വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി.. നാടൻ പാട്ടിലെ മൈന... ഏതോ ജന്മ കൽപനയിൽ... കിളിയേ കിളി കിളിയേ... ഓലഞ്ഞാലി കുരുവീ... ഏഴു സ്വരങ്ങളിൽ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദം; യുവത്വത്തിന്റെ ഊർജം കാത്ത് സൂക്ഷിച്ച ആലാപനം; ഓർമ്മയാകുന്നത് സംഗീത സരസ്വതികളിൽ ഒരാൾ; വാണിയമ്മ ഇനി ജന്മവീഥികളിലെ സംഗീതമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അനശ്വരമായ ഗാനങ്ങൾക്ക് ജീവൻ പകർന്ന സ്വരമാധുരി. എന്നും ആത്മാവുള്ള പാട്ടുകൾ പാടി മലയാളത്തെ കൊതിപ്പിച്ച ഗായിക. നിത്യഹരിത ഗായിക വാണി ജയറാം വിടവാങ്ങുന്നത് മലയാളത്തിന് എന്നെന്നും ഓർത്തിരിക്കാൻ ഒരുപിടി ഗാനങ്ങൾ സമ്മാനിച്ചാണ്. മലയാളത്തിൽ ആദ്യമായി 1973ൽ സ്വപ്നം എന്ന സിനിമയിൽ സലിൽ ചൗധരി 'സൗരയൂഥത്തിൽ..' എന്ന ഗാനത്തിലൂടെ അവതരിപ്പിച്ച വാണി അതേ ശബ്ദത്തിൽ 2018ൽ ക്യാപ്റ്റൻ എന്ന സിനിമയിലും പാടി നമ്മെ വിസ്മയിപ്പിച്ചു.
ക്യാപ്റ്റനിൽ 'പെയ്തലിഞ്ഞ നിമിഷം... അതിൽ പൂത്തുലഞ്ഞ ഹൃദയം...' എന്ന ഗാനം പി. ജയചന്ദ്രനൊപ്പം വാണി പാടുമ്പോൾ നമ്മളും ആ നിമിഷത്തിനൊപ്പം അലിഞ്ഞു ചേരുന്നു. 2016 ഫെബ്രുവരി നാലിന് ഇറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ 'പൂക്കൾ പനിനീർ പൂക്കൾ' എന്ന ഗാനം യേശുദാസിനൊപ്പം ആലപിച്ച് നമ്മെ പ്രണയത്തിലേക്ക് നയിച്ചു. ആ ശബ്ദമാധുരിക്ക് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. മരിക്കും വരെ കോട്ടം തട്ടാത്ത ശബ്ദമായിരുന്നെന്ന് സംഗീത രംഗത്തു നിന്നുള്ളവർ തന്നെ അനുസ്മരിക്കുന്നു. 19 ഓളം ഭാഷകളിലായി പതിനായിരക്കണക്കിന് കണക്കിന് പാട്ടുകൾ പാടിയ വാണി ജയറാം മലയാളത്തിൽ മാത്രം 600 ഓളം പാട്ടുകൾ പാടിയിട്ടുണ്ട്.
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാൻ എന്തുതാമസം, മഞ്ചാടിക്കുന്നിൽ, ഒന്നാനാംകുന്നിന്മേൽ, നാടൻ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാൾ, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ, ഏതോ ജന്മ കൽപനയിൽ, പത്മതീർത്ഥ കരയിൽ, കിളിയേ കിളി കിളിയേ, എന്റെ കൈയിൽ പൂത്തിരി തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങൾ വാണിയുടെ ശബ്ദം അനശ്വരമാക്കി.
മലയാളികളുടെ പുതുതലമുറ പോലും സ്നേഹപൂർവ്വം മൂളിനടക്കുന്ന ''പാളങ്ങളി''ലെ (1982) ആർദ്രപ്രണയഗീതത്തിന്റെ പിറവി വിസ്മയിപ്പിക്കുന്നതായിരുന്നു. ഏതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായി....'' മലയാളിമനസ്സിൽ കാല്പനികതയും ഗൃഹാതുരത്വവും നിറയ്ക്കുന്ന ഭാവഗീതം എന്നും മലയാളികൾക്ക് പുതുമയേറിയതാണ്.
തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണിക്ക് അമ്മയുടെ സംഗീത താത്പര്യമാണ് ലഭിച്ചത്. സംഗീതജ്ഞൻ കൂടിയായ ഭർത്താവിനെ കൂടി ലഭിച്ചതോടെ അവരുടെ സംഗീത സപര്യ കൂടുതൽ ഊർജ്ജസ്വലമായി. 1971ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ഇറങ്ങിയ 'ബോലേ രെ പപ്പീ' എന്ന ഗാനത്തിലൂടെയാണ് അവർ പ്രശസ്തയായത്. 'ഗുഡ്ഡി' എന്ന സിനിമയിൽ പുതുതായി എത്തിയ നായികക്ക് വേണ്ടി പുതിയ ശബ്ദം തേടിയ സംവിധായകനോട് സംഗീത സംവിധായകൻ വസന്ത് ദേശായിയാണ് വാണിയെ കുറിച്ച് പറയുന്നത്. ആ പാട്ടിലൂടെ ഇന്ത്യയുടെ ഹൃദയം കവർന്ന വാണിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി പുരസ്കാരങ്ങൾ ആദ്യ ഗാനത്തിലൂടെ തന്നെ വാണി സ്വന്തമാക്കി.
'എനിക്ക് ആത്മാവുള്ള പാട്ടുകൾ വേണം. പേരിനും പ്രശസ്തിക്കുമുപരി സംഗീതമാണ് എന്നെ എന്നും ആകർഷിക്കുന്നത്' എന്നായിരുന്നു വാണി ജയറാം ഒരിക്കൽ പറഞ്ഞത്.
ഗുഡ്ഡിയിലെ 'ബോലേ രേ പപ്പി ഹരാ...' എന്ന പാട്ടിന് ഹിന്ദി ഫിലിമിലെ ഏറ്റവും മികച്ച രാഗാ ബേസ്ഡ് സോങ്ങിനുള്ള താൻസൻ സമ്മാൻ കിട്ടി. അതുകഴിഞ്ഞ് നൗഷാദ്, ചിത്രഗുപ്ത്, മദന്മോഹൻജി, ജയദേവ്ജി, ആർ.ഡി. ബർമൻ, കല്യാൺജി- ആനന്ദ്ജി തുടങ്ങിയവരുടെയൊക്കെ പടങ്ങളിൽ വാണി ജയറാം പാടി. അക്കാലത്ത് ഒരു റെക്കോഡിങ് പ്രോഗ്രാമിന് ചെന്നൈയിൽ എത്തിയപ്പോഴാണ് മലയാളത്തിലേക്ക് വിളിയെത്തിയത്.
കൃത്യമായി പറഞ്ഞാൽ 1973 ഫെബ്രുവരി ഒന്നിന്. 'റിഹേഴ്സൽ നടക്കുന്ന സമയത്ത് കേരളത്തിൽനിന്ന് പ്രൊഡ്യൂസർ ശിവന്റെ ഫോൺ വന്നു, സ്വപ്നം എന്ന ചിത്രത്തിൽ പാടാൻ ക്ഷണിച്ചുകൊണ്ട്. മ്യൂസിക് ഡയറക്ടർ സലിൽ ചൗധരിയാണെന്ന് കേട്ടപ്പോൾ അപ്പോൾത്തന്നെ പറന്നു ചെല്ലണമെന്ന് തോന്നി. ഒ.എൻ.വി. സർ അന്ന് ഗവണ്മെന്റ് സർവീസിലായിരുന്നതിനാൽ ബാലമുരളി എന്ന പേരുവച്ചാണ് പാട്ടുകളെഴുതിയത്, വാണി ജയറാം മലയാളത്തിൽ ആദ്യമായി പാടാൻ ലഭിച്ച അവസരത്തെപ്പറ്റി മുമ്പൊരിക്കൽ പറഞ്ഞത് ഇങ്ങനെ.
സലിൽ ചൗധരി മലയാളത്തിൽ വന്നപ്പോഴൊക്കെ അവസരങ്ങൾ ലഭിച്ചു. ഒരിക്കൽ ഒഴികെ. നെല്ല് എന്ന ചിത്രത്തിൽ ലതാ മങ്കേഷ്കർ മലയാളത്തിൽ എത്തിയത് വാണി ജയറാമിന്റെ അഭാവത്തിലായിരുന്നു. വിഷുക്കണിയിലെ കണ്ണിൽപ്പൂവ്..., മദനോത്സവത്തിലെ ഈ മലർക്കന്യകൾ..., എയർഹോസ്റ്റസിലെ ഒന്നാനാം കുന്നിന്മേൽ..., രാഗത്തിലെ നാടൻപാട്ടിലെ മൈന..., അപരാധിയിലെ മാമലയിലെ പൂമരം പൂത്തനാൾ... സലിൽ ചൗധരി - വാണി ജയറാം മലയാളത്തിന് സമ്മാനിച്ച ഗാനങ്ങൾ.
എം.കെ. അർജുനൻ-ശ്രീകുമാരൻ തമ്പി ടീമിന്റെ പാട്ടുകളാണ് കൂടുതൽ പാടിയിട്ടുള്ളത്. തിരുവോണപ്പുലരിയിൽ..., എന്റെ കൈയിൽ പൂത്തിരി..., തേടിത്തേടി ഞാനലഞ്ഞു..., വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..., ഒരുപ്രേമലേഖനം എഴുതി മായ്ക്കും..., മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു..., സീമന്തരേഖയിൽ ചന്ദനം ചാർത്തിയ... അങ്ങനെ എത്രയോ നല്ല പാട്ടുകൾ! വയലാർ-ദേവരാജൻ-പി. സുശീല ടീം പോലെ തന്നെ ശ്രീകുമാരൻ തമ്പി- എം.കെ. അർജുനൻ-വാണി ജയറാം ടീമും പിറവികൊണ്ടു.
'ദക്ഷിണാമൂർത്തി സ്വാമിയുടെ മഞ്ഞപ്പട്ടു ഞൊറിഞ്ഞൂ വാനം..., കാറ്റുചെന്നു കളേബരം തഴുകി..., ഇളംമഞ്ഞിൻ നീരോട്ടം..., ദേവരാജൻ മാഷിന്റെ നവനീതചന്ദ്രികേ തിരിതാഴ്ത്തൂ..., എ.ആർ. റഹ്മാന്റെ അച്ഛൻ ആർ.കെ. ശേഖറിന്റെ ആഷാഢമാസം..., രാഘവൻ മാഷിന്റെ നാദാപുരം പള്ളിയിലെ..., പൊന്നും കുടത്തിനൊരു പൊട്ടുവേണ്ടെന്നാലും..., ജോയ് സാറിന്റെ മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ..., എ.ടി. ഉമ്മർ സാറിന്റെ ആതിരാ പൂങ്കുരുന്നിനു താലിചാർത്താനായ്..., നിമിഷങ്ങൾ തോറും വാചാലമാകും..., ശ്യാം സാറിന്റെ നായകാ പാലകാ..., ഓണവില്ലിൻ താളവും..., എം.എസ്. വിശ്വനാഥൻ സാറിന്റെ പത്മതീർത്ഥക്കരയിൽ..., ഏതുപന്തൽ കണ്ടാലുമത് കല്യാണപ്പന്തൽ..., ജോൺസൻ മാഷിന്റെ ഏതോജന്മ കല്പനയിൽ... അങ്ങനെ എത്രയോ പാട്ടുകൾ വാണി ജയറാം അനശ്വരമാക്കി.
19 ഭാഷകളിൽ പാടിയതിൽ മലയാളമാണ് തനിക്ക് ഏറ്റവും കൂടുതൽ സ്നേഹം തന്നിട്ടുള്ളത് എന്നും വാണി ജയറാം ഒരിക്കൽ പറഞ്ഞു. 'അമ്മാ, നിങ്ങൾ എത്രയോ നല്ല പാട്ടുകൾ പാടി. എന്നിട്ടും നല്ല ഗായികയ്ക്കുള്ള അവാർഡ് കേരളം ഇതുവരെ നിങ്ങൾക്ക് തന്നില്ലല്ലോ' എന്ന് വിഷമത്തോടെ പറയുന്നവരുണ്ട്. ഗുജറാത്തിയിലും ഒഡിയയിലും കേരളത്തിൽ പാടിയിട്ടുള്ള അത്രയും പാട്ടുകൾ പാടിയിട്ടില്ല.
കേരളത്തിന്റെ അവാർഡ് കിട്ടാത്തതിൽ തനിക്കല്ല ദുഃഖമെന്നും തന്റെ പാട്ടുകളെ സ്നേഹിക്കുന്നവർക്കാണെന്നും ഒരു അഭിമുഖത്തിൽ വാണി ജയറാം തുറന്നു പറഞ്ഞിരുന്നു.
2017ൽ പുലിമുരുകൻ എന്ന ചിത്രത്തിലെ 'മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ' എന്ന പാട്ടിൽ മലയാളികൾ കേട്ടത് ഏതാണ്ട് അരനൂറ്റാണ്ട് മുൻപു വാണി മലയാളത്തിൽ ആദ്യമായി പാടിയ സ്വപ്നം എന്ന ചിത്രത്തിലെ 'സൗരയൂഥത്തിൽ പിറന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി' എന്ന പാട്ടിലെ അതേ സ്വരമാധുരി തന്നെയായിരുന്നു.
ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ 'പൂക്കൾ പനിനീർ പൂക്കൾ', 1983 എന്ന ചിത്രത്തിലെ 'ഓലഞ്ഞാലി കുരുവി' എന്നീ പാട്ടുകളിലൂടെ മലയാള ചലച്ചിത്രസംഗീതലോകത്തേക്ക് അതിശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു വാണി. മുംബൈയിൽ വച്ചായിരുന്നു 'ഓലഞ്ഞാലിക്കുരുവിയുടെ റെക്കോഡിങ്. പാട്ട് മുഴുവൻ സോളോ ആയിട്ടാണ് പാടിയത്. പിന്നീട് ഡ്യുയറ്റ് ആക്കുകയായിരുന്നു. എ ലവ്ലി സോങ്. മലയാളത്തിൽ എനിക്ക് മതിയായിട്ടില്ല. മ്യൂസിക് ഡയറക്ടേഴ്സ് വിളിച്ചാൽ എപ്പോൾ പാടാനും ഞാൻ റെഡി' വാണി ജയറാം അഭിമുഖത്തിൽ അന്ന് പറഞ്ഞു.
Stories you may Like
- മാത്യുവിനേയും ജോർജിനേയും ചേർത്തു പിടിക്കാൻ നടനെത്തും
- 13 അരുമകളെ നഷ്ടമായ വെളിയാമറ്റത്തെ വേദന മലയാളി ഏറ്റെടുക്കുമ്പോൾ
- 'ആ ലിസ്റ്റിൽ അവസാനത്തെ പേരാണ് ഇപ്പോൾ പോയ മാമുക്കോയ' ജയറാം പറയുന്നു
- എന്നും നിലകൊണ്ടത് അസോസിയഷനൊപ്പം നിന്ന് ക്രിക്കറ്റിനെ വളർത്താൻ; ഇനി ജയറാം ഓർമ്മ
- ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ജയറാം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്