രൈവറ്റ് ലിമിറ്റഡ്, പ്രേംജി കൊള്ളന്നർ, ഓമന അശോകൻ എന്നിവരാണ് പങ്കെടുത്തിട്ടുള്ളത്. ശക്തൻ ചേംബേഴ്സ് എന്ന കമ്പനിയുടെ പേര് എവിടെയുമില്ല. കൂടുതൽ തുകയായ 7,.25,00 ക്വാട്ട് ചെയ്ത ജെനീഷിന് കോർപറേഷൻ നെഗോസിയേഷനിലൂടെ 7,50,000 ആകി നടത്തിപ്പവകാശം നൽകുകയായിരുന്നു. അത്പ്രകാരം നടത്തിപ്പവകാശം ലഭിച്ച ജെനീഷ് ആണ് പണം അടയ്ക്കേണ്ടത്. എന്നാൽ ജെനീഷ് മാനേജിങ് പാർട്ണറായ ശക്തൻ ചേംബേഴ്സ് ആണ് പണം അടച്ചിരിക്കുന്നത്.
നിബന്ധന പ്രകാരം കൈവശാവകാശം കിട്ടണമെങ്കിൽ ഒരു മാസത്തെ ലൈസൻസ് ഫീസായ 7.50 ലക്ഷം രൂപ വീതം 12 മാസത്തേക്ക് മുൻകൂറായി അടയ്ക്കണം. അതിന് പുറമെ ജിഎസ്ടിയും കരാറുകാരൻ തന്നെ അടയ്ക്കണം. എന്നാൽ ജെനീഷിന് പകരം മുഴുവൻ തുകയും അടച്ചത് ശക്തൻ ചേംബേഴ്സ് ആണ്. ടെൻഡർ വ്യവസ്ഥകൾ പ്രകാരം അത് നിയമവിരുദ്ധമാണ്. കേർപറേഷൻ ഓഫർ നോട്ടീസിൽ ടൂറിസ്റ്റ് ഹോം നടത്തിപ്പ് സംബന്ധിച്ച് കർശനമായ വ്യവസ്ഥകൾ എഴുതിചേർത്തിട്ടുണ്ട്. ഓഫർ നോട്ടീസിലെ 12ാം ഖണ്ഡികയിൽ പറയുന്നത് ഇങ്ങനെയാണ് നഗരസഭാ കൗൺസിലിന്റെ അനുവാദം കൂടാതെ ലൈസൻസ് കൈമാറ്റം ചെയ്യുകയോ കീഴ്തുകയ്ക്ക്(സബ്ലെറ്റ്) കൊടുക്കുകയോ ചെയ്യാൻ പാടുള്ളതല്ല, കുത്തകയുടെ നടത്തിപ്പിൽ പങ്കളായിയെ ചേർക്കണമെങ്കിൽ നഗരസഭയുടെ മുൻകൂർ അനുമതി ലഭിക്കണം. വ്യവസ്ഥകളിൽ വീഴ്ച വരുത്തിയാൽ കരാർ റദ്ദ് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ബിനി ടൂറിസ്റ്റ് ഹോമിന്റെ കൈവശാവകാശം കരാറുകാരൻ ലഭിച്ചതെന്ന് വ്യക്തം. തൃശൂർ നഗരത്തിൽ പ്രമുഖമായ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന വ്യക്തിയാണ് കരാർ ലഭിച്ച ജെനീഷ്. അദ്ദേഹത്തിന് ഹോട്ടൽ, റസ്റ്റോറന്റ്, ബാർ എന്നിവ നടത്തിയുള്ള പരിചയമില്ല. അതിനാൽ ശക്തൻ ചേംബേഴ്സ് എന്ന കമ്പനി രൂപീകരിച്ച് മറ്റുള്ളവർക്ക് ഷെയർ നൽകുകയായിരുന്നു. ടൂറിസിറ്റ് ഹോം ഏറ്റെടുത്ത് ബാർ, റസ്റ്റോറന്റ് എന്നിവയുടെ നടത്തിപ്പ് സബ് കോൺട്രാക്ടിലൂടെ മറ്റുള്ളവർക്ക് നൽകുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഈ കമ്പനിയാണ് ടൂറിസ്റ്റ് ഹോം നടത്തിപ്പിന് ആവശ്യമായ 98 ലക്ഷം രൂപയോളം കോർപറേഷനിൽ അടച്ചിരിക്കുന്നത്. ജെനീഷിന് ബിസിനസിൽ പാർട്ണർമാരെ ചേർക്കണമെങ്കിൽ കൗൺസിലിന്റെ അനുമതി ആവശ്യമാണ്. കൗൺസിലിന്റെ അമനുമതിയോട് കൂടിയാണോ പുതിയ പാർട്ണർമാരെ ജെനീഷ് ചേർത്തതെന്ന കാര്യം കോർപറേഷൻ സെക്രട്ടറിയോ മേയറോ വ്യക്താക്കേണ്ടതാണ്. എന്നാൽ കോർപറേഷൻ അധികാരികൾ ഇക്കാര്യത്തിൽ കുറ്റകരമായ മൗനമാണ് പാലിക്കുന്നത്.
കോർപറഷന്റെ കീഴിലുള്ള ഗസ്റ്റ് ഹൗസായ ബിനി ടൂറിസ്റ്റ് ഹോം പൊൡച്ചതിന് പിന്നിൽ സിപിഎമ്മിന്റെ പ്രമുഖരായ രണ്ട് കൗസിലർമാരെ വാദം ശക്തമായതോടെ പാർട്ടിയിലും മുന്നണിയിലും വലിയ അസ്വാരസ്യങ്ങൾക്ക് വഴിവച്ചിരുന്നു. കരാർ നേടിയ ശക്തൻ ചേംബേഴ്സിന് പിന്നിൽ പ്രവർത്തിക്കുന്നത് ഈ നേതാക്കളുടെ ബിനാമികളാണെന്നും ആരോപണമുണ്ട്. തൃശൂർ നഗരത്തിന്റെ ഹൃദയ ഭാഗത്താണ് ബിനി ടൂറിസ്റ്റ് ഹോം സ്ഥിതി ചെയ്യുത്. ഇവിടെ നിരവധി മുറികളും റെസ്റ്റോറന്റും ബാറും ഉണ്ട്. 40 വർഷം മുമ്പാണ് ബിനിയുടെ പണി കഴിപ്പിച്ചത്. സ്വകാര്യ വ്യക്തികൾക്ക് ടെൻഡർ വിളിച്ച് നിശ്ചിത കാലത്തേക്ക് നടത്താൻ കൊടുക്കുകയാണ് പതിവ്. നിലവിൽ പ്രമുഖ അബ്കാരി വി കെ അശോകനാണ് ബിനി നടത്തിയിരുന്നത്. കാലാവധി കഴിഞ്ഞതോടെയാണ് പുതിയ ടെൻഡർ ക്ഷണിച്ചത്.
ടെൻഡർ ലഭിച്ചവർ തെന്നയാണ് മേയർ പോലും അറിയാതെ കെട്ടിടം പൊളിക്കൽ ആരംഭിച്ചത്. മാധ്യമങ്ങളിലൂടെ വിവരം പുറത്തായതോടെ പ്രതിപക്ഷമായ കോഗ്രസും ബിജെപിയും രംഗത്ത് വതോടെ പോളിക്കൽ നിർത്തിവയ്ക്കുകയായിരുന്നു. ഇതിനിടെ ടൂറിസ്റ്റ് ഹോമിലെ വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി കൊണ്ടുപോയതായും പറയുന്നു. നിയമപ്രകാരം കോർപ്പറേഷൻ സെക്രട്ടറിയാണ് ചാവി കൈമാറേണ്ടത്. എന്നാൽ ആരാണ് ടെൻഡർ നടപടികൾ പൂർത്തിയാകാതെ കരാറുകാരന് താക്കോൽ കൈമാറിയതെന്ന കാര്യത്തിൽ മേയർക്കും സെക്രട്ടറിക്കും മറുപടിയില്ല. കെട്ടിടം പൊളിച്ചതിലൂടെ പൊതുജനങ്ങൾക്കും ഖജനാവിന് സംഭവിച്ച നഷ്ടവും കുറ്റക്കാരിൽ നിന്ന് ഈടാക്കേണ്ടതാണ്. എന്നാൽ ഇക്കാര്യത്തിലും ആവശ്യമായ നടപടി കോർപറേഷൻ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ക്രമക്കേടുകൾക്കെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ, പൊതുപ്രവർത്തകൻ എൻ.വി ബാബുരാജ് എന്നിവർ വിജിലൻസ് കോടതിയിൽ നൽകിയ പരാതി പരിഗണനയിലാണ്.
Stories you may Like
- ഒടുവിൽ റെയിൽടെല്ലിന് കരാറും കിട്ടി; കെ ഫോണിൽ നിറയുന്നത് അട്ടിമറികളോ?
- പ്രതിപക്ഷ നേതാവ് പുറത്തു വിട്ട ടെണ്ടർ രേഖകളും കത്തുകളും തട്ടിപ്പിന് തെളിവ്
- എ. ഐ ക്യാമറ കരാർ നേടിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ്
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ
- വിസാ തട്ടിപ്പിന്റെ സൂത്രങ്ങൾ വിരിഞ്ഞത് ചിഞ്ചുവിന്റെ ബുദ്ധിയിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍