ഒരു വസ്തു ഈട് വച്ച് നിരവധി വായ്പകൾ; ബന്ധുക്കൾ അറിയാതെ വ്യാജ ഒപ്പിട്ട് വസ്തു ഈടിന്മേൽ വായ്പ; കണ്ണിമല സർവീസ് സഹകരണ ബാങ്കിൽ കൂടുതൽ ജീവനക്കാർ തട്ടിപ്പിൽ ഉൾപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്; സസ്പെൻഷനിലായത് ഒരാൾ മാത്രം; ഡയറക്ടർ ബോർഡിനെ കബളിപ്പിച്ച് തട്ടിയെടുത്തത് കോടികൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഒരു വസ്തു ഈട് വച്ച് നിരവധി വായ്പകൾ എടുത്ത് ജീവനക്കാർ തട്ടിയെടുത്തത് കോടികൾ. കോട്ടയം ജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിലുള്ള കണ്ണിമല സർവീസ് സഹകരണ ബാങ്കിലാണ് ഒരു വർഷം മുൻപ് സാമ്പത്തിക ്രകമക്കേട് കണ്ടെത്തിയത്. ജീവനക്കാർ അവരുടെ ബന്ധുക്കളുടെ പേരിൽ അനധികൃതമായി വായ്പ്പയെടുത്തതോടെ പ്രതിസന്ധിലായി. ഇതുമായി ബന്ധപ്പെട്ട് ഇരുമ്പൂന്നിക്കര ബാങ്ക് മാനേജർ പൊൻകുന്നം സ്വദേശി ഗിരീഷ് പി. ആർ. സസ്പെൻഷനിലായി. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ക്രമക്കേട് കണ്ടെത്തിയിട്ടും ജീവനക്കാർക്കെതിരെ നടപടി എടുക്കാൻ തയ്യാറായിട്ടില്ല. തട്ടിപ്പ് നടത്തിയ വനിത ജീവനക്കാരി കുറച്ചു തുക തിരിച്ചടച്ച് ഇപ്പോഴും ജോലിയിൽ തുടരുന്നു.
ബന്ധുക്കൾ അറിയാതെ വ്യാജ ഒപ്പിട്ട് വസ്തു ഈടിന്മേലാണ് വായ്പ എടുത്തത്. ഗിരീഷിന്റെ ബന്ധുക്കളെ കക്ഷികളാക്കി വ്യാജ ഒപ്പിട്ട് ഗഹാൻ തയ്യാറാക്കി വായ്പ്പയെടുത്തു. എന്നാൽ കോടികളുടെ വായ്പ്പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ഓരോരുത്തർക്കും ബാങ്ക് നോട്ടീസ് അയച്ചതോടെയാണ് തട്ടിപ്പിനിരയായത് അറിയുന്നത്. മെമ്പർഷിപ്പ് പിൻവലിക്കാൻ മുക്കൂട്ടുതറ സ്വദേശിനിയുടെ ഭർത്താവ് എത്തിയപ്പോഴാണ് അവരുടെ പേരിൽ ലോൺ എടുത്തതായി അറിഞ്ഞത്. ഇയാളുടെ പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ ലോൺ എടുത്ത അഞ്ച് ലക്ഷം രൂപ മാനേജറുടെ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി കണ്ടെത്തി. ഇതിന്മേൽ അന്വേഷണം നടത്തിയപ്പോൾ 2021 ജൂൺ മാസത്തോടെ വ്യാപക തട്ടിപ്പ് പുറത്തു വരികയായിരുന്നു.
ഭാര്യയുടെ പേരിലുള്ള വസ്തു ഈട് വച്ച് വായ്പ എടുത്തത് ഭാര്യ പോലും അറിയാതെയാണ്. ഗഹാൻ എഴുതിയപ്പോൾ കക്ഷി ചേർത്ത ബന്ധുക്കളുടെ വ്യാജ ഒപ്പാണ് ഇട്ടിരിക്കുന്നത്. സമാനമായ രീതിയിൽ മുൻ സെക്രട്ടറിമാരായ രണ്ട് പേരും ഒരു ജീവനക്കാരിയും ചേർന്ന് വായ്പ എടുത്തിട്ടുണ്ട്. ഇക്കാര്യങ്ങൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും വിശദമായി അന്വേഷണം നടത്തണമെന്നും ജോയിന്റ് രജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഗിരീഷിന് പുറമെ മുൻ സെക്രട്ടറിമാരിൽ ഒരാൾ ഒന്നരക്കോടിയും മറ്റൊരു സെക്രട്ടറി 62 ലക്ഷവും ജീവനക്കാരി 93 ലക്ഷവുമാണ് ബന്ധുക്കളുടെ പേരിൽ വസ്തു ഈട് വച്ച് വായ്പയെടുത്തത്.
സംഭവം പുറത്തായതോടെ സഹകരണ വകുപ്പിൽ നിന്നും രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണം നടത്തുന്നതിനായി ചുമതലപ്പെടുത്തി. ഇവർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് രജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ പറയുന്നത് ഇങ്ങനെയാണ്: അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ അധനികൃത വായ്പ, ജി. ഡി. സി. എസ്. ഇടപാടുകളിലൂടെ ബാങ്കിലേയ്ക്ക് വൻ തുകകൾ ഇടാക്കാൻ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അനധികൃത ഇടപാടുകളിൽ ബാങ്കിലെ ഏതാനും ജീവനക്കാർക്കും മുൻ ജീവനക്കാർക്കും പങ്കുള്ളതായും, ഇവരുടെ പേരിലുള്ള വസ്തു ഈട് സ്വീകരിച്ച് മതിയായ വാലുവേഷൻ ഇല്ലാതെ ബന്ധുക്കളുടെ പേരിൽ വായ്പ എടുത്തിരിക്കുന്നുവെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ അനധികൃത ഇടപാടുകൾ നടത്തി ബാങ്കിന് വലിയ ബാധ്യത വരുത്തിയിരിക്കുന്നതായും കണ്ടെത്തി. വായ്പയ്ക്കും, ജി. ഡി. സി. എസിനും ഈടായി സ്വീകരിക്കുന്ന വസ്തുവിന് മതിയായ വാലുവേഷൻ ഇല്ലെന്നും ഈട് വസ്തുവിന്റെ കരം അടച്ച രസീത്, ബാധ്യത സർട്ടിഫിക്കറ്റ്, ലീഗൽ റിപ്പോർട്ട് എന്നിവ ഉള്ളടക്കം ചെയ്യാതെ വായ്പ അനുവദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയായി റിപ്പോർട്ടിൽ പറയുന്നു. 2021 സെപ്റ്റംബർ 17 ന് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ചുമലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ 60 ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിനാണ് ജോയിന്റ് രജിസ്ട്രാർ ഉത്തരവിറക്കിയിരിക്കുന്നത്.
ജീവനക്കാർ ചേർന്ന് ഇത്രയും സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടും വിശദമായ അന്വേഷണം ഇതുവരെയും നടന്നിട്ടില്ലായെന്നാണ് ആരോപണം. ബാങ്കിന്റെ തനതു ഫണ്ടിൽ നിന്നും ഇത്രയും തുക വായ്പ അനുവദിച്ചത് ബാങ്ക് ഭരണസമിതിയെ തെറ്റിദ്ധരിപ്പിച്ചതായാണ് പറയുന്നത്. അനധികൃതമായി ഇത്രയും തുക വായ്പ എടുത്തത് അറിഞ്ഞിട്ടും ഭരണസമിതി പൊലീസിനെ അറിയിക്കാൻ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. അന്വേഷണ വിധേയമായി ജീവനക്കാരനെ സസ്പെൻഡ് ചെയ്യുക മാത്രമാണ് ചെയ്തത്. ഈ വിവരം ഏഴ് ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുള്ള വ്യവസ്ഥയും പാലിച്ചില്ല. കണ്ണിമല സർവീസ് സഹകരണ ബാങ്കിന്റെ പരിധിക്ക് പുറത്തുള്ള വസ്തു ഈട് വച്ചാണ് വായ്പ എടുത്തത്. ഇത് ഭരണസമിതിയും സെക്രട്ടറിയും അറിയാതെ എങ്ങനെയെടുക്കുമെന്നും സംശയമുയർന്നു. കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. ക്രമക്കേടുകൾ കണ്ടെത്തി കുറ്റക്കാരെ വെളിച്ചത്തു കൊണ്ടു വരുന്നതിനായി വിശദമായ അന്വേഷണം ആവശ്യമാണ്. എന്നാൽ ഇത് തെളിയിക്കുന്നതിനായി കാര്യമായ അന്വേഷണം ഒന്നും പിന്നീടുണ്ടായില്ല.
അതിനിടയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥന്റെ വസ്തു ജപ്തിചെയ്യുന്നതിന് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുകയാണ്. ഗിരീഷിന്റെ ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയിരുന്ന വസ്തു ഇരുവരുടെയും പേരിൽ ആക്കി വീട് നിർമ്മിച്ചു. ഈ വസ്തു ജപ്തി ചെയ്യുന്നതിനാണ് ബാങ്ക് നോട്ടീസ് പതിച്ചത്. ഇയാളുടെ ഭാര്യയുടെ പേരിൽ രണ്ടിടങ്ങളിലുള്ള 60 സെന്റ് വസ്തുവാണ് ഈട് നൽകി ഒന്നര കോടിയോളം രൂപ വായ്പ എടുത്തിരിക്കുന്നത്. 125 പവനോളം സ്വർണവും ഈട് നൽകിയിട്ടുണ്ട്. ഗിരീഷിന് കുടുംബപരമായി കിട്ടിയ സ്വത്തും ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തതും ഭാര്യ അറിഞ്ഞിരുന്നില്ല. ലോൺ എടുക്കുന്നതിനായാണ് ഇത്തരത്തിൽ ഭാര്യയുടെ പേരിൽ വസ്തു രജിസ്റ്റർ ചെയ്തത്. ഇവരുടെ പേരിലുള്ള വീട് നിലവിൽ സ്വകാര്യ ബാങ്കിൽ പണയത്തിലിരിക്കുകയാണ്. ഈ വസ്തു ജപ്തി ചെയ്യുന്നതിനാണ് സഹകരണ ബാങ്ക് നോട്ടീസ് പതിച്ചിരിക്കുന്നത്.
സംഭവ ശേഷം ജോലി നഷ്ടമായ ഗിരീഷ് എവിടെയാണെന്ന് ബന്ധുക്കൾക്ക് വിവരമില്ല. തങ്ങളെ കബളിപ്പിച്ചതായി ചൂണ്ടികാട്ടി ഭാര്യ ഇയാൾക്കെതിരെ ഉന്നത പൊലീസ് അധികൃതർക്കും വനിത കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ഇതിന്മേൽ അന്വേഷണം ഒന്നും നടത്തിയിട്ടില്ല. വിവാഹം ബന്ധം വേർപ്പെടുത്തുന്നതിനും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വകാര്യ ബാങ്കിലെ വായ്പ തിരിച്ചടവ് മുടക്കിയതിനാൽ വീടും സ്ഥലവും ജപ്തി ചെയ്യുന്നതിനുള്ള നീക്കത്തിലാണ് ബാങ്ക്. അതിനിടയിൽ ബാങ്കിൽ നടന്ന കുറ്റകൃത്യങ്ങൾക്ക് തങ്ങൾക്ക് പങ്കില്ലെന്ന് അറിയിച്ച് ഗിരീഷിന്റെ ഭാര്യാ സഹോദരിയും ഭർത്താവും പൊലീസിനെ സമീപിച്ചു. എന്നാൽ അവർക്ക് പൊലീസിൽ നിന്നും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നു. പരാതിയുമായി സമീപിച്ചവർക്കെതിരെ പൊലീസ് കേസെടുത്ത് ജയിലിൽ അടയ്ക്കാൻ ശ്രമിച്ചതായി അവർ ആരോപിച്ചു.
ബോർഡംഗങ്ങൾ അറിയാതെ തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാർ അനധികൃത വായ്പകൾ എടുത്തതെന്ന് പ്രസിഡന്റ് പറഞ്ഞു. ഭരണസമിതി തന്നെ കുറ്റകൃത്യങ്ങൾ കണ്ടെത്തി നടപടിയെടുക്കുകയായിരുന്നു. ജോലിയിൽ നിന്നും വിരമിച്ച രണ്ട് സെക്രട്ടറിമാരും രണ്ട് ജീവനക്കാരും കുറ്റക്കാരാണ്. ഇവരിൽ നിന്നും കുറച്ചു തുക തിരിച്ചടപ്പിച്ചു. ബാക്കി വസ്തു ഈടായി വാങ്ങിയിട്ടുണ്ട്. അത് ജപ്തിചെയ്ത് ബാങ്കിന് വരുത്തിയ നഷ്ടം ഈടാക്കാനാണ് തീരുമാനം. സെക്രട്ടറിമാരുടെ ആനുകൂല്യം പൂർണമായി നൽകിയിട്ടില്ല. ബോർഡ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജീവനക്കാർക്കെതിരെ വകുപ്പ് തലത്തിലുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്