ഏഴു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് ടാക്സ് റിബേറ്റ് കൂടി അനുവദിക്കും എന്നതിനാൽ ടാക്സ് നൽകേണ്ടതില്ല; നൂലാമാലകളിലേക്ക് പോകാൻ താൽപ്പര്യമില്ലാത്ത യുവതലമുറയ്ക്കും എളുപ്പും പരീക്ഷിക്കാവുന്ന മാർഗ്ഗം; പുതിയ നികുതി സ്ലാബിലെ ഇളവുകളിൽ ധനമന്ത്രി ലക്ഷ്യമിട്ടത് പുതുതലമുറയെ; പഴയ സ്ലാബ് ആവശ്യക്കാർക്ക് മാത്രമായേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് നികുതി ഘടനയിലെ പരിഷ്ക്കാരങ്ങളായിരുന്നു. ഭാവിയിൽ ഇൻകംടാകസ് നൽകേണ്ടി വരിക പുതിയ സ്ളാബ് പ്രകാരമാകും എന്ന സൂചന നൽകുന്നതാണ് ഇന്നലെ അവതരിപ്പിച്ച ബജറ്റിലെ നിർദ്ദേശം. നൂലാമാലകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന പുതുതലമുറയെ ലക്ഷ്യം വെച്ചുകൊണ്ടാണ് ആദായ നികുതി ഘടനയിൽ കൊണ്ടുവന്ന കാതലായ മാറ്റങ്ങൾ.
അധ്വാനിച്ചു കൂടുതൽ നേടാനും കിട്ടുന്നതുകൊണ്ട് അടിച്ചു പൊളിച്ച് ചെലവാക്കി ജീവിതം ആസ്വദിക്കാനും ഇഷ്ടപ്പെടുന്ന പുതിയ തലമുറയ ലക്ഷ്യമിട്ടാണ് പുതിയ സ്ലാബ് തന്നെ രൂപം കൊടുത്തത്. കാരണം 80 സി ഇളവ് അടക്കമുള്ളവയ്ക്കായി നിക്ഷേപം നടത്തി ടാക്സ് ഇളവു നേടാവുന്ന പഴയ സ്ലാബ് പഴമക്കാർക്കുള്ളതാണെന്ന് വിശ്വസിക്കുന്നവർ വർധിച്ചുവരുകയാണ് പുതിയ തലമുറയിൽ.
വിവിധ ഇളവുകൾ നേടാനായി സാമ്പത്തിക വർഷാരംഭം മുതൽ പ്ലാൻ ചെയ്യാനും അതു നടപ്പിലാക്കാനും അവർക്ക് താൽപര്യമില്ല. അതിന്റെ രേഖകളടക്കം നിരീക്ഷിച്ചു വച്ച് ടാക്സ് റിട്ടേൺ നൽകുന്നതിലെ ബുദ്ധിമുട്ടുകൾ സഹിക്കാനും അവർ തയാറല്ല. മറിച്ച് ഇതൊന്നും ഇല്ലാത്ത പുതിയ സ്ലാബിനോട് പുതുതലമുറയ്ക്കുള്ള പ്രിയം കൂട്ടാനാണ് ധനമന്ത്രി ഇത്രയധികം ആനുകൂല്യങ്ങൾ അതിൽ നൽകിയത്.
2020ൽ പ്രഖ്യാപിച്ച പുതിയ സ്ലാബിൽ ഇന്നു വരുത്തിയ മാറ്റങ്ങളോടെ അത് എത്രമാത്രം ആകർഷകമായി എന്നു മനസിലാക്കാൻ പട്ടിക കാണുക. ഏഴു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് ടാക്സ് റിബേറ്റ് കൂടി അനുവദിക്കുമെന്നതിനാൽ നയാ പൈസ ടാക്സ് നൽകേണ്ടതുമില്ലെന്നതും ആകർഷമായ ഘടകങ്ങളാണ്. മാത്രമല്ല ലഭ്യമായ ഇളവുകൾ നേടിയ ശേഷമുള്ള വരുമാനത്തിനു പഴയ സ്ലാബിലെ നികുതി നിരക്കും പുതിയ സ്ലാബിലെ പുതിയ നിരക്കുകളും കൂടി ഒന്നു താരതമ്യം ചെയ്യുമ്പോൾ അതിന്റെ വ്യത്യാസം മനസിലാക്കാം.
അതേസമയം, പുതിയ പ്രഖ്യാപനങ്ങൾ സാധാരണക്കാരിൽ ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഏഴുലക്ഷത്തിനു മുകളിലെ വരുമാനത്തിന് നികുതി കണക്കാക്കേണ്ടത് എങ്ങനെ? പുതിയ സ്കീമും പഴയ സ്കീമും എങ്ങനെ തിരഞ്ഞെടുക്കാം? പുതിയ സ്കീമിൽ ഏതെങ്കിലും ഇളവുകൾ ലഭ്യമാണോ? മാറ്റങ്ങൾക്ക് പിന്നിലുള്ള ലക്ഷ്യമെന്ത്? തുടങ്ങിയ കാര്യങ്ങളിലാണ് നേരിയ ആശയക്കുഴപ്പം നിലനിൽക്കുന്നത്. അതിനിടെ വ്യക്തിഗത ആദായനികുതി ഇളവുകളിൽ, അഞ്ച് സുപ്രധാന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. കഠിനാദ്ധ്വാനം ചെയ്യുന്ന ഇടത്തരക്കാർക്ക് ഗുണം ചെയ്യുന്നവ എന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്.
ധനമന്ത്രി ബജറ്റിൽ വിശദീകരിച്ചത് ഇങ്ങനെ:
1. ആദ്യം റിബേറ്റ് വിഷയം(കിഴിവ്)
പഴയ നികുതി ഘടനയിലായാലും, പുതിയ നികുതി ഘടനയിൽ ആയാലും, അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർ നികുതി അടയ്ക്കേണ്ടതില്ല. പുതിയ നികുതി ഘടനയിൽ ഉള്ളവർക്ക് റിബേറ്റ് പരിധി ഏഴുലക്ഷമായി ഉയർത്തി. അതായാത്, പുതിയ നികുതി ഘടന സ്വീകരിച്ചിട്ടുള്ളവർക്ക്, ഏഴുലക്ഷം വരെ നികുതി അടയ്ക്കേണ്ടതില്ല.
പുതിയ നികുതി ഘടന എന്നാൽ
പുതിയ നികുതി ഘടന കൊണ്ടുവന്നത് 2020 ലാണ്. ഈ ഓപ്ഷൻ സ്വീകരിക്കുന്നവർക്ക്, പഴയ നികുതി ഘടന പ്രകാരമുള്ള ഇളവുകൾ, അതായത് ഇൻഷുറൻസ് പ്രീമിയം, മ്യൂച്ചൽ ഫണ്ട്, കെട്ടിട വാടക, ട്യൂഷൻ ഫീസ് എന്നിവയ്ക്ക് കിട്ടിയിരുന്ന ഇളവുകൾ ലഭ്യമല്ല. നികുതി അടയ്ക്കേണ്ട മൊത്തം വരുമാനം കണക്കുകൂട്ടുമ്പോൾ കിട്ടേണ്ട ഇളവുകൾ പുതിയ നികുതി ഘടനയിൽ ഇല്ല.
2. ഇടത്തരക്കാർക്കുള്ള രണ്ടാമത്തെ ബജറ്റ് നിർദ്ദേശം
2020 ൽ കൊണ്ടുവന്ന പുതിയ വ്യക്തിഗത ആദായനികുതി ഘടന പ്രകാരം ധനമന്ത്രി ആറ് സ്ലാബുകളാണ് ഏർപ്പെടുത്തിയിരുന്നത്. തുടക്കം 2.5 ലക്ഷത്തിൽ നിന്ന്. ഈ വർഷത്തെ ബജറ്റിൽ സ്ലാബുകളുടെ എണ്ണം അഞ്ചായി ചുരുക്കി. ഒപ്പം, നികുതി ഒഴിവ് പരിധി മൂന്നുലക്ഷമാക്കി.
അതായത് 50,000 രൂപയ്ക്കു കൂടി നികുതി ഒഴിവാക്കി നൽകി.
സ്ലാബുകൾ ഇങ്ങനെ:
*മൂന്ന് ലക്ഷം വരെ നികുതിയില്ല
*3 മുതൽ 6 ലക്ഷം വരെ 5 ശതമാനം
*6 ലക്ഷം മുതൽ 9 ലക്ഷം വരെ 10 ശതമാനം
*9 മുതൽ 12 ലക്ഷം വരെ 15 ശതമാനം
*12 മുതൽ 15 ലക്ഷം വരെ 20 ശതമാനം
*15 ലക്ഷത്തിന് മുകളിൽ 30 ശതമാനം
പുതിയ നികുതി ഘടനയിലുള്ള എല്ലാവർക്കും വലിയ ആശ്വാസം പുതിയ സ്ലാബ് ഘടനയോടെ കിട്ടുമെന്നാണ് ധനമന്ത്രി പറയുന്നത്. ഒൻപതു ലക്ഷം വാർഷിക വരുമാനം ഉള്ള ഒരാൾ വെറും 45000 രൂപ മാത്രം നികുതി അടച്ചാൽ മതിയെന്നാണ് മന്ത്രി പറഞ്ഞത്. ഇത് ആകെ വരുമാനത്തിന്റെ വെറും അഞ്ചു ശതമാനം മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിൽ, 60,000 രൂപയാണ് ഈ സ്ഥാനത്ത് അടയ്ക്കേണ്ടത്. 25 ശതമാനത്തിന്റെ കുറവ്. അതുപോലെ 15 ലക്ഷം വരുമാനമുള്ള വ്യക്തി 1.5 ലക്ഷം രൂപ അടച്ചാൽ മതി. അയാളുടെ വരുമാനത്തിന്റെ 10 ശതമാനം. നിലവിൽ, 1,87,500 രൂപയാണ് അടയ്ക്കേണ്ടത്. 20 ശതമാനത്തിന്റെ കുറവ്.
3.ശമ്പളക്കാർക്കും പെൻഷൻകാർക്കും വേണ്ടി
സ്റ്റാൻഡേഡ് ഡിഡക്ഷൻ
ചെലവുകളോ വ്യക്തി നടത്തിയ നിക്ഷേപമോ പരിഗണിക്കാതെ ആദായനികുതി അനുസരിച്ച് അനുവദനീയമായ കിഴിവാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. ഈ ആവശ്യത്തിനായി ഒരു വ്യക്തി നിക്ഷേപ തെളിവുകളോ ചെലവ് ബില്ലുകളോ വെളിപ്പെടുത്തേണ്ടതില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഒരു സാധാരണ നിരക്കിൽ അനുവദനീയമാണ്. ശമ്പള വരുമാനക്കാർക്കും, കുടുംബ പെൻഷൻ അടക്കം പെൻഷൻകാർക്കും സ്റ്റാൻഡേഡ് ഡിഡക്ഷന്റെ ആനുകൂല്യം ഇനി പുതിയ നികുതി ഘടനയിലും കിട്ടും. 15.5 ലക്ഷമോ അതിൽ കൂടുതലോ, വരുമാനമുള്ള ശമ്പള വരുമാനക്കാരന് 52,500 രൂപയുടെ നേട്ടം.
4. പരമാവധി നികുതി നിരക്ക് 39 ശതമാനമായി കുറയും
നിലവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി നിരക്ക് 42.74 ശതമാനമാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്നതാണ്. രണ്ടു കോടിയിൽ കൂടുതൽ വരുമാനമുള്ളവർക്കുള്ള സർചാർജ് പരമാവധി 37 ശതമാനം എന്നത് 25 ശതമാനമാക്കി ധനമന്ത്രി കുറച്ചു. ഏറ്റവും ഉയർന്ന സ്ലാബിൽ വരുന്നവരെ ബാധിച്ചിരുന്നതാണ് ഇത്. ഇതോടൊപ്പം ഉയർന്ന നികുതി നിരക്ക് 42.74 ശതമാനമായിരുന്നത് 39 ശതമാനമായി കുറയും.
5. അവധി കാശാക്കുമ്പോൾ നേട്ടം
ജോലിയിൽ നിന്നു വിരമിക്കുന്ന സമയത്ത് അവധികൾ കാശാക്കി മാറ്റുമ്പോൾ കിട്ടിക്കൊണ്ടിരുന്ന നികുതി ഇളവുണ്ടായിരുന്നത് 3 ലക്ഷം എന്നതിൽ നിന്ന് 25 ലക്ഷത്തിലേയ്ക്ക് ഉയർത്തി. ഇത്തരത്തിലുള്ള എൻക്യാഷ്മെന്റ് സർക്കാർ ഉദ്യോഗസ്ഥർക്കു പൂർണമായും നികുതിമുക്തമാണ്.സർക്കാരിതര ശമ്പളക്കാർ വിരമിക്കുമ്പോൾ ലീവ് എൻക്യാഷ്മെന്റായി കിട്ടുന്ന 25 ലക്ഷം വരെയുള്ള തുകയ്ക്ക് ഇനി ആദായ നികുതി ഉണ്ടാവില്ലെന്ന് ചുരുക്കം.
പഴയ നികുതി ഘടനക്കാർക്ക് ഗുണമുണ്ടോ?
2020 ന് മുമ്പുള്ള പഴയ നികുതി ഘടനയുടെ പ്രത്യേകത ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട് നിക്ഷേപം എന്നിവയ്ക്ക് കിട്ടിയിരുന്ന ആദായ നികുതി ഇളവുകളായിരുന്നു. ഇനി പഴയ നികുതി ഘടനയിലേക്ക് മാറാൻ പ്രത്യേക അഭ്യർത്ഥന നൽകേണ്ടി വരും. അതായത് പുതിയ നികുതി ഘടനയാണ് ഇനി ഭരിക്കാൻ പോകുന്നത്. ഡിഫോൾട്ട് നികുതി ഘടന പുതിയ സ്കീമാണ്. പഴയത് ആവശ്യക്കാർക്ക് പ്രത്യേക അഭ്യർത്ഥന പ്രകാരം മാത്രം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍