ഷീനാ ബോറ കൊലക്കേസിൽ പീറ്റർ മുഖർജിയെ സിബിഐ അറസ്റ്റ് ചെയ്തു; സ്റ്റാർ ഇന്ത്യാ മുൻ മേധാവിയെ കസ്റ്റഡിയിൽ എടുത്തത് അന്വേഷണവുമായി സഹകരിക്കാത്തതിനാൽ
ന്യൂഡൽഹി: ഷീനാ ബോറ കൊലക്കേസിൽ പീറ്റർ മുഖർജിയെ സിബിഐ അറസ്റ്റ് ചെയ്തു. ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് മാതാവ് ഇന്ദ്രാണി മുഖർജിയുടെ ഭർത്താവ് മുൻ സ്റ്റാർ ഇന്ത്യ സിഇഒ പീറ്റർ മുഖർജിയെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറിയതിന് ശേഷവും ചോദ്യം ചെയ്യലിന് ശ്രമിച്ചു. എന്നാൽ പീറ്റർ മുഖർജി ചോദ്യം ചെയ്യലുകളോട് കൃത്യമായി സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. ഷീനാ ബോറ കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ പീറ്റർമുഖർജിയെ അറസ്റ്റ് ചെയ്ത ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സിബിഐ അറിയിച്ചു. ഷീനാ ബോറ കൊലക്കേസിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. എന്നാൽ കൊലയിൽ പീറ്റർ മുഖർജിക്കും പങ്കുണ്ടെന്ന വാദവും സജീവമാണ്.
ഷീനാ ബോറാ കേസിലെ മുഖ്യപ്രതിയായ ഇന്ദ്രാണി മുഖർജിയുടെ ഇപ്പോഴത്തെ ഭർത്താവാണ് പീറ്റർ മുഖർജി. മുംബൈ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് സിബിഐ പീറ്ററിനെ അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ പ്രതി ചേർക്കാതിരുന്ന പീറ്ററിനെ അപ്രതീക്ഷിതമായ നീക്കത്തിലാണ് സിബിഐ അറസ്റ്റ് ചെയ്തത്. പീറ്ററിനേയും ഷീനയുടെ കാമുകനായിരുന്ന മകൻ രാഹുലിനെയും ചോദ്യം ചെയ്യാനായി ഉച്ചയ്ക്കു സിബിഐ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഇന്ദ്രാണിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പീറ്ററിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സിബിഐ അറിയിച്ചു. ഷീനയുടെ അമ്മയായ ഇന്ദ്രാണി മുഖർജി, ആദ്യഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ രവി എന്നിവർ ചേർന്ന് 24കാരിയായ ഷീനാ ബോറയെ കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്തുവെന്നാണ് 1000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. ഓഗസ്റ്റിൽ അറസ്റ്റിലായ ഇവർ ഇപ്പോൾ ജയിലിലാണ്. 150 സാക്ഷികളുടെ മൊഴിയും 200 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
2012 ലാണ് ഇന്ദ്രാണിയുടെ മകൾ ഷീന ബോറ കൊല്ലപ്പെട്ടത്. ഈ അടുത്ത ദിവസമാണ് ഷീനയുടെ മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തത്. ഇന്ദ്രാണിയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. മുംബൈയിൽ നിന്ന് 84 കിലോമീറ്റർ അകലെ റായ്ഗഢിൽ വനത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. താനാണ് കൊലനടത്താൻ ഇന്ദ്രാണിയെ സഹായിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. മൃതദേഹം കുഴിച്ചിട്ട സ്ഥലവും ഇയാൾ കാട്ടിക്കൊടുത്തു. വസ്തുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. മുംബൈ പൊലീസിന് ലഭിച്ച രഹസ്യവിവരമാണ് കേസിൽ നിർണ്ണായകമായത്. ഈ സൂചന നൽകിയത് പീറ്റർ മുഖർജിയാണെന്ന വാദവും സജീവമായിരകരുന്നു.
മകൾ ഷീന ബോറ കൊല്ലപ്പെട്ടതാണെന്ന് നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ഇന്ദ്രാണി മുഖർജി അന്വേഷണോദ്യോഗസ്ഥർ മുമ്പാകെ സമ്മതിച്ചത്. കഴിഞ്ഞദിവസംവരെ മകളെ താൻ കൊന്നിട്ടില്ലെന്നും അവൾ അമേരിക്കയിൽ പഠിക്കുകയാണെന്നുമാണ് ഇന്ദ്രാണി പറഞ്ഞിരുന്നത്. എന്നാൽ, മുൻഭർത്താവ് സഞ്ജയ് ഖന്നയും കാർ ഡ്രൈവർ ശ്യാംവർ റായിയും ഷീന ജീവനോടെയില്ലെന്ന് നേരത്തേതന്നെ മൊഴിനൽകിയിരുന്നു. കൊലയ്ക്കു കൂട്ടുനിന്ന ഇവർക്കൊപ്പം ഒന്നിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് ഇന്ദ്രാണി കുറ്റംസമ്മതിച്ചതെന്ന് പൊലീസ്വൃത്തങ്ങൾ പറയുന്നു. എന്തിനുവേണ്ടിയാണ് മകളെ കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. കേസിൽ പീറ്റർ മുഖർജിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു.
ഓഗസ്റ്റ് 24നാണ് ഇന്ദ്രാണി മുഖർജി അറസ്റ്റിലാകുന്നത്. അതിനുപിന്നാലെ പീറ്റർ മുഖർജി പൊലീസ് സ്റ്റേഷനിലെത്തി വിശദീകരണം എഴുതിനൽകിയിരുന്നു. എന്നാൽ, പൊലീസ് ഇതു സ്വീകരിച്ചില്ല. ഷീന കൊല്ലപ്പെട്ടുവെന്നതും അവൾ ഇന്ദ്രാണിയുടെ മകളാണെന്നതും തനിക്കറിയില്ലെന്നാണ് പീറ്റർ മുഖർജി ആദ്യം പൊലീസിനോടു വെളിപ്പെടുത്തിയത്. എന്നാൽ, ഇത് പൂർണമായും വിശ്വാസയോഗ്യമല്ലെന്നാണ് സിബിഐ പറയുന്നത്. ഷീന ബോറ കൊല്ലപ്പെട്ടശേഷം ഇന്ദ്രാണി കൂടുതൽ സമയവും ലണ്ടനിലാണു കഴിച്ചുകൂട്ടിയത്. ഇത് പീറ്ററിന്റെ സമ്മതത്തോടെയായിരുന്നോ, ഇന്ദ്രാണിയെ എത്രമാത്രം സാമ്പത്തികമായി സഹായിച്ചിരുന്നു തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുണ്ട്. പീറ്റർ മുഖർജിയെ രക്ഷിക്കാൻ മുംബൈ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപണവും സജീവമായി. ഈ സാഹചര്യത്തിലാണ് അന്വേഷണം സിബിഐ്ക്ക് വിട്ടത്.
ഷീന ബോറ പീറ്റർ മുഖർജിയുടെ ആദ്യഭാര്യയിലുള്ള മകൻ രാഹുൽ മുഖർജിയുമായി പ്രണയബന്ധത്തിലായിരുന്നു. വിവാഹംകഴിഞ്ഞാൽ പീറ്ററിന്റെ സ്വത്തുക്കളിൽ നല്ലൊരുഭാഗം അവരിലേക്കു പോകുമെന്ന് ഇന്ദ്രാണി ഭയപ്പെട്ടിരുന്നതായാണ് വിലയിരുത്തൽ. ഇതു നടക്കാതിരിക്കാനാണ് മുൻ ഭർത്താവ് സഞ്ജയ് ഖന്നയുടെ സഹായത്തോടെ ഷീന ബോറയെ കൊന്നതെന്നും പറയപ്പെടുന്നു. എന്നാൽ എല്ലാം പീറ്റർ മുഖർജിക്ക് അറിയാമായിരുന്നുവെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. മുംബൈ പൊലീസിൽ നിന്ന് കേസ് അന്വേഷണം സിബിഐയിൽ എത്തിയതോടെ പീറ്റർ മുഖർജി അന്വേഷണവുമായി സഹകരിക്കാതെയായി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.
ഷീനാ ബോറ വധക്കേസുമായി ബന്ധപ്പെട്ട് മുംബൈ എസ്പ്ലനേഡ് കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സിബിഐ തയ്യാറാക്കിയ ആയിരം പേജടങ്ങിയ കുറ്റപത്രത്തിൽ ഷീനയുടെ അമ്മ ഇന്ദ്രാണി മുഖർജി, ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവരെ പ്രതി ചേർത്തിട്ടുണ്ട്. നേരത്തെ ശ്യാംവർ റായ് കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രിമിനൽ പ്രൊസീഡറിലെ സെക്ഷൻ 164 പ്രകാരമാണ് റായ് കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്തിയത്. മഹാരാഷ്ട്രാ സർക്കാറിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് കേസ് സിബിഐ. ഏറ്റെടുക്കാൻ കാരണം. ആവശ്യമെങ്കിൽ പീറ്റർ മുഖർജിയേയും കേസിൽ പ്രതിചേർക്കും.
കേസിന്റെ തുടക്കത്തിൽ മുംബൈ പൊലീസ് കമ്മിഷണർ രാകേഷ് മരിയയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മരിയയെ സ്ഥലം മാറ്റി അഹമ്മദ് ജാവേദ് എത്തുകയും ഈ സ്ഥലം മാറ്റങ്ങൾ വിവാദമാകുകയുമുണ്ടായി. ഇന്ദ്രാണി മുഖർജിയെയും ഭർത്താവ് പീറ്റർ മുഖർജിയെയും അറിയാമെന്നും പല വിരുന്നുകളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ടെന്നുമുള്ള അഹമ്മദ് ജാവേദിന്റെ വെളിപ്പെടുത്തൽ സർക്കാറിനെ കുഴക്കി. അതോടെയാണ് കേസ് സിബിഐയ്ക്കു വിടാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് തീരുമാനിച്ചത്. മുംബൈ പൊലീസ് കേസിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്. അതാണ് പീറ്റർ മുഖർജിയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
Stories you may Like
- കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല;
- 'ഇല്ല, അവർ എന്നെ പ്രധാനമന്ത്രിയാക്കില്ല': മകളോടു പ്രണബ് അന്നു പറഞ്ഞു
- വിവാഹ മോചിതനായി ശിഖർ ധവാൻ
- കൂട്ടംതെറ്റി സന്നിധാനത്ത് എത്തിയ 103 വയസ്സുകാരിക്ക് ദർശന പുണ്യം
- ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ മലയാളിയായ ഷിലോ വർഗീസ് പൗരോഹിത്യം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍