ഉരുൾപൊട്ടൽ മേഖലയിൽ നാലുതടയണകൾ നിർമ്മിച്ചിട്ടും പി വി അൻവറിനെ പേടിച്ച് ആരും ഒന്നും മിണ്ടിയില്ല; പഞ്ചായത്തും, കളക്ടറും എല്ലാം പലവട്ടം കണ്ണടച്ച് സംരക്ഷിച്ചു; കക്കാടംപൊയിൽ റിസോർട്ടിലെ തടയണകൾ പൊളിക്കാൻ ഉത്തരവ് വന്നത് അഞ്ചു വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ
ജംഷാദ് മലപ്പുറം
മലപ്പുറം: ടൂറിസം പദ്ധതിയുടെ ഭാഗമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ നിയമങ്ങൾ കാറ്റിൽ പറത്തി അതീവ പരിസ്ഥിതി ലോക പ്രദേശമായ കക്കാടംപൊയിലിൽ നിർമ്മിച്ച നാലു തടയണകൾ പൊളിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവെത്തുന്നത് അഞ്ചു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ.
പീവിആർ നാച്വറോ റിസോർട്ടിൽ പ്രകൃതിദത്ത നീരുറവ തടഞ്ഞാണ് തടയണകളെന്നായിരുന്നു പരാതി. കൂടരഞ്ഞി പഞ്ചായത്തും കോഴിക്കോട് കളക്ടറും നടപടിയെടുക്കാതെ പലവട്ടം സംരക്ഷിച്ചിട്ടും തടയണ പൊളിക്കാനുള്ള കോടതി വിധിയിലേക്ക് നയിച്ചത് പരാതിക്കാരുടെ വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടംതന്നെയാണ്.
പി.വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ വാട്ടർതീം പാർക്ക് ടൂറിസം പദ്ധതിയുടെ ഭാഗമായി 2017ലാണ് സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ പീവീആർ നാച്വറോ റിസോർട്ട് നിർമ്മിച്ചത്. ഇരുവഴഞ്ഞിപ്പുഴയിലേക്കെത്തുന്ന പ്രകൃതിദത്ത നീരൊഴുക്ക് തടസപ്പെടുത്തി യാതൊരു അനുമതിയുമില്ലാതെ മൂന്ന് കോൺക്രീറ്റ് തടയണകളും ഒരു മൺതടയണയും ഇതോടൊപ്പം നിർമ്മിച്ചിരുന്നു. തുടർന്നു നീരുറവ നികത്തി റോഡ് പണിതാണ് റിസോർട്ടിലേക്ക് വഴിയൊരുക്കിയത്. ഇതിനു പുറമെ തടയണകളിൽ നിന്നും 130 മീറ്റർ മാറിയാണ് ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സെന്റ്മേരീസ് ഹൈസ്ക്കൂൾ. ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാനിൽ ഉരുൾപൊട്ടൽ മേഖലയായ ഹൈ ഹസാർഡ് സൊണേഷനിലുള്ള സ്ഥലത്താണ് തടയണകൾ കെട്ടിയത്. പരാതിക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടിയ നിയമലംഘനങ്ങൾ ഇവയാണ്.
തുടർന്നു അനുമതിയില്ലാതെ തടയണകൾ കെട്ടിയതും ദുരന്തസാധ്യതയും ചൂണ്ടികാട്ടി തടയണകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്ലാന്ററും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രൻ 2018 സെപ്റ്റംബർ 18ന് ദുരന്തനിവാരണ അഥോറിറ്റി ചെയർമാനായ കോഴിക്കോട് കളക്ടർക്ക് പരാതി നൽകിയിരുന്നെങ്കലും ഈ പരാതിയിൽ ഒരു വർഷമായിട്ടും കളക്ടർ ഒരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി മുരുഗേഷ് നരേന്ദ്രൻ 2019 സെപ്റ്റംബർ രണ്ടിനു അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് മറ്റൊരു പരാതി നൽകി. ഇതോടെ പരാതിയിൽ റവന്യൂ മന്ത്രി കോഴിക്കോട് കളക്ടറുടെ റിപ്പോർട്ട് തേടി. കോഴിക്കോട് കളക്ടർ ഈ പരാതിയിൽ അന്വേഷണം നടത്താൻ കൂടരഞ്ഞി വില്ലേജ് ഓഫീസർക്കും കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകുകയായിരുന്നു.
തുടർന്നു തടയണകൾക്കും റിസോർട്ടിനുമെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കക്കാടംപൊയിൽ സ്വദേശി കെ.വി ജിജു 2018ൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഇതിലും നടപടിയില്ലാഞ്ഞതോടെ ജിജു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വിജിലൻസ് സ്ക്വാഡിന് മറ്റൊരു പരാതി നൽകി. തുടർന്നു മുരുഗേഷ് നരേന്ദ്രന്റെ പരാതിയിൽ അന്വേഷണം നടത്തിയ കൂടരഞ്ഞി വില്ലേജ് ഓഫീസർ അനുമതിയില്ലാതെ അനധികൃതമായാണ് പ്രകൃതിദത്ത നീരുറവകൾ തടഞ്ഞ് തടയണകൾ നിർമ്മിച്ചതെന്ന് 2020 ജനുവരി 20നു കളക്ടർക്ക് റിപ്പോർട്ട് നൽകി.
അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് തടയണകൾ നിർമ്മിച്ചതെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി 2019 നവംബർ 13നു കളക്ടർക്ക് റിപ്പോർട്ട് നൽകി.
കക്കാടംപൊയിലിൽ തടയണകൾ ഉൾപ്പെടെ പി.വി അൻവർ എംഎൽഎയുടെ അനധികൃത നിർമ്മാണങ്ങൾ സന്ദർശിക്കാനെത്തിയ എം.എൻ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക അന്വേഷണ യാത്ര തടഞ്ഞ് അംഗങ്ങൾക്കു നേരെ കക്കാടംപൊയിലിൽ അക്രമമുണ്ടായി. തടയണകൾ അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് നിർമ്മിച്ചതെന്ന അന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചിട്ടും ജില്ലാ കളക്ടർ നടപടിയെടുക്കാതായതോടെ സാംസ്കാരിക അന്വേഷണ യാത്രയിലെ അംഗമായിരുന്ന കേരള നദീ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജൻ 2020തിൽ ഹൈക്കോടതിയെ സമീപിച്ചു.
കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ടുകൾ പരിഗണിച്ച് കളക്ടർ രണ്ടുമാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി 2020 ഡിസംബർ 22നു ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവനുസരിച്ച് കളക്ടർ 2021നു വിചാരണ നടത്തിയെങ്കിലും പീവീആർ നാച്വറോ റിസോർട്ട് ഉടമകൾക്ക് അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാനായില്ല.ഹൈക്കോടതി നൽകിയ സമയപരിധിക്കുള്ളിൽ കളക്ടർ തീരുമാനമെടുക്കതായതോടെ കളക്ടർക്കെതിരെ കോടതി അലക്ഷ്യത്തിന് ടി.വി രാജൻ 2021 മെയ് 26നു വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി കളക്ടർക്ക് നോട്ടീസ് അയച്ചതോടെ 2021 ഓഗസ്റ്റ് 13നു വീണ്ടും കളക്ടർ ടി.വി രാജനെയും റിസോർട്ട് മാനേജരെയും വിളിച്ച് വിചാരണ നടത്തി. രണ്ടു തവണ നടത്തിയ വിചാരണയിലും പീവീആർ നാച്വറോ റിസോർട്ട് ഉടമകൾക്ക് രേഖകൾ ഹാജരാക്കാനായില്ല. ഇതോടെ പീവീആർ നാച്വറോ റിസോർട്ടിനു വേണ്ടി പ്രകൃതിദത്ത നീരുറവകൾ തടഞ്ഞ് നിർമ്മിച്ച 4 തടയണകളും പൊളിച്ചു നീക്കാൻ 2021 ഓഗസ്റ്റ് 30നു കോഴിക്കോട് കളക്ടർ ഉത്തരവിട്ടു. കളക്ടറുടെ ഉത്തരവ് പ്രകാരം തടയണ പൊളിക്കാതെ തടയണയിലെ വെള്ളം മാത്രം ഒഴുക്കിവിടുകയാണുണ്ടായത്.
തടയണ പൊളിക്കാനുള്ള ഉത്തരവ് നിലനിൽക്കെ പി.വി അൻവർ എംഎൽഎ തടയണകളും റിസോർട്ടും നിലനിൽക്കുന്ന സ്ഥലം 2020 സെപ്റ്റംബർ 29നു ് തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം നമ്പർ 1351/ 2021 ആയി കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിൽപന നടത്തി. തടയണകൾ പൊളിച്ചാൽ നീരുറവക്ക് കുറുകെ പണിത റോഡില്ലാതാകുമെന്നും തനിക്കും സമീപത്തുള്ളവർക്കും വഴിയില്ലാതാകുമെന്നു കാണിച്ച് കളക്ടറുടെ ഉത്തരവിനെതിരെ 2022ൽ ഷഫീഖ് ഹൈക്കോടതിയെ സമീപിച്ചു. തടയണകൾ പൊളിക്കൽ താൽക്കാലികമായി തടഞ്ഞുകൊണ്ട് തൽസ്ഥിതി തുടരാൻ 2022 ഫെബ്രുവരി രണ്ടിനു് ഹൈക്കോടതി ഉത്തരവിട്ടു. ഷഫീഖ് ആലുങ്ങളിന്റെ അപേക്ഷയിൽ അഡ്വ. ടി.ടി ഷാനിബയെയാണ് അഡ്വക്കറ്റ് കമ്മീഷനായി ഹൈക്കോടതി നിയോഗിച്ചത്. തുടർ്നനു അഡ്വക്കറ്റ് കമ്മീഷൻ സ്ഥലം സന്ദർശിച്ച് 2022 ഏപ്രിൽ 11നു പരിസ്ഥിതി പ്രവർത്തകരെ തടയണ പ്രദേശത്തേക്ക് പ്രവേശിക്കാതെ തടഞ്ഞ് വെച്ചു.
രേഖകൾ സമർപ്പിക്കാനെത്തിയ പരാതിക്കാരൻ കെ.വി ജിജുവിനെയും തടഞ്ഞു. തടയണയിലെ വെള്ളം ഒഴുക്കിവിട്ടതിനാൽ അപകടഭീഷണിയില്ലെന്നും തടയണയിൽ വെള്ള്ളം ഉള്ളതുകൊണ്ടാണ് സമീപത്തെ വീടുകളിലെ കിണറുകളിൽ വെള്ളം ലഭിക്കുന്നതെന്നും തടയണ പൊളിച്ചാൽ നാട്ടുകാർക്ക് വഴിയുണ്ടാകില്ലെന്നുമായിരുന്നു കമ്മീഷൻ റിപ്പോർട്ട്.
കക്കാടംപൊയിൽ സ്വദേശി കെ.വി ജിജു കേസിൽ കക്ഷി ചേർന്ന് കമ്മീഷൻ റിപ്പോർട്ടിനെതിരെ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. വിശദമായ വാദങ്ങൾക്കു ശേഷം തടയണകൾ ഉടൻ പൊളിച്ചുനീക്കാൻ ജസ്റ്റിസ് വി.ജി അരുൺ 2022 സെപ്റ്റംബർ 26നു ഉത്തരവിട്ടു. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പി.വി അൻവർ എംഎൽഎയുടെ പീവീആർ നാച്വറോ റിസോർട്ടും ഷഫീഖ് ആലുങ്ങളും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഹരജി സമർപ്പിച്ചു. അപ്പീൽ തീർപ്പാക്കുന്നതുവരെ തൽസ്ഥിതി തുടരാൻ ഡിവിഷൻ ബെഞ്ച് 2022 ഒക്രേടാബർ 22നു ഉത്തരവിട്ടു. വിശദമായ വാദങ്ങൾക്കു ശേഷം സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച് അപ്പീലുകൾ തള്ളി ഒരു മാസത്തിനകം തടയണകൾ പൊളിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് 2023 ജനുവരി 31നു ഉത്തരവിട്ടു.
പി.വി ആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നാണിപ്പേവൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
ഒരു മാസത്തിനകം തടയണകൾ പൊളിച്ചുനീക്കണമെന്ന കഴിഞ്ഞ വർഷം ഒക്ടോബർ 26ന് ജസ്റ്റിസ് വി.ജി അരുണിന്റെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പി.വി അൻവർ എംഎൽഎയുടെ പീവീആർ നാച്വറോ റിസോർട്ടും അൻവറിൽ നിന്നും തടയണ ഉൾപ്പെടുന്ന സ്ഥലം വിലക്കുവാങ്ങിയ കരാറുകാരൻ ഷെഫീഖ് ആലുങ്ങലും സമർപ്പിച്ച അപ്പീൽ ഹരജികൾ തള്ളികൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അംഗങ്ങളായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അഞ്ചു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് എംഎൽഎയുടെ റിസോർട്ടിലെ തടയണകൾ പൊളിക്കാനുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെത്തുന്നത്. തടയണകൾ പീ വീആർ നാച്വറൽ റിസോർട്ട് അധികൃതർ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തടയണകൾ പൊളിച്ചുനീക്കി ഇതിനായി ചെലവുവരുന്ന തുക ഇവരിൽ നിന്നും ഈടാക്കണമെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. തടയണകൾ പൊളിക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവിട്ടപ്പോൾ തടയണ ഉൾപ്പെടുന്ന സ്ഥലം പി.വി അൻവർ എംഎൽഎ കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിൽപന നടത്തുകയായിരുന്നു.
തുടർന്ന് തടയണകളിലെ വെള്ളം തുറന്നുവിട്ടെന്നും തടയണകൾ പൊളിച്ചുനീക്കിയാൽ തന്റെ സ്ഥലത്തേക്കുള്ള വഴി തടസപ്പെടുമെന്ന് കാണിച്ച് ഷഫീഖ് ഹൈക്കോടതിയെ സമീപിച്ച് തടയണ പൊളിക്കുന്നതിന് താൽക്കാലിക സ്റ്റേ നേടുകയായിരുന്നു. നീരുറവക്ക് കുറുകെ റോഡ് പണിതാണ് റിസോർട്ടിലേക്ക് വഴിയൊരുക്കിയിരുന്നത്. തടയണകൾ പൊളിക്കാനുള്ള കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജന്റെ കോടതി അലക്ഷ്യ ഹർജിയും ഒന്നിച്ചു പരിഗണിച്ചാണ് തടയണകൾ പൂർണമായും പൊളിച്ചുനീക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
Stories you may Like
- പിവി അൻവർ വീണ്ടും വിവാദത്തിൽ
- ഷാജൻ സ്കറിയയ്ക്ക് എതിരെ വീണ്ടും ജാമ്യമില്ലാ കള്ളക്കേസ്
- 14.62 ഏക്കർ ഭൂമി നിലമ്പൂർ എംഎൽഎയ്ക്ക് നഷ്ടമാകും
- റിസോർട്ടിൽ അപകടം: രണ്ട് മക്കളും നഷ്ടമായ ദമ്പതികൾക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം
- കക്കാടം പൊയിലിലെ പാർക്ക്: പഞ്ചായത്തിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് കോടതി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്