അനിൽ ആന്റണി പറഞ്ഞത് ശരിവച്ചു ഇന്ത്യക്കെതിരെ ചൊറിച്ചിലുമായി ബിബിസി വീണ്ടും; തിങ്കളാഴ്ച വൈകിട്ട് വാർത്താ നേരത്തിൽ ബ്രക്സിറ്റ് റിപ്പോർട്ടിൽ നൽകിയത് ഇന്ത്യയുടെ തലയില്ലാത്ത ചിത്രം; കാശ്മീരിനെ ഓരോ തവണ വെട്ടി മാറ്റുമ്പോഴും രോഷം ഉയരുന്നതിൽ മാപ്പു പറയേണ്ടി വന്നിട്ടുള്ള ചാനൽ തെറ്റുകൾ ആവർത്തിച്ചു മുന്നോട്ട്; പഴയ വാർത്തകളേയും ഉയർത്തി ഇന്റർനെറ്റിൽ പ്രതിഷേധം തുടരുന്നു
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: അനിൽ ആന്റണിയാണ് ശരിയെന്നു കാലം കൈയോടെ തെളിയിക്കുകയാണോ? ഈ സംശയം ബലപ്പെടുത്തുന്ന വാർത്ത അവതരണവുമാണ് ബിബിസി തിങ്കളാഴ്ച വൈകിട്ട് ലോകത്തിനു മുന്നിലേക്ക് എത്തിയത്. ബ്രക്സിറ്റ് മൂന്നു വർഷമെത്തിയ സാഹചര്യത്തിൽ വിശകലന റിപ്പോർട്ട് നൽകുമ്പോൾ ലോക രാജ്യങ്ങളുമായുള്ള കച്ചവടം പരാമർശിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയെ തലയില്ലാത്ത നിലയിൽ ബിബിസി ഒരിക്കൽ കൂടി പ്രദർശിപ്പിച്ചത്.
ഇന്ത്യയെ എന്നും കുശാഗ്ര ബുദ്ധിയോടെ കാണുന്ന ബിബിസിയെ കുറിച്ചാണ് അനിൽ തുറന്നു പറഞ്ഞത്. അത് അദ്ദേഹത്തിന്റെ പാർട്ടിയായ കോൺഗ്രസിന് ഇഷ്ടമായില്ല. പാർട്ടിക്കാർ സോഷ്യൽ മീഡിയയിൽ അനിലിനെതിരെ കലാപമായെത്തി. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്ന് പറഞ്ഞ് അനിൽ പാർട്ടി സ്ഥാനങ്ങൾ രാജി വച്ചു. തുടർന്നും മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ അനിൽ തന്റെ നിലപാടിൽ ഉറച്ചു നിന്നു. ഇപ്പോൾ തിങ്കളാഴ്ചത്തെ ബിബിസി വാർത്ത ചൂണ്ടിക്കാട്ടി അനിലിന് തല ഉയർത്തി തന്റെ വിമർശകരോടും സ്വന്തം പാർട്ടിയോടും ചോദിക്കാം, ഇപ്പോൾ ഞാൻ പറഞ്ഞത് എന്തായി?
ഗുജറാത്ത് കലാപത്തിന്റെ കാരണം തേടിപ്പോയ ബിബിസി കണ്ടെത്തിയ ഉള്ളടക്കം ഡോക്യൂമെന്ററി രൂപത്തിൽ എത്തിയതിന്റെ പേരിൽ രൂപം കൊണ്ട കാറും കോളും ഇപ്പോഴും ഇന്ത്യയിൽ ശമിച്ചിട്ടില്ല. ബ്രിട്ടീഷ് പാർലിമെന്റിൽ പ്രധാനമന്ത്രി ഋഷി സുനകിന് വിശദീകരണം നൽകേണ്ടി വന്നു, ബ്രിട്ടീഷ് സർക്കാരിന്റെ പിന്തുണ മോദിക്കെന്ന് പറയേണ്ടി വന്നു. ബിബിസിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്ത്യൻ തെരുവുകൾ സംഘർഷ ഭരിതമായി. യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾ പ്രക്ഷോഭ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഡൽഹി യൂണിവേഴ്സിറ്റിയിൽ ഡോക്യൂമെന്ററി പ്രദർശനം തടയാൻ വൈദ്യുതി നൽകാൻ അധികൃതർ തയ്യാറായില്ല. സർക്കാർ ഡോക്യൂമെന്ററിക്കു വിലക്ക് ഏർപ്പെടുത്തി. എന്നിട്ടും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വന്തം ചെലവിൽ പലയിടത്തായി, പ്രാദേശിക ഭാഷയിൽ ഈ ഡോക്യൂമെന്ററി സംപ്രേഷണം തുടരുകയാണ്.
ഈ ഘട്ടത്തിലാണ് ബിബിസി എന്നും സങ്കുചിത താൽപര്യമാണ് ലോകമെങ്ങും വളർത്തുന്നത് എന്ന് അനിൽ ആന്റണി വാദിച്ചത്. ഇതിനായി ഇറാക്ക് യുദ്ധം യാഥാർഥ്യമാക്കാൻ ബിബിസി ചെയ്ത കാര്യങ്ങളും അനിൽ തുറന്ന ചർച്ചയ്ക്കായി എടുത്തിട്ടു. എന്നാൽ നിർഭാഗ്യവശാൽ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാതെ അദ്ദേഹത്തിന്റെ ചോരയ്ക്കായാണ് സ്വന്തം പാർട്ടിക്കാർ പോലും ദാഹിച്ചത്. കേരളത്തിലെ യുവതുർക്കികൾ എന്നറിയപ്പെടുന്ന നേതാക്കൾ വരെ അതിനായി രംഗത്തെത്തി.
ഒരുത്തൻ പോയാൽ ആ കസേര സ്വന്തമാക്കാം എന്ന കോൺഗ്രസ് ശൈലി തന്നെയാകും നേതാക്കളെ ആനിലിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത് എന്ന് വ്യക്തം. രാജ്യ താൽപര്യമായിരുന്നു അനിലിന്റെ വിമർശകർക്ക് ഉണ്ടായിരുന്നതെങ്കിൽ തീർച്ചയായും ഡോക്യൂമെന്ററിയുടെ ഗുണദോഷത്തിനൊപ്പം ബിബിസിയുടെ പ്രേരണയും താൽപര്യവും കൂടി ചർച്ച ചെയ്യാനുള്ള സുവർണ അവസരമാണ് കോൺഗ്രസ് നഷ്ടപ്പെടുത്തിയത്.
എന്നാൽ കാലം കയ്യോടെ എന്തിനും മറുപടി നൽകുന്ന ശീലം ബിബിസിയുടെ കാര്യത്തിലും ആവർത്തിക്കപ്പെട്ടിരിക്കുന്നു. മുൻപ് പലവട്ടം ആവർത്തിച്ച തെറ്റാണ് അവർ മിനിഞ്ഞാന്ന് വീണ്ടും ലോകത്തിനു മുന്നിൽ തുറന്നിട്ടത്. തിങ്കളാഴ്ച സീനിയർ ഇക്കണോമിക് കറസ്പോണ്ടന്റ് ദർശിനി ഡേവിഡ് തയ്യാറാക്കിയ ബ്രക്സിറ്റ് റിപ്പോർട്ടിലാണ് ബിബിസി പിഴവ് ആവർത്തിച്ചത്. വെറും നാലു മിനിട്ടുള്ള ബ്രക്സിറ്റ് റിപ്പോർട്ടിൽ ഏതാനും സെക്കന്റ് മാത്രമാണ് ഇന്ത്യയുടെ കാര്യത്തിനായി മാറ്റിവച്ചത്.
ഇന്നലെ ഔദ്യോഗികമായി ബ്രക്സിറ്റ് മൂന്നു വർഷം പൂർത്തിയാക്കിയ വേളയിലാണ് ഇതുവഴി സമ്പദ് രംഗത്ത് എന്ത് മാറ്റമാണ് ഉണ്ടായതെന്ന് ചിന്തിക്കാൻ ബിബിസി തയ്യാറായതും ഇന്ത്യയെ കുത്താൻ വിമർശം വിളിച്ചു വരുത്തുന്ന ഭൂപടം വാർത്തയിൽ ഉപയോഗിച്ചതും. റിപ്പോർട്ടിൽ ചൈനയെ പരാമർശിക്കുന്ന ഭാഗം എത്തിയപ്പോഴും ഇന്ത്യയ്ക്ക് തലയില്ലാതെ നിൽക്കുന്നതാണ് നല്ലതെന്നു ബിബിസിക്ക് തോന്നി എന്ന് വ്യക്തമാക്കുകയാണ് പ്രത്യേക നിറം നൽകി സംപ്രേഷണം ചെയ്ത രംഗം.
മുൻപ് കാശ്മീർ വിഷയം ചർച്ച ചെയ്യുമ്പോഴും ഏറ്റവും ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചർച്ചയിലും ലോക കാര്യം ചർച്ചയ്ക്ക് വരുമ്പോൾ ഇന്ത്യയെ തലവെട്ടി കാണിക്കുന്ന പതിവ് തന്നെയാണ് ഇത്തവണയും ബിബിസി ആവർത്തിച്ചത്. ഓരോ തവണ തെറ്റായ ഭൂപടം കാണിക്കുമ്പോഴും ജനരോഷം ഉയരുകയും ദിവസങ്ങൾ കഴിഞ്ഞു ഭൂപടത്തിൽ മാറ്റം വരുത്തുകയുമാണ് ബിബിസിയുടെ രീതി. ഇതോടെ തികച്ചും നിർദോഷമായ തെറ്റല്ല ബിബിസി ചെയ്യുന്നത് എന്ന ആരോപണം ശക്തമാകുകയാണ്.
മനഃപൂർവം കാശ്മീർ ഇന്ത്യയുടെ ഭാഗമല്ല എന്ന വാദത്തിനു വേര് പിടിക്കാൻ കിട്ടുന്ന സന്ദർഭം വേണ്ട വിധം പ്രയോജനപ്പെടുത്തുകയാണ് ബിബിസിയുടെ പണി എന്നാണ് തെറ്റായ ഭൂപടം ഫയലിൽ സൂക്ഷിച്ചു ഇന്ത്യയെ പരാമർശിക്കുമ്പോൾ ലോകത്തിനു കാണിച്ചു നൽകുന്ന പണിയിലൂടെ ബിബിസി അവർത്തിക്കുന്നത് എന്നും വിമർശകർ ഒരിക്കൽ കൂടി ആരോപണം ഉയർത്തുന്നു. ഒരേ തെറ്റ് ആവർത്തിച്ച് സംഭവിക്കുന്ന ബിബിസിക്ക് എങ്ങനെയാണ് ഇക്കാര്യത്തിൽ ന്യായീകരണം നൽകാനാകുക എന്നും ചാനൽ നിഷ്പക്ഷം അല്ല വാദിക്കുന്നവരുടെ ശക്തമായ പോയിന്റാണ്. അവർ പറയുന്നതിൽ കാര്യമുണ്ട് എന്ന് പൊതു സമൂഹത്തെക്കൊണ്ടും തോന്നിപ്പിക്കുകയാണ് ഇപ്പോൾ ബിബിസി.
അതിനിടെ ബിബിസി മുൻപ് പലവട്ടം ചെയ്ത വാർത്തകളുടെ സ്ക്രീൻ ഷോട്ടാണ് ഇപ്പോൾ ട്വിറ്റർ പോരിന് സൈബർ ഉപയോക്താക്കൾ പ്രയോജനപ്പെടുത്തുന്നത്. ഇതേച്ചൊല്ലി ഇരു വിഭാഗമായി തിരിഞ്ഞു ഇന്ത്യക്കാർ ട്വിറ്ററിൽ പോർവിളി നടത്തുന്നുമുണ്ട്. ബിബിസി വീണ്ടും പ്രകോപനപരമായി ഇന്ത്യയെ ചിത്രീകരിച്ച വാർത്ത സംപ്രേഷണം ചെയ്തെന്ന വിവരം ഇനിയും സൈബർ ലോകത്തു കാര്യമായി എത്തിയിട്ടില്ല. അതുകൊണ്ടാകാം മുൻപ് ചെയ്ത വാർത്തകൾ എടുത്തു സൈബർ ലോകം ബിബിസിയെ ആക്രമിക്കാൻ തയ്യാറാകുന്നതും. പുതിയ സംഭവം പുറം ലോകം തിരിച്ചറിയുന്നതോടെ ഈ പോർവിളിയും കൂടുതൽ ശക്തമാകും എന്നുറപ്പ്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്: വാർത്തയുടെ ലിങ്ക് ചുവടെ
https://www.bbc.co.uk/iplayer/episode/m001hr76/bbc-news-at-six-30012023
ഈ വീഡിയോയിൽ 23 മിനിറ്റ് മുതൽ 27 മിനിറ്റ് വരെയാണ് വിവാദ റിപ്പോർട്ട്
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- കേരളം വൃദ്ധരെ കൊണ്ട് നിറയുന്നതിനാൽ പ്രേതനഗരം! ബ്രിട്ടണിലെ മലയാളികൾ പ്രതിഷേധത്തിൽ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍