Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് പെറ്റ് ഷോപ്പ് ഉടമ; നായ്ക്കുട്ടിയെ മോഷ്ടിച്ച എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ജാമ്യം; നായ്ക്കുട്ടിയെ കടയുടമയ്ക്ക് വിട്ടുനൽകി

കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് പെറ്റ് ഷോപ്പ് ഉടമ; നായ്ക്കുട്ടിയെ മോഷ്ടിച്ച എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ജാമ്യം; നായ്ക്കുട്ടിയെ കടയുടമയ്ക്ക് വിട്ടുനൽകി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പിൽനിന്ന് നായക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ പിടിയിലായ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ജാമ്യം ലഭിച്ചു. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് കടയുടമ കോടതിയെ അറിയിക്കുകയായിരുന്നു. നെട്ടൂരിലെ പെറ്റ്‌സ് ഹൈവ് ഉടമ മുഹമ്മദ് ബസിതാണ് കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. കോടതിയിൽ ഹാജരാക്കിയ കേസിൽ പ്രതികളായ കർണാടക സ്വദേശികളായ വിദ്യാർത്ഥികൾക്ക് തുടർന്ന് ജാമ്യം അനുവദിച്ചു. എൻജിനീയറിങ് വിദ്യാർത്ഥികളായ ഇരുപത്തിമൂന്നുകാരായ നിഖിൽ, ശ്രേയ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. നായ്ക്കുട്ടിയെ കടയുടമയ്ക്ക് വിട്ടുനൽകി.

45 ദിവസം പ്രായമുള്ള സ്വിഫ്റ്റർ ഇനത്തിൽ പെട്ട 15,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ മോഷ്ടിക്കപ്പെട്ട നാലു ദിവസത്തിനു ശേഷം കർണാടകയിലെ കർക്കലയിൽ ഇന്നലെയാണ് കണ്ടെത്തിയത്. ഇവിടേക്ക് കൊച്ചിയിൽ നിന്ന് 465 കിലോമീറ്റർ ദൂരമുണ്ട്. കേരളത്തിൽ വാരാന്ത്യം ആഘോഷിച്ചു ബൈക്കിൽ മടങ്ങവേ നിഖിലും ശ്രേയയും നെട്ടൂരിലെ ഷോപ്പിൽ നിന്ന് 28ന് രാത്രി ഏഴോടെയാണ് നായ്ക്കുട്ടിയെ മോഷ്ടിച്ചത്. പൂച്ചയെ വാങ്ങിക്കുമോ എന്നു ചോദിച്ചാണ് എത്തിയത്. ഹിന്ദിയിലായിരുന്നു സംസാരം. മാന്യമായ പെരുമാറ്റം ആയതിനാൽ സംശയം തോന്നിയില്ല. ജീവനക്കാരൻ പുറത്തേക്കു പോയ തക്കത്തിന് കൂടു തുറന്ന് നായ്ക്കുട്ടിയെ ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു.

നായ്ക്കുട്ടി ശബ്ദം ഉണ്ടാക്കാതിരുന്നതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കൂടു തുറന്നു പോയതായിരിക്കും എന്നാണു കരുതിയത്. പിന്നീട് സിസിടിവി നോക്കിയാണ് മോഷണം ഉറപ്പിച്ചത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പിൽ നിന്ന് ഇവർ നായ്ക്കുട്ടിക്കുള്ള തീറ്റയും മോഷ്ടിച്ചതായി കണ്ടെത്തി. മറ്റൊരു കടയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ ഉടമ വന്നതിനാൽ 115 രൂപ ഗൂഗിൾ പേ ചെയ്തു മുങ്ങി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. ഹിന്ദിയിലുള്ള സംസാരം അന്വേഷണം കേരളത്തിനു പുറത്തേക്ക് നീളാൻ കാരണമായി. ഒരു രസത്തിനു ചെയ്തതെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്.

സി.സി.ടി.വി.യിൽ പതിഞ്ഞ പ്രതികളുടെ ദൃശ്യവും മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. വിശദാന്വേഷണത്തിൽ പ്രതികൾ ഇതര സംസ്ഥാനക്കാരാണെന്ന് ബോധ്യമായി. ഇവർ കർണാടകയിലേക്ക് കടന്നതായും പൊലീസ് കണ്ടെത്തി. ഇതോടെ അന്വേഷണ സംഘം കർണാടകയിലെത്തി ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ഉഡുപ്പിയിലെ കാർഖലയിൽവെച്ച് രണ്ടുപേരെയും പിടികൂടുകയായിരുന്നു. ഇരുവരും എൻജിനീയറിങ് വിദ്യാർത്ഥികളും ഒരുമിച്ചു താമസിക്കുന്നവരുമാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ മോഷണം നടത്തിയത്. കൊച്ചിയിൽവന്ന് മുറിയെടുത്ത് താമസിക്കുകയായിരുന്നു ആദ്യം ചെയ്തത്. ശേഷം സ്ഥലത്തെ പെറ്റ് ഷോപ്പുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നെട്ടൂരിലെ പെറ്റ് ഷോപ്പ് കണ്ടെത്തി. 5000 രൂപ വിലയുള്ള 45 ദിവസം പ്രായമുള്ള നായ്ക്കുട്ടിയെ പെറ്റ്ഷോപ്പിൽ പൂച്ചയെ വാങ്ങാനെന്ന വ്യാജേന എത്തിയവർ മോഷ്ടിച്ച് കടക്കുകയായിരുന്നു. ഇതുമായി കർണാടകയിലേക്ക് പോകുകയും ചെയ്തു.

യുവാവും യുവതിയും കൂടി ബൈക്കിൽ പെറ്റ്ഷോപ്പിൽ എത്തുകയും പൂച്ചയേക്കുറിച്ച് അന്വേഷിച്ച ശേഷം കടക്കുള്ളിൽ മുഴുവൻ നടന്ന് കാണുകയും ചെയ്തു. നായ്ക്കുട്ടികളിൽ ഒന്നിനെ കൂട് തുറന്ന് എടുത്ത് കളിപ്പിക്കുകയും ശേഷം തിരികെ വെക്കുകയുമായിരുന്നു. എന്നാൽ കൂട് പൂട്ടിയിരുന്നില്ല. പിന്നാലെ അണ്ണാനെ ഇട്ടിരിക്കുന്ന സ്ഥലത്തേക്ക് എത്തുകയും അതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഈ സമയത്ത് കടയിലുണ്ടായിരുന്ന സ്റ്റാഫ് ഫോൺ വന്നതിനെ തുടർന്ന് മാറുമ്പോൾ ഇരുവരും നായ്ക്കുട്ടിയെ കൈയിലുണ്ടായിരുന്ന ഹെൽമറ്റിൽ ഒളിപ്പിച്ച് കടക്കുകയായിരുന്നു.

പിന്നീട് ആലപ്പുഴ സ്വദേശി നായ്ക്കുട്ടിയെ വാങ്ങാനെത്തിയപ്പോഴാണ് മൂന്ന് നായ്ക്കുട്ടികളിൽ ഒന്നിനെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടർന്ന് സി സി ടി വി പരിശോധിക്കുമ്പോഴാണ് മോഷണ വിവരം പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP